Author name: Rajesh R

യു.കെയിലും കാനഡയിലും അവസരങ്ങളേറും

യു.കെ, കാനഡ എന്നീ രാജ്യങ്ങളുമായി ഉന്നത വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണകരമാകും. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമെർ യു.കെ സർവകലാശാലകൾ ഇന്ത്യയിൽ ഒമ്പത്തോളോം ക്യാമ്പസുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ സന്ദർശിച്ച കനേഡിയൻ വിദേശകാര്യമന്ത്രി കാനഡ ഇന്ത്യയുമായി എനർജി,ടെക്‌നോളജി,ഭക്ഷ്യ സുരക്ഷ,എ.ഐ എന്നിവയിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ വ്യാപാര,കയറ്റുമതി മേഖലകളിലും സുസ്ഥിര ബന്ധം ഉറപ്പുവരുത്തും. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, എച്ച് 1 ബി വിസ പരിഷ്‌കാര […]

സർട്ടിഫിക്കറ്റിന് പഠന വൈകല്യം ‘ആജീവനാന്ത’മാകണം

□സർട്ടിഫിക്കറ്റ് ആധാറുമായി ലിങ്ക് ചെയ്യണം □വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിൽ ആശങ്ക കൊച്ചി: എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മുന്നോടിയായി പഠന വൈകല്യം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ കുട്ടികൾ ആജീവനാന്ത വൈകല്യമുള്ളവരെന്ന് ഒപ്പിട്ട് നൽകണമെന്ന് സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ വിചിത്ര നിർദ്ദേശം. കുട്ടിയുടെ വൈകല്യം സംബന്ധിച്ചുള്ള സമ്മതപത്രത്തിൽ ആജീവനാന്ത വൈകല്യമാണെന്ന് വിദ്യാർത്ഥിയും അദ്ധ്യാപകരും രക്ഷിതാക്കളും ഒപ്പിട്ടു നൽകണം. ഇതിനെത്തുടർന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആധാറുമായി ലിങ്കു ചെയ്യണം.. സമഗ്ര ശിക്ഷാ കേരളം ജില്ലാ കോ-ഓർഡിനേറ്റർമാരുടേതാണ് ഉത്തരവ്.ഇത് ഭാവിയിൽ

ബന്ദികൾക്ക് മോചനം; ഗാസയിൽ ശാന്തി , യുദ്ധം അവസാനിച്ചെന്ന് ട്രംപ്

ടെൽ അവീവിൽ ആഹ്ളാദ പ്രകടനംതടവുകാരെ വരവേറ്റ് ഹമാസ്ഈജിപ്റ്റിൽ സമാധാന ഉച്ചകോടി ടെൽ അവീവ്: ഹമാസിന്റെ ഇരുട്ടറകളിൽ മരണത്തെ മുഖാമുഖം നേരിട്ട 20 ഇസ്രയേലി ബന്ദികൾ 737 ദിവസത്തിനുശേഷം പിറന്ന മണ്ണിലെ ജീവവായു ശ്വസിച്ചു. ഇസ്രയേലിലെ തടവറകളിൽ കഴിഞ്ഞ 1,968 പാലസ്തീനിയൻ തടവുകാർ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും കണ്ടു. യുദ്ധം അവസാനിച്ചതായി ഇസ്രയേൽ പാർലമെന്റിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയുടെ ഭാവി തീരുമാനിക്കാനുള്ള നിർണായക സമാധാന ഉച്ചകോടി ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്റ്റിലെ ഷാം അൽ ഷെയ്ഖിൽ ആരംഭിച്ചു. 20ലേറെ

ഊതി’ കണ്ടെത്താം മാരകരോഗങ്ങൾ, മലയാളി സ്റ്റാർട്ടപ്പിന് പേറ്റന്റ് നേട്ടം

അർബുദവും ക്ഷയവും ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടോയെന്ന് ‘ഊതി’ കണ്ടെത്താം. രോഗം നേരത്തെ തിരിച്ചറിയുന്നതോടെ ചികിത്സ നടത്തി മരണനിരക്ക് കുറയ്ക്കാം. രാജ്യത്ത് ആദ്യമായി ‘വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ'(വി.ഒ.സി) ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതികവിദ്യ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന ‘അക്യുബിറ്റ്സ് ഇൻവെന്റ്’ എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചു. പേറ്റന്റും ലഭിച്ചു. ശ്വാസകോശാർബുദം,ആസ്‌ത്‌മ,ക്ഷയം എന്നിവ കണ്ടെത്താൻ വോൾട്രാക്ക് എന്ന ഉപകരണമാണ് നിർമ്മിച്ചത്. എളുപ്പത്തിൽ വാതകമായി മാറുന്ന കാർബൺ അടങ്ങിയ പദാർത്ഥങ്ങളാണ് വോളറ്റൈൽ ഓർഗാനിക്ക് കോമ്പൗണ്ടുകൾ.

ആലപ്പുഴയുടെ അഴകായി നാൽപ്പാലം നാളെ തുറക്കും

ആലപ്പുഴ: കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന നാൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 6ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പി.പി ചിത്തരഞ്ജൻ എം .എൽ .എ അദ്ധ്യക്ഷനാകും. കെ.സി. വേണുഗോപാൽ എം.പി മുഖ്യാഥിതിയാവും. എച്ച്. സലാം എം .എൽ. എ സ്വാഗതം പറയും. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച മുപ്പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. 23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5

പ്രതികൾ തിങ്ങിനിറഞ്ഞ് ജില്ലയിലെ ജയിലുകൾ

ആലപ്പുഴ ജില്ലാ ജയിലിലും മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലും പാർപ്പിച്ചിട്ടുള്ളത് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയോളം തടവുകാരെ. 84 പേരെവീതം ഉൾക്കൊള്ളാവുന്നതാണ് ഇരു ജയിലുകളും. എന്നാൽ, ആലപ്പുഴ ജില്ലാ ജയിലിൽ 161പേരും മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ 182ഉം പ്രതികളാണ് ഇപ്പോഴുള്ളത്. മഴമാറി ചൂടായതോടെ ഇരുനില കെട്ടിടത്തിൽ തിങ്ങിക്കിടക്കുന്നത് തടവുകാർക്ക് മാനസിക- ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കുന്നുണ്ട്. ജയിൽ പരിശോധനയ്ക്കെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥരോടും ജുഡീഷ്യൽ ഓഫീസർമാരോടും തടവുകാരുടെ ആധിക്യം ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പരിഹാരം നീളുകയാണ്. ആലപ്പുഴയിലെ ജയിൽ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ

പിൻഗാമിയാക്കാൻ നിതീഷ് വളർത്തിയ ഉപേന്ദ്ര ഖുശ്‌വാഹ

 ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ തന്റെ പിൻഗാമിയായി കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് ഉപേന്ദ്ര ഖുശ്‌വാഹ. മൂന്നു തവണ നിതീഷിനോട് കലഹിച്ച് പാർട്ടി വിട്ടു. പുതിയ പാർട്ടികൾ രൂപീകരിച്ച് ബീഹാർ ജാതി രാഷ്ട്രീയത്തിനൊത്ത് ഒഴുകുന്നതാണ് തന്ത്രം. ഇപ്പോഴത്തെ പാർട്ടിയായ രാഷ്‌ട്രീയ ലോക് മോർച്ച(ആർ.എൽ.എം) എൻ.ഡി.എയിലുണ്ട്. ഉപേന്ദ്ര കുമാർ സിംഗ് എന്നാണ് പേര്. നെൽകൃഷിയും പശുവളർത്തലും ഉപജീവനമാക്കിയ ഖുശ്‌വാഹ-കൊയേരി സമുദായത്തിന്റെ നേതാവെന്ന നിലയിൽ പേര് പരിഷ്‌കരിച്ചു. സമുദായ നേതാവെന്ന പ്രസക്തിയിലാണ് ബീഹാർ രാഷ്‌ട്രീയത്തിൽ അദ്ദേഹം പയറ്റി നിൽക്കുന്നതും.

വീഴ്ചകൾ പ്രഥമദൃഷ്ട്യാ വ്യക്തം കരൂർ സി.ബി.ഐയ്‌ക്ക് വിട്ട് സുപ്രീംകോടതി മേൽനോട്ടത്തിന് റിട്ട. ജഡ്‌ജി അജയ് രസ്തോഗി അദ്ധ്യക്ഷനായ സമിതി

 കരൂരിൽ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തം റിട്ട. സുപ്രീംകോടതി ജഡ്‌ജി അജയ് രസ്തോഗി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കും. 41 പേർ മരിക്കുകയും,100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടൽ. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതി നടപടിയും,തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷന്റെ ജുഡിഷ്യൽ അന്വേഷണവും മരവിപ്പിച്ചു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ വീഴ്ചകൾ വ്യക്തമാണെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് സൂചിപ്പിച്ചു.പൊലീസിന്റെ അലംഭാവം സംബന്ധിച്ച്

പിന്നിലാവുന്നതല്ല പരാജയം’, എട്ടാം ക്ളാസിലെ പിൻബെഞ്ചുകാരന്റെ ഐ.പി.എസ് കഥ

പിന്നിലാവുന്നതല്ല, മറിച്ച് മുന്നേറാൻ ശ്രമിക്കാത്തതാണ് പലരുടെയും പരാജയമെന്ന് കുഞ്ഞുണ്ണി മാഷ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ തോൽക്കാൻ തയ്യാറല്ലാത്ത മനസുമായാണ് കൊല്ലം റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് പേരിനൊപ്പം ‘ഐ.പി.എസ്” എന്ന മൂന്നക്ഷരം കൂട്ടിച്ചേർത്തത്. കാസർകോട് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ തുടർച്ചയായുള്ള പരാജയങ്ങളോ കളിയാക്കലുകളോ അദ്ദേഹത്തിന് വിലങ്ങുതടിയായില്ല. കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കാഞ്ഞങ്ങാട് മാവുങ്കാലിൽ അഡ്വ. ടി.കെ.സുധാകരന്റെയും എലിസബത്തിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് ടി.കെ.വിഷ്ണുപ്രദീപ് (35).

മെഡിക്കൽ പി.ജി.പ്രവേശനം: അവ്യക്തത തുടരുന്നു

നീറ്റ് പി.ജി 2025 അനുസരിച്ച് എം.ഡി,എം.എസ്,ഡി.എൻ.ബി മെഡിക്കൽ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള കൗൺസിലിംഗ് പ്രക്രിയ ഇനിയും തുടങ്ങാത്തത് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. ആഗസ്റ്റ് 19നാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. രണ്ടു മാസമാകാറായിട്ടും കൗൺസിലിംഗ് നടപടികൾ തുടങ്ങാൻ എം.സി.സിയ്ക്ക് കഴിഞ്ഞിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കൃത്യവിലോപം നടത്തിയ 22 വിദ്യാർത്ഥികളുടെ ഫലം NBEMS റദ്ദാക്കി. 13പേരുടെ ഫലം കർണ്ണാടക ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. തെലങ്കാന,കർണ്ണാടക, ആന്ധ്രാപ്രദേശ്,പഞ്ചാബ്,തമിഴ്‌നാട്,കേരള,ഗുജറാത്ത് സംസ്ഥാനങ്ങളിൽ പി.ജി കൗൺസിലിംഗ് പ്രാരംഭ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. എങ്കിലും ഓൾ ഇന്ത്യ ക്വാട്ട പ്രവേശനം തുടങ്ങാത്തത് സംസ്ഥാന

Scroll to Top