Author name: Rajesh R

പരിസ്ഥിതി പഠനം, കാലാവസ്ഥ മാറ്റം:സാധ്യതകൾ

പരിസ്ഥിതി,വനം,കാലാവസ്ഥ മാറ്റം തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും ഉപരി പഠനത്തിനും തൊഴിലിനും സാധ്യത കൂടുന്നു. ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ബിരുദധാരികൾക്കും,ബിരുദാനന്തര ബിരുദക്കാർക്കും അവസരം ഉപയോഗപ്പെടുത്താം.ഈ വിഷയങ്ങളിൽ നിരവധി ബിരുദ കോഴ്‌സുകളുമുണ്ട്.കേരള കാർഷിക സർവകലാശാലയിൽ ക്ലൈമറ്റ് ചേഞ്ച്, എൻവിറോണമെന്റൽ സയൻസ് എന്നിവയിൽ ബിരുദ പ്രോഗ്രമുണ്ട്. CSIR,DST,ICMR,ICAR എന്നിവ ഗവേഷണത്തിന് ഊന്നൽ നൽകുന്ന സ്ഥാപനങ്ങളാണ്. ടെറി യൂണിവേഴ്‌സിറ്റി,zoological survey ഓഫ് ഇന്ത്യ,സലിം അലി സെന്റർ ഫോർ ornithology & നാച്ചുറൽ ഹിസ്റ്ററി,Wildlife ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ എന്നിവ പരിസ്ഥിതീക പഠനത്തിന് സഹായം നൽകുന്നുണ്ട്.ഇന്ത്യ […]

മുങ്ങിയ കപ്പലിൽ രക്ഷാദൗത്യം മുടന്തുന്നു

കൊച്ചി: കേരളതീരത്ത് രാസവസ്‌തുക്കളുമായി മുങ്ങിയ എൽസ-3 കപ്പലിനെ ഉടമകൾ ഉപേക്ഷിക്കുന്നതായി സൂചന. അപകടമുണ്ടായി മൂന്നുമാസം കഴിഞ്ഞെങ്കിലും കണ്ടെയ്‌നറുകൾ വീണ്ടെടുക്കാനോ കപ്പലുയർത്താനോ ശാസ്ത്രീയ നടപടികൾ സ്വീകരിച്ചിട്ടില്ല. 132 കോടി രൂപ നഷ്‌ടപരിഹാരം നൽകാനേ തങ്ങൾക്ക് ബാദ്ധ്യതയുള്ളൂവെന്ന കപ്പലുടമകളായ എം.എസ്.സിയുടെ നിലപാട് ഉപേക്ഷിക്കലിന്റെ സൂചനയാണെന്ന് വിവരം. കഴിഞ്ഞ ജൂൺ 25ന് മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകൾ ഉൾപ്പെടെയുള്ളവ ആലപ്പുഴ,കൊല്ലം തീരങ്ങളിൽ അടിഞ്ഞിരുന്നു. ജൂലായ് മൂന്നിനകം കപ്പലിലെ വസ്‌തുക്കൾ നീക്കണമെന്ന ഷിപ്പിംഗ് ഡയറക്‌ടർ ജനറലിന്റെ ഉത്തരവും നടപ്പായില്ല. തുലാവർഷം ആരംഭിക്കാൻ ഒരുമാസമേ

ഡ്രൈവർ മദ്യപിച്ച് ‘ഓഫ്”; യാത്രക്കാർ പെരുവഴിയിൽ

ലപ്പുറം: ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായി ബോണറ്റിൽ തലചായ്ച്ചുറങ്ങി. യാത്രക്കാർ നടുറോഡിൽ കുടുങ്ങിയത് അഞ്ചുമണിക്കൂറോളം. കഴിഞ്ഞ മാസം 31ന് രാത്രി തിരുനെല്ലിയിലാണ് സംഭവം. വഴിക്കടവ്- ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ് അമിത മദ്യപാനത്തെത്തുടർന്ന് ഛർദിച്ച് ബോധരഹിതനായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റ്യാടി ചുരം എത്തിയപ്പോൾ മുതൽ ഇയാൾ മദ്യലഹരിയിലായിരുന്നോയെന്ന് പലർക്കും സംശയം തോന്നിയിരുന്നു. അവിടെ വച്ച് ചില വാഹനങ്ങളിൽ ബസ് ഉരസിയിരുന്നു. തുടർന്ന് യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചു. തിരുനെല്ലിയിൽ നിന്ന് പൊലീസ്

സി.പി.എമ്മിനെ വെട്ടിലാക്കി ശബ്ദസന്ദേശം: എം.കെ.കണ്ണന് കോടാനുകോടി സ്വത്ത്, എ.സി. മൊയ്തീൻ സമ്പന്നരുടെ ഡീലർ

തൃശൂർ: സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെ കുറിച്ചുള്ള ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദസന്ദേശം പുറത്തുവന്നത് പാർട്ടിയെ വെട്ടിലാക്കി. അഞ്ച് വർഷം മുൻപ് പാർട്ടിയിലെ സുഹൃത്തുക്കളോട് നേരിട്ട് നടത്തിയ സംഭാഷണം കൂട്ടത്തിലാെരാൾ റെക്കോഡ് ചെയ്തതാണ് ഇപ്പോൾ പുറത്തുവന്നത്. അത് തന്റെ സംസാരമാണെന്ന് ശരത് പ്രസാദ് തുറന്നു പറഞ്ഞതോടെ പാർട്ടിയുടെ മുഖം വിളറി. നേതൃത്വം കണ്ണുരുട്ടിയതോടെ അതു നിഷേധിച്ചു വിവാദ പരാമർശങ്ങൾ ഇപ്രകാരമാണ്: #നേതാക്കൾ ഒരുഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുന്നു. സ്വരാജ് റൗണ്ടിൽ കപ്പലണ്ടി കച്ചവടം

സർവീസ് ചാർജ് പരിമിതം: അക്ഷയ കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ

കൊച്ചി: സർവീസ് ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളിയതോടെ അക്ഷയകേന്ദ്രങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകുമെന്ന് സംരംഭകർ. ഏഴ് വർഷം മുമ്പ് നിശ്ചയിച്ച സർവീസ് ചാർജാണ് ഇപ്പോഴും ഈടാക്കുന്നത്. അക്ഷയ സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക, വൈദ്യുതി ചാർജ്, ഇന്റർനെറ്റ്, ജീവനക്കാരുടെ വേതനം തുടങ്ങിയ എല്ലാ ചെലവുകളും സംരംഭകർ സ്വന്തമായി വഹിക്കണം. ഒരു സെന്ററിൽ കുറഞ്ഞത് 5 കമ്പ്യൂട്ടർ, ഒരു സ്കാനർ, കളർ പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, സി.സി.ടി.വി തുടങ്ങിയ ഉപകരണങ്ങളും നിർബന്ധമാണ്. ഇതിനെല്ലാം കുറഞ്ഞത് 15ലക്ഷംരൂപയെങ്കിലും ചെലവുവരും.

റേഷൻ കടകളിൽ മാവേലി സ്റ്റോർ, പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയിൽ

സപ്ലൈകോയുടെ സേവനം എല്ലായിടത്തും ലഭ്യമാവും തിരുവനന്തപുരം: റേഷൻ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയിൽ. റേഷൻ സാധനങ്ങൾ ലഭ്യമാക്കുന്നതിന് പുറമേയാണിത്. സപ്ലൈകോയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് വ്യാപകമായി ലഭ്യമാക്കാനും റേഷൻ വ്യാപാരികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും സഹായിക്കും. ഓണക്കാലത്ത് സപ്ലൈകോയുടെ വിപണി ഇടപെടൽ വൻ വിജയമായതോടെയാണ് പദ്ധതി ഗൗരവമായി പരിഗണിക്കുന്നത്. പദ്ധതി നടപ്പിലായാൽ അരി, പലവ്യഞ്ജനം ഉൾപ്പെടെയുള്ള എല്ലാം സാധനങ്ങളും കുറഞ്ഞ വിലയിലും സബ്സിഡി നിരക്കിലും റേഷൻ ഗുണഭോക്താക്കൾക്ക് ലഭിക്കും. സപ്ലൈകോ സബ്സിഡി സാധനങ്ങൾ

ലോട്ടറി സമ്മാന തുക, കമ്മിഷൻ കുറച്ചേയ്ക്കും ലോട്ടറി വില കൂട്ടില്ലെന്ന് ധനമന്ത്രി

ന്യൂഡൽഹി: ലോട്ടറിയുടെ ജി.എസ്.ടി 28ൽ നിന്ന് 40%മായി വ‌ർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്മാനത്തുക കുറയ്ക്കേണ്ടി വരുമെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ.ബാലഗാപാൽ. ഏജന്റുമാരുടെ കമ്മിഷനിലും കുറവു വരുത്തേണ്ടി വരും. എന്നാൽ, ലോട്ടറി വില കൂട്ടില്ല. ലോട്ടറി കച്ചവടക്കാർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും എന്നതുകൊണ്ടാണ്. ലോട്ടറി മേഖലയിലെ സംഘടനകളുമായി കഴിഞ്ഞദിവസം ചർച്ച നടത്തി ഇക്കാര്യങ്ങളിൽ പൊതു ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്മാനത്തുകയിലും ഏജന്റുമാരുടെ കമ്മിഷനിലും എന്തെല്ലാം മാറ്റം വരുത്തണമെന്നത് സംബന്ധിച്ച് ലോട്ടറി വകുപ്പ് പരിശോധിച്ച് പ്രത്യേക ഫോ‌ർമുല തയ്യാറാക്കും. ജി.എസ്.ടി

മൗറീഷ്യസിന് ഇന്ത്യയുടെ സാമ്പത്തിക പാക്കേജ്, 68.1 കോടി ഡോളർ പ്രഖ്യാപിച്ച് മോദി

ന്യൂഡൽഹി: മൗറീഷ്യസിലെ അടിസ്ഥാന വികസനത്തിന് 68.1 കോടി ഡോളർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൗറീഷ്യസിലെ വിവിധ വികസന പദ്ധതികളിൽ ഇന്ത്യ 65.6 കോടി ഡോളർ ചെലവഴിക്കും. 2.5 കോടി ഡോളർ ധനസഹായവും നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പ്രഖ്യാപനം. മൗറീഷ്യസ് തുറമുഖത്തിന്റെ പുനർനിർമ്മാണം,ചാഗോസ് സമുദ്ര സംരക്ഷിത പ്രദേശ വികസനം,മൗറീഷ്യസ് എസ്‌.എസ്‌.ആർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ എ‌.ടി‌.സി ടവർ നിർമ്മാണം,മോട്ടോർവേ എം-4 വികസനം,റിംഗ്

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു

കൊച്ചി: മുൻമന്ത്രിയും നിയമസഭാ സ്‌പീക്കറും യു.ഡി.എഫ് കൺവീനറുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചൻ (87) അന്തരിച്ചു. ന്യുമോണിയയും ശ്വാസകോശ അണുബാധയും കാരണം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അന്ത്യം. ഭൗതികദേഹം ഇന്നു രാവിലെ 11മുതൽ പെരുമ്പാവൂർ ആശ്രമം ജംഗ്ഷനിലെ പൈനാടത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും. തങ്കച്ചന്റെ ആഗ്രഹപ്രകാരം വീട്ടിൽ മാത്രമാകും പൊതുദർശനം. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നെടുമ്പാശേരി അകപ്പറമ്പ് യാക്കോബായ സുറിയാനി പള്ളിയിൽ. 2004ൽ കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റായിരുന്ന അദ്ദേഹം 2004

മിസോറാം,​ റെയിൽവേ ഭൂപടത്തിൽ

വികസനത്തിനായി കാത്തിരിക്കുന്ന ഒരു വിദൂര അതിർത്തി പ്രദേശമായാണ് വടക്കുകിഴക്കൻ മേഖലയെ പതിറ്റാണ്ടുകളായി എല്ലാവരും കണക്കാക്കിയിരുന്നത്. പുരോഗതിക്കായുള്ള അഭിലാഷങ്ങൾ പേറി,​ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും എത്തിപ്പിടിക്കാനാവാത്ത അവസ്ഥയിൽ തുടരുകയായിരുന്നു അവർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത ആക്ട് ഈസ്റ്റ് നയം ഇതെല്ലാം പഴങ്കഥയാക്കി മാറ്റി. വിദൂരമായ അതിർത്തി പ്രദേശമെന്ന നിലയിൽ നിന്ന്, രാജ്യത്തിന്റെ മുൻനിര പ്രദേശങ്ങളിലൊന്നായി ഇപ്പോൾ വടക്കുകിഴക്കൻ മേഖല അംഗീകരിക്കപ്പെട്ടിരിക്കുന്നു. റെയിൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ, ഡിജിറ്റൽ കണക്ടിവിറ്റി എന്നീ മേഖലകളിലെ റെക്കാഡ് നിക്ഷേപത്തിലൂടെയാണ് ഈ പരിവർത്തനം സാദ്ധ്യമായത്.

Scroll to Top