Author name: Rajesh R

നാശം വിതച്ച് കാലവർഷക്കലി; ഇന്നലെ 6 മരണം,​ 10 മത്സ്യത്തൊഴിലാളികളെ കാണാതായി

തിരുവനന്തപുരം: പ്രളയ ഭീതിയുയർത്തി തിമിർത്തു പെയ്യുന്ന മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. ഇന്നലെ ആറുപേർ മരിച്ചു. 10 മത്സ്യത്തൊഴിലാളികളെയടക്കം 12പേരെ കാണാതായി. മുന്നൂറോളം വീടുകൾ തകർന്നു. പലയിടത്തും റോഡുകൾ മുങ്ങി. നദികൾ കരകവിഞ്ഞു. ആളുകളെ മാറ്റിപ്പാർപ്പിച്ചു. മരങ്ങൾ വീണ് റോഡ്- റെയിൽ ഗതാഗതം താറുമാറായി. വൈദ്യുതിബന്ധം നിലച്ച് പല പ്രദേശങ്ങളും ഇരുട്ടിലായി. ശക്തമായ കാറ്ര് നാശനഷ്ടങ്ങളുടെ തോതുകൂട്ടി. അഞ്ചുദിവസം കൂടി മഴയ്ക്ക് സാദ്ധ്യത. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നതിനാൽ തീവ്രത കുറഞ്ഞേക്കും. ഇന്ന് 14 ജില്ലകളിലും […]

മുങ്ങിയ കപ്പൽ മത്സ്യബന്ധനത്തിന് ഭീഷണിയോ?

കൊച്ചി പുറങ്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 കേരളത്തിന്റെ മത്സ്യസമ്പത്തിനെ നശിപ്പിക്കുമോയെന്ന ആശങ്കയ്ക്ക് ആധാരം ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ സമാന സംഭവങ്ങളും അതുണ്ടാക്കിയ നാശനഷ്ടങ്ങളുമാണ്. 28 വർഷം പഴക്കമുള്ള കപ്പലി​ൽ 13 അപകടകാരിയായ വസ്തുക്കളും,12 കാൽസ്യം കാർബേഡും നിറച്ചവ ഉൾപ്പെടെ 643 കണ്ടെയ്നറുകളാണ് കടലി​ൽ വീണത്. 84.4 ടൺ ഗ്യാസ് ഓയിലും,367.1 ടൺ സൾഫർ കുറഞ്ഞ ഇന്ധനവും കപ്പലിലുണ്ടായിരുന്നു. കപ്പൽ തകർന്ന് സംഭവി​ക്കാറുള്ള കടുത്ത ഇന്ധന ചോർച്ച കൊച്ചിയിൽ ഉണ്ടായിട്ടില്ല. 30 മണിക്കൂറിനു ശേഷം ജലോപരിതലത്തിൽ എണ്ണപ്പാളി കണ്ടെന്നും,അവ

കപ്പലപകടം: മീനിനോട് നോ പറയേണ്ട

 രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ല കൊച്ചി: പുറംകടലിൽ മുങ്ങിയ കപ്പലിൽ നിന്ന് ഗുരുതരമായ രാസമാലിന്യം വെള്ളത്തിൽ കലർന്നതായി കണ്ടെത്താത്ത സാഹചര്യത്തിൽ, മീൻ കഴിക്കുന്നതിൽ ഭയാശങ്ക വേണ്ടെന്ന് ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി.മധുസൂദനക്കുറുപ്പ് കേരളകൗമുദിയോട് പറഞ്ഞു. മീനിൽ രാസവസ്‌തു കലരുന്ന സാഹചര്യമില്ല. തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിൽ രാസവസ്‌തുക്കളുടെ അംശം കണ്ടെത്തിയിട്ടില്ല. ഇതുവരെ രാസവസ്‌തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് തറപ്പിച്ചുപറയാം. കലർന്നിരുന്നെങ്കിൽ 24 മണിക്കൂറിനകം കൂട്ടമത്സ്യക്കുരുതി സംഭവിച്ചേനെ. കടലിൽ മത്സ്യങ്ങൾ ചത്തതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജൂൺ ഒമ്പതിന് ട്രോളിംഗ് നിരോധനം

യു.ഡി.എഫിന് അകത്തോ പുറത്തോ; ഇന്നറിയാം അൻവറിന്റെ വഴി

മലപ്പുറം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാവും. വൈകിട്ട് ഏഴിന് ചേരുന്ന ഓൺലൈൻ മീറ്റിംഗിൽ യു.ഡി.എഫിന്റെ പ്രധാന നേതാക്കൾ പങ്കെടുക്കും. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ നടത്തിയ ആരോപണങ്ങൾ ഉടൻ പിൻവലിച്ച് പരസ്യമായി പിന്തുണ അറിയിക്കണമെന്ന് അൻവറിന് മുന്നിൽ ഉപാധി വച്ചിട്ടുണ്ട്. മറ്റു വഴികളില്ലാത്തതിനാൽ അൻവർ വഴങ്ങുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം ഇന്ന് നിലമ്പൂരിൽ ചേരുന്നുണ്ട്. ഇതിനു ശേഷം അൻവർ തീരുമാനം വ്യക്തമാക്കും. ഇന്നലെ അൻവറുമായി ബന്ധപ്പെട്ട് മാരത്തോൺ

പ്ലസ് വൺ ക്ലാസ് ജൂൺ 18 മുതൽ

തിരുവനന്തപുരം: 2025- 26 അദ്ധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ് ജൂൺ 18ന് ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4,62,768 വിദ്യാർത്ഥികളാണ് ഓൺലൈനായി അപേക്ഷിച്ചിട്ടുള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ്. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പെടെ ആകെ 4,42,012 സീറ്റുകൾ ലഭ്യമാണ്. ആദ്യ അലോട്ട്‌മെന്റ് ജൂൺ രണ്ടിന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. 3ന് രാവിലെ 10 മുതൽ 5ന് വൈകിട്ട്

ഇന്ന് അതിശക്ത മഴ: ഇന്നലെ രണ്ടു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്നുകൂടി തുടരും. നാളെ മുതൽ തീവ്രത കുറയും. 70 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന പടിഞ്ഞാറൻ കാറ്റിന്റെ ശക്തി നാളെക്കഴിഞ്ഞ് 5 മുതൽ 10 കിലോമീറ്റർ വരെയായി കുറയും. ശക്തമായ കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. ഇടുക്കിയിൽ കുമളി ചെക്ക്പോസ്റ്റിന് സമീപം നിറുത്തിയിട്ട ലോറിക്ക് മുകളിൽ മരംവീണ് ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് (19) മരിച്ചു. തിരുവനന്തപുരത്ത് മുരുക്കുംപുഴയിലും കടയ്ക്കാവൂരിലും ആലപ്പുഴ തകഴിയിലും അരൂരിലും ട്രാക്കിൽ മരംവീണ് ഏറെനേരം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കാലവർഷം ആരംഭിച്ചത്

ബാലനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ കല്ലെറിഞ്ഞ് ഓടിച്ചു

കോഴിക്കോട്: കളിച്ചുകൊണ്ടുനിന്ന ഏഴുവയസുകാരനെ ചാക്കിൽക്കെട്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ കൂട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു. കോഴിക്കോട് പുതിയകടവ് ബീച്ചിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷ പർവീന്റെയും മകനായ മുഹമ്മദ് റാസിലിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ മംഗലാപുരം സ്വദേശികളായ ശ്രീനിവാസൻ (52), ലക്ഷ്മി (44)എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സ്കൂൾ അവധിക്ക് പുതിയകടവിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു മുഹമ്മദ് റാസിൽ. കൂട്ടുകാരുമായി ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇവർ ചാക്കുമായി അടുത്തെത്തുകയായിരുന്നു. കുട്ടിയെ ബലമായി ചാക്കിലാക്കിയ ഇവർക്കുനേരെ മറ്റ് കുട്ടികൾ കല്ലെറിഞ്ഞു.

ഇടിയുന്ന എൻഎച്ച് 66 ; കള്ളൻമാർക്ക് കടുത്ത ശിക്ഷ, സൈറ്റ് എൻജിനിയറെ പിരിച്ചുവിട്ടു

ന്യൂഡൽഹി/മലപ്പുറം: ദേശീയ പാത 66ലെ നിർമ്മാണപ്പിഴവിൽ കടുത്ത നടപടിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ദേശീയ പാത അതോറിട്ടി സൈറ്റ് എൻജിനിയറെ പിരിച്ചുവിട്ടു. പ്രോജക്‌ട് ഡയറക്‌ടറെ സസ്‌പെൻഡ് ചെയ്‌തു. മലപ്പുറം കൂരിയാട് തകർന്ന റോഡ് കെ.​എ​ൻ.​ആ​ർ​ ​ക​ൺ​സ്ട്ര​ക്ഷൻ 80 കോടി ചെലവിൽ പൊളിച്ചു പണിയണം. ഇവിടെ വയഡക്‌ടും (തൂണിൻമേലുള്ള പാലം) നിർമ്മിക്കണം. നാലു മാസം കൊണ്ട് പൂർത്തിയാക്കണം. സുരക്ഷ, രൂപകൽപന എന്നിവയുമായി ബന്ധപ്പെട്ട കൺസൾട്ടന്റ് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. മുംബയ് സ്‌ട്രാറ്റാ

കപ്പൽ അപകടം സംസ്ഥാന ദുരന്തം,​ നഷ്ടപരിഹാരത്തിനായി നിയമ നടപടിക്ക് സംസ്ഥാനം

തിരുവനന്തപുരം: കൊച്ചി പുറങ്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ, നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടിയും സ്വീകരിക്കും. കപ്പൽ അപകടത്തിനെ തുടർന്നുണ്ടാകാൻ സാദ്ധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാവും. ഇൻഷ്വറൻസ് കമ്പനിയിൽ നിന്നാകും നഷ്ടപരിഹാരം ആവശ്യപ്പെടുക. ഇതിനാവശ്യമായ തെളിവുകളടക്കം സമാഹരിച്ചു തുടങ്ങി. പ്രൊട്ടക്ഷൻ ആൻഡ് ഇന്റമിനിറ്റി എന്ന ഇൻഷ്വറൻസ് ഏജൻസി കൊച്ചിയിൽ

കപ്പലിലെ എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കാനുള്ള ദൗത്യത്തിന് തുടക്കം

കൊച്ചി: മുങ്ങിയ ചരക്കുകപ്പൽ എം.എസ്.സി എൽസ 3ൽ നിന്ന് ഇന്ധനവും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്ന ദൗത്യം ആരംഭിച്ചു.മൂന്ന് ഘട്ടമായി ആസൂത്രണം ചെയ്യുന്ന ദൗത്യം ജൂലായ് ഏഴിന് പൂർത്തിയാകും. തന്ത്രപ്രധാനമേഖലയിൽ നിന്ന് കപ്പൽ നീക്കാനാണ് ഇന്നലെ കൊച്ചിയിൽ ചേർന്ന ഉന്നതതലയോഗം നിർദേശം നൽകിയത്. അതിനാൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽനിന്ന് കമ്പനിക്ക് പിൻമാറേണ്ടിവരും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. സംസ്ഥാന സർക്കാർ പ്രതിനിധികൾ, മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ, കസ്റ്റംസ്, കോസ്റ്റ്

Scroll to Top