Author name: Rajesh R

വരും വർഷങ്ങളിൽ എളുപ്പമാകുമോ എൻട്രൻസ് പരീക്ഷകൾ

കൊച്ചി: നീറ്റ്, ജെ.ഇ.ഇ പോലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി എഴുതുന്ന എൻട്രൻസ് പരീക്ഷകൾ വരും വർഷങ്ങളിൽ ലളിതമാകാൻ സാദ്ധ്യത. ഇന്ത്യയിൽ പ്ലസ് ടു അടിസ്ഥാനത്തിൽ നടത്തുന്ന പ്രമുഖ എൻട്രൻസ് പരീക്ഷകളെല്ലാം വിദ്യാർത്ഥികൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നവയാണെന്ന് വ്യാപക വിമർശനമുണ്ട്. ഇത് സംബന്ധിച്ച് വിശദ പഠനം നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഹയർ എഡ്യുക്കേഷൻ സെക്രട്ടറി വിനീത് ജോഷി തലവനായി ഒമ്പതംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ മാറ്റം വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. […]

ചുരുട്ടിക്കെട്ടി മേഖലാ വിഭജനം, കെ.എസ്.ആർ.ടി.സി പദ്ധതി ഉപേക്ഷിച്ചു, ഗതാഗത വകുപ്പ് തീരുമാനം

തിരുവനന്തപുരം: പ്രൊഫഷണലിസവും കാര്യക്ഷമതയും വർദ്ധിപ്പിച്ച് വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കെ.എസ്.ആർ.ടി.സി മേഖലാ വിഭജനം ഗതാഗത വകുപ്പ് ഉപേക്ഷിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് നോർത്ത്, സെൻട്രൽ, സൗത്ത് എന്നീ സ്വതന്ത്ര മേഖലകളാക്കുകയായിരുന്നു ലക്ഷ്യം. അധികാര വികേന്ദ്രീകരണത്തിലൂടെ കെ.എസ്.ആർ.ടി.സിയെ മത്സരക്ഷമമാക്കി വരുമാനം കൂട്ടുകയായിരുന്നു ലക്ഷ്യം. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശ പ്രകാരമായിരുന്നു ഇത്. സ്വയംപര്യാപ്തത, ലാഭം, ജീവനക്കാർക്ക് ശമ്പളത്തിനു പുറമെ ഇൻസെന്റീവ് എന്നിവയും ലക്ഷ്യമിട്ടിരുന്നു. കെ.എസ്.ആർ.ടി.സി മുൻ മേധാവിയും ഗതാഗതവകുപ്പ് സെക്രട്ടറിയുമായിരുന്ന ബിജു പ്രഭാകർ

അയ്യപ്പന്റെ സ്വർണം വിഴുങ്ങികൾ; മൂന്നാമൂഴവും

‘എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും!” മോഷണക്കേസുകളിലും കൊലക്കേസുകളിലും മറ്റും പൊലീസ് പിടിച്ചെടുത്ത് കോടതികളിൽ ഹാജരാക്കുന്ന തൊണ്ടി മുതലുകൾക്കും ആയുധങ്ങൾക്കും പിന്നീട് വിചാരണ വേളയിൽ രൂപമാറ്റം വരുന്ന മറിമായങ്ങൾ സാധാരണം. പക്ഷേ, ശബരിമല ക്ഷേത്രത്തിൽ ദ്വാരപാലക ശില്പത്തിൽ പൊതിഞ്ഞ സ്വർണപ്പാളികൾ 20 വർഷം കഴിഞ്ഞപ്പോൾ എങ്ങനെ ചെമ്പുപാളികളായി? സ്വർണം ആവിയായിപ്പോയോ?ദ്വാരപാലക ശില്പത്തിലെ പാളികൾ ഇളക്കിമാറ്റി സ്വന്തം കസ്റ്റഡിയിൽ വച്ച് ലക്ഷങ്ങളുടെ പണപ്പിരിവ് നടത്താൻ പുറത്തു നിന്നുള്ള സ്പോൺസർക്ക് എങ്ങനെ സാധിച്ചു?കള്ളൻ കപ്പലിൽത്തന്നെയോ?​ യു.ബി ഗ്രൂപ്പ് ചെയർമാൻ വിജയ്

2 വയസുവരെയുള്ള കുട്ടികൾക്ക് ചു​മ​ച്ചാൽ മരുന്നുവേണ്ട,​കുറിപ്പടി ഉണ്ടെങ്കിലും നൽകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്ന് (കഫ് സിറപ്പ്) നൽകരുതെന്ന് മരുന്ന് വ്യാപാരികൾക്ക് ഡ്രഗ്സ് കൺട്രോളറുടെ നിർദ്ദേശം. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലും നൽകരുത്. രണ്ടു വയസിന് മുകളിലുള്ള കുട്ടികൾക്ക് കുറിപ്പടി നിർബന്ധമാക്കി. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ചുമമരുന്ന് കഴിച്ച് നിരവധി കുട്ടികൾ മരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്. രണ്ടുമുതൽ അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് നൽകേണ്ടി വന്നാൽ ഡോസിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകണം. അംഗീകൃത നിർമ്മാതാക്കളുടെ മരുന്നു മാത്രമേ വിൽക്കാവൂ. കുറിപ്പടികളില്ലാതെ വിറ്റാൽ കർശന

ദീപാവലിത്തിരക്കിൽ നന്ദിയോട് ഗ്രാമം

പാലോട്: ദീപാവലിക്കായി 12ദിവസങ്ങൾ മാത്രം അവശേഷിക്കേ ശിവകാശി എന്നറിയപ്പെടുന്ന നന്ദിയോട് പടക്ക ഗ്രാമത്തിൽ ജനത്തിരക്കേറി. നന്ദിയോട്,ആലംപാറ,മീൻമുട്ടി,പാലുവള്ളി,പുലിയൂർ,പ്ലാവറ തുടങ്ങി 2കിലോമീറ്റർ ചുറ്റളവിൽ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് അൻപതോളം കടകളാണ് പ്രവർത്തിക്കുന്നത്.ഇതിൽ ഇരുപതോളം കടകൾ പടക്കനിർമ്മാണ കേന്ദ്രങ്ങളോട് ചേർന്നാണുളളത്. ദീപാവലി അടുത്തതോടെ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നിന്നും പടക്കത്തിനായി ആവശ്യക്കാർ ഏറേയാണ് ഒഴുകിയെത്തുന്നത്. മഴ പ്രതിസന്ധിയാണെങ്കിലും വ്യാപാരികളും തൊഴിലാളികളും പ്രതീക്ഷ കൈവിട്ടുന്നില്ല. അമ്പലങ്ങളിലും പള്ളികളിലും വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉള്ളത്.നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വരുത്തി പടക്ക നിർമ്മാണമേഖലയെ

ഹൗസ്ബോട്ടുകളിലെ ‘ക്ലബിംഗ് ‘ ചെറുകിടക്കാർക്ക് തിരിച്ചടി

ആലപ്പുഴ: ഹൗസ് ബോട്ടുകളിൽ വൻകിട സംരംഭകർ ആവിഷ്ക്കരിച്ച ‘ക്ലബിംഗ് ‘ സംവിധാനം ചെറുകിടക്കാർക്ക് ഭീഷണിയാകുന്നു. യാത്രയ്ക്കെത്തുന്ന വ്യത്യസ്ത സംഘങ്ങളെ ഒറ്റ ഹൗസ് ബോട്ടിൽ കയറ്റുന്ന സംവിധാനമാണ് ക്ലബിംഗ്.സാധാരണ ഒരു ഹൗസ് ബോട്ട് ബുക്ക് ചെയ്യുന്നതിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുമെന്നതിനാൽ സഞ്ചാരികൾക്ക് ക്ലബിംഗ് ലാഭകരമാണ്. പത്ത് മുറികളുള്ള വലിയ ഹൗസ് ബോട്ടിൽ പത്ത് കുടുംബങ്ങളെ ഉൾക്കൊള്ളിക്കാനാകുമെന്നതും വിവിധ ടീമുകളിൽ നിന്നായി ഒറ്റ ട്രിപ്പിൽ തന്നെ വലിയ തുക ഈടാക്കാൻ കഴിയുമെന്നതും വൻകിടക്കാർക്ക് ഗുണം ചെയ്യും. എന്നാൽ,​ ക്ലബിംഗ്

നെല്ല് സംഭരണം,​ കേന്ദ്രവും കുട്ടനാടിനെ കൈവിട്ടു

ആലപ്പുഴ: രണ്ടാം വിളയുടെ നെല്ല് സംഭരണ നടപടികൾ പുരോഗമിക്കവേ,​ കേന്ദ്രസർക്കാരിന്റെ സംഭരണ പദ്ധതിയായ ധൻ ധാന്യ കൃഷി യോജനയിലും ജില്ലയ്ക്ക് അവഗണന. ഏറ്റവുമധികം കൃഷി നടക്കുന്ന പാലക്കാടും തൃശൂരും ഉൾപ്പെടെ രണ്ടാംകൃഷിയുടെ നെല്ല് സംഭരണത്തിന് കേന്ദ്ര ഏജൻസിയായ നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷ​ൻ (എൻ.സി.സി.എഫ്)​ നടപടികൾ ആരംഭിച്ചിരിക്കെയാണ് സമുദ്രനനിരപ്പിലും താഴെ കൃഷിയിറക്കി ഭൗമ സൂചികാപദവിയിൽ ഇടം പിടിച്ച കുട്ടനാടിനെ അവഗണിച്ചത്. നെല്ല് സംഭരണത്തിന് സപ്ളൈകോ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചശേഷമാണ് എൻ.സി.സി.എഫ് പാലക്കാടും തൃശൂരും നെല്ല് സംഭരിക്കാൻ രംഗത്തിറങ്ങിയത്.

ക്രിസ്‌മസ് അടുക്കുന്നു, ഇരുട്ടടിയായി പന്നിപ്പനി

കോട്ടയം : ക്രിസ്‌മസിന് രണ്ട് മാസം ശേഷിക്കുമ്പോൾ കുമരകത്തും, തിരുവാർപ്പിലും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വർഷവും ഈ സമയത്ത് ജില്ലയിൽ പന്നിപ്പനി പടർന്നിരുന്നു. പടിഞ്ഞാറൻമേഖലയിൽ പന്നിവളർത്തലിന് നിരോധനമേർപ്പെടുത്തിയത് ഹോട്ടലുകളേയും ഷാപ്പുകളേയും ബാധിക്കും. കുമരകം പഞ്ചായത്തിലെ മൂന്നാം വാർഡിൽ പന്നിഫാമിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയാണ്. ഈ സാഹചര്യത്തിൽ രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വിൽക്കുന്ന കടകളുടെ

ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച കീടനാശിനി, നിറം കൊതി മൂത്ത് അകത്താക്കല്ലേ…

കോഴിക്കോട്: കൊതി മൂത്ത് കേക്കും പേസ്റ്റ്ട്രീകളും ബ്രഡുമൊന്നും കൂടുതൽ കഴിക്കേണ്ട പണി കിട്ടും. ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകമാണെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാംപിളുകളിലാണു മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്. കൃത്രിമ ഭക്ഷ്യനിറങ്ങൾ, കീടനാശിനികൾ, പ്രിസർവേറ്റീവുകൾ തുടങ്ങിയവയാണ് കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാനുഫാക്ചറിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ജില്ലയിൽ ഇത്തരത്തിൽ നിയമലംഘനം നടത്തിയ 100 ലധികം പേർക്കെതിരെ ഈ

ശത്രുസംഹാരത്തിന് ഇന്ത്യയുടെ എ.കെ 630

ന്യൂഡൽഹി: മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായിക്കാൻ ശേഷിയുള്ള, ആറ് അത്യാധുനിക എ.കെ 630- 30 എം.എം മൾട്ടി ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റം നിർമ്മിക്കാൻ ഇന്ത്യ. വിശദമായ രൂപരേഖ (റിക്വസ്റ്റ് ഫോർ പ്രൊപ്പൊസൽ- ആർ.എഫ്.പി) നൽകാൻ അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. പാക് അതി‌ർത്തിക്ക് സമീപമുള്ള ജനവാസമേഖലകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയ്ക്ക് കാവലാവുകയാണ് ലക്ഷ്യം. ആർ.എഫ്.പി ലഭിച്ചശേഷം കരാർ അന്തിമമാക്കുമെന്നാണ് സൂചന. ആറു ബാരലുകളുള്ള സൂപ്പ‌ർ ഗണ്ണായിരിക്കും നി‌ർമ്മിക്കുക. ചെലവ് സംബന്ധിച്ചുള്ള

Scroll to Top