Author name: Rajesh R

സമഗ്ര ശിക്ഷയുടെ നീക്കം റദ്ദാക്കി സർക്കാർ,​കുട്ടികളെ ആജീവനാന്ത വൈകല്യക്കാരാക്കില്ല

കൊച്ചി: വിദ്യാർത്ഥികളെ ആജീവനാന്ത വൈകല്യമുള്ളവർ എന്നു മുദ്രകുത്താനുള്ള സമഗ്ര ശിക്ഷാ കേരളത്തിന്റെ തലതിരിഞ്ഞ നീക്കം സർക്കാർ തിരുത്തി. ഉത്തരവ് റദ്ദാക്കി പുതിയ അപേക്ഷ ഫോമും സമ്മതപത്രവും പുറത്തിറക്കി. കേരളകൗമുദി വാർത്തയാണ് പഠന വൈകല്യം നേരിടുന്ന ഒട്ടേറെ കുട്ടികൾക്ക് തുണയായത്. പഠന വൈകല്യമുള്ള കുട്ടികൾക്ക് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷയ്ക്ക് സഹായം കിട്ടാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സമ്മതപത്രത്തിൽ ആജീവനാന്ത വൈകല്യമുള്ളവരെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ഒപ്പിട്ട് നൽകണമെന്നായരുന്നു കഴിഞ്ഞ ദിവസം സമഗ്ര ശിക്ഷാ കേരളം […]

ഹിജാബ് വിവാദം: മന്ത്രിയെ തള്ളി സ്‌കൂൾ അധികൃതർ

കൊച്ചി: വിദ്യാർത്ഥിനി ഹിജാബ് ധരിച്ചു സ്‌കൂളിലെത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് തള്ളി പള്ളുരുത്തി സെന്റ് റീത്താസ് അധികൃതർ. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ട് സത്യവിരുദ്ധമാണെന്നും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതിരുന്നിട്ടില്ലെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന വ്യക്തമാക്കി. രണ്ടു ദിവസത്തെ അവധിക്കു ശേഷം സ്‌കൂൾ ഇന്നലെ തുറന്നു.സ്‌കൂളിന് രാവിലെ ഒൻപതേ കാലോടെയാണ് ഇ-മെയിലിൽ നോട്ടിസ് ലഭിച്ചത്. 11 മണിക്കു മുമ്പ് മറുപടി നൽകി. ഡി.ഡി.ഇ സ്‌കൂളിൽ വന്നപ്പോൾ എല്ലാ തെളിവുകളുമടക്കം

ഉപദേശിക്കാനുള്ള യോഗ്യത സജിക്കില്ല : ജി.സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാന് തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ ഇല്ലെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ പാർട്ടിയോട് ചേർന്നല്ല, പാർട്ടിക്കുള്ളിലാണ് പോകുന്നത്. എന്നിട്ടും എന്നോട് പാർട്ടിയോട് ചേർന്ന് പോകാൻ പറഞ്ഞതിന് സജി ചെറിയാനെതിരെ നടപടിയെടുക്കണം. എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ സജി ചെറിയാനുമുണ്ട്. പുറത്താക്കിയെന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി.

പടർന്നുപിടിച്ച് അമീബിക് ആശങ്ക

തലച്ചോറ് ഭക്ഷിക്കുന്ന അമീബകൾ ഇന്ന് കേരളത്തിൽ വ്യാപകമായി പടരുന്നു. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഈ രോഗത്തിന്റെ ഭീതിയിലാണ്. ആദ്യം കുളങ്ങൾ, പിന്നെ സ്വിമ്മിംഗ് പൂളുകൾ, ഇപ്പോൾ കിണറ്റിലും വാട്ടർടാങ്കിലും വരെ അമീബയുടെ സാന്നിദ്ധ്യം. അതീവഗുരുതരമായ രോഗം എങ്ങനെ പടരുന്നുവെന്നതിന് ഇപ്പോഴും ആരോഗ്യ സംവിധാനങ്ങൾക്ക് കൃത്യമായ ഉത്തരമില്ല. 97ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നതാണ് ഏകആശ്വാസം. സർക്കാർ ആശുപത്രികളിലാണ് 95ശതമാനം കേസുകളും കണ്ടെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷണങ്ങളോടെ എത്തുന്നവർ വിരളം.

ഐ.ഐ.ടി കാൺപുരിൽ ഓൺലൈൻ എം.ടെക്,എം.എസ്‌.സി, പി.ജി ഡിപ്ലോമ

എം.ടെക്, എം.എസ്‌സി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിൽ ഓൺലൈൻ കോഴ്സുമായി കാൺപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി. പ്രൊഫഷണലുകൾ, ഗ്രാജ്വേറ്റുകൾ എന്നിവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 9. വെബ്സൈറ്റ്: https://www.iitk.ac.in/ പ്രോഗ്രാമുകൾ എം.ടെക്:- വയർലെസ് നെറ്റ്‌വർക്ക് & മെഷിൻ ലേണിംഗ്, ആർ.എഫ് എൻജിനിയറിംഗ്, മൈക്രോഇലക്ട്രോണിക്സ് ആൻഡ് വി.എൽ.എസ്.ഐ. എം.എസ്‌.സി:- ഇക്കണോമിക്സ് & ഡേറ്റ അനലിറ്റിക്സ്. പി.ജി ഡിപ്ലോമ:- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷിൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, റിന്യൂവബിൾ എനർജി ടെക്നോളജീസ്. ഐ.ഐ.ടി

വ്യവസായ വികസനത്തിന് പുതിയ നയം:മന്ത്രി രാജീവ്, വിഴിഞ്ഞത്തിന് മുൻതൂക്കം നൽകി ലോജിസ്റ്റിക് നയം

പരിസ്ഥിതിക്ക് പ്രാമുഖ്യം നൽകി സംരംഭങ്ങൾ #കയറ്റുമതിയിൽ വൻകുതിപ്പ് ലക്ഷ്യമിട്ട് പദ്ധതികൾ തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാവസായിക മുന്നേറ്രം കൂടുതൽ കരുത്തുറ്റതാക്കുന്ന മൂന്ന് നയങ്ങൾ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. 2023-ൽ അംഗീകരിച്ച വ്യവസായ നയത്തിന്റെ തുടർച്ചയായി വ്യത്യസ്ത മേഖലകളെ ഉൾക്കൊള്ളുന്ന ഉപമേഖലാ നയങ്ങളും ചട്ടക്കൂടുമാണിത്. കയറ്റുമതി പ്രോത്സാഹന നയം, ലോജിസ്റ്റിക് നയം, ഇ.എസ്.ജി (എൻവയോൺമെന്റ്, സോഷ്യൽ ആൻഡ് ഗവേണൻസ്) നയം, കേരള ഹൈടെക് വ്യവസായ ചട്ടക്കൂട് എന്നിവയാണ് ഇതിലുൾപ്പെടുക. രാജ്യത്ത് ആദ്യമായി ഇ.എസ്.ജിപരിസ്ഥിതിക്ക് ഇണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യമായ

കരൂർ ദുരന്തം: വിജയ് ഏഴ് മണിക്കൂർ വൈകി: സ്റ്റാലിൻ

ചെന്നൈ: ടി.വി.കെ റാലി കരൂരിൽ എത്താൻ ഏഴു മണിക്കൂർ വൈകിയതുകൊണ്ടാണ് 41 പേർ മരിച്ച ദുരന്തമുണ്ടായതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. ‘വിജയ്’ എന്ന പേര് പറയാതെ ടി.വി.കെ നേതാവ് എന്ന് വിശേഷിപ്പിച്ചായിരുന്നു സ്റ്റാലിൻ നിയമസഭയിൽ കരൂർ സംഭവം വിശദീകരിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് അറിയിച്ചിട്ട് 7 മണിക്കൂർ കഴിഞ്ഞാണ് ടി.വി.നേതാവ് എത്തിയത്. ഈ കാലതാമസമാണ് തിരക്കിന് കാരണം. ഭക്ഷണവും വെള്ളവും ഉൾപ്പെടെ ആളുകൾക്ക് ഒരു ക്രമീകരണവും സംഘാടകർ ഒരുക്കിയില്ല. വലിയ ജനക്കൂട്ടം കാരവാനെ

വോട്ടർമാരെ ആകർഷിക്കാൻ വരവ് മറന്ന് ആനുകൂല്യ പെരുമഴ

ന്യൂഡൽഹി: ബീഹാറിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്‌ത്രീകൾ അടക്കമുള്ള വോട്ടർമാരെ ലക്ഷ്യമിട്ട് രാഷ്‌ട്രീയ പാർട്ടികൾ നിരത്തുന്നത് ആനുകൂല്യ പെരുമഴ. സാമ്പത്തിക സ്ഥിതിക്ക് താങ്ങാൻ പറ്റുന്നതിലും മേലെയുള്ള വാഗ്‌ദാനങ്ങൾ പാർട്ടികൾ എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവും ഉയരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌ത വനിതകൾക്ക് പ്രതിമാസം 10,000 രൂപ വീതം നൽകുന്ന മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന അടക്കം മാതൃകാ പെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിന് മുമ്പ് വരെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ‌.ഡി‌.എ സർക്കാർ വാരിക്കോരി പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്‌തു.

സീറ്റ് ധാരണ പൊളിച്ച് ജെ.ഡി.യു, ചിരാഗ് ചോദിച്ച സീറ്റുകളിലും സ്ഥാനാ‌ർത്ഥികൾ, മന്ത്രിമാർ ഉൾപ്പെടെ 57 പേരെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ജനതാദൾ (യുണൈറ്റഡ്). അനന്ത് കുമാർ,അഞ്ച് സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ അടങ്ങിയ പട്ടികയിൽ ചിരാഗ് പാസ്വാന്റെ ലോക് ജൻ ശക്തി ആവശ്യപ്പെട്ട സീറ്റുകളുമുണ്ട്. എൻ.ഡി.എ സീറ്റ് ധാരണ പൊളിച്ചുകൊണ്ടാണ് ജെ.ഡി.യു നീക്കം. ചിരാഗ് എൻ.ഡി.എ സീറ്റു ചർച്ചയിൽ അവകാശവാദമുന്നയിച്ച മോർവ,സോൻബർസ,രാജ്ഗിർ,ഗൈഘട്ട്,മതിഹാനി എന്നീ സീറ്റുകളിൽ ജെ.ഡി.യു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ചിരാഗിന് കൊടുക്കാൻ ധാരണയായെന്ന വാർത്തയാണ് ഇതോടെ പൊളിഞ്ഞത്. 2020ൽ മോർവയിലും ഗൈഘട്ടിലും ആർ.ജെ.ഡിയും രാജ്ഗിറിലും സോൺബർസയിലും

ഇന്ത്യയ്‌ക്ക് ഗൂഗിളിന്റെ സമ്മാനം: 1500 കോടിയുടെ എ.ഐ ഹബ്ബ്

ഇന്ത്യയിൽ 1500 കോടി രൂപയുടെ (15 ബില്യൺ യു.എസ് ഡോളർ) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) കേന്ദ്രവും ഡാറ്റ സെന്ററും സ്ഥാപിക്കുമെന്ന് യു.എസ് ടെക് ഭീമൻമാരായ ഗൂഗിളിന്റെ പ്രഖ്യാപനം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സ്ഥാപിക്കുന്നത്. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ഭാരത് എ.ഐ ശക്തി പരിപാടിയിലായിരുന്നു പ്രഖ്യാപനം. യു.എസിന് പുറത്ത് ഗൂഗിൾ നിർമ്മിക്കുന്ന വലിയ എ.ഐ ഹബ്ബാണിതെന്ന് ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യൻ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുവർഷം കൊണ്ട് 1500 കോടി നിക്ഷേപിക്കും.

Scroll to Top