Author name: Rajesh R

കേരള വിപണിയിൽ 310 കോടി ‘വരവ്’ മുട്ട പുറത്തേക്ക് ഒഴുകുന്നത് 1500 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷം വേണ്ടത് 529.06 കോടി കോഴിമുട്ട. ഇവിടത്തെ ഉത്പാദനം 218.18 കോടി. ശേഷിക്കുന്ന 310.88 കോടി മുട്ടയും എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്. 40 കോടി താറാവ് മുട്ടകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. ഇതിലൂടെ പ്രതിവർഷം അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് 1500 കോടി. നാട്ടിൽ മുട്ടക്കോഴി വളർത്തൽ കൂടിയിട്ടുണ്ടെങ്കിലും ഉത്പാദനച്ചെലവ് കൂടുതലായതിനാൽ ലാഭകരമല്ലാത്തതാണ് അന്യസംസ്ഥാനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്. നാടൻ മുട്ടയ്ക്ക് വിലയും കൂടുതലാണ്. അതിനാൽ, വില കുറവുള്ള വരവ് മുട്ടയ്ക്ക് ഡിമാൻഡ് കൂടുതലാണ്. ഹോട്ടലുകളടക്കം കൂടുതലും […]

കോളേജുകൾക്ക് അഫിലിയേഷനായില്ല; നഴ്സിംഗ് മാനേജ്മെന്റ് സീറ്റ് പ്രവേശനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളേജുകൾക്ക് നഴ്സിംഗ് കൗൺസിൽ അഫിലിയേഷൻ നൽകാത്തതിനാൽ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള ബി.എസ്‌സി നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ. സർക്കാർ സീറ്റുകളിലേക്ക് എൽ.ബി.എസിൽ അപേക്ഷ സമർപ്പിക്കേണ്ട സമയം ഈമാസം ഏഴിന് അവസാനിക്കും. എന്നാൽ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം എങ്ങുമെത്താത്തത് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. കോളേജുകൾക്കുള്ള അഫിലിയേഷൻ ഉൾപ്പെടെ നൽകിയ ശേഷം സർക്കാർ,സ്വാശ്രയ സീറ്റുകളിലേക്ക് ഒരേസമയമായിരുന്നു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്. ഇത്തവണ കേരളത്തിൽ പ്ലസ്ടു ഫലം വരുന്നതിന് മുമ്പേ എൽ.ബി.എസ് നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷക്ഷണിച്ചതോടെ സ്വാശ്രയകോളേജുകൾ ഇടഞ്ഞു.പിന്നാലെ,

പാവപ്പെട്ടവർക്ക് അരലക്ഷം പിങ്ക് റേഷൻ കാർഡ് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: അരലക്ഷം കുടുംബങ്ങൾക്കുകൂടി മുൻഗണനാ വിഭാഗത്തിനുള്ള പിങ്ക് റേഷൻ കാർഡുകൾ വിതരണം ചെയ്യും. നീല, വെള്ള കാർഡ് ഉടമകളിൽ അർഹരായവർക്ക് 15 വരെ അക്ഷയ കേന്ദ്രങ്ങളോ സിറ്റിസൻ ലോഗിൻ പോർട്ടലോ (ecitizen.civilsupplieskerala.gov.in) വഴി അപേക്ഷിക്കാം. അന്വേഷണം നടത്തി മൂന്ന് മാസത്തിനകം വിതരണം ചെയ്യും. അർഹതയില്ലാത്തവരിൽ നിന്ന് തിരിച്ചുപിടിച്ച ഗണത്തിൽ കുറേ പിങ്കു കാർഡുകൾ സർക്കാരിന്റെ കൈവശമുണ്ട്. നിലവിൽ കൈവശം വച്ചിരിക്കുന്നവരുടെ മസ്റ്ററിംഗ് 30നു പൂർത്തിയാകുമ്പോൾ കൂടുതൽ കാർഡുകൾ തിരിച്ചുകിട്ടും. ഇവയാണ് പുതിയ അപേക്ഷകർക്ക് നൽകുന്നത് 96.13% മസ്റ്ററിംഗ്

മഴമാറി,​​ മാനം തെളിഞ്ഞു പ്രളയഭീതിക്ക് ശമനം

ആലപ്പുഴ: മഴമാറിയതോടെ കുട്ടനാട്, അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രളയഭീതി സൃഷ്ടിച്ച് വളരെ വേഗത്തിലാണ് പ്രദേശത്ത് വെള്ളം കയറിയത്. എന്നാൽ,​ ഇന്നലെ മുതൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങിയത് ആശ്വാസമായി. കിഴക്കൻ വെള്ളത്തിന്റെ വരവ് കുറയുന്നതോടെ ഇന്നുമുതൽ കാര്യമായി ജലനിരപ്പ് കുറയുമെന്നാണ് ദുരന്തനിവാരണ അതോറിട്ടി അധികൃതർ പറയുന്നത്. ഇന്നലെ ജില്ലയിൽ യെല്ലോ ആലർട്ടായിരുന്നെങ്കിലും കാര്യമായി മഴ പെയ്തില്ല. പകൽ സമയം മഴതോ‌ർന്ന് നിന്നു. ആലപ്പുഴ നഗരത്തിലെ വിവിധ വാർഡുകളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. ഇന്ന് ഗ്രീൻ അലർട്ടാണ് ജില്ലയിൽ

കാലവർഷത്തിൽ കാലിടറി കുട്ടനാട്ടിലെ കർഷകർ

ആലപ്പുഴ: രണ്ടാം കൃഷിയുടെ നെൽവില കിട്ടാത്തതിന്റെ കഷ്ടപ്പാടിനൊപ്പം പതിവിലും നേരത്തെത്തിയ കാലവർഷവും കിഴക്കൻ വെള്ളത്തിന്റെ വരവുമെല്ലാം കൂടി നട്ടംതിരിയുകയാണ് കുട്ടനാട്ടിലെ കർഷകർ. നെല്ലിന്റെ സംഭരണ വില വിതരണം അനിശ്ചിതമായി നീണ്ടുപോകുന്നതിനിടെയാണ് പതിവിലും നേരത്തെ കാലവർഷമെത്തിയത്. പുഞ്ചകൃഷിയുടെ വിതയ്ക്കായി കുട്ടനാട്ടിലെ പാടങ്ങൾ ഉഴുത് വെള്ളം കയറ്റിയിട്ടിരിക്കുമ്പോഴാണ് അതിശക്തമായ മഴയിലെ പെയ്ത്തുവെള്ളവും ആറുകൾ കരകവിഞ്ഞുവന്ന കിഴക്കൻവെള്ളവും അവിടേക്ക് തള്ളിക്കയറിയത്. അതിശക്തമായി കുത്തിയൊലിച്ചെത്തിയ കിഴക്കൻവെള്ളത്തിൽ കുട്ടനാട്ടിലെ മിക്ക പാടങ്ങളുടെയും ബണ്ടുകൾക്ക് നാശമുണ്ട്. പാകപ്പെടുത്തിയിരുന്ന പാടങ്ങൾ മടവീണും കവിഞ്ഞുകയറിയും വെള്ളത്തിലകപ്പെട്ടതോടെ വിത വൈകുന്ന

സ്കൂൾ തുറപ്പിന് അധിക സർവീസുമായി കെ.എസ്.ആർ.ടി.സി

ആലപ്പുഴ: സ്കൂളിലും കോളേജിലുമെത്താൻ ഇന്നുമുതൽ ബസ് കാത്ത് മുഷിയേണ്ട. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധിക ട്രിപ്പുകൾ ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള തിരുവല്ല, ചേർത്തല, ആരൂർ ഭാഗത്തേക്കായി 13 അധിക ട്രിപ്പുകളാണ് നടത്തുക. നിലവിൽ 74 സർവീസുകളാണ് കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് നടത്തുന്നത്. ഇതിൽ തിരുവല്ല ഭാഗങ്ങളിലേക്ക് 8 ട്രിപ്പുകളും അരൂർ, തോപ്പുംപടി ഭാഗങ്ങളിലേക്ക് 6 ട്രിപ്പുകളുമാണ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര മുൻ നിറുത്തി സർവീസ് നടത്തുന്ന

പാഠം ഒന്ന്, സ്കൂളിലേയ്‌ക്ക്…

ആലപ്പുഴ: മുഖം മിനിക്കിയും വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചും കുട്ടിക്കൂട്ടങ്ങളെ ഇന്ന് സ്കൂളുകൾ വരവേല്ക്കും. വൻ ആഘോഷമാണ് ഇത്തവണയും സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. പൂർവ വിദ്യാ‌ർത്ഥി സംഘടനകൾ, പി.ടി.എ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവേശനോത്സവം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ്. പായസവും, മിഠായിയും നുകർന്ന്, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കളിചിരികളുമായി ബലുണൂകളും, പുതിയ ബാഗും കൈയിലേന്തിയെത്തുന്ന കുരുന്നുകൾ വിദ്യാലയങ്ങളിൽ ആദ്യക്ഷരം കുറിക്കും.തോരണങ്ങൾ, ബലൂണുകൾ, കടലാസു കൊണ്ടുള്ള പൂക്കൾ, സമ്മാനപ്പൊതികൾ, അക്ഷരത്തൊപ്പി, ഓലയിൽ തയ്യാറാക്കിയ മയിൽപ്പീലി, കടലാസ് തൊപ്പി തുടങ്ങിയ

അക്ഷരോത്സവം : സ്‌കൂളുകൾ ഇന്ന് മിഴിതുറക്കും, 40 ലക്ഷം കുട്ടികൾ ക്ലാസിലേക്ക്

തിരുവനന്തപുരം: ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകളിലായി 40 ലക്ഷത്തോളം കുട്ടികൾ ഇന്ന് സ്കൂളിലെത്തും. പുത്തൻ ബാഗും കുടയും പുസ്തകങ്ങളുമായി പുഞ്ചിരി തൂകിയെത്തുന്ന കുട്ടികളെ വരവേൽക്കാൻ സ്‌കൂൾ മുറ്റങ്ങൾ അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവത്തിന്റെ ആഹ്ലാദമാണ് എല്ലായിടത്തും. പ്ലസ് വൺ ക്സാസുകൾ 18 മുതലാണ് തുടങ്ങുന്നത്. മൂന്നു ലക്ഷം കുട്ടികൾ ഒന്നാം ക്ളാസിലെത്തും. കഴിഞ്ഞവർഷം 2,98,848 കുട്ടികളാണ് ഒന്നാം ക്ളാസിൽ പ്രവേശനം നേടിയത്. സ്കൂൾ അദ്ധ്യയന സമയത്തെയും ദിവസങ്ങളുടെ എണ്ണത്തിലെയും മാറ്റമാണ് ഈ വർഷത്തെ മറ്റൊരു സവിശേഷത. ഇക്കാര്യത്തിൽ പത്താം

അൻവറുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് വിമർശനം വ്യക്തിപരമായി ശാസിക്കുമെന്ന് പ്രതിപക്ഷ നേതാവ്

മലപ്പുറം: പി.വി.അൻവറിനെ അനുനയിപ്പിക്കാൻ രാത്രി അദ്ദേഹത്തിന്റെ വീട്ടിൽ പോയ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനം. ശനിയാഴ്ച രാത്രി 11ന് അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയ രാഹുൽ മടങ്ങിയത് 12നാണ്. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. അൻവറുമായി ചർച്ച വേണ്ടെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ മാത്രം അദ്ദേഹത്തിന് വഴങ്ങിയാൽ മതിയെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. സി.പി.എം സ്ഥാനാർത്ഥിയായി എം.സ്വരാജ് എത്തിയതോടെ കടുത്ത മത്സരത്തിന് വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അനുനയത്തിന് ശ്രമിച്ചത്. കൂടിക്കാഴ്ച രഹസ്യമായിരുന്നെങ്കിലും ഇരുവരും ഹസ്തദാനം

നിലമ്പൂർ: അഡ്വ. മോഹൻ ജോർജ് ബി.ജെ.പി സ്ഥാനാർത്ഥി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കൊച്ചേത്ത് കാലായിൽ വീട്ടിൽ അഡ്വ.മോഹൻ ജോർജിനെ (62) ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കേന്ദ്ര നേതൃത്വം. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം ഇന്നലെയാണ് ബി.ജെ.പി അംഗത്വമെടുത്തത്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹൻ നിലമ്പൂർ, മഞ്ചേരി കോടതികളിൽ അഭിഭാഷകനാണ്. കേരള കോൺഗ്രസ് (ബി)​ മുൻ നേതാവു കൂടിയായ ഇദ്ദേഹം കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി,യുവജന വിഭാഗത്തിന്റെ സംസ്ഥാന നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. മാർത്തോമ കോളേജ് കൗൺസിലംഗം,ചുങ്കത്തറ മാർത്തോമ ചർച്ച് ഉപാദ്ധ്യക്ഷൻ എന്നീ നിലകളിലും

Scroll to Top