Author name: Rajesh R

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഹോട്ട് സ്‌പോട്ടുകൾ, വലവിരിച്ച് എക്‌സൈസ്

തൃശൂർ: വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങൾ സജീവമായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി എക്‌സൈസ്. ജില്ലയിൽ 15ലധികം സ്‌കൂളുകളിലും പരിസരത്തും ലഹരിമാഫിയകളുടെ കടന്നുകയറ്റമുണ്ടെന്നാണ് കണ്ടെത്തൽ. പെൺകുട്ടികൾ വഴി ലഹരിമരുന്ന് വിദ്യാർഥികളിലേയ്ക്ക് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട്‌സ്‌പോട്ടുകളാക്കി തിരിച്ചാണ് നിരീക്ഷണം. സ്‌കൂളുകൾക്ക് സമീപം ലഹരിമരുന്ന് കൈമാറുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകാനാണ് സംസ്ഥാനതലത്തിൽ എക്‌സൈസിന്റെ നിർദ്ദേശം.സംസ്ഥാനത്ത് 104 സ്‌കൂളുകൾ ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ. വരും […]

കിഴക്കിന്റെ വികസന പ്രതീക്ഷയ്ക്ക് ചൂളംവിളി  ശബരിപാത വരും

കൊച്ചി: രണ്ടര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കുമൊടുവിൽ ശബരി റെയിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസന പ്രതീക്ഷകൾക്ക് ചൂളംവിളിയാകുന്നു. ജില്ലയുടെ മലയോര, കാർഷിക മേഖലകളിലൂടെ ഇടുക്കി ജില്ല കടന്ന് എരുമേലി വരെ നീളുന്ന പാത, അങ്കമാലി മുതൽ കാലടി വരെയെത്തി വർഷങ്ങളായി സ്തംഭിച്ചിരിക്കുകയാണ്. ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥലങ്ങൾ ക്രയവിക്രയം നടത്താൻ കഴിയാതെ വലയുന്ന ജനങ്ങൾക്ക് പുതിയ തീരുമാനം ആശ്വാസമാണ്.സ്ഥലം ഏറ്റെടുക്കൽ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കേന്ദ്രസംഘം ജില്ലയിലെത്തും. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലോടെ

ചക്കച്ചുള വിറ്റ് കാശാക്കി ഇലക്ടിക്കൽ എൻജിനിയർ

കൊച്ചി: പറമ്പിലെ പ്ലാവിന്റെ വിലയറിയാതെപോയ മലയാളികളെ ചക്കപ്പഴത്തിന്റെ രുചിരസങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഇലക്ട്രിക്കൽ എൻജിനിയർ തൃശൂർ മുരിയാട് സ്വദേശി കാർത്തിക് സുരേഷ്. വിവിധയിനം ചക്കകളുടെ കൊതിപ്പിക്കുന്ന രുചികൾ സൂപ്പർമാർക്കറ്റുകളിലെത്തുന്നത് ഈ 31കാരന്റെ വീട്ടുമുറ്റത്തു നിന്ന്. മൂത്തു പാകമായ ചക്ക കർഷകരിൽ നിന്ന് വാങ്ങി സ്വാഭാവികമായി പഴുപ്പിച്ച്, കുരുകളഞ്ഞ ചുളകൾ പ്ലാസ്റ്റിക് ബോക്‌സിലാക്കി വിൽക്കുന്നു. 200 ഗ്രാമിന്റെ പായ്ക്കറ്റുകൾ 400 എണ്ണം വരെ ഒരുദിവസം സൂപ്പർമാർക്കറ്റുകളിലെത്തുന്നു. ചില്ലറ വിൽപ്പനയില്ല. ചുവപ്പു ചുളകളുടെ പായ്ക്കറ്റിന് 100 രൂപ. മഞ്ഞയ്ക്ക് 90. മാസം

ഇന്ത്യ’ സഖ്യം വിട്ട് ആം ആദ്‌മി

ന്യൂഡൽഹി: ബി.ജെ.പി വിരുദ്ധ ‘ഇന്ത്യ’ സഖ്യത്തിൽ തുടരുന്നത് കൊണ്ട് നേട്ടമില്ലെന്ന തിരിച്ചറിവിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ആം ആദ്‌മി പാർട്ടി തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ‘ഇന്ത്യ’മുന്നണി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി മാത്രം രൂപീകരിച്ച സംവിധാനമായിരുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾക്ക് 240 സീറ്റുകൾ ഉറപ്പാക്കാൻ ആം ആദ്‌മി പാർട്ടിയും പ്രവർത്തിച്ചെന്നും പാർട്ടി നേതാവ് അനുരാഗ് ധണ്ട പറഞ്ഞു. ആ ലക്ഷ്യം നേടിയെടുത്തതിനാൽ ഇനി സഖ്യത്തിൽ തുടരാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. ഇക്കൊല്ലം നടക്കുന്ന ബീഹാറടക്കം എല്ലാ

കണ്ടകശനി കൊണ്ടേ പോവൂ

കണ്ടക ശനി കൊണ്ടേ പോവൂ’ എന്നതാണ് ചൊല്ല്. അത് ആരെ, എപ്പോൾ, എങ്ങനെ കേറി വളയും എന്ന് പറയാനാവില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതൽ യു.ഡി.എഫിന് ശനിദോഷമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ ഒരു കുറ്റവും പറയാനാവില്ല. കാരണം നേരത്തെ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച്, നല്ല ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അങ്ങനെ വന്നാൽ ഒരു മുഖ്യമന്ത്രി വേണമെന്നും അതാരാവുമെന്നുമൊക്കെയുള്ള സ്വപ്നങ്ങളിൽ മുഴുകി കഴിഞ്ഞിരുന്ന യു.ഡി.എഫ്

ജയിലിൽ വിരുന്നുണ്ണാൻ ഗുണ്ടകളും ശിങ്കിടികളും

കൊച്ചി: എറണാകുളം ജില്ലാജയിലിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ യാത്രഅയപ്പ് ചടങ്ങിൽ വിരുന്നുണ്ണാൻ ഗുണ്ടകളും ശിങ്കിടികളും. ഒപ്പം റീൽസ് ഷൂട്ടിംഗും അരങ്ങേറി. ഇവരിലൊരാൾ ഇൻസ്റ്റാഗ്രാമിൽ റീൽസുകൾ പോസ്റ്റ് ചെയ്തതോടെയാണ് ഗുരുതര വീഴ്ച പുറത്തായത്. രഹസ്യാന്വേഷണവിഭാഗം വിവരശേഖരണം തുടങ്ങി. പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ജയിൽവകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങിയതായാണ് വിവരം. മേയ് 31ന് സർവീസിൽനിന്ന് വിരമിച്ച ജില്ലാജയിലിലെ വെൽഫെയർ ഓഫീസർ എറണാകുളം പുത്തൻവേലിക്കര സ്വദേശി ഒ.ജെ. തോമസ്, ഗേറ്റ് കീപ്പറായ കോതമംഗലം സ്വദേശി ടി.എം. പരീത് എന്നിവർ ഒരുക്കിയ വിരുന്ന് സൽക്കാരത്തിലാണ്

ജാതി,​ പൊതു സെൻസസ് 2027 മാർച്ച് ഒന്നുമുതൽ

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയുടെ സമഗ്രമായ കണക്കെടുപ്പും സാമൂഹിക, സാമ്പത്തിക വിശദാംശങ്ങളും ശേഖരിക്കുന്ന സെൻസസ് നടപടികൾ 2027 മാർച്ച് ഒന്നിന് തുടങ്ങും. ഇതോടൊപ്പം ജാതി സെൻസസും നടക്കും. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലും ലഡാക്കിലും 2026 ഒക്ടോബറിൽ ആരംഭിക്കും. ഇവിടങ്ങളിൽ മാർച്ചിൽ ശൈത്യകാലമായിരിക്കും എന്നതുകൊണ്ടാണിത്. സെൻസസിനൊപ്പം ജാതി, ഉപജാതി വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാർ ഏപ്രിൽ 30ന് തീരുമാനിച്ചിരുന്നു. അതിനുള്ള ചോദ്യാവലികൾ പൊതു സെൻസസിനൊപ്പമുണ്ടാകും. ജാതി സെൻസസ് ഏറ്റവുമൊടുവിൽ നടന്നത് 1931ൽ ബ്രിട്ടീഷ് ഭരണത്തിൻ

11 ജീവനെടുത്ത് ക്രിക്കറ്റാഘോഷം: ആർ.സി.ബിയുടെ ഐ.പി.എൽ വിജയാഘോഷം വൻദുരന്തമായി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ ഐ.പി.എൽ കിരീടാഘോഷം വൻ ദുരന്തത്തിൽ കലാശിച്ചു. പ്രിയതാരങ്ങള കാണാൻ ആരാധകർ തിക്കിത്തിരക്കിയതോടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയ പരിസരം മരണക്കളമായി. ചവിട്ടേറ്റും ശ്വാസം കിട്ടാതെയും 11 പേർക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി ശിവലിംഗവും 14 വയസുള്ള പെൺകുട്ടിയുമടക്കമാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റു. നഗരത്തിലെ വിവിധ ആശുപത്രികളിലുള്ള ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാം. സംഘാടനപ്പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 40,​000 പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തോളം ആരാധകരാണ് ഒഴുകിയെത്തിയത്.

പ്ളസ് വൺ പ്രവേശനം; സംവരണം പരിശോധിക്കാൻ ടി.സി മതി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സംവരണം പരിശോധിക്കാൻ ടി.സി മതിയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സംവരണ വിഭാഗത്തിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ജാതി, കാറ്റഗറി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റാണ് ആധികാരികമായി ഉപയോഗിക്കുന്നത്. എന്നാൽ, സേ പരീക്ഷാഫലം വരുന്നതിനനുസരിച്ചേ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കൂ. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ടി.സി ഉപയോഗിക്കാം. ഡിജി ലോക്കറിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അപേക്ഷകർ താമസിക്കുന്ന തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങി ബോണസ് പോയിന്റിനുള്ള വിവരങ്ങളുടെ ആധികാരികരേഖ

ഗഡ്കരിയുടെ ഉറപ്പ് , എൻ.എച്ച് 66 പുതുവത്സര സമ്മാനം

ന്യൂഡൽഹി: നിർമ്മാണപ്പിഴവിനെ തുടർന്ന് പ്രതിസന്ധിയിലായ ദേശീയപാത 66 ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുടെ ഉറപ്പ്. കഴക്കൂട്ടം മുതൽ കാസർകോടുവരെയാണ് പൂർത്തിയാകാനുള്ളത്. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഉറപ്പ് ലഭിച്ചത്. ദേശീയപാത പുതുവത്സര സമ്മാനമായിരിക്കുമെന്ന് ഗഡ്കരി അറയിച്ചതായി റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാ അപാകതയും പരിഹരിക്കും. നിർമ്മാണം യാതൊരു കാരണവശാലും നീളില്ല. സംസ്ഥാനം എല്ലാ പിന്തുണയും നൽകും. ചില റീച്ചുകളിൽ ഒഴികെ നിർമ്മാണം നല്ല നിലയിലാണ്

Scroll to Top