Author name: Rajesh R

കേന്ദ്രത്തോട് വീണ്ടും കേരളം , കാടിറങ്ങുന്ന വന്യജീവികളെ കൊന്നേപറ്റൂ

തിരുവനന്തപുരം: മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഈ നീക്കത്തിന് അനുമതി കിട്ടാനുള്ള സാദ്ധ്യത പരിമിതമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യം നേരത്തെ തന്നെ കേന്ദ്രം തള്ളിയതാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നേരത്തേ തള്ളിയിരുന്നു. ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ, നിയമത്തിലെ ഉപാധികൾ പാലിക്കാതെ കൊല്ലാൻ കഴിയും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം […]

കപ്പലിനെ മുക്കിയത് ബല്ലാസ്റ്റ് ടാങ്ക് തകരാർ

കൊച്ചി: ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയത് ബല്ലാസ്റ്റ് ടാങ്കിന്റെ തകരാർ മൂലമെന്ന് മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റ് (എം.എം.ഡി). കപ്പലിന്റെ സന്തുലനം ഉറപ്പാക്കാൻ അടിത്തട്ടിൽ വെള്ളംസംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്. വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതൽ വെള്ളം നിറയുകയും കപ്പൽ ഒരുവശത്തേക്ക് ചെരിഞ്ഞ് മുങ്ങിത്താഴുകയുമായിരുന്നു. ചെരിഞ്ഞ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം മോശം കാലാവസ്ഥയിൽ സങ്കീർണമായി. ഫസ്റ്റ് ഓഫീസറുടെ പരിചയക്കുറവ് അപകടത്തിന് വഴിവച്ചോയെന്ന് പരിശോധിക്കുന്നുണ്ട്. മാനുഷിക പിഴവാണ് കാരണമെന്ന് റഷ്യൻ പൗരനായ ക്യാപ്ടൻ ഇവാനോവ് അലക്‌സാണ്ടർ വെളിപ്പെടുത്തിയിരുന്നു. അപകടത്തിനു പിന്നാലെ വൈദ്യുതി വിതരണം നിലയ്‌ക്കുകയും

നൂറ്റാണ്ടുകൾക്കു മുമ്പുള്ള യാനങ്ങൾ മുതൽ അത്യാധുനിക കപ്പലുകൾ വരെ, കടലിൽ മുങ്ങിയത് 2.5 ലക്ഷം കപ്പലുകൾ

കൊച്ചി: നൂറ്റാണ്ടുകൾക്കു മുമ്പുള്ള യാനങ്ങൾ മുതൽ അത്യാധുനിക കപ്പലുകൾ വരെ.. കടലിന്റെ ആഴങ്ങളിൽ മറഞ്ഞത് ലോകത്താകെ രണ്ടര ലക്ഷത്തിലധികം കപ്പലുകൾ. അമൂല്യനിധികൾ മുതൽ മിസൈലുകൾ വരെ കപ്പലുകൾക്കൊപ്പം കടലിൽ ആണ്ടുപോയിട്ടുണ്ട്. മിക്കതും വീണ്ടെടുക്കാനായിട്ടില്ല. ടൈറ്റാനിക് ഉൾപ്പെടെ 1.8 ലക്ഷം കപ്പലുകൾ കിടക്കുന്ന സ്ഥാനം നിർണയിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം ‘കൈരളി’ അടക്കം അരലക്ഷത്തിലധികം കപ്പലുകൾ കടൽത്തട്ടിൽ എവിടെയെന്നറിയില്ല. ഗ്ലോബൽ മാരിടൈം റെക്ക് ഡാറ്റാബേസ്, റെക്ക്സൈറ്റ് തുടങ്ങിയ ഡാറ്റാ സേവനദാതാക്കളാണ് മുങ്ങിയ കപ്പലുകളുടെ വിവരശേഖരണം നടത്തിയത്. നെതർലൻഡ്സിലെ നിർമ്മാണ പ്രവർത്തനത്തിനിടെ

തീരത്തടിഞ്ഞ് 36 കണ്ടെയ്നറുകൾ; കൊല്ലത്ത് 34, ആലപ്പുഴയിൽ 2

കൊല്ലം/ ആലപ്പുഴ: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളെപ്പറ്റി കടുത്ത ആശങ്ക നിലനിൽക്കെ 34 എണ്ണം കൊല്ലത്തും രണ്ടെണ്ണം ആലപ്പുഴയിലും അടിഞ്ഞു. 25 എണ്ണവും കാലിയാണ്.കൊല്ലം ചെറിയഴീക്കലിനും മുണ്ടയ്ക്കൽ കാക്കപ്പത്തോപ്പിനും ഇടയിലുള്ള തീരത്താണ് 34 എണ്ണവും അടിഞ്ഞത്. ആലപ്പുഴയിൽ അടിഞ്ഞത് ആറാട്ടുപുഴ തറയിൽക്കടവ് ഭാഗത്തും. ഇവയൊന്നും രാസവസ്തുക്കൾ ഉണ്ടായിരുന്നവയല്ലെന്ന് കണ്ടെയ്നർ നമ്പരും കാർഗോയുടെ വിവരങ്ങളടങ്ങിയ ഷിപ്പിംഗ് മാനിഫെസ്റ്റോയും ഒത്തുനോക്കി സ്ഥിരീകരിച്ചു.അടിഞ്ഞ കണ്ടെയ്നറുകൾ ടഗ്ഗും മത്സ്യബന്ധനബോട്ടുകളും ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലെ യാർഡിൽ എത്തിക്കും. അഞ്ച് കണ്ടെയ്നറുകൾ ഒഴികെ പുലിമുട്ടിലും

പൈപ്പിലെ ഞണ്ട് ; വരവ് ലക്ഷങ്ങൾ

കൊച്ചി: അരുൺദാസും ഭാര്യ അശ്വതിയും പി.വി.സി പൈപ്പിലും ബക്കറ്റിലും പച്ചക്കാലൻ ഞണ്ട് കൃഷി ചെയ്ത് മാസം നേടുന്നത് ലക്ഷങ്ങൾ.കുഫോസിൽ ഫിഷറീസ് സയൻസ് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും സഹപാഠികളായിരുന്നു അരൂക്കുറ്റി സ്വദേശി അരുൺദാസും പയ്യന്നൂർ സ്വദേശി അശ്വതിയും.സ്വയം വികസിപ്പിച്ച കൃഷി രീതി ജീവിത മാർഗമാക്കുകയായിരുന്നു. എറണാകുളം പനങ്ങാട്, കണ്ണൂർ, മഹാരാഷ്ട്ര രത്‌നഗിരി എന്നിവിടങ്ങളിൽ ഫാമുകളുണ്ട്.കായലിൽ കൂടൊരുക്കി പച്ചക്കാലൻ ഞണ്ടുകളെ രണ്ടുവർഷം മുൻപ് വളർത്തി. ആദ്യം വിജയകരമായിരുന്നു. പക്ഷേ, കാലാവസ്ഥാമാറ്റം മൂലം വെള്ളത്തിൽ ഉപ്പിന്റെ അംശം കുറഞ്ഞത് വളർച്ചയെ ബാധിച്ചു.

മുഖ്യനുമായി അടുപ്പമെന്ന് വിശ്വസിപ്പിച്ച് ജോലി തട്ടിപ്പ്: യുവാവ് പിടിയിൽ

ഒറ്റപ്പാലം: സെക്രട്ടേറിയറ്റിൽ കുറച്ചുനാൾ ബൈന്റിംഗ് ജോലി ചെയ്തു. ഇതിനിടെ മുഖ്യമന്ത്രിയുമായി അടുപ്പത്തിലായെന്ന് നാട്ടിൽ വിശ്വസിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയ വിരുതൻ പിടിയിൽ. 9 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോതകുറുശ്ശി പനമണ്ണ പൂമുളംകാട്ടിൽ മുഹമ്മദാലിയാണ് (39) ഇന്നലെ ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. കൂട്ടാളി മുത്തുവിനായി അന്വേഷണം തുടരുകയാണ്. പാലപ്പുറം അങ്ങാടിയിൽ ഹരിദാസിന്റെ മക്കൾക്കായിരുന്നു ഇയാൾ സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ജോലിയെന്നാണ് തട്ടിവിട്ടത്. 2024 ഫെബ്രുവരി മുതൽ ജൂൺ വരെ ബാങ്ക് അക്കൗണ്ട് മുഖേനയും,

നെല്ല് സംഭരിക്കാൻ 100 കോടി

തിരുവനന്തപുരം: കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില വിതരണം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അതിനായി 100 കോടി രൂപ കൂടി അനുവദിച്ചു. നെല്ലിന്റെ വില പി.ആർ.എസ് വായ്പയിലൂടെ നൽകുന്നതിനുള്ള ക്രമീകരണം ഊർജ്ജിതമാണ്. നൂറു കോടി രൂപയുടെ വിതരണം പൂർത്തിയാകുമ്പോൾ 150 കോടി കൂടി ലഭ്യമാകും. ഇതോടെ സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുക്കാൻ കഴിയും. സംഭരണം വേഗത്തിലാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് 1108 കോടി

അന്തിമ വിജ്ഞാപനമായി സംസ്ഥാനത്ത് ഇനി 17337 വാർഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാർഡുകൾ പുതുതായി രൂപം കൊണ്ടു. 15962 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത് 17337 ആയി ഉയർന്നു. വാർഡു വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. ഏറ്റവും കൂടുതൽ വാർഡുകൾ പുതുതായി ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. 223 വാർഡുകൾ. ഏറ്റവും കുറവ് വയനാട് ജില്ലയിൽ, 37 എണ്ണം. 2021ൽ സെൻസസ് നടക്കാത്തതിനാൽ 2011ലെ ജനസംഖ്യാവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വാർഡുകൾ വിഭജിച്ചത്. സംസ്ഥാനത്തെ 87 നഗരസഭകളിലെയും ആറു കോർപ്പറേഷനുകളിലെയും വാർഡ് വിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം

മണ്ണ് ഇടിച്ചിൽ തുടരുന്നു, എൻ.എച്ച് 66 പലയിടത്തും ഇന്നലെയും തകർന്നു, ഭീതിയിലായ നാട്ടുകാർ പ്രതിഷേധിച്ചു

തൃശൂർ/കോഴിക്കോട്/കണ്ണൂർ: നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന ആക്ഷേപം ശക്തമായിരിക്കെ, കനത്ത മഴയിൽ ഇന്നലെയും ദേശീയപാത 66 പലയിടത്തും ഇടിഞ്ഞു. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. ഇതോടെ നാട്ടുകാരുടെ ആശങ്കയേറി. പലയിടത്തും പ്രതിഷേധമുണ്ടായി. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി മുഖ്യവാർത്ത നൽകിയിരുന്നു. കാസർകോട്ട് കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയിലെ സർവീസ് റോഡ് ഇടിഞ്ഞു താണു. ഇതേഭാഗത്ത് ദേശീയപാതയിൽ 20 മീറ്ററോളം നീളത്തിൽ വലിയ വിള്ളലുണ്ടായി. തൃശൂരിൽ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ മുകളിലെ പാലത്തിൽ അമ്പതോളം

മെഡിസെപ്  പ്രീമിയം, ആനുകൂല്യം  കൂട്ടും; ചേരാതിരിക്കാൻ  ഓപ്ഷൻ  വരും 

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് തുടരാൻ സർക്കാർ തീരുമാനം. സമഗ്രമായി പരിഷ്കരിക്കും. ഇതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമൻ സമിതി ചൊവ്വാഴ്ച ധനവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ചുമതലപ്പെടുത്തി. പദ്ധതിയിൽ നിന്നു വിട്ടുനിൽക്കാനുള്ള ഓപ്ഷൻ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സർവീസ് സംഘടനകൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. പദ്ധതി പരിഷ്ക്കരിച്ചതിന് ശേഷം പുതിയ ടെൻഡർ വിളിച്ചായിരിക്കും കരാർ നൽകുക. കാലാവധിയും പുനഃപരിശോധിക്കും.

Scroll to Top