Author name: Rajesh R

കംപ്ളീറ്റ് ആക്ടറെ നമിച്ച് രാജ്യം: ഫാൽക്കേ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങി

ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കംപ്ലീറ്റ് ആക്‌ടറെന്ന് പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ലാലിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നൽകുന്ന ചടങ്ങിലായിരുന്നു പ്രശംസ. ഇന്നലെ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന പ്രൗഢോജ്ജ്വല ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ലാലിന് ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്‌കാരം നൽകി. ആർദ്രത മുതൽ തീവ്രം വരെയുള്ള വികാരങ്ങളെ ലാൽ അനായാസമായി അവതരിപ്പിച്ചുവെന്നും മുർമു കൂട്ടിച്ചേർത്തു. നൂറുകണക്കിന് പേർ വിഗ്യാൻ ഭവനിലും, ലോകമെമ്പാടുമുള്ള മലയാളികൾ ടി.വിയിലൂടെയും സാമൂഹികമാദ്ധ്യമങ്ങളിലൂടെയും ചടങ്ങിന് സാക്ഷിയായി. സ്വർണ കമലവും […]

ജി.എസ്.ടി.കിഴിവ് വന്നു : കടകളിൽ തിരക്ക്, ആശയക്കുഴപ്പവും

തിരുവനന്തപുരം: കടകളിലും മറ്റു സ്ഥാപനങ്ങളിലും വില്പനയ്ക്ക് വച്ചിരിക്കുന്നത് എത്ര പഴക്കമുള്ള സാധനമായാലും ഇന്നലെ മുതൽ ജി.എസ്.ടി ഇളവിന്റെ പരിധിയിൽ വന്നതിനാൽ തിരക്കിനൊപ്പം ആശയക്കുഴപ്പവും ‌ഏറി. ഉപഭോക്താവ് വില കൊടുത്തു വാങ്ങുമ്പോഴാണ് ജി.എസ്.ടി ഈടാക്കുന്നത്. അതിനാൽ, വില എത്രയായാലും അത് എപ്പോൾ രേഖപ്പെടുത്തിയതായാലും ഇളവ് നൽകാൻ ബാദ്ധ്യസ്ഥരായതിനാൽ ബില്ലിംഗ് സംവിധാനം കമ്പ്യൂട്ടറിലാക്കിയ സ്ഥാപനങ്ങൾ വലഞ്ഞു. മിക്ക സ്ഥാപനങ്ങളും വിജ്ഞാപനം വന്നശേഷമാണ് ജി.എസ്.ടി കമ്പ്യൂട്ടറിൽ ക്രമീകരിക്കാൻ തുടങ്ങിയത്. ഇന്നലെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.വിലവിവരങ്ങൾ പുതുക്കാനായി സൂപ്പർമാർക്കറ്റുകൾ പലതും ഉച്ചവരെ അടച്ചിട്ടു.പുതുക്കിയവില കമ്പ്യൂട്ടറിൽ

പാളയത്തിൽ പട: ഡി.സി.സി പുനഃസംഘടന വൈകിയേക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സി പുനഃസംഘടന പൂർത്തിയാക്കി പാർട്ടിയെ സജ്ജമാക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങൾ ഫലം കണ്ടേക്കില്ല. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിടയുണ്ട്. പുനഃസംഘടന അപസ്വരങ്ങളില്ലാതെ പൂർത്തിയാക്കാനായില്ലെങ്കിൽ അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഈ സാഹചര്യത്തിൽ തത്കാലം പുനഃസംഘടന വേണ്ടെന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വത്തിലെ പലർക്കും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്നുണ്ടായ പാളയത്തിൽ പടയാണ് കാര്യങ്ങൾ തകിടം മറിച്ചതിൽ ഒരു കാരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ വിഷയത്തിൽ പിടിവാശി കാട്ടിയെന്ന അഭിപ്രായം രാഹുലിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിനുണ്ട്. രഹസ്യമായി

വേണ്ടത്ര ഡോക്ടർമാരില്ലാതെ ഗവ.ദന്തൽ കോളേജ്

ആലപ്പുഴ ഗവ.ദന്തൽ കോളേജ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു. സ്കാനിംഗ് അടക്കമുള്ള കാര്യങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിയും വരുന്നു. ഏറ്റവും കൂടുതൽ തിരക്കുള്ള ഒ.എം.ആർ (ഓറൽ മെഡിസിൻ ആൻഡ്റേഡിയോളജി ) ഡിപ്പാർട്ട്മെന്റിൽ ആകെ രണ്ട് ഡോക്ടർമാരാണുള്ളത്. ആവശ്യത്തിന് ക്ലീനിംഗ് സ്റ്റാഫുകളുമില്ല. സ്കാനിംഗ് ആവശ്യത്തിനായി കോടികൾ ചിലവഴിച്ച് വാങ്ങിയ സി.ബി.സി. മെഷീന്റെ ബാറ്ററി പ്രവർത്തന രഹിതമാണ്. ഒന്നര ലക്ഷം രൂപ വിലയുള്ള ഈ ഉപകരണം ഒരു തവണ പോലും പ്രവർത്തിപ്പിച്ചിട്ടില്ല. കോളേജിന്റെ പരാധീനതകൾ

ഇന്ധനച്ചെലവിൽ മുങ്ങി മുഹമ്മ – കുമരകം ബോട്ട് സർവീസ്

ആലപ്പുഴ : മുഹമ്മ- കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പ് ബോട്ടുകളുടെ വരുമാനത്തിൽ പകുതിയും ചെലവാകുന്നത് ഇന്ധന ഇനത്തിൽ . വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ഇരുബോട്ടുകളുടെയും കഴിഞ്ഞ ഒരുവർഷത്തെ വരുമാനവും ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും കണക്കുകൂട്ടിയാൽ നഷ്ടത്തിലാണ് സർവീസുകൾ. മുഹമ്മയിൽ നിന്ന് കുമരകത്തേക്ക് പ്രതിദിനം രണ്ട് സ്റ്റീൽ ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ബോട്ടൊന്നിന് ഒരു ട്രിപ്പിന് 5.625 ലിറ്റർ ഡീസൽ വേണ്ടിവരുമെന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. അതായത് 534 രൂപയോളം ബോട്ടൊന്നിന് ഒരു ട്രിപ്പിൽ ഡീസലിനാകും.

ദ്വിദിന സന്ദർശനത്തിന് മൊറോക്കോയിൽ, പാക് അധീന കാശ്‌മീർ തിരിച്ചുപിടിക്കും: രാജ്നാഥ്

ന്യൂഡൽഹി: സൈനിക നടപടിയിലൂടെ അല്ലാതെ തന്നെ പാക് അധീന കാശ്‌മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി മൊറോക്കോയിലെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ആദ്യമായാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സന്ദർശിക്കുന്നത്. ഇന്ത്യയിൽ ലയിക്കണമെന്ന് പാക് അധീന കാശ്‌മീരിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനായുള്ള മുദ്രാവാക്യങ്ങൾ അവിടെ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളും ഭാരതീയരാണെന്ന് അവിടുത്തെ ജനങ്ങൾ പറയുന്ന ദിവസം വരും. അഞ്ചുവർഷം മുമ്പ് കാശ്മീരിൽ നടന്ന ഒരു

10 വർഷം; ഗവ. സർവീസിൽ നിന്ന് 2,07,715 പേർ പടിയിറങ്ങി, 2,94,960 പേർ പടിയേറി

കൊച്ചി: പത്തു വർഷത്തിനിടെ സർക്കാർ സർവീസിനോട് വിട പറഞ്ഞത് 2,07,715 ജീവനക്കാർ. ഇക്കാലത്ത് 2,94,960 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 2016 മുതൽ 2021 വരെ 1,61,268 പേരും 2021 മുതൽ 2025 സെപ്തംബർ 10 വരെ 1,33,692 പേരുമാണ് സർക്കാർ സർവീസിന്റെ ഭാഗമായത്. പൊതുഭരണ വകുപ്പിന്റെ രേഖയിലാണ് ഇക്കാര്യങ്ങൾ. 2020ലായിരുന്നു ഏറ്റവും വലിയ ‘വിരമിക്കൽ മേള”. 22,066 പേർ വിവിധ വകുപ്പുകളിൽ നിന്ന് പടിയിറങ്ങി. 2019ൽ 21,997 പേർ വിരമിച്ചു. 2017ലാണ് കുറവ് – വിരമിച്ചത്

സാങ്കേതികവിദ്യയിലെ ഇന്ത്യൻ കുതിപ്പ്

സർക്കാരിൽ നിന്ന് ഒരു രേഖ ലഭിക്കുന്നത് ഒരു സുദീർഘ പ്രയത്നമായിരുന്ന കാലം ഓർമ്മയുണ്ടോ? പല തവണത്തെ യാത്രകൾ, നീണ്ട ക്യൂകൾ, ക്രമരഹിതമായ ഫീസ്… ഇപ്പോൾ അക്ഷരാർത്ഥത്തിൽ അതെല്ലാം ഓരോരുത്തരുടെയും മൊബൈൽ ഫോണിലാണ്! ഈ പരിവർത്തനം യാദൃച്ഛികമായി സംഭവിച്ചതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കേതികവിദ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധമാക്കി മാറ്റിയതിന്റെ വിപ്ളവകരമായ ഫലമാണ് ഇത്. മുംബയിലെ ഒരു വഴിയോരക്കച്ചവടക്കാരൻ, ഒരു കോർപ്പറേറ്റ് എക്സിക്യുട്ടീവിന്റെ അതേ യു.പി.ഐ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നു. പ്രധാനമന്ത്രിയുടെ സങ്കല്പത്തിൽ സാങ്കേതികവിദ്യ എന്നത് സ്ഥാനങ്ങൾക്കോ

92-ാം പിറന്നാൾ നിറവിൽ മധു, ഓർമ്മകളുടെ മധുരം

ഇന്നലെ മധു സാറിനോട് പറഞ്ഞു: ‘നാളെ സാറിന്റെ ജന്മദിനമാണ്…” ‘ആണോ? നാളെ തീയതി എത്രയാ?” ’23… സെപ്തംബർ 23.” ‘ആണോ ഞാൻ മറന്നു പോയി. തീയതി നോക്കിയുള്ള പിറന്നാളാഘോമൊന്നും മുമ്പുണ്ടായിരുന്നില്ല. നക്ഷത്രം നോക്കിയായിരുന്നു. കുട്ടിക്കാലത്തും പിറന്നാളിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ലായിരുന്നു. അന്ന് വീട്ടിൽ പായസംവയ്ക്കൽ പണ്ടേയുള്ള പതിവാണ്. എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനുമൊക്ക ക്ഷേത്രങ്ങളിൽ വഴിപാടുകളും മറ്റും കഴിച്ചിട്ടുണ്ടാവും. ഇപ്പോൾ മകൾ ഉമ ക്ഷേത്രങ്ങളിൽ പോയി എനിക്കു വേണ്ടി നേർച്ച നടത്താറുണ്ട്. അതിനപ്പുറം ഞാനൊരിക്കലും പിറന്നാളുകൾ ആഘോഷിച്ചിട്ടില്ല…”

നിത്യനിദ്രയില്‍ മാർ ജേക്കബ് തൂങ്കുഴി 

കോഴിക്കോട്: കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചാപ്പലിൽ പ്രത്യേകം ക്രമീകരിച്ച കബറിടത്തിൽ മാർ ജേക്കബ് തൂങ്കുഴിക്ക് നിത്യനിദ്ര. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ പൊതുദർശനത്തിന് ശേഷമാണ് ചാപ്പലിൽ ഭൗതികദേഹം കബറടക്കിയത്. ഇന്നലെ വൈകിട്ട് 3.45ഓടെ ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ അന്ത്യോ പചാരമർപ്പിക്കാൻ നിരവധി പേരെത്തി.മാർ ജോസഫ് പാംബ്ലാനി (തലശ്ശേരി ആർച്ച് ബിഷപ്), മാർ ആഡ്രൂസ് താഴത്ത് (തൃശൂർ അതിരൂപത ആർച്ച് ബിഷപ്), മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപതാദ്ധ്യക്ഷൻ), ഡോ.വർഗീസ്

Scroll to Top