Author name: Rajesh R

ചേരാനല്ലൂർ ദേവിക്ക് വേണ്ട വാസനപ്പൂക്കൾ, കൊമ്പനാനയും ചന്ദനത്തിരിയും നിഷിദ്ധം

കൊച്ചി: സുഗന്ധ പുഷ്പങ്ങളും ചന്ദനത്തിരിയും ചേരാനല്ലൂർ ശ്രീകാർത്ത്യായനി ദേവിക്ക് നിഷിദ്ധമാണ്. സ്ത്രീകൾ മുല്ലയും പിച്ചിയുംപോലുള്ള സുഗന്ധപുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിക്കാനും പാടില്ല. വിവാഹച്ചടങ്ങും നടത്താറില്ല. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് വിലക്കും മുമ്പേ ശ്രീകാർത്ത്യായനി ക്ഷേത്രത്തിൽ അതുപടിക്ക് പുറത്താണ്. ക്ഷേത്രവളപ്പിൽ കൊമ്പനാനകൾക്കും പ്രവേശനമില്ല. പിടിയാനപ്പുറത്താണ് എഴുന്നള്ളത്ത്. ഉപപ്രതിഷ്ഠയായി പുരുഷദേവതകളുമില്ല. പൂജയ്‌ക്ക് പ്രധാനമായും താമരയും തെറ്റിയും തുളസിയും മാത്രം. നന്ത്യാർവട്ടവും ശംഖുപുഷ്‌വും ഉപയോഗിക്കാം. ദേവി സാത്വിക ഭാവത്തിലായതിനാൽ ചെമ്പരത്തിയും പൂജയ്ക്കെടുക്കാറില്ല. ചന്ദനത്തിനും കർപ്പൂരത്തിനും വിലക്കില്ല. സർവാഭരണവിഭൂഷിതയായി ഭഗവാനെ വിവാഹം […]

പാർട്ടി പ്രശ്‌നമല്ല, മാഞ്ചിക്ക് സീറ്റ് മതി

വോട്ടെടുപ്പിൽ ജാതി കാർഡിന് ഏറെ പ്രാധാന്യമുള്ള ബീഹാറിൽ അതിന്റെ പേരിൽ ജീവിക്കുന്ന നിരവധി പാർട്ടികളും നേതാക്കളുമുണ്ട്. സീറ്റു കിട്ടുന്നിടത്തേക്ക് കൂറുമാറുന്ന നേതാക്കളിൽ പ്രമുഖനാണ് ഹിന്ദുസ്ഥാൻ അവാമി മോർച്ച (എച്ച്.എ.എം) നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി. മുഷഹർ വിഭാഗത്തിൽ നിന്നുള്ള മാഞ്ചി,​ ബീഹാറിലെ സ്വാധീനമുള്ള ദളിത് നേതാവാണെങ്കിലും ഒരിടത്തും സ്ഥിരമായി നിൽക്കാത്ത പ്രകൃതമാണ്. ബീഹാറിൽ അദ്ദേഹം പ്രവർത്തിക്കാത്ത പാർട്ടികളില്ല. നിലവിൽ എൻ.ഡി.എയിൽ. ഡൽഹിയിലെ എൻ.ഡി.എ സീറ്റ് പങ്കിടൽ ചർച്ചയിൽ 15 സീറ്റ് ആവശ്യപ്പെട്ട മാഞ്ചിക്ക് കഴിഞ്ഞ

ബീഹാർ: എൻ.ഡി.എ സീറ്റ് വിഭജനം, ജെ.ഡി.യുവും ബി.ജെ.പിയും 101 വീതം സീറ്റുകളിൽ

 ബീഹാർ തിരഞ്ഞെടുപ്പിനുള്ള എൻ.ഡി.എയുടെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. 243 അംഗ നിയമസഭയിൽ ജെ.ഡി.യുവും ബി.ജെ.പിയും 101 വീതം സീറ്റുകളിൽ മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിക്ക് 29 സീറ്റുകളും കേന്ദ്ര മന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ചയ്‌ക്കും(എച്ച്.എ.എം) ഉപേന്ദ്ര ഖുശ്‌വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ചയ്‌ക്കും(ആർ.എൽ.എം) ആറുവീതവും നൽകും. ആദ്യ ഘട്ടം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നു. 40 സീറ്റുകൾ ആവശ്യപ്പെട്ട പാസ്വാന് 25 എണ്ണം

നുവാൽസിൽ വിവിധ നിയമ കോഴ്‌സുകൾ

നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) പി എച്ച്.ഡി പ്രോഗ്രാം, എക്‌സിക്യൂട്ടീവ് എൽ എൽ.എം പ്രോഗ്രാം, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പി എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. യു.ജി.സി- നെറ്റ് നേടിയവർ പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഒക്ടോബർ 29ന് മുമ്പ് നുവാൽസിൽ ലഭിക്കണം. എക്‌സിക്യൂട്ടീവ് എൽ എൽ.എം നിയമ

മനസു തളർന്നില്ല കിടക്കയിലെ സംരംഭത്തിൽ ഷാജിക്ക് ജീവിതം

കിടന്നകിടപ്പിലെങ്കിലും അടൂർ പൂതങ്കര ഇടപ്പുരയിൽ എം.ജി. ഷാജി (54) സ്പെഷ്യൽ ഡേ ചോക്ലേറ്റുകളും പേപ്പർ പേനകളും തയ്യാറാക്കുന്ന തിരക്കിലാണ്. ആരുടെ മുന്നിലും കൈനീട്ടരുതെന്ന മനസാണ് കരുത്ത്. 1999ൽ ഗുജറാത്തിലെ വെൽഡിംഗ് ജോലിക്കിടെയുണ്ടായ വീഴ്ചയിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് ഷാജി കിടപ്പിലാവുന്നത്. തുടർന്ന് 2019ൽ 500 രൂപ മൂലധനമാക്കി പേപ്പർ പേന നിർമ്മാണം ആരംഭിച്ചു. ആവശ്യക്കാർ കൂടിയതോടെ സ്പെഷ്യൽ ഡേ പേനകളെന്ന ആശയത്തിൽ ചോക്ലേറ്റുകളും കൊണ്ടുവന്നു. ജന്മദിനത്തിനും വിവാഹത്തിനുമെല്ലാം അവരുടെ ചിത്രം സഹിതം ഇതിൽ അച്ചടിച്ചുനൽകും. പ്രിന്റ് ചെയ്തെത്തുന്ന ഷീറ്റുകൾ

ഭക്ഷണവില സർക്കാർ നിയന്ത്രണമില്ല; ഹോട്ടലുകൾക്ക് ഗ്രേഡിംഗ്

 സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ വില ഏകീകരിക്കാനും തോന്നിയതു പോലെ വില വർദ്ധിപ്പിക്കുന്നത് തടയുന്നതിനുമായി ഭക്ഷണ വില നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉപേക്ഷിച്ചു. പകരം ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തും. ഇതിനായുള്ള കരട് ബില്ല് തയ്യാറാവുകയാണ്. വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടൽ,റസ്റ്റോറന്റ് ഉടമകളുടെ സംഘടനാ പ്രതിനിധികളുടെ യോഗം രണ്ടു തവണ ഭക്ഷ്യ,ഉപഭോക്തൃവകുപ്പ് വിളിച്ചു ചേർത്തിരുന്നു. എന്നാൽ,വില നിയന്ത്രണം അപ്രയോഗീകമാണെന്നും അതിനുള്ള നീക്കം എതിർക്കുമെന്നാണ് സംഘടനാ നേതാക്കൾ അറിയിച്ചത്. തുടർന്ന് ഇതു സംബന്ധിച്ച നിയമോപദേശം സർക്കാർ തേടി. വിപണിയിൽ

ശബരിമല സ്വർണക്കൊള്ള: പ്രതികൾ പോറ്റിയും  9 ഉദ്യോഗസ്ഥരും

രണ്ട് എഫ്.ഐ.ആർ# കവർച്ച, ഗൂഢാലോചന,വഞ്ചന, വ്യാജരേഖ ചമയ്ക്കൽ #സ്വർണം പൂശിയ സ്ഥാപനവുംപ്രതിസ്ഥാനത്താവും തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കം മൊത്തം പത്തുപേരെ പ്രതിചേർത്തു. അറസ്റ്റ് അടക്കം തുടർനടപടികൾ വേഗത്തിലുണ്ടാവും. സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖ ചമച്ച മുരാരി ബാബു സസ്പെൻഷനിലാണ്. അക്കാലത്തെ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ അടക്കം പ്രതിസ്ഥാനത്തുണ്ട്. സ്വർണം പൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതരും

ദൃശ്യങ്ങൾ പുറത്ത്, ഷാഫി പറമ്പിലിനെ തല്ലിയത് പൊലീസ് തന്നെ

കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റത് പൊലീസ് ലാത്തിചാർജ്ജിനിടെയെന്ന് വ്യക്തമാക്കുന്ന മൊബെെൽ ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് തല്ലുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രതിഷേധക്കാർക്കു മുന്നിൽ പൊലീസ് വലയം തീർക്കുന്നതിനിടെ പിന്നിൽ നിൽക്കുന്ന പൊലീസ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കുണ്ട്. ലാത്തി വീശിയിരുന്നില്ലെന്നും പ്രകോപിതരായ യു.ഡി.എഫ് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകം

പൊലീസിന്റെ അടി, പ്രതിപക്ഷത്തിന് വടി

തിരുവനന്തപുരം: അയ്യപ്പന്റെ സ്വർണം അപഹരിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നതിനിടെ, ഷാഫി പറമ്പിൽ എം.പിക്ക് ലാത്തിച്ചാർജിൽ സാരമായി പരിക്കേറ്റ സംഭവം പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാനുള്ള അടുത്ത വടിയായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഷാഫിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിനെതിര വെള്ളിയാഴ്ച രാത്രി ആളിക്കത്തിയ പ്രക്ഷോഭം ഇന്നലെയും പലയിടത്തും സംഘർഷത്തിനും പൊലീസുമായി ഏറ്റുമുട്ടലിനും കലാശിച്ചു. തൂശൂരിൽ മുഖ്യമന്ത്രിയെ വഴി തടയുന്നതിൽ വരെ കാര്യങ്ങളെത്തി. ശബരിമല വിഷയത്തിൽ പ്രക്ഷോഭംതെരുവിലേക്ക് വ്യാപിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മൂർച്ചയേറിയ മറ്റൊരു ആയുധം കൂടി വീണുകിട്ടിയത്. തദ്ദേശ

രണ്ടാംകൃഷിയിൽ നെൽവില പ്രഖ്യാപിക്കാതെ സർക്കാർ

ആലപ്പുഴ : കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ കൊയ്ത്തിനും നെല്ല് സംഭരണത്തിനുമുള്ള നടപടികൾ പുരോഗമിക്കവേ നെല്ലിന്റെ വിലയിലും വിലവിതരണത്തിലും ആശയക്കുഴപ്പം തുടരുന്നു. മിനിമം താങ്ങുവില കിലോയ്ക്ക് 28.10രൂപയായി കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും പ്രോത്സാഹന ബോണസുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ വിഹിതവും ഈ സീസണിലെ വിലയും സംസ്ഥാനം പ്രഖ്യാപിക്കാത്തതാണ് കാരണം. കഴിഞ്ഞ രണ്ടുവർഷമായി കേന്ദ്രവിഹിതമുൾപ്പെടെ കിലോയ്ക്ക് 28.20രൂപ ക്രമത്തിലാണ് സപ്ളൈകോ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്. വർഷംതോറും കേന്ദ്രം നെൽവിലയിൽ വർദ്ധന വരുത്തിയെങ്കിലും അതിനനുസൃതമായി പ്രോത്സാഹന ബോണസിൽ കുറവ് വരുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്.രണ്ടാംകൃഷിയിൽ

Scroll to Top