Author name: Rajesh R

തീരുവ യുദ്ധത്തിനിടെ ആസിയാനിൽ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാദ്ധ്യത

ന്യൂഡൽഹി: തീരുവ വിഷയത്തിൽ ഇന്ത്യ- യു.എസ് ബന്ധം മോശമായി തുടരുന്നതിനിടെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ​ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 26 മുതൽ 28 വരെ മലേഷ്യയിലെ ക്വാലാലംപൂരിലാണ് ഉച്ചകോടി. ഇതോടനുബന്ധിച്ചുള്ള ഈസ്റ്റ് ഏഷ്യ സമ്മിറ്റിൽ ട്രംപ് എത്തുമെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും മോദി പോകുന്നുണ്ടോയെന്നത് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. പോയാൽ ഈയടുത്ത് ഇരു നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്. ജോഹന്നാസ്ബർഗിൽ അടുത്തമാസം നടക്കുന്ന ജി 20 ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കാൻ സാദ്ധ്യത കുറവാണ്. ക്വാഡ് നേതാക്കളുടെ […]

സംസ്ഥാനത്ത് മെഡി. സീറ്റുകളിൽ വർദ്ധന കൂടിയത് 649 സീറ്റുകൾ രാജ്യത്താകെ കൂടിയത് 10,650

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 2025-26 അദ്ധ്യയന വർഷം 10,650 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. കേരളത്തിൽ കൂടിയത് 649 സീറ്റുകൾ. രാജ്യത്ത് 41പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരവും നൽകി. 3500 മെഡിക്കൽ പി.ജി സീറ്റുകൾക്കുള്ള അപേക്ഷയും അംഗീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സീറ്റുകളുടെ എണ്ണം 1,37,600 ആയി. പി.ജി സീറ്റ് 67,000ഉം. 41 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയതോടെ എണ്ണം 816 ആയി. കേരളത്തിൽ 10 മെഡിക്കൽ കോളേജുകൾക്കായി 700

ഒരു സംവരണം കൊണ്ട് ഉണ്ടായ പുകിലുകൾ…

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ പതിവുപോലെ കണ്ടാൽ മിണ്ടാത്ത നേതാക്കന്മാരും അണികളും ചിരിയുടെ ‘കുമ്മോജി” ഫിറ്റ് ചെയ്തുകൊണ്ട് കാണുന്നവരോടൊക്കെ കുശലാന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്തൊരു സ്നേഹം. അഞ്ചുവർഷം മുമ്പ് ജയിച്ച് സ്വന്തം വാർഡുകൾ മറന്നുപോയവർ മുതൽ അതേ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർവരെ ഊണും ഉറക്കവുമില്ലാതെ വാർഡുകൾ കയറിയിറങ്ങുന്നു. വയനാട്ടിൽ ഇന്നലെ പ്രഭാത നടത്തത്തിനിടയിൽ ഗ്രാമത്തിലെ ചായക്കടയിലൊന്നു കയറി. യുവ കവിയും സാമൂഹ്യമാദ്ധ്യമങ്ങളിലെ നിറസാന്നിദ്ധ്യവുമായ ടി.കെ. ഹാരീസുമായി ചായക്കടയിലുള്ള സാധാരണക്കാർ തർക്കിക്കുകയായിരുന്നു. എന്തിനും ഏതിനും ഉരുളക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന ഹാരീസിന്റെ

അമ്പലപ്പറമ്പിൽ മീൻ വറുത്ത് ചോറൂണ്: പിഴയടച്ച് ആന്ധ്രാ സ്വദേശികൾ തലയൂരി

ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രദർശനത്തിനെത്തിയ അന്യസംസ്ഥാനക്കാരായ ഭക്തർ അമ്പലപ്പറമ്പിൽ നെയ്മീൻ വറുത്ത് ഭക്ഷണം കഴിച്ചത് ബഹളത്തിന് വഴിയൊരുക്കി. പാർക്കിംഗ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന പൂരപ്പറമ്പിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ടൂറിസ്റ്റ് ബസിൽ ആന്ധ്രയിൽ നിന്ന് എത്തിയവർ ഭക്ഷണം തയ്യാറാക്കിയത്. സമീപത്തെ ലോഡ്ജ് ഉടമ വിലക്കിയെങ്കിലും ഭക്തർ ചെവിക്കൊണ്ടില്ല. വിവരമറിഞ്ഞ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറും മാനേജരും സ്ഥലത്തെത്തിയപ്പോൾ ഒരു പാത്രം നിറയെ മീൻ വറുത്ത് ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംഘം. ക്ഷേത്രത്തിന്റെ മതിലിനുള്ളിൽ നോൺ വെജ് ഭക്ഷണം അനുവദനീയമല്ലെന്ന് പറഞ്ഞപ്പോൾ,

കോടതി മുറിയിൽ ഫോട്ടോഷൂട്ട്, സി.പി.എം വനിതാനേതാവിന് നില്പുശിക്ഷയും പിഴയും

പയ്യന്നൂർ: കോടതി നടപടികൾക്കിടെ മൊബൈലിൽ പ്രതികളുടെ ഫോട്ടോയെടുത്ത സി.പി.എം വനിതാനേതാവിനെ കോടതി തീരുംവരെ വരാന്തയിൽ നിറുത്തി. 1000 രൂപ പിഴയും വിധിച്ചു. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ.പി. ജ്യോതിക്കാണ് തളിപ്പറമ്പ് അഡിഷണൽ ജില്ല സെഷൻസ് കോടതിയുടെ നില്പുശിക്ഷ ലഭിച്ചത്. സി.പി.എം പ്രവർത്തകൻ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ട് നടന്ന സാക്ഷി വിസ്താരത്തിനിടെയാണ് പ്രതികളുടെ ദൃശ്യം ജ്യോതി മൊബൈലിൽ പകർത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജഡ്ജി ജ്യോതിയെ കസ്റ്റഡിയിലെടുക്കാനും വൈകിട്ടുവരെ കോടതി വരാന്തയിൽ നിറുത്താനും പൊലീസിനോട് നിർദ്ദേശിച്ചു. പൊലീസ്

ചരമ അറിയിപ്പ്

കാവാലം 30 ചിറ വീട്ടിൽ ശശിധരൻ (61)വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു പരേതന്‍റെ ശവസംസ്കാരം ഇന്ന് (22/10/2025 ബുധനാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു നേരിട്ടും അല്ലാതെയും മരണ അറിയിപ്പ്ലഭിക്കാത്തവർഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു

ഇലക്ഷൻ തൊട്ടരികിൽ; വരുന്നു,​ ജനപ്രീതി പ്രഖ്യാപനങ്ങൾ, ക്ഷേമ പെൻഷൻ 200 രൂപ കൂട്ടും

 ഉടൻ രണ്ട് ഗഡു ഡി.എ കുടിശിക ശമ്പള പരിഷ്കരണവും പരിഗണിക്കും തിരുവനന്തപുരം: മൂന്നാം തുടർഭരണവും തദ്ദേശ തിരഞ്ഞെടുപ്പിൽ വൻവിജയവും പ്രതീക്ഷിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ നീക്കം. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണം, ഡി.എ കുടിശിക വിതരണം, ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കൽ എന്നിവയാണ് പരിഗണിക്കുന്നത്. വൻ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള തുറുപ്പുചീട്ടാക്കുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയേക്കും. ആശാവർക്കർമാരുടെ കാര്യത്തിൽ പ്രഖ്യാപനം നടത്താനിടയില്ലെന്നാണ് അറിയുന്നത്. പ്രതിപക്ഷത്തിന് സമരവിജയം

പോറ്റിയുടെ കൂട്ടാളിയെ ചോദ്യംചെയ്തു, സ്വർണപ്പാളിയിൽ അടിമുടി കുതന്ത്രം, റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് നൽകും

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ 2019 ജൂലായ് 19ന് സന്നിധാനത്തു നിന്ന് ഏറ്റുവാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണപ്പാളികൾ ആർക്കൊക്കെ കൈമാറിയെന്നറിയാനും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്താനുമാണിത്. ബംഗളൂരു സ്വദേശിയായ ഇയാളെ വിളിച്ചുവരുത്തിയാണ് ഇന്നലെ ചോദ്യം ചെയ്തത്. പോറ്റിയുമായി ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാനായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് ഉത്തരവ്. എന്നാൽ, പോറ്റി അന്ന് എത്തിയിരുന്നില്ല. പോറ്റിയുടെ പേരിൽ ഒപ്പിട്ടാണ് അനന്തസുബ്രഹ്മണ്യം ഏറ്റുവാങ്ങിയത്.

ഗുരുവായൂരിലെ ക്രമക്കേട്: കഴമ്പില്ലെന്ന് ദേവസ്വം, ചെയർമാന്റെ വിശദീകരണം ഇന്ന്

തൃശൂർ: സംസ്ഥാന ഓഡിറ്റ് വകുപ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ കഴമ്പില്ലെന്ന നിലപാടിൽ ദേവസ്വം അധികൃതർ. ദേവസ്വം ചെയർമാൻ വി.കെ.വിജയൻ ഇന്ന് വിശദീകരണ കുറിപ്പ് ഇറക്കിയേക്കും. നാളെയും മറ്റെന്നാളും ദേവസ്വം ബോർഡ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. വിഷയം ചർച്ചയാവും. 2019-20 കാലയളവിലെ ക്രമക്കേടാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക അച്ചടക്കമില്ലായ്മ, ആഭ്യന്തര നിയന്ത്രണ സംവിധാനത്തിലെ പോരായ്മകൾ എന്നിവ വീഴ്ചകളായി പറയുന്നു. ജീവനക്കാരിൽ നിന്ന് പിരിച്ച നാഷണൽ പെൻഷൻ സ്‌കീം (എൻ.പി.എസ്.) വിഹിതം ട്രസ്റ്റ് അക്കൗണ്ടിൽ അടയ്ക്കാതെ ദേവസ്വം അക്കൗണ്ടിൽ

ഐ.ടി ജീവനക്കാരിക്ക് ഹോസ്റ്റലിൽ പീഡനം: പ്രതി ബഞ്ചമിൻ കൊടുംക്രിമിനൽ , പിടിയിലായ പ്രതിയെ യുവതി തിരിച്ചറിഞ്ഞു

കഴക്കൂട്ടം(തിരുവനന്തപുരം)​: ടെക്നോ പാർക്കിന്റെ പരിസരത്തുള്ള ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബഞ്ചമിൻ കൊടുംകുറ്റവാളി. ട്രക്ക് ഡ്രൈവറും മധുര സ്വദേശിയുമായ ഇയാൾ മധുരയിലടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കൊലപാതക ശ്രമം,​പീഡനം,​മോഷണം തുടങ്ങിയവയാണ് കുറ്റങ്ങൾ. ബഞ്ചമിനെ ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പീഡനത്തിനിരയായ യുവതി തിരിച്ചറിഞ്ഞു. റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് കഴക്കൂട്ടം പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പ്രതി കുറ്റം സമ്മതിച്ചതായി ഡി.സി.പി ഫറാഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിലെ

Scroll to Top