Author name: Rajesh R

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു’; വെളിപ്പെടുത്തലുമായി ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന് വലിയ നഷ്ടങ്ങൾ ഉണ്ടായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നൂറിലേറെ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തൽ  ഇന്ത്യൻ സൈന്യം പാകിസ്താനെതിരെ നടത്തിയ ‘ ഓപ്പറേഷൻ സിന്ദൂർ ‘ സൈനിക നടപടിയിൽ പാകിസ്താന് നൂറിൽ അധികം സൈനികരെ നഷ്ടപ്പെട്ടതായി കരസേന മേധാവി ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്. ഓഗസ്റ്റ് 14ന് പാകിസ്താൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച മരണാനന്തര ബഹുമതികളുടെ എണ്ണം സൂചിപ്പിക്കുന്നത് ഇതാണ്. ഐക്യരാഷ്ട്രസഭയുടെ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 9 നും […]

ഓസ്‌ട്രേലിയയിൽ ചരിത്രമെഴുതി ഗുരുദേവ സർവമത സമ്മേളനം

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ വിക്ടോറിയൻ പാർലമെന്റ് സമുച്ചയത്തിൽ ഇന്നലെ നിറഞ്ഞുനിന്നത് ശ്രീനാരായണദർശന സൗരഭ്യം. മതത്തിന്റെയും വർണത്തിന്റെയും ദേശത്തിന്റെയും പേരിൽ സംഘർഷാത്മകമായ ലോകത്തെ ശാന്തിയിലേക്ക് നയിക്കാൻ ശ്രീനാരായണ ദർശനത്തിനാകുമെന്നും ഗുരുവിന്റെ ഏകലോക സങ്കല്പം മാതൃകാപരമാണെന്നും പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഇന്നലെ സംഘടിപ്പിച്ച, ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി സമ്മേളനം വിലയിരുത്തി. വിവിധ മത, ദേശ വിഭാഗങ്ങൾ വസിക്കുന്ന വിക്ടോറിയയിലെ ജനങ്ങൾക്കിടയിൽ ഗുരുദർശനം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സർവമതസമ്മേളനം ഉദ്ഘാടനം ചെയ്ത വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ പറഞ്ഞു. മതങ്ങളുടെ

ദേവനുമുമ്പ് മന്ത്രിക്ക് വള്ളസദ്യ, പ്രായശ്ചിത്തം വേണം: തന്ത്രി ആറൻമുള ക്ഷേത്രത്തിൽ നടന്നത് ആചാരലംഘനം

പത്തനംതിട്ട: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന വള്ളസദ്യയിൽ ഗുരുതരമായ ആചാരലംഘനം നടന്നെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് അറിയിച്ചു. അഷ്ടമിരോഹിണി ദിവസമായ സെപ്തംബർ 14നാണ് ആചാരലംഘനം നടന്നത്. പരിഹാര ക്രിയകൾ നിശ്ചയിച്ച് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് തന്ത്രി കത്ത് നൽകി. അഷ്ടമിരോഹിണി വള്ളസദ്യ ദേവന് നേദിക്കുന്നതിനുമുമ്പ്, വള്ളസദ്യ ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി വി.എൻ. വാസവനും കൂടെയുണ്ടായിരുന്നവർക്കും സംഘാടകർ വിളമ്പി. ഇതാണ് ആചാര ലംഘനമായത്. ആ സമയം ക്ഷേത്രത്തിലുണ്ടായിരുന്നവർ ഇത് ആചാര

19 പഞ്ചായത്തുകളിൽ കൂടി സംവരണ വാർഡുകളായി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 19 പഞ്ചായത്തുകളിൽകൂടി സംവരണ വാർഡുകൾ നിശ്ചയിച്ചു. ഉഴവൂർ, ളാലം, മാടപ്പള്ളി ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് നടന്നത്. ഇതോടെ ജില്ലയിലെ 37 പഞ്ചായത്തുകളിൽ സംവരണ വാർഡ് നിർണയം പൂർത്തിയായി.  വാഴപ്പള്ളിപട്ടികജാതി സംവരണം : 22പറാൽ സ്ത്രീ സംവരണം: 1മുളയ്ക്കാംതുരുത്തി, 4പുന്നമൂട്, 8പുതുച്ചിറക്കുഴി,9ഏനാച്ചിറ,10ലിസ്യു, 11ചീരംചിറ, 12പുതുച്ചിറ, 14ഐ.ഇ. നഗർ, 15കടമാൻചിറ,16വലിയകുളം,20പുത്തൻകുളങ്ങര പായിപ്പാട് പട്ടികജാതി സ്ത്രീ സംവരണം:5 ഹോമിയോ ഹോസ്പിറ്റൽ പട്ടികജാതി സംവരണം: 8 മച്ചിപ്പളളി സ്ത്രീ സംവരണം:1 അംബേദ്കർ,

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി ചർച്ച മുന്നണികളിൽ സജീവം

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണ, ജനറൽ വാർഡുകളിലെ നറുക്കെടുപ്പ് പുരോഗമിക്കവേ, സ്ഥാനാർത്ഥികൾക്കായി മുന്നണികളിൽ ചർച്ചകൾ സജീവം. ഗ്രാമപഞ്ചായത്ത് വാർഡുകളിലെ പട്ടികജാതി സ്ത്രീ,പട്ടികജാതി, സ്ത്രീ സംവരണ വാർഡുകൾ നിശ്ചയിക്കപ്പെട്ടതോടെ ഓരോ വാർഡുകളിലും ജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് അണിയറയിൽ ചർച്ചകളും ആലോചനകളും മുറുകുന്നത്.നിലവിലെ ജനപ്രതിനിധികളും പുതുമുഖങ്ങളും ഉൾപ്പെടെ സ്ഥാനാർത്ഥി ചിത്രത്തിലേക്ക് കടന്നുവരാനുള്ള പരിശ്രമങ്ങളിലാണ്. വിവാഹം, മരണം, ഗൃഹപ്രവേശം തുടങ്ങി തങ്ങളുടെ പ്രദേശത്തെ പരിപാടികളിലെല്ലാം സ്ഥാനാർത്ഥി മോഹികളുടെ തള്ളിക്കയറ്റം തുടങ്ങിയിട്ടുണ്ട്. വോട്ടർപ്പട്ടികയിൽ ആളെ ഉൾപ്പെടുത്തുന്നതും അനർഹരെ ഒഴിവാക്കലും ഉൾപ്പടെ വാർഡ്

ശബരിമല സ്വർണത്തട്ടിപ്പ്: അസി. എൻജിനിയർ പടിക്ക് പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിലുള്ള മരാമത്ത് അസിസ്റ്റന്റ് എൻജിനിയർ കെ. സുനിൽ കുമാറിനെ മ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തു. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചപ്പോൾ ചെമ്പ് എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. പ്രതിപ്പട്ടികയിലുള്ള വിരമിച്ച ഏഴ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. പത്തു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കെ.എസ്.ആർ ചട്ടപ്രകാരം ഇവരുടെ പെൻഷൻ ഭാഗികമായോ പൂർണമായോ താത്കാലികമായോ തടയാനാണ് നീക്കം. അല്ലെങ്കിൽ ബോർഡിനുണ്ടായ

മലബാർ ദേവസ്വത്തിലും തട്ടിപ്പ് വീരന്മാർ  3 പേർക്കെതിരെ നടപടിയെടുത്ത് ബോർഡ്

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്ര സ്വർണം തട്ടിയ സംഭവം പുറത്തുവന്നതിന് പിന്നാലെ കൂടുതൽ ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ പുറത്ത്. ക്ഷേത്ര സ്വത്തുക്കൾ തട്ടിയെടുത്ത മൂന്ന് എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെ ബോർഡ് അടുത്ത കാലത്ത് നടപടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പല സംഭവങ്ങളിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഒരു എക്സിക്യുട്ടീവ് ഓഫീസറുടെ അനാസ്ഥ കാരണം വട്ടോളി ശിവ പാർവതി ക്ഷേത്രത്തിലെ 10 ഏക്കർ ഭൂമി നഷ്ടമായി. ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു. കോട്ട പരദേവതാ ക്ഷേത്രത്തിൽ മുൻ എക്‌സിക്യൂട്ടീവ്

ആലപ്പുഴ സി.പി.എമ്മിൽ രാഷ്ട്രീയ ‘കൊള്ളസംഘം’: ജി.സുധാകരൻ

ആലപ്പുഴ: സി.പി.എമ്മിൽ തനിക്കെതിരായ സൈബർ ആക്രമണത്തിൽ പരസ്യമായി പൊട്ടിത്തെറിച്ച് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. ആലപ്പുഴയിൽ പൊളിറ്റിക്കൽ ‘ഗ്യാങ്ങ്സ്റ്ററിസ’മാണെന്ന് അദ്ദഹം തുറന്നടിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കെ ഷാജു ഉൾപ്പെടെ തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവരുടെയും നേതൃത്വം നൽകുന്നവരുടെയും പേരെടുത്ത് പറഞ്ഞാണ് സ്വകാര്യ ടി.വി ചാനലിലെ സുധാകരന്റെ വെളിപ്പെടുത്തൽ. ‘ഞാൻ ഫേസ് ബുക്കിലെങ്ങും ഒരാൾക്കെതിരെയും വ്യക്തിപരമായി ആക്ഷേപങ്ങൾ ഉന്നയിക്കാറില്ല. ഏറ്റവും ഒടുവിൽ കെ.കെ ഷാജുവിന്റെതാണ് രണ്ട് പോസ്റ്റ്. ഞാൻ കോൺഗ്രസിൽ പോകാൻ പോകുന്നുവെന്നൊക്കെയാണ് പ്രവചനങ്ങൾ

യൂത്ത് കോൺ. അദ്ധ്യക്ഷൻ, അബിൻ വർക്കിക്ക് അതൃപ്തി, തലവേദന കോൺഗ്രസിന്

തിരുവനന്തപുരം: പലവട്ടം ചർച്ച നടത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി ഒ.ജെ. ജനീഷിനെ നിയോഗിച്ചെങ്കിലും പദവി പ്രതീക്ഷിച്ചിരുന്ന വൈസ് പ്രസിഡന്റ് അബിൻ വർക്കി അതൃപ്തി പരസ്യമാക്കിയത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി. അബിനെ അദ്ധ്യക്ഷനാക്കാത്തതിൽ രമേശ് ചെന്നിത്തലയടക്കം ചില കോൺഗ്രസ് നേതാക്കൾക്കും അമർഷമുണ്ട്. അബിനെ ദേശീയ സെക്രട്ടറിയാക്കിയെങ്കിലും ചുമതല ഏറ്റെടുക്കില്ലെന്നാണ് സൂചന. കേരളത്തിൽ പ്രവർത്തനം തുടരാനാണ് ആഗ്രഹമെന്ന് അബിൻ തുറന്നു പറയുകയും ചെയ്തു. താൻ ക്രിസ്ത്യാനിയായത് പ്രശ്‌നമാണോ എന്നറിയില്ലെന്നും അബിൻ പ്രതികരിച്ചിരുന്നു. അബിന്റെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനുള്ള

ജോലിയിലിരിക്കെ ഇ.പി.എഫ് മുഴുവൻ പിൻവലിക്കാം

ന്യൂഡൽഹി: പെൻഷൻ ഫണ്ടിനുള്ള 25 ശതമാനം കഴിച്ച്, ഇ.പി.എഫ് നിക്ഷേപത്തിലെ തുക മുഴുവൻ വ്യവസ്ഥകൾക്കു വിധേയമായി പിൻവലിക്കാം. തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ് കേന്ദ്ര ട്രസ്റ്റി ബോർഡിന്റേതാണ് തീരുമാനം. പ്രത്യേക അവസരങ്ങളിലെ തുക പിൻവലിക്കൽ വ്യവസ്ഥകൾ ഉദാരമാക്കുകയും ചെയ്‌തു. പദ്ധതിയിൽ ചേർന്ന് 12 മാസം പൂർത്തിയായാൽ തൊഴിലുടമയുടെ വിഹിതം ഉൾപ്പെടെ പിൻവലിക്കാം. പെൻഷൻ ഫണ്ടിലേക്കുള്ള ബാക്കി 25 ശതമാനം തുകയ്‌ക്ക് ഇ.പി.എഫ്.ഒ വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശയും ലഭിക്കും (നിലവിൽ 8.25%). തുക

Scroll to Top