Author name: Rajesh R

യു.കെയിലെ മികച്ച ഉപരിപഠന കോഴ്‌സുകൾ

വിദേശ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ യു.കെ കൂടുതലായി തിരഞ്ഞെടുക്കുമ്പോൾ കോഴ്‌സുകളുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ സാധ്യതയുള്ള കോഴ്സുകളിൽ അഡ്മിഷൻ നേടണം. ബിസിനസ്, ടെക്‌നോളജി, ഹെൽത്ത് കെയർ, നിയമം എന്നിവയ്ക്ക് മികച്ച സാദ്ധ്യതകളുണ്ട്. സയൻസ്, എൻജിനിയറിംഗ് ബിരുദധാരികൾക്കും മികച്ച സർവകലാശാലകളിൽ അപേക്ഷിക്കാം. പ്രവേശനത്തിനായി ഐ.ഇ.എൽ.ടി.എസ് ഏഴിൽ കുറയാത്ത ബാൻഡോടുകൂടി പൂർത്തിയാക്കണം. എംഎസ്‌സി ബിസിനസ് അനലിറ്റിക്‌സ്:- സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ്, പ്രെഡിക്റ്റീവ് അനാലിസിസ്, സ്ട്രാറ്റജിക് ഡിസിഷൻ എന്നിവയ്ക്കുതകുന്ന സ്‌കില്ലുകൾ കോഴ്‌സിലൂടെ ലഭിക്കും. ബിസിനസ്സ് അനലിസ്റ്റ്/ കൺസൾട്ടണ്ട് തസ്തികയിൽ പ്രവർത്തിക്കാം. വർഷം […]

നന്മ ബ്രാൻഡിൽ എത്തും 10 ഉത്പന്നങ്ങൾ

ആലപ്പുഴ : ‘മെയ്ഡ് ഇൻ കേരള’ പദ്ധതിയുടെ ഭാഗമായി കേരള ബ്രാൻഡിൽ കാപ്പി, ചായ, തേൻ, നെയ്യ്, പാക്ക് ചെയ്ത കുടിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി പൈപ്പുകൾ, സർജിക്കൽ റബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ 10ഉത്പന്നങ്ങൾ കൂടി വിപണിയിലെത്തും. ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് നന്മ എന്ന ബ്രാൻഡ് ലോഗോ നൽകും. ഇവരുടെ ഉത്പന്നങ്ങളുടെ പാക്കറ്റ്, പരസ്യം തുടങ്ങിയവയിൽ ലോഗോയും ക്യുആ‌ർ കോഡും ഉപയോഗിക്കാം. 2023ലെ സംസ്ഥാന വ്യവസായനയത്തിൽ അവതരിപ്പിച്ച പ്രധാനപ്രഖ്യാപനങ്ങളിലൊന്നായിരുന്നു കേരളത്തിലെ ഉത്പന്നങ്ങളെ ബ്രാൻഡ്

അയ്യപ്പ സംഗമത്തിന് അനുമതി; ഉപാധി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ 20ന് പമ്പാതീരത്ത് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. ശബരിമല തീർത്ഥാടനത്തിന്റെ മഹിമ ആഗോള ശ്രദ്ധയിൽപ്പെടുത്തുക, 1,300 കോടിയുടെ ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് ഫണ്ട് കണ്ടെത്തുക, തത്ത്വമസി പ്രചരിപ്പിക്കുകയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്യുക എന്നിവയാണ് അയ്യപ്പസംഗമത്തിന്റെ മുഖ്യ ലക്ഷ്യങ്ങളെന്ന ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചു. സംഗമനടത്തിപ്പിൽ പങ്കില്ലെന്നും സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള സർക്കാരിന്റെ വാദവും അംഗീകരിച്ച ദേവസ്വം ബെഞ്ച്, അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ ഇടപെടാൻ

സൈബർ അക്രമങ്ങളെ പേടിയില്ല, രാഹുൽ മാങ്കൂട്ടത്തിലിന്റേത് അടഞ്ഞ അദ്ധ്യായം

കോഴിക്കോട്: സൈബർ അക്രമങ്ങളെ പേടിയില്ല, രാഹുൽ മാങ്കൂട്ടത്തിലിന്റേത് അടഞ്ഞ അദ്ധ്യായമാണ്. അതിന്റെ പേരിൽ എന്തുവേട്ടയാടലുണ്ടായാലും അഭിമുഖീകരിക്കും. ആനുകാലിക സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് കേരള കൗമുദിയോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. @ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണല്ലോ? രാഹുൽ വിഷയം അടഞ്ഞ അദ്ധ്യായമാണ്. ഈ പാർട്ടി സി.പി.എമ്മല്ല. ഒരു പരാതിയും ഇല്ലാതിരുന്നിട്ടും സ്ത്രീകൾക്കെതിരായ വിഷയം ഉയർന്നപ്പോൾ പാർട്ടി പ്രാഥമിക അംഗത്തിൽ നിന്നുവരെ സസ്‌പെൻഡ് ചെയ്തു. അത് പ്രതിപക്ഷ നേതാവെടുത്തതല്ല. കോൺഗ്രസ് ആലോചിച്ച് ചെയ്തതാണ്. അതിന്

ഗവർണർമാർ  നിയമത്തിന് മുകളിലല്ലെന്ന്  സുപ്രീംകോടതി

വിധി തെറ്റാണെന്ന് പ്രഖ്യാപിക്കാൻ സർക്കാർ ആവശ്യപ്പെട്ടു #മിണ്ടാതെ ഇരിക്കണോയെന്ന് തിരിച്ചടിച്ച് ചീഫ് ജസ്റ്റിസ് ന്യൂഡൽഹി: ഏതു ഉന്നത പദവിയിൽ ഇരിക്കുന്നവരായാലും നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി . ഗവർണമാർ ബില്ലുകളിൽ അടയിരിക്കുന്നതുമായി ബന്ധപ്പെട്ട വാദംകേൾക്കലിനിടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായാണ് ഈ നിരീക്ഷണം നടത്തിയത്. ബില്ലുകളിൽ അനന്തമായി അടയിരിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ ഇന്നലെ കോടതിയിൽ സമ്മതിച്ചു. എന്നാൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും മൂന്നുമാസം സമയപരിധി സുപ്രീകോടതി നിശ്ചയിച്ചതിനെ എതിർത്തു. തമിഴ്നാട് സർക്കാരും ഗവ‌ർണറുമായുള്ള കേസിലെ വിധി

ബിനോയ് വിശ്വം തുടരും, സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

ആലപ്പുഴ: 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ഐകകണ്ഠ്യേന തിരഞ്ഞെടുക്കാനാണ് സാദ്ധ്യത. കെ.പ്രകാശ് ബാബുവിന്റെ പേര് ഒരുപക്ഷം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഉയർത്തിയെങ്കിലും പാർട്ടിക്കുള്ളിൽ ചേരിതിരി​വുണ്ടാക്കി പദവി നേടാനുള്ള താത്പര്യക്കുറവ് അദ്ദേഹം വ്യക്തമാക്കിയതോടെ മത്സരസാദ്ധ്യത ഇല്ലാതായി. പഴയ കാനം പക്ഷക്കാരും മന്ത്രിമാരുമായ കെ.രാജൻ, പി.പ്രസാദ്, പി.പി.സുനീർ, പി.സന്തോഷ് കുമാർ എം.പി എന്നിവർ ബിനോയ് വിശ്വം പക്ഷത്തേക്ക് നീങ്ങുകയും പഴയ കെ.ഇ.ഇസ്മയിൽ പക്ഷം അശക്തരാവുകയും

എരിതീയിൽ നേപ്പാൾ: പ്രധാനമന്ത്രി രാജിവച്ച് ദുബായിലേക്ക് കടന്നു

കാഠ്മണ്ഡു: സമൂഹ മാദ്ധ്യമ വിലക്കിനെതിരെ നേപ്പാളിൽ യുവജനങ്ങൾ (ജെൻ-സി) തുടങ്ങിയ പ്രക്ഷോഭം കൈവിട്ട തീക്കളിയായി. വിലക്ക് പിൻവലിച്ചിട്ടും തെരുവിൽ താണ്ഡവമാടുന്ന പ്രക്ഷോഭകർ ഭരണ, പ്രതിക്ഷഭേദമന്യേ രാഷ്ട്രീയക്കാരേയും കുടുംബാംഗങ്ങളെയുമടക്കം ആക്രമിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും വീടുകൾ കത്തിച്ചു. മുൻ പ്രധാനമന്ത്രി ജലാനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാകാറിനെ കാഠ്മണ്ഡുവിലെ ദല്ലു മേഖലയിലെ അവരുടെ വസതിയിൽ ചുട്ടുകൊന്നു. പാർലമെന്റ്, സുപ്രീംകോടതി മന്ദിരങ്ങൾക്ക് തീയിട്ടു. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തെരുവിൽ ജനം ഓടിച്ചിട്ട് തല്ലിച്ചതച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ യുദ്ധസമാനമായ സാഹചര്യമാണ്. മരണം

സി.പി. രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി: എൻ.ഡി.എ- 452, ഇന്ത്യ മുന്നണി- 300

ന്യൂഡൽഹി: തമിഴ്നാട്ടുകാരനും മഹാരാഷ്ട്ര ഗവർണറുമായ സി.പി. രാധാകൃഷ്‌ണനെ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന രാധാകൃഷ്‌ണൻ ‘ഇന്ത്യ” മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. സി.പി. രാധാകൃഷ്‌ണൻ 452 വോട്ടും സുദർശൻ റെഡ്ഡിക്ക് 300 വോട്ടും ലഭിച്ചു. പാർലമെന്റിലെ ഇരുസഭകളിലെയും 781 എം.പിമാരിൽ 767 പേർ വോട്ടിട്ടു. 14 പേർ എത്തിയില്ല. ഏഴ് എം.പിമാരുള്ള ബി.ജെ.‌ഡിയും, നാല് അംഗങ്ങളുള്ള ബി.ആർ.എസും വിട്ടുനിന്നു. എൻ.ഡി.എയുടെ 422 ഉം, വൈ.എസ്.ആർ കോൺഗ്രസിന്റെ 11 ഉം എം.പിമാർ ചേരുമ്പോൾ

Scroll to Top