Author name: Rajesh R

വെള്ളപ്പൊക്ക കാലത്ത് കുട്ടനാടിന് ആശ്രയം ജലഗതാഗത വകുപ്പ്

കുട്ടനാട് : നിർത്താതെ കോരിച്ചൊരിയുന്ന പേമാരിയിൽ കുട്ടനാട്ടിലെ പ്രധാന റോഡുകൾക്ക് പുറമെ വലുതും ചെറുതുമായ റോഡുകളിലെല്ലാം വെള്ളക്കെട്ടു നിറയുകയും കരമാർഗമുള്ള യാത്ര ഏറെക്കുറെ നിലയ്ക്കുകയും ചെയ്തതോടെ ഒരിക്കൽ കൂടി ജലഗതാഗതവകുപ്പ് കുട്ടനാടൻ ജനതയുടെ പ്രധാന ആശ്രയമാകുന്നു. ആലപ്പുഴയിൽ നിന്ന് കുട്ടമംഗലം,കൈനകരി വഴി നെടുമുടിയിലേക്കും അവിടെ നിന്ന് തിരിച്ചും നടത്തുന്ന സർവ്വീസുകൾക്ക് പുറമെ പുളിങ്കുന്ന് സബ് സ്റ്റേഷനിൽ നിന്നും കിടങ്ങറയിലേക്കും രാമങ്കരിയിലേക്കും കൂടാതെ കോട്ടയത്തേക്കും നടത്തിവരുന്ന ട്രിപ്പുകളാണ് വെള്ളപ്പൊക്ക കാലത്ത് കുട്ടനാടൻ ജനതയുടെ പ്രധാന ആശ്രയമായി മാറിയത്. കാലവർഷം […]

തോട്ടപ്പള്ളി പൊഴി മുറിക്കാൻ കാലതാമസം : എൻജിനിയർക്ക് കാരണം കാണിക്കൽ നോട്ടീസ്

ആലപ്പുഴ: കാലവർഷം കണക്കിലെടുത്ത് തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനും സ്പിൽവേയിലെ മണ്ണ് നീക്കം ചെയ്യുന്നതിനുമുള്ള കരാർ ക്ഷണിക്കുന്നതിൽ വീഴ്ച വരുത്തിയ ആലപ്പുഴ ഇറിഗേഷൻ വിഭാഗം എൻജിനിയർക്ക് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. പൊഴിമുറിക്കുന്നതിലും മണ്ണ് നീക്കം ചെയ്യുന്നതിലുമുണ്ടായ കാലതാമസം തോട്ടപ്പള്ളി സ്പിൽവേയുടെ കരകളിലെ വീടുകളിൽ വെള്ളം കയറുന്നതിനും കൃഷി നാശത്തിനും കാരണമായിരുന്നു. കാലവർഷം പതിവിലും നേരത്തെയെത്തുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും പൊഴിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനും ദുരന്തം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ ഇറിഗേഷൻ വിഭാഗം പരാജയപ്പെട്ടതായ നാട്ടുകാരുടെ

നീറ്റ് പി.ജി വിജയമന്ത്രങ്ങൾ  

നീറ്റ് പി.ജി യിൽ മികച്ച സ്കോർ നേടാൻ നേടാൻ ചിട്ടയോടെ അവസാന ആഴ്ചകളിലേക്കുള്ള പരീക്ഷാ തയ്യാറെടുപ്പ് വേണം. സിലബസ്, മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ, മാതൃക ചോദ്യങ്ങൾ എന്നിവ വിലയിരുത്തി ഉത്തരം കണ്ടെത്തണം. ചിട്ടയോടെയുള്ള പഠനം, പ്ലാനിംഗ്, ദിനചര്യകൾ, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാം.വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും, പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും. നന്നായി കാറ്റും വെളിച്ചവും ലഭിക്കുന്ന പഠന സ്ഥലം തിരഞ്ഞെടുക്കണം.

വിദ്യാലയങ്ങളിൽ ലഹരിമാഫിയയെ തുരത്തും… മക്കളെ കാക്കാൻ ‘രക്ഷാകവചം’

തിരുവനന്തപുരം: ലഹരിമാഫിയയിൽ നിന്ന് കുട്ടികളെ കാക്കാൻ ‘രക്ഷാകവചം’ ഒരുക്കി എക്സൈസും പൊലീസും. സ്കൂളുകളിൽ ലഹരിവിൽപ്പന കണ്ടെത്താൻ മഫ്‌ത്തിയിൽ നിരീക്ഷണവും ക്യാമ്പസുകളിൽ മിന്നൽറെയ്ഡുകളും ലഹരിയുപയോഗം കണ്ടെത്താൻ കിറ്റുപയോഗിച്ച് ഉമിനീർ പരിശോധനയുമുണ്ടാവും. സ്കൂളുകൾക്കടുത്ത് ലഹരിവിൽക്കുന്ന 10കടകളുടെ ലൈസൻസ് അടുത്തിടെ റദ്ദാക്കി. സ്ഥിരം ലഹരിവിൽപ്പനക്കാരെ കേന്ദ്രനിയമമായ പിറ്റ്-എൻ.ഡി.പി.എസ് ചുമത്തി വിചാരണയില്ലാതെ രണ്ടുവർഷം കരുതൽ തടങ്കലിലാക്കും. ലഹരിക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. 1140സ്കൂളുകൾക്കടുത്ത് ലഹരിയിടപാടുകളുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. 104സ്കൂളുകൾ തീവ്രലഹരിയുപയോഗമുള്ള ഹോട്ട്സ്പോട്ടുകളാണ്. തിരുവനന്തപുരത്താണ് ഏറ്റവുമധികം-43. സ്കൂളുകളിൽ 325കുട്ടികളുടെ ലഹരിയുപയോഗം കണ്ടെത്തിയിരുന്നു. കോളേജ് വിദ്യാർത്ഥികളിൽ 31.8%ലഹരിയുപയോഗിക്കുന്നു.

കലിതുള്ളി കാലവർഷം ; മുങ്ങിത്തുടങ്ങി കുട്ടനാട്

ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് ആലപ്പുഴ: ഇന്നലെ പെയ്ത തോരാമഴയ്ക്കൊപ്പം കിഴക്കൻ വെള്ളം കൂടി കുത്തിയൊലിച്ചെത്തിയതോടെ കുട്ടനാടുൾപ്പടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കുപ്പപ്പുറം ഓംകാളി ക്ഷേത്രത്തിന് സമീപം തെങ്ങ് കയറ്റത്തിനിടയിൽ കാൽ വഴുതി കായലിൽ വീണ് മുഹമ്മ പഞ്ചായത്ത് അഞ്ചാം വാർഡിൽ കായിപ്പുറം പഠാണി വെളിയിൽ പി.സി.രഞ്ജിത്തിനെ(40)കാണാതായി.രഞ്ജിത്തിനായി  ആലപ്പുഴ ഫയർ ഫോഴ്സ് യൂണിറ്റ് രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്. ആലപ്പുഴ തിരുമല വാർഡിൽ വെള്ളം കയറിയ വീട്ടിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുമല വാർഡ് വട്ടപ്പറമ്പിൽ

ചങ്ങനാശേരിയിൽ സ്ഥിതി ഗുരുതരം

ചങ്ങനാശേരി : പമ്പയുടെയും മണിമലയാറിന്റെയും കൈവഴിയായ പുത്തനാറും എ.സി കനാലും കരകവിഞ്ഞതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കഭീതി. ആറിന് സമീപം താമസിക്കുന്ന നിരവധി വീടുകളിലും, ചങ്ങനാശേരി – ആലപ്പുഴ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലും വെള്ളം കയറി. എ.സി കോളനി, പൂവം, അംബേദ്കർ കോളനി, പൂവം റോഡ് തുടങ്ങി പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്. പ്രദേശത്തേക്കുള്ള ഗതാഗതവും പൂർണ്ണമായി തടസപ്പെട്ടു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽപെടുന്ന മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, കാവാലിക്കരിച്ചിറ എന്നിവടങ്ങളിലും, വാഴപ്പള്ളി

കുതിച്ചെത്തി കിഴക്കൻ വെള്ളം

കോട്ടയം : തോരാമഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ദുരിതം. അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറുകയാണ്. മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. ചെറുതോടുകളടക്കം കരകവിഞ്ഞ് ഒഴുകുകയാണ്. കോട്ടയം നഗരസഭയിലെയും തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം പഞ്ചായത്തുകളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. പരിപ്പ്, കുമ്മനം, ഇല്ലിക്കൽ, താഴത്തങ്ങാടി, ചെങ്ങളം ആമക്കുഴി എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തസടപ്പെടുന്ന സ്ഥിതിയാണ്. സ്‌കൂളുകളിലടക്കം വെള്ളം

ബാലനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ എറിഞ്ഞിട്ട ‘എഫ്.സി ഷാഡോസ് ‘ ഇപ്പോൾ ഹീറോസ്

കോഴിക്കോട്: വെള്ളയിൽ പുതിയകടവിലെ ‘എഫ്.സി ഷാഡോസ്’ ഇപ്പോൾ വെറും കുട്ടിക്കൂട്ടമല്ല,നാട്ടിലെ ഹീറോകളാണ്. ധൈര്യവും സാമർത്ഥ്യവും കൊണ്ട് കൺമുന്നിൽ നിന്ന് കൂട്ടുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരെ എറിഞ്ഞ് വീഴ്ത്തിയ സ്മാർട്ട് ബോയ്സ്. പുതിയകടവ് സ്വദേശികളായ മിഥിലാജ് (20),സെെനുൽ ആബിദ് (14),ഇനാൻ (14),റംഷീദ് കെ (15),മുഹമ്മദ് ബാദുഷ (14),മുഹമ്മദ് സിനാൻ (13),അജ്മൽ റോഷൻ (13),മുഹമ്മദ് നിഷാദ് (14),മുഹമ്മദ് നബീൽ (14)എന്നിവരാണ് കൂട്ടുകാരനായി പോരാടിയത്. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസുകാരനെ ഇന്നലെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.കുട്ടി നിലവിളിച്ചപ്പോൾ

ദുർഭരണത്തിന് ജനം മറുപടി നൽകും: ആര്യാടൻ ഷൗക്കത്ത്

കോട്ടയം: എൽ.ഡി.എഫ് സർക്കാരിന്റെ ഒമ്പത് വർഷത്തെ ദുർഭരണത്തിനെതിരെ ഈ ഉപതിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് നിലമ്പൂരിലെ യു.ഡിഎ.ഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഇന്നലെ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ശേഷം ആര്യാടൻ ഷൗക്കത്ത് കേരളകൗമുദിയോട് സംസാരിക്കുന്നു. നിലമ്പൂരിൽ യു.ഡി.എഫിന്റെ ജയസാദ്ധ്യത? തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപുള്ള സെമിഫൈനലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് സർക്കാരിന്റെ ഒമ്പത് വർഷത്തെ ദുർഭരണത്തോട് ജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. മലയോര മേഖലയിൽ വന്യമൃഗ ആക്രമണം തുടർക്കഥയായിട്ടും സർക്കാർ തുടരുന്ന നിസംഗതയും വികസനകാര്യത്തിൽ

നിലമ്പൂർ: പോര് കടുപ്പിച്ച് എൽ.ഡി.എഫ്; കച്ച മുറുക്കി യു.ഡി.എഫ്

തിരുവനന്തപുരം: രാഷ്ട്രീയ പ്രവചനങ്ങൾ അപ്രസക്തമാക്കി, എം.സ്വരാജിനെപ്പോലൊരു കരുത്തനെ സി.പി.എം കളത്തിലിറക്കിയതോടെ നിലമ്പൂരിലെ പോർമുഖം കടുത്തു. തൊട്ടടുത്തുള്ള തദ്ദേശ തിരഞ്ഞെടുപ്പും, പത്ത് മാസം അകലമുള്ള നിയമസഭാ തിരഞ്ഞെടുപ്പും നേരിടുന്നതിനുള്ള ഇടതു പടയൊരുക്കത്തിന്റെ നാന്ദിയാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം. ഇടഞ്ഞു നിൽക്കുന്ന പി.വി. അൻവറിനെ മെരുക്കുന്നതിൽ കോൺഗ്രസും യു.ഡി.എഫും കാട്ടുന്ന ദൃഢത കൂടി കാണുമ്പോൾ നിലമ്പൂരിലെ എൽ.ഡി.എഫ് -യു.ഡി.എഫ് നേർക്കുനേർ പോരാട്ടം തീ പാറും. ബി.ജെ.പി നിലപാട് വ്യക്തമായിട്ടില്ലെങ്കിലും മറ്റു രണ്ട് മുന്നണികൾക്കും വെല്ലുവിളി ഉയർത്താനുള്ള തയ്യാറെടുപ്പ് കാണുന്നില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി

Scroll to Top