Author name: Rajesh R

എം.വി.ഡിയുടെ ഡിംലൈറ്റ് വീഡിയോ ‘ഹൈലൈറ്റ് ‘

കോലഞ്ചേരി: നിങ്ങളുടെ വെളിച്ചം മറ്റൊരാളെ ഇരുട്ടിലാക്കാതിരിക്കട്ടെ. രാത്രിയാത്രയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ തയ്യാറാകാത്തവരെ ബോധവത്കരിക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം “വില്ലനാകുന്ന വെളിച്ചം” സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ദേവികുളം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ എൻ.കെ. ദീപുവാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഹെഡ്ലൈ​റ്റ് ഹൈബീമിൽ മാത്രം വാഹനം ഓടിക്കാൻ ശീലിച്ച അച്ഛന്റെ വാഹനത്തിൽ മകൻ ഓടിച്ചുവന്ന ഇരുചക്രവാഹനം തട്ടി അപകടത്തിൽപ്പെടുന്ന കഥയിലൂടെ ഹെഡ് ലൈ​റ്റിന്റെ അമിത പ്രകാശം ഒരാൾക്ക് എങ്ങനെ താത്ക്കാലിക അന്ധത സൃഷ്ടിക്കുന്നു എന്ന് […]

സ്കൂൾ ക്യാന്റീനുകളിൽ ജങ്ക് ഫുഡ് കെണി

അൺ എയ്ഡഡ് സ്കൂൾകൾക്കു പുറമേ സർക്കാർ,​എയ്ഡഡ് സ്കൂളുകളിലും ആരംഭിച്ച ഭക്ഷണ ശാലകളിൽ കുട്ടികളെ ജീവിതശൈലി രോഗങ്ങൾക്ക് അടിമകളാക്കുന്ന ജങ്ക് ഫുഡ് വ്യാപകമായി. അതിമധുരമുള്ള മിഠായികളും കോളകളും കുട്ടികളെ ചെറുപ്പത്തിലേ പ്രമേഹ രോഗികളാക്കുമെന്ന ് ആക്ഷേപമുയർന്നു. നേരത്തേ വലിയ സ്കൂളുകളിൽ മാത്രമായിരുന്നു ക്യാന്റീനുകൾ. ഇപ്പോൾ സർക്കാർ ,​എയ്ഡഡ് സ്കൂളുകളിൽ വരെ ക്യാന്റീനുകളുണ്ട്. കുടുംബ ശ്രീയും ക്യാന്റീനുകൾ നടത്തുന്നുണ്ടെങ്കിലും നാടൻ ഭക്ഷണ വിഭവങ്ങളൊന്നും ഇവിടെ തയ്യാറാക്കി വിൽക്കുന്നില്ല. അവൽ നനച്ചത് ,​ ഏത്തപ്പഴം കൊണ്ടുള്ള വിവിധ വിഭവങ്ങൾ ,​ കൊഴുക്കട്ട

ഒരു രാത്രി കാട്ടിനുള്ളിൽ തങ്ങാം വശ്യസുന്ദരിയായി അരിപ്പ

അരിപ്പ ഇക്കോ ടൂറിസം പാക്കേജ് കാടിന്റെ വശ്യതയും ഭംഗിയും ആസ്വദിച്ച്,​ അപൂർവ പക്ഷി വർഗങ്ങളുടെ പറുദീസയായ അരിപ്പയിൽ ഇനി ഒരു രാത്രി തങ്ങാം. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അരിപ്പ ഇക്കോ ടൂറിസം പാക്കേജാണ്,​ കൊല്ലം കുളത്തൂപ്പുഴ വനം റെയ്ഞ്ചിൽപ്പെട്ട അരിപ്പ മേഖലയിൽ നടപ്പിലാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 2ന് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് അവസാനിക്കുന്ന പാക്കേജാണിത്. കാടിന് നടുവിലെ ജ്യോതിസ്മതി ബംഗ്ലാവ്,ശംഖിലി മാൻഷൻ എന്നിവിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.വേലികെട്ടി സുരക്ഷിതമാക്കിയ ഈ ബംഗ്ലാവുകൾക്ക് ചുറ്റും ആനയും കേഴയും കാട്ടുപോത്തുമൊക്കെ എത്താറുണ്ട്.പാക്കേജിലൂടെ നിരവധി ടൂറിസ്റ്റുകൾ ഇവിടെ

ചിരാഗിന്റെ നേട്ടം പശുപതിയുടെ നഷ്ടം

രാഷ്‌ട്രീയത്തിൽ പാരമ്പര്യം നിർണായകമാണെങ്കിലും ഒന്നിലധികം അവകാശികളുണ്ടായാൽ കഴിവും അർഹതയും മാനദണ്ഡമാകുക സ്വാഭാവികം. അന്തരിച്ച രാംവിലാസ് പാസ്വാന്റെ പാരമ്പര്യവുമായി ബീഹാർ രാഷ്‌ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച സഹോദരൻ പശുപതി കുമാർ പരസിന്റെ പദ്ധതികൾ പൊളിഞ്ഞതും അങ്ങനെ. പിതാവിന്റെ പാരമ്പര്യം വിട്ടുകൊടുക്കാൻ മകൻ ചിരാഗ് പാസ്വാൻ തയ്യാറായില്ല. പാസ്വാന്റെ മരണ ശേഷം 2021ൽ മകൻ ചിരാഗ് പുറത്താക്കി ലോക്‌ജൻ ശക്തി പാർട്ടി പിടിച്ചെടുത്ത പശുപതിയുടെ ആദ്യഘട്ട പ്ളാനുകൾ ശരിയായ ദിശയിൽ നീങ്ങി. പാസ്വാന്റെ പതിവ് മണ്ഡലമായ ഹാജിപ്പൂരിൽ നിന്ന് ജയിച്ച്

 വിദേശ പഠനം വിദ്യാർത്ഥികൾക്ക് വഴികാട്ടി ചാറ്റ് ജി.പി.ടിയും ജെമിനിയും

കൊച്ചി: വിദേശ പഠനത്തിൽ വിദ്യാർത്ഥികളുടെ അവസാന വാക്ക് ചാറ്റ് ജി.പി.ടിയും ജെമിനിയും! ഭൂരിഭാഗം വിദ്യാർത്ഥികളും തിരഞ്ഞെടുക്കേണ്ട യൂണിവേഴ്സിറ്റി, കോഴ്സ്, പഠനശേഷമുള്ള ജോലി സാദ്ധ്യത എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങൾക്കായി എ.ഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നുവെന്ന് പഠനം. ഇന്റർനാഷണൽ ഡെവലപ്മെന്റ് പ്രോഗ്രാം (ഐ.ഡി.പി) സർവേയിലാണ് വിദേശ പഠനത്തിന് ശ്രമിക്കുന്ന 54ശതമാനം വിദ്യാർത്ഥികളും ചാറ്റ് ജി.പി.ടിയുടെയും ജെമിനിയുടെയും സഹായം തേടുന്നതായി വ്യക്തമാക്കുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ലോകമെമ്പാടുമുള്ള 8,000 വിദ്യാർത്ഥികളിൽ നിന്നാണ് ഐ.ഡി.പി വിവരങ്ങൾ തേടിയത്. 2024ൽ 36ശതമാനം വിദ്യാർത്ഥികളാണ് എ.ഐ സഹായത്തോടെ

കർഷകർ സമരത്തിന്: നെൽവിലയും സംഭരണ നയവും പ്രഖ്യാപിച്ചില്ല

ആലപ്പുഴ: സീസണിലെ ഒന്നാം വിളയുടെ നെല്ല് സംഭരണത്തിനുള്ള കർഷക രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും പുതുക്കിയ സംഭരണ വിലയോ, നയമോ പ്രഖ്യാപിക്കാതെ സർക്കാർ. ഇതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കർഷകർ. ആഗസ്റ്റിലാണ് സംഭരണത്തിനുള്ള രജിസ്ട്രേഷൻ സപ്ളൈകോ ആരംഭിച്ചത്. വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. എന്നിട്ടും , സപ്ളൈകോയും കൃഷി വകുപ്പും മൗനം പാലിക്കുകയാണ്. കൂലി വർദ്ധന നടപ്പായതോടെ ഉൽപ്പാദന ചെലവ് കൂടിയിട്ടുണ്ട്. നെല്ലിന് കിലോയ്ക്ക് 69 പൈസയാണ് കഴിഞ്ഞ വർഷം കേന്ദ്രം വർദ്ധിപ്പിച്ചത്. അതനുസരിച്ച് ഇത്തവണ കേന്ദ്ര വിഹിതമായി 23.69

വിവരാവകാശത്തിൽ കടുംവെട്ട്: ‘സർക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളിൽ ജാഗ്രത വേണം’

തിരുവനന്തപുരം: സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന വിഷയങ്ങളിൽ വിവരാവകാശനിയമപ്രകാരം മറുപടി നൽകുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തരവകുപ്പ്. തൃശൂർപൂരം കലക്കിയതിൽ പൊലീസ് അന്വേഷണമില്ലെന്ന വിവരാവരാശ മറുപടി സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നൽകിയത് തെറ്റായ വിവരമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ഡിവൈ.എസ്.പി എം.എസ്.സന്തോഷിനെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുത്ത് താക്കീത് നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് സർക്കാരിനെ കുഴപ്പത്തിലാക്കുന്ന മറുപടികൾ വേണ്ടെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്. ഇത്തരം നിർദ്ദേശങ്ങൾ രഹസ്യമായി നൽകാറുണ്ടെങ്കിലും സർക്കാർ ഉത്തരവിൽ പറയുന്നത് ആദ്യമാണ്.

തുലാവർഷം ശക്തിപ്രാപിച്ചു,​ സംസ്ഥാനത്ത് ശക്തമായ മഴ തുടരും

രുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ ആഴ്ച അതിശക്ത മഴ ലഭിക്കും. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. വടക്കൻ ജില്ലകളിലാണ് മഴയുടെ സ്വാധീനം കൂടുതൽ. മദ്ധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. കേരള തീരത്ത്‌ കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.

ചൈനയെ  മറികടക്കാം: അപൂർവ  ധാതുക്കളിൽ ഇന്ത്യ – റഷ്യ  കൂട്ടുകെട്ട്

സ്മാർട്ട് ഫോൺ, ഇലക്ട്രിക് കാർ വ്യവസായം മുന്നേറും ന്യൂഡൽഹി: ഇലക്ട്രിക് കാറുകളിലും സ്മാർട്ട് ഫോണുകളിലും അത്യാധുനിക മിസൈലുകളിലും അനിവാര്യമായ അപൂർവ ധാതുക്കൾ ഖനനം ചെയ്യാനും വേർതിരിച്ചെടുക്കാനും ഇന്ത്യ-റഷ്യ സംയുക്ത നീക്കം.ഈ ധാതുക്കളിൽ മേധാവിത്വമുള്ള ചൈന അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇവയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ത്യയ്ക്ക് അടക്കം തിരിച്ചടിയായിരുന്നു. അടുത്തിടെ ഇവയുടെ നിക്ഷേപം ഇന്ത്യയിൽ കണ്ടെത്തുകയും ഇത്തരം ധാതുക്കൾ വേർതിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ വികസിപ്പിക്കുകയും ചെയ്തതോടെ, ചൈനയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. റഷ്യൻ കമ്പനികൾ

ശബരിമല സ്വർണക്കൊള്ള : കൽപേഷും നാഗേഷും കസ്റ്റഡിയിൽ, മുരാരി ബാബു ഉടൻ അകത്താകും

ശബരിമല സ്വർണക്കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളിയും ബംഗളൂരു സ്വദേശിയുമായ കൽപേഷിനെയും ഹൈദരാബാദിൽ സ്വർണം വേർതിരിച്ചെടുത്ത സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെയും പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തതായി സൂചന. മുഖ്യആസൂത്രകൻ കൽപ്പേഷെന്നാണ് അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും. ഇപ്പോൾ നിരീക്ഷണത്തിലാണ്. മുരാരിയെ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. തുടർന്ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. പോറ്റിയെ ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തിയിരുന്നു.

Scroll to Top