Author name: Rajesh R

പൊലീസിലെ കുഴപ്പക്കാർ ചെവിയിൽ നുള്ളിക്കോ:വി.ഡി.സതീശൻ

കൊച്ചി: വൃത്തികേട് കാട്ടുന്ന ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.എസ്.യു നേതാക്കളെ കൈയാമം വച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിക്കെതിരെ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു നേതാക്കൾ തീവ്രവാദികളോ കൊടുംകുറ്റവാളികളോ ആണോ. രാജാവിനേക്കാൾ രാജഭക്തികാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്നവരാണ് ഈ ഉദ്യോഗസ്ഥർ.അവർക്ക് പാർട്ടി സംരക്ഷണം നൽകുന്നതു കൊണ്ടാണ് നേതാക്കളുടെ ആവശ്യ പ്രകാരം കെ.എസ്.യുക്കാരെ കള്ളക്കേസിൽ കുടുക്കി തീവ്രവാദികളെപ്പോലെ കോടതിയിൽ […]

ലക്ഷ്യം കുടുംബങ്ങളെ തെരുവിലാക്കാതിരിക്കൽ, കിടപ്പാടം പോക്കുന്ന ജപ്‌തിക്ക് തടയിടാൻ നിയമം

തിരുവനന്തപുരം: അഞ്ചു ലക്ഷം രൂപ വരെ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി പാർപ്പിടം ജപ്തി ചെയ്യപ്പെടാതിരിക്കാൻ നിയമവുമായി സർക്കാർ. തിരിച്ചടവിൽ മന:പൂർവം വീഴ്ചവരുത്താത്ത, മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് സംരക്ഷണം. ‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങൾക്ക് ആശ്വാസമാണിത്. വായ്പാത്തുക 5ലക്ഷം വരെയുള്ളതും പിഴയും പിഴപ്പലിശയുമടക്കം 10ലക്ഷം കവിയാത്തതുമായ കേസുകളിലാണ് കർശന ഉപാധികളോടെ നിയമ പരിരക്ഷ. അർഹരായവരെ

ദുർമന്ത്രവാദക്രിയക്കെത്തിയ യുവാവും മന്ത്രവാദിയും പുഴയിൽ മുങ്ങിമരിച്ചു

ചിറ്റൂർ:കൊഴിഞ്ഞാമ്പാറയിൽ മന്ത്രവാദിയും യുവാവും ദുർമന്ത്രവാദക്രിയകൾക്കിടെ പുഴയിൽ മുങ്ങി മരിച്ചു.കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ് (59),കോയമ്പത്തൂർ സ്വദേശി യുവരാജ്(18) എന്നിവരാണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ കുലുക്കപ്പാറ പുഴയിലാണ് സംഭവം.യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്റെ അടുത്ത് എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ഇന്നലെ രാവിലെ 10.30 മണിയോടെയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് എത്തിയത്.ഹസൻ മുഹമ്മദിന്റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ

കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ,  അടിസ്ഥാന രേഖ 2002ലെ  പട്ടിക

തിരുവനന്തപുരം: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും ബീഹാറിലേതുപോലെ തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം നടപ്പാക്കുന്നു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) എന്ന ഈ നടപടിയോടെ നിലവിലുള്ള വോട്ടർപട്ടിക പൂർണ്ണമായി റദ്ദാവും. നിലവിലെ ഇലക്ഷൻ ഐ.ഡി കാർഡുകൾ കൈവശംവയ്ക്കാം. പട്ടികയിൽ ഉൾപ്പെടുന്നതോടെ അതുതന്നെ തുടർന്നും ഉപയോഗിക്കാം. 2002ലാണ് ഇതിനു മുമ്പ് കേരളത്തിൽ എസ്.ഐ.ആർ നടത്തിയത്. അന്നത്തെ വോട്ടർ പട്ടികയാവും അടിസ്ഥാന രേഖ. അതിനുശേഷം നടന്ന നിയമസഭാ, ലോക് സഭാ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് വോട്ടർ പട്ടികയിൽ ഇടംപിടിച്ച എല്ലാവരും ആധാർ

നാലുവർഷം,​ ലഹരിമുക്തി തേടിയെത്തിയവർ 12,​536

കോഴിക്കോട്: ലഹരിയുടെ പിടിയിൽ നിന്നുള്ള മോചനത്തിനായി കഴിഞ്ഞ നാലു വർഷത്തിനിടെ ജില്ലയിൽ ചികിത്സ തേടിയത് 12,​536 പേ‌ർ. എക്സെെസിന്റെ ലഹരി മോചന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന് കീഴിലുള്ള ലഹരി വിമോചന കേന്ദ്രങ്ങളിലുമായി 2021 മുതൽ 2024 വരെ ചികിത്സ തേടിയവരാണ് ഇത്രയും പേർ. നടപ്പു വർഷത്തെ കണക്കുകളും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണവും പരിശോധിച്ചാൽ ഇനിയും ഉയരും. ഓരോ വർഷവും വിവിധ ലഹരികളിൽ നിന്ന് മുക്തി തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായതെന്നാണ് കണക്കുകൾ പറയുന്നത്. ചികിത്സ

അപശ്രുതി വഴിമാറി ; എതിരില്ലാതെ ബിനോയ്, സംസ്ഥാന കൗൺസിലിൽ വെട്ടിനിരത്തൽ

ആലപ്പുഴ: ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന അപശ്രുതികളും ആക്ഷേപങ്ങളും സമാന്തര നീക്കങ്ങളും ഒടുവിൽ ഒഴിഞ്ഞു. ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ആലപ്പുഴ സംസ്ഥാന സമ്മേളനം എതിരില്ലാതെ തിരഞ്ഞെടുത്തു. പക്ഷേ സംസ്ഥാന കൗൺസിൽ നടന്നത് വെട്ടിനിരത്തൽ. കൗൺസിലിൽ ഉൾപ്പെടുത്താത്തതിൽ മീനാങ്കൽ കുമാർ അതൃപ്തി പരസ്യമാക്കി ഇറങ്ങിപ്പോയി. 103 അംഗ സംസ്ഥാന കൗൺസിലിനെയും 11 കാൻഡിഡേറ്റ് അംഗങ്ങളെയും ഒൻപത് അംഗ കൺട്രോൾ കമ്മിഷനെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായതിനു പിന്നാലെ,​ കെ.പ്രകാശ്ബാബുവിനെ സെക്രട്ടറി പദവിയിലേക്ക് ഉയർത്തിക്കാട്ടാൻ ഒരുവിഭാഗം ശ്രമിച്ചിരുന്നു.

സി.പി. രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു

ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി തമിഴ്നാട് സ്വദേശി സി.പി. രാധാകൃഷ്‌ണൻ സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതിലൂടെ ശ്രദ്ധാകേന്ദ്രമായ മുൻഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറും സന്നിഹിതനായിരുന്നു. രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തിയില്ല. ചുമതലയേറ്രശേഷം ഉപരാഷ്ട്രപതി

കൂടൽമാണിക്യം  കഴകം അനുരാഗിന്, തുണയായി ഹൈക്കോടതി , പാരമ്പര്യവാദികൾക്ക് തിരിച്ചടി

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ഈഴവ സമുദായാംഗമായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസം നീക്കി ഹൈക്കോടതി. അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗ് നിയമനം കാത്തിരിക്കുകയാണ്. കൂടൽമാണിക്യം ദേവസ്വത്തിന് നിയമന നടപടികൾ തുടരാമെന്ന് കോടതി പറഞ്ഞു. നി​യമന ഉത്തരവ് ഉടനെ നൽകാൻ ദേവസ്വം സ്റ്റാൻഡിംഗ് കോൺ​സൽ അഡ്വ.എൻ.എൻ. സുഗുണപാലൻ ഇന്നലെ തന്നെ ബോർഡിന് നി​യമോപദേശം നൽകി​. അതേസമയം, നിയമനം സിവിൽ കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും അവിടെയാണ് എതിർപ്പുള്ളവർ വിഷയം ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് അനിൽ

വിജിൽ തിരോധാനക്കേസ്: 53 അസ്ഥികൾ കൂടി കണ്ടെത്തി

കോഴിക്കോട്: ചുങ്കം സ്വദേശി വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ഇന്നലെ സരോവരത്തെ ചതുപ്പിൽ നടത്തിയ തെരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥികളും, പാന്റ്സും, ബെൽറ്റും മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കയറും ഉൾപ്പെടെ പൊലീസ് കണ്ടെത്തി. എട്ടാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ചതുപ്പിന്റെ രണ്ടര മീറ്റർ താഴ്ചയിൽ നിന്നും മൃതദേഹത്തിന്റെ തലയോട്ടി ഒഴികെയുള്ള 53 അസ്ഥികൾ കണ്ടെടുത്തത്. വിജിലിന്റേതെന്ന് കരുതുന്ന പാന്റ്സിൽ നിന്നും തൂവാലയും ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ട തെരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്ന്

ക്യാൻസ‌ർ ഭേദമാക്കാൻ ജലധരയുടെ നാനോ വിദ്യ

തിരുവനന്തപുരം: ക്യാൻസറിന് കാരണമാകുന്ന കോശങ്ങളെ സൂഷ്മതയോടെ കണ്ടെത്തി നശിപ്പിക്കാൻ നാനോ ഉപകരണം വികസിപ്പിച്ച് മലയാളി വനിത. യു.എസിൽ ഹ്യൂസ്റ്റണിലെ ബെയ്ലർ കോളേജ് ഒഫ് മെഡിസിനിലെ പോസ്റ്റ്ഡോക്ടറൽ അസോസിയേറ്റ് ഡോ.ജലധര ശോഭനനാണ് ഈ നേട്ടത്തിനുടമ. പേറ്റന്റിനായി കാത്തിരിക്കുകയാണ്. തിരുവനന്തപുരം കേശവദാസപുരം കൊല്ലവിള സ്വദേശിയായ മുപ്പത്തിരണ്ടുകാരി ഹ്യൂസ്റ്റണിലാണ് താമസം. 500 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള കുഞ്ഞൻ ഉപകരണമാണ്. സിലിക്ക വഴിയാണ് ശരീരത്തിലേക്ക് കടത്തിവിടുന്നത്. ഫോട്ടോ സെൻസിറ്റൈസർ എന്ന ഡ്രഗും അൾട്രാ-സെൻസിറ്റീവ് ഓക്സിജൻ സെൻസറും ഇതിൽ ഉൾപ്പെടുന്നു. പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ഫോട്ടോസെൻസിറ്റൈസർ

Scroll to Top