Author name: Rajesh R

യു.എസിൽ ഷട്ട്ഡൗൺ 10-ാം ദിവസം സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം

വാഷിംഗ്ടൺ:യു.എസിൽ ഷട്ട്ഡൗൺ 10ാം ദിനം പിന്നിടുകയാണ്.സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ.അതോടെ 4,000ത്തിൽ ഏറെ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ ഭരണകൂടം നടപടികൾ ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ. ഫെഡറൽ ജീവനക്കാരുടെ സംഘടനകളും തൊഴിലാളി യൂണിയനുകളും പിരിച്ചുവിടൽ നീക്കത്തെ ശക്തമായി എതിർത്തിട്ടുണ്ട്.ട്രഷറി ഡിപ്പാർട്‌മെന്റിലും ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിലും മാത്രമായി 2,500ൽ പരം ജീവനക്കാർക്ക് ലേ ഓഫ് നോട്ടീസ് നല്കി. കൂടാതെ വാണിജ്യം, പരിസ്ഥിതി സംരക്ഷണം, , […]

മീൻ, മഖാന, ​വെറ്റില; ബീഹാറിലെ താരങ്ങൾ

ന്യൂഡൽഹി: ബീഹാറിലെ നിത്യജീവിതത്തിന്റെയും ഉപജീവനത്തിന്റെയും മുഖ്യഭാഗമായ മീൻ,താമരവിത്ത്,വെറ്രില എന്നിവ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാണ്. ബീഹാറി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് മീൻ. പ്രത്യേകിച്ചും വടക്കൻ ബീഹാറിലെ ദർദംഗ, സമസ്‌തിപൂർ, മുസാഫ‌ർപൂർ മേഖലകളിലെ ജനങ്ങൾ അധികവും ഉപയോഗിക്കുന്നത് ചോറും മീൻ വിഭവങ്ങളുമാണ്. ഗ്രാമങ്ങളിൽ വിവാഹമായാലും ഛഠ് പൂജയായാലും ചോറും മീൻകറിയും പ്രധാനം. ആയിരകണക്കിന് കുടുംബങ്ങൾക്ക് മത്സ്യബന്ധമാണ് ഏക ഉപജീവനമാർഗം. നിർണായക വോട്ടുബാങ്കുകളിൽ ഒന്നായ നിഷാദ് വിഭാഗത്തിൽപ്പെട്ടവരാണ് ഏറെയും മത്സ്യത്തൊഴിലാളികൾ. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 9.6 ശതമാനമുള്ള ഇവരുടെ പിന്തുണ

അഞ്ച് ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചേക്കും

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചേക്കും. ഭേദഗതിയിൽ കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളുണ്ടോയെന്ന പരിശോധനയ്ക്കാണിത്. ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാം, മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ സിൻഡിക്കേറ്റ് യോഗം വിളിക്കണം, മരമടിക്ക് അടക്കം മൃഗങ്ങളെ ഉപയോഗിക്കാം, സ്വകാര്യ ഭൂമിയിൽ ചന്ദനം വളർത്താനും വിൽക്കാനുമുള്ള അനുമതി, ഏക കിടപ്പാടത്തിന്റെ ജപ്തിയൊഴിവാക്കൽ എന്നീ ഭേദഗതികളാകും രാഷ്ട്രപതിക്ക് അയയ്ക്കുക. മലയാള ഭാഷാബിൽ രാഷ്ട്രപതിക്ക് അയയ്ക്കേണ്ടതില്ലെന്ന് സർക്കാർ ശുപാർശ ചെയ്യുമെങ്കിലും അതും അയയ്ക്കാനിടയുണ്ട്. നേരത്തേ മലയാള ഭാഷാ ബിൽ

ദേശീയപാത 66 അന്തിമ ലാപ്പിൽ: ഊർജ്ജം തുറമുഖങ്ങൾക്കും വ്യവസായങ്ങൾക്കും

കൊച്ചി: കേരളത്തിന്റെ വടക്കേയറ്റത്തെയും തെക്കേയറ്റത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 66 അടിസ്ഥാനസൗകര്യ വികസനത്തിന് പുറമെ വാണിജ്യം, വ്യവസായം, ടൂറിസം മേഖലകളിലും കുതിപ്പിന് വഴിതെളിക്കും. വിഴിഞ്ഞം ഉൾപ്പെടെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത ഷിപ്പിംഗ്, ചരക്കുനീക്കം എന്നിവയിലും നേട്ടമാകുമെന്നാണ് പ്രതീക്ഷ മഹാരാഷ്ട്രയിലെ പൻവേലിൽ ആരംഭിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതാണ് 1,640കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത 66. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടു വരെ കേരളത്തിൽ 678കിലോമീറ്റർ പാതയിൽ 450കിലോമീറ്ററാണ് പൂർത്തിയായത്. 2026 ജൂണിൽ പൂർണമാക്കുകയാണ് ലക്ഷ്യം. പൂർത്തിയായ റീച്ചുകൾ ജനുവരിയിൽ ഉദ്ഘാടനം

ശാസ്ത്രത്തിൽ ഉന്നത പഠനത്തിന് TIFR

കൊച്ചി: 2026 അദ്ധ്യയന വർഷ ഗ്രാജ്വേറ്റ് സ്കൂൾ പ്രവേശനത്തിന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR ) അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലെ ഉന്നത പഠനത്തിന് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് TIFR. കേന്ദ്ര ആണവോർജ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്. 2026 ആഗസ്റ്റ് ഒന്നിന് പ്രോഗ്രാമുകൾ ആരംഭിക്കും. ഡിസംബർ 14ന് രണ്ടു സെഷനുകളായി നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ (GS 2026) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ കോഴിക്കോട്, മലപ്പുറം,

പാലക്കാട്ടെ റെയിൽവേ വികസനങ്ങൾക്ക് കരുത്തേകാൻ പിറ്റ്‌ലൈൻ

നീണ്ട കാത്തിരിപ്പിന് അങ്ങനെ വിരാമമാകുന്നു… പാലക്കാട് റെയിൽവേ ഡിവിഷണൽ ആസ്ഥാനത്ത് നിന്ന് ദീർഘദൂര ട്രെയിനുകൾ ചൂളംവിളിച്ച് കൂകിപ്പായാൻ ഇനി അധികകാലമെടുക്കില്ല. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ്‌ലൈൻ 2026 ജനുവരിയിൽ പൂർത്തിയാക്കും. പദ്ധതി യാഥാർത്ഥ്യമായാൽ വന്ദേഭാരത്, മെമു ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട് ഡിവിഷൻ. നഗരത്തിന്റെ വികസനത്തിനും തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാനും കഞ്ചിക്കോട് വ്യവസായ മേഖലയിൽ അസംസ്‌കൃത വസ്തുക്കൾ തടസങ്ങളില്ലാതെ എത്തിക്കാനും സഹായമായി ടൗൺ റെയിൽവേ സ്റ്റേഷനിലെ

ജി.എസ്.ടി.മാതൃകയിൽ വൈദ്യുതിക്കും കൗൺസിൽ എതിർപ്പുമായി കേരളം

തിരുവനന്തപുരം: വൈദ്യുതി മേഖലയുടെ നിയന്ത്രണത്തിനും നിരക്ക് നിർണയത്തിനും ജി.എസ്.ടി.കൗൺസിൽ മാതൃകയിൽ ദേശീയ കൗൺസിൽ രൂപീകരിക്കാനുള്ള കേന്ദ്രത്തിന്റെ നടപടികളിൽ കേരളത്തിന് കടുത്ത് എതിർപ്പ്. ഇതിനുള്ള വൈദ്യുതി നിയമ (ഭേദഗതി) ബില്ലിന്റെ കരട് സംസ്ഥാനങ്ങളുടെ അഭിപ്രായമറിയാൻ ഒക്ടോബർ 9ന് കേന്ദ്രം അയച്ചുകൊടുത്തു. ജി.എസ്.ടി.കൗൺസിൽ വന്നതോടെ നികുതിക്ക് മേലുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നഷ്ടമായിരുന്നു.സംസ്ഥാനങ്ങളുടെ സാമ്പത്തികവികസന സാധ്യതകളും ഇല്ലാതാക്കി.സമാനമായ രീതിയിൽ കേന്ദ്രഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിച്ച് വൈദ്യുതി മേഖലയുടെ നിയന്ത്രണാധികാരങ്ങൾ കൈമാറുന്നത് തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക. വൈദ്യുതി വിതരണം നടത്താൻ സ്വകാര്യകമ്പനികളെ അനുവദിക്കാമെന്നാണ് മറ്റൊരുനിർദ്ദേശം.നിലവിൽ

ഇപ്പോഴും പൊലീസിന് പഥ്യം ബ്രിട്ടീഷുകാരുടെ തലയ്ക്കടി

തിരുവനന്തപുരം: ബ്രിട്ടീഷുകാരുടെ കാലത്ത് സമരക്കാരെ നേരിടാൻ സ്വീകരിച്ചിരുന്ന ലാത്തികൊണ്ട് തലയ്ക്കടിക്കൽ പാടില്ലെന്ന് പലകുറി പറഞ്ഞുപഠിപ്പിച്ചിട്ടും മാറാതെ പൊലീസ്. ഏത് സർക്കാർ ഭരിച്ചാലും പൊലീസ് ലാത്തികൊണ്ട് തലയ്ക്കടിച്ചിരിക്കും. കോഴിക്കോട്ട് ഷാഫി പറമ്പിൽ എം.പിയുടെ തലയ്ക്കടിച്ചതാണ് ഒടുവിലത്തെ സംഭവം. ശത്രുവിന്റെ തലയ്ക്കടിക്കാനും വായിലും നാഭിക്കും കുത്താനും കീഴടക്കാൻ കഴുത്തിന് ലാത്തിക്ക് വെട്ടാനും ബ്രിട്ടീഷുകാർ 1931ൽ നടപ്പാക്കിയ പരിശീലനരീതിയിലുള്ളതാണ്. 5വർഷം മുൻപുവരെ ഇതേപരിശീലനം തുടർന്നിരുന്നു. പൊലീസ് മാന്വലിലെ സെക്ഷൻ-79പ്രകാരം പൊലീസുദ്യോഗസ്ഥർക്ക് കൃത്യനിർവഹണത്തിന്റെ ഭാഗമായ പ്രതിരോധത്തിന് ലാത്തിയുപയോഗിക്കാം. എന്നാൽ ലാത്തിയടി അരയ്ക്ക്താഴെ മതിയെന്ന്

കട്ടിള സ്വർണവും  കട്ടോണ്ടുപോയി,​ ക്രിമിനൽ കേസിന് കോടതി ഉത്തരവ്

ദ്വാരപാലക ശില്പങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും 2019ൽ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചു. രണ്ട് ഇടപാടുകളിലും കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) ഉത്തരവുനൽകി. മോഷണവും ക്രമക്കേടും വിശ്വാസ വഞ്ചനയും നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നിർദ്ദേശം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടെന്ന് കോടതി പറഞ്ഞു. ഇതോടെ, ഉദ്യോഗസ്ഥർ അടക്കം അറസ്റ്റിലാവുമെന്ന് ഉറപ്പായി. ഉണ്ണികൃഷ്ണൻ പാേറ്റി മൂന്ന് ഗ്രാം സ്വർണം മുടക്കി 474.9 ഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്ന

ഇവിടെയുണ്ട് കത്തിയമർന്ന സ്വപ്നങ്ങൾ

തളിപ്പറമ്പിൽ ഉണ്ടായത് കണ്ണൂർ ജില്ലയിലെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടിത്തം പൂർണമായി കത്തിനശിച്ചത് 112 കടകൾ 50കോടിയുടെ നഷ്ടമെന്ന് വ്യാപാരികൾ തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീ പിടിത്തത്തിൽ കത്തിയമർന്നത് 112 കടകൾ. സമീപകാലത്ത് ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ തീപിടിത്തമാണ് ദേശീയപാതയോട് ചേർന്നുള്ള കെ.വി കോംപ്ളക്സിലുണ്ടായത്.അൻപത് കോടിയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുള്ളു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയും ഇന്നലെ നടന്നു. തീ

Scroll to Top