Author name: Rajesh R

അവിഹിതത്തിൽ പകവീട്ടൽ, യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് സ്റ്റാപ്ലർ അടിച്ചു

കോഴഞ്ചേരി (പത്തനംതിട്ട): ദമ്പതികൾ യുവാക്കളെ വീട്ടിൽ വിളിച്ചുവരുത്തി കൊടിയ ക്രൂരതകൾക്ക് ഇരയാക്കിയത് ഹണിട്രാപ്പെന്ന് വരുത്തിതീർക്കാൻ. യുവതി മെനഞ്ഞ കള്ളക്കഥ പൊലീസിനെ ആദ്യം കുഴപ്പിച്ചെങ്കിലും അവിഹിത സൗഹൃദത്തിന്റെ പകവീട്ടലാണ് സംഭവത്തിനു പിന്നിലെന്ന് ഒടുവിൽ വ്യക്തമായി. കെട്ടിത്തൂക്കി മർദ്ദിച്ചും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിൻ അടിച്ചും നഖം പിഴുത് മൊട്ടുസൂചി തറച്ചും യുവാക്കളെ കൊല്ലാക്കൊലചെയ്ത കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവർ അറസ്റ്റിലായി. ഈമാസം ഒന്നിന് ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരനും അഞ്ചിന് റാന്നി […]

ഉപദ്രവിക്കുന്ന വന്യജീവികളെ  കൊല്ലാം,​ തിന്നാം  ബിൽ  നിയമസഭയിലേക്ക് 

തിരുവനന്തപുരം: മനുഷ്യരെയും വീട്ടുമൃഗങ്ങളെയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ ഉടനടി വെടിവച്ചു കൊല്ലാം. കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെയും കാട്ടു പന്നികളെയും കൊല്ലാം. കാട്ടു പന്നികളുടെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകില്ല. ഈ വ്യവസ്ഥകൾ ഉൾപ്പെട്ട ബിൽ നാളെ ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. വനമേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണിത്. അതേസമയം, ജനങ്ങൾ ഭീതിയോടെ കാണുന്ന തെരുവുനായ്ക്കൾ ഇതിന്റെ പരിധിയിൽ വരുന്നില്ല. വന്യമൃഗം ജനവാസമേഖലയിലിറങ്ങി ജനങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ

മിനി മാവേലി സ്റ്റോർ : ലക്ഷ്യം വരുമാന വർദ്ധന

തിരുവനന്തപുരം: വരുമാനക്കുറവ് കാരണം കട നടത്തിപ്പ് മുന്നോട്ടുകൊണ്ടു പോകാൻ ഒരു വിഭാഗം വ്യാപാരികൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് റേഷൻ കടകളിൽ മിനി മാവേലി സ്റ്റോറുകളാക്കാനുള്ള ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ആലോചന. രണ്ടായിരത്തോളം റേഷൻ കടകളിൽ പ്രതിമാസ വരുമാനം 15,000 രൂപയ്ക്കു താഴെ. കൊച്ചി പോലുള്ള നഗര കേന്ദ്രങ്ങളിലെ കടകളിലെ വരുമാനം ഏഴായിരത്തിനു താഴെ. വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നേരിട്ട് കണ്ടെത്തിയതാണിത്. വ്യാപാരികളിൽ മിക്കവരുടേയും പ്രധാന ഉപജീവന മാർഗമാണ് റേഷൻ കട. നേരത്തെ 14,300 റേഷൻ

ബിരുദത്തിൽ അര വർഷം ലാഭിക്കാൻ കടമ്പ കടുപ്പം

ഓരോ സെമസ്റ്ററിലും നേടേണ്ടത് 75% മാർക്ക് തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സ് ഒരു സെമസ്റ്റർ നേരത്തേ പൂർത്തിയാക്കാൻ ഓരോ സെമസ്റ്ററിലും 75ശതമാനത്തിലേറെ ഗ്രേഡ് പോയിന്റ് ആവറേജിൽ മാർക്ക് നേടണമെന്ന വ്യവസ്ഥ വിദ്യാർത്ഥികളെ വലയ്ക്കുന്നു. അക്കാഡമിക്, കരിയർ അഭിരുചിക്കനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുക്കാനാവാത്തതും കടുപ്പമേറിയ മൂല്യനിർണയവുമാണ് വിനയാവുന്നത്. തുടക്കത്തിൽ 85% മാർക്കായിരുന്നു വ്യവസ്ഥയെങ്കിലും കുട്ടികളുടെ പരാതി കാരണം 75% ആക്കി കുറയ്ക്കുകയായിരുന്നു. ഇത് 65ശതമാനത്തിലേക്ക് താഴ്‌ത്തണമെന്നാണ് കുട്ടികളുടെ ആവശ്യം. സമർത്ഥർക്ക് അവസാന സെമസ്റ്റർ പഠനമൊഴിവാക്കി രണ്ടര വർഷം (5സെമസ്റ്റർ)

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ്: 30 ചോദ്യങ്ങൾ, ജയിക്കാൻ 18 മാർക്ക്

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിനുള്ള ചോദ്യങ്ങൾ 20ൽ നിന്ന് 30 ആക്കി. ഇതിൽ 18 ശരിയുത്തരം (60%) ലഭിച്ചാലേ പാസാകൂ. നിലവിൽ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ ലേണേഴ്സ് പാസാകുമായിരുന്നു. ഓരോ ചോദ്യത്തിന്റെയും ഉത്തരത്തിനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായും മോട്ടോർ വാഹനവകുപ്പ് ഉയർത്തി. പുതിയ രീതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ലേണേഴ്സിനുള്ള പരിശീലനത്തിനും മോക് ടെസ്റ്റിനുമായി ‘എം.വി.ഡി ലീഡ്സ്” ആപ്പും ഗതാഗത കമ്മീഷ്ണറേറ്റ് പുറത്തിറക്കി. അതേസമയം

കൂടൽമാണിക്യം കഴകം: അനുരാഗിനെ നിയമി​ച്ച് ഉത്തരവായി

കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച് ഉത്തരവിറങ്ങി. കൂടൽമാണിക്യം ദേവസ്വത്തിന്റെ തീരുമാനം. അനുരാഗിന്റെ നിയമനം ചോദ്യംചെയ്ത് തന്ത്രിമാരും പാരമ്പര്യ കഴകക്കാരനായ തെക്കേവാര്യത്ത് ഹരികൃഷ്ണനും കുടുംബാംഗങ്ങളും സമർപ്പിച്ച ഹർജി വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം,​ യോഗത്തിൽ തന്ത്രി പ്രതിനിധി നെടുമ്പി​ള്ളി തരണനല്ലൂർ​ ഗോവി​ന്ദൻ നമ്പൂതി​രി​പ്പാട് പങ്കെടുത്തില്ല. ഇന്നലെ രാവിലെ ചേർന്ന ഭരണസമിതി യോഗം ഐകകണ്ഠ്യേനയാണ് നിയമന ഉത്തരവിറക്കാൻ തീരുമാനമെടുത്തത്. അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് ഒപ്പിട്ട ഉത്തരവ് ഇന്നലെത്തന്നെ തപാലിൽ അയച്ചു.

മണിപ്പൂരിന് സമാധാനവും വികസനവും വേണം; മോദി

ന്യൂഡൽഹി: വംശീയ കലാപം പൊട്ടിപുറപ്പെട്ട ശേഷം ആദ്യമായി മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന് ആഹ്വാനം ചെയ്‌തു. വികസനം വേരോടണമെങ്കിൽ സമാധാനം അനിവാര്യമാണെന്ന് വ്യക്തമാക്കിയ മോദി, മേഖലയിലെ എല്ലാ സംഘടനകളും ആ പാത തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കണമെന്നും പറഞ്ഞു. കലാപത്തിൽ സർവതും നഷ്‌ടപ്പെട്ട കുക്കി, മെയ്‌തി വിഭാഗത്തിലുള്ളവരെ മോദി കണ്ടു. പുനരധിവാസ ക്യാമ്പുകളിലേക്ക് പോയില്ല. കുക്കികളുമായി ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലും മെയ്‌തികളുമായി ഇംഫാലിലെ കൻഗ്ല ഫോ‌ർട്ട് കോംപ്ലക്‌സിലും കൂടിക്കാഴ്ച നടത്തി. കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എട്ട് ബില്ലുകൾ നിയമസഭയിലേക്ക്

തിരുവനന്തപുരം:പട്ടയഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്ന നിയമം നടപ്പാക്കിയതിന് പിന്നാലെ ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ പരിഹാരങ്ങൾ ലക്ഷ്യമിട്ടുള്ള എട്ടുബില്ലുകൾ വരുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാൻ ഇന്നലെ കൂടിയ മന്ത്രിസഭായോഗം അനുമതി നൽകി. കേന്ദ്രനിയമങ്ങൾ കൂടി മാറ്റിയാൽ മാത്രം നടപ്പാക്കാനാകുന്ന നിയമങ്ങളാണിവയിൽ ചിലതെങ്കിലും സംസ്ഥാനസർക്കാർ ഇതിന് മുൻകൈയെടുത്തെന്ന് വരുത്തിത്തീർക്കാൻ ബില്ലവതരണത്തിലൂടെ കഴിയുമെന്നതാണ് രാഷ്ട്രീയ നേട്ടം.നിയമസഭാതിരഞ്ഞെടുപ്പിനും തദ്ദേശതിരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം. മനുഷ്യരെ ആക്രമിക്കുന്ന ആന,കടുവ,പുലി എന്നിവയെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് കിട്ടാനും

ജീവനൊടുക്കാൻ ശ്രമിച്ച് എൻ.എം.വിജയന്റെ മരുമകൾ

സുൽത്താൻ ബത്തേരി: കോൺഗ്രസ് നേതാക്കളുടെ നിയമനക്കോഴയ്ക്ക് ബലിയാടായ വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയോടെ മണിച്ചിറയിലെ വീട്ടിൽ വച്ചാണ് കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മജയുടെ മുറിവ് ഗുരുതരമല്ല. വിജയന്റെ മകൻ വിജേഷിന്റെ ഭാര്യയാണ് പത്മജ. പാർട്ടിമൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ ഒരുപാടു നാളായി സഹിക്കുന്നതായും ഇനി പിടിച്ചുനിൽക്കാനാവില്ലെന്നും പത്മജ ആശുപത്രിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങളെ ഇതുവരെ ആരും ഫോണിൽ ബന്ധപ്പെടുകപോലും ചെയ്തില്ല.

ഏച്ചു കെട്ടിയ ഐക്യമല്ല വേണ്ടത് : ബിനോയ് വിശ്വം

ആലപ്പുഴ:പാർട്ടിയിൽ ലക്ഷ്യബോധത്തോടെ ,ആശയപരമായ അടിത്തറയുള്ള പൂർണ ഐക്യം കെട്ടിപ്പടുക്കുകയാണ് പരമ പ്രധാനം. കമ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ ദൗത്യത്തിന് വേണ്ടി പാർട്ടി സഖാക്കളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കും- സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേരളകൗമുദിയോട് പറഞ്ഞു. ?സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പ്രഥമ പരിഗണന എന്തിനാണ് ? ആശയപരവും രാഷ്ട്രീയപരവുമായ ഐക്യമാണ് വേണ്ടത്.ഏച്ചു കെട്ടിയ ഐക്യമല്ല. പാർട്ടി സഖാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട് അവരെ കൂട്ടിയിണക്കി കൊണ്ടുപോയാൽ പാർട്ടിക്ക് കരുത്തോടെ മുന്നോട്ടു

Scroll to Top