Author name: Rajesh R

യാത്രക്കാരുടെ മുറവിളിക്ക് ഫലം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും

കൊച്ചി: എറണാകുളം സൗത്ത് ( ജംഗ്ഷൻ) റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി തുടങ്ങി. 21 കോച്ചുകൾ മാത്രം നിർത്തിയിടാൻ ശേഷിയുള്ള പ്ലാറ്റ്ഫോം 24 കോച്ചുകൾക്ക് നിർത്താൻ തക്കവണ്ണം നീളം കൂട്ടും. പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗത്ത് ആക്സിഡന്റ് റിലീഫ് വാൻ (എ.ആർ.വി) നിർത്തിയിടുന്ന ഭാഗത്തെ വീതിയും നീളവുമാണ് വർദ്ധിപ്പിക്കുന്നത്. നീളം കൂട്ടിക്കഴിഞ്ഞാൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ആലപ്പുഴ ഭാഗത്തേക്കുള്ള സിഗ്നൽ മാറ്റി സ്ഥാപിക്കും. റിലീഫ്‌വാൻ നിലവിൽ കിടക്കുന്ന ട്രാക്ക് പൊളിച്ചുമാറ്റി പുതിയ ട്രാക്ക് […]

തീരദേശ ഹൈവേ നിർമ്മാണം: മൂന്ന് റീച്ചുകളും സ്തംഭനത്തിൽ

കൊല്ലം: തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ജില്ലയിലെ മൂന്ന് റീച്ചുകളിലെ നടപടികളും സ്തംഭനത്തിൽ. ഒന്നും രണ്ടും റീച്ചുകളിലെ അലൈൻമെന്റ് ഇതുവരെ അന്തിമമായിട്ടില്ല. രണ്ടാം റീച്ചിലെ അലൈൻമെന്റ് അന്തിമമാക്കി സാമൂഹ്യാഘാത പഠന റിപ്പോർട്ടായെങ്കിലും വിദഗ്ദ്ധ സമിതിയുടെ തീരുമാനം നീളുകയാണ്. ഒന്നാം റീച്ചിൽ ഇരവിപുരം, മുണ്ടയ്ക്കൽ ഭാഗങ്ങളിലാണ് അലൈൻമെന്റിൽ മാറ്റമുള്ളത്. സ്ഥലമേറ്റെടുക്കലും പൊളിച്ചുനീക്കലും കുറയ്ക്കാൻ ഇരവിപുരം പള്ളിനേര് മുതൽ താന്നി ലക്ഷ്മിപുരം തോപ്പ് വരെ പൂർണമായും കടൽത്തീരത്ത് കൂടി പോകുന്ന തരത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തുന്നത്. കൊല്ലം തോടിന്റെ കരയിലൂടെയായിരുന്നു മുണ്ടയ്ക്കൽ ഭാഗത്തെ

ജലമാമാങ്കം ഇന്ന്

ആലപ്പുഴ : കരയെയും കായലിനെയും ആവേശത്തിലാക്കി 71ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. ഒരു മാസത്തിലേറെ നീണ്ട പരിശീലനത്തിനു ശേഷം പോരിനിറങ്ങുന്ന ജലരാജാക്കൻമാരും ആർപ്പുവിളിച്ചെത്തുന്ന വള്ളംകളി പ്രേമികളും പുന്നമടയെ കോരിത്തരിപ്പിക്കും. എല്ലാവർക്കുമറിയേണ്ടത് ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പുള്ള ട്രോഫി ഇക്കുറി ആര് കൈയിലാക്കുമെന്നത് മാത്രം. 21 ചുണ്ടനുകളടക്കം 75 കളിവള്ളങ്ങളാണ് ഇക്കുറി മത്സരത്തിനിറങ്ങുക. മൈക്രോ സെക്കൻഡുകൾക്ക് പോലും പ്രാധാന്യം നൽകി കുറ്റമറ്റ ഫലപ്രഖ്യാപനം നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഭയന്നാണ് ആഗസ്റ്റ് മാസത്തിലെ രണ്ടാം

വശ്യചന്ദനം, വശ്യകുങ്കുമം; ചോറ്റാനിക്കര അമ്മയുടെ പേരിൽ മലേഷ്യയിൽ തട്ടിപ്പ്

കൊച്ചി: വശ്യചന്ദനം, വശ്യകുങ്കുമം, വശ്യകൺമഷി. ചോറ്റാനിക്കര അമ്മയുടെ പ്രസാദമാണെന്ന് പ്രചരിപ്പിച്ച് വിദേശ രാജ്യങ്ങളിൽ വ്യാജപൂജാദ്രവ്യ വില്പന കൊഴുക്കുന്നു. പേരുപോലെ വശീകരണ ശക്തിയുണ്ടെന്ന് അവകാശപ്പെട്ടാണ് വൻവിലയ്ക്ക് വിൽക്കുന്നത്. ഇങ്ങനെയുള്ള പ്രസാദമോ വഴിപാടുകളോ ചോറ്റാനിക്കര ക്ഷേത്രത്തിലില്ല. ക്ഷേത്രം മാനേജർ രഞ്ജിനി ചോറ്റാനിക്കര പൊലീസിൽ മാർച്ച് 26ന് പരാതി നൽകിയെങ്കിലും തുടർ നടപടിയെടുത്തിട്ടില്ല. ഒട്ടേറെപ്പേർ തട്ടിപ്പിനിരയായെന്ന് സംശയിക്കുന്നു. മലേഷ്യ ക്വാലാലംപൂർ സ്വദേശി സൂര്യയെന്ന യുവതി ചോറ്റാനിക്കര ക്ഷേത്രത്തിനുള്ളിൽ ചിത്രീകരിച്ച ടിക്ടോക് റീലുകൾ ഉപയോഗിച്ചാണ് ഓൺലൈൻ കച്ചവടം. ഫോട്ടോഗ്രഫി നിഷിദ്ധമായ ശ്രീകോവിലിന് അരികിൽ

സ്ത്രീസുരക്ഷയിൽ മുന്നിൽ മുംബയ്; പിന്നിൽ ഡൽഹി, കൊൽക്കത്ത അതിക്രമം നേരിടുന്ന മൂന്നിൽ രണ്ടുപേരും പരാതിപ്പെടുന്നില്ല

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം മുംബയ്. തലസ്ഥാനമായ ഡൽഹിയിലും കൊൽക്കത്ത അടക്കമുള്ള മറ്റുവൻ നഗരങ്ങളിലും സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന് നാഷണൽ ആനുവൽ റിപ്പോർട്ട് ആന്റ് ഇൻഡെക്‌സ് ഓൺ വിമൻസ് സേഫ്റ്റി (നാരി) റിപ്പോർട്ട്. സ്വന്തം നഗരത്തിൽ സുരക്ഷിതരല്ലെന്ന് സർവെയിൽ പങ്കെടുത്ത 40 ശതമാനം സ്‌ത്രീകളും പറഞ്ഞു. രാത്രി പൊതു യാത്രാ സംവിധാനങ്ങളും തെരുവുകളും വിനോദകേന്ദ്രങ്ങളും ഭയപ്പെടുത്തുന്ന ഇടങ്ങളാകുമെന്നും അഭിപ്രായപ്പെട്ടു. ശല്യപ്പെടുത്തലോ ഉപദ്രവമോ നേരിടുന്ന സ്ത്രീകളിൽ മൂന്നിലൊരാൾ മാത്രമാണ് പുറത്തുപറയുന്നത്. പരാതി നൽകിയാൽ നടപടി പ്രതീക്ഷിക്കുന്നത് നാലിലൊന്ന്

വിസ പരിഷ്കാരങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും

യു.എസ് ഡിപ്പാർട്ടമെന്റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റി ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിലിനുമെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ F1,H1B, എക്സ്ചേഞ്ച് വിസ നടപടിക്രമത്തിൽ നിയന്ത്രണമേർപ്പെടുത്തി. പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ തീരുമാനമാണ് ഇതിനു പിന്നിൽ. ഉപരിപഠനത്തിനായി അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരമാവധി നാലു വർഷം വരെ മാത്രമേ F1 വിസ അനുവദിക്കൂ. പഠനം പൂർത്തിയാക്കിയാലോ, വിസ കാലയളവ് പൂർത്തിയാക്കിയാലോ പരമാവധി ഒരു മാസം മാത്രമേ എക്സ്റ്റൻഷൻ ലഭിക്കൂ. ഇതിനു കാലയളവുണ്ടായിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സേവിസ് സിസ്റ്റത്തിലൂടെയുള്ള മോണിറ്ററിംഗ് സംവിധാനമുണ്ടായിരുന്നു. കോഴ്സ് നിശ്ചിത കാലയളവിൽ പൂർത്തിയാക്കാത്തവർക്കും

സേനകളുടെ സംയുക്ത തിയേറ്റർ കമാൻഡ് നീക്കം ഊർജ്ജിതം

ന്യൂഡൽഹി: സൈനികശേഷിയിൽ നിർണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ‘സംയുക്ത തിയേറ്റർ കമാൻഡുകൾ’ രൂപീകരിക്കാനുള്ള നീക്കം ഊർജ്ജിതമാക്കി രാജ്യം. കര-വ്യോമ-നാവിക സേനകളുടെ സംയുക്തമായുള്ള ഓപ്പറേഷനുകൾ വഴി ശത്രുരാജ്യത്തെ വളരെ കൃത്യതയോടെ , മാരകമായി പ്രഹരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. പാകിസ്ഥാനും ചൈനയും ഒറ്റയ്ക്കും കൂട്ടായും ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാനും തകർക്കാനും കഴിയുന്ന സംവിധാനമായി മാറും സംയുക്ത തിയേറ്റർ കമാൻഡുകൾ. ആഗോള സൈനികശേഷിയിലും മുൻപന്തിയിലെത്തും. മൂന്നു സേനാവിഭാഗങ്ങളെയും സംയോജിപ്പിച്ച പോർട്ട് ബ്ലെയറിലെ ആൻഡമാൻ ആൻഡ് നിക്കോബാർ കമ്മാൻഡും, സ്റ്രാട്രജിക് ഫോഴ്സസ് കമ്മാൻഡുമാണ് നിലവിലുള്ളത്.

ശസ്ത്രക്രിയയിലെ പിഴവ്: ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. കാട്ടാക്കട റസിയ മൻസിലിൽ എസ്.സുമയ്യ(26) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് കുമാർ മാത്രമാണ് പ്രതി. ഡോക്ടർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സുമയ്യ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനും വ്യക്തിസുരക്ഷയും അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി പ്രവർത്തിച്ചതിനാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഗൈഡ് വയർ നീക്കംചെയ്യുന്നതിനുള്ള തുടർ ചികിത്സനൽകുമെന്ന് ആരോഗ്യവകുപ്പ് യുവതിയുടെ ബന്ധുക്കളെ

രാഹുലിനെ സജീവമാക്കാൻ എ ഗ്രൂപ്പ് രഹസ്യയോഗം

പാലക്കാട്: ലൈംഗികാരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ കോൺഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നതായി സൂചന. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഷാഫി പറമ്പിൽ കഴിഞ്ഞദിവസം പാലക്കാടെത്തിയിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രന്റെ വീട്ടിൽ യോഗം ചേർന്നതായാണ് വിവരം. അതേസമയം,​ ഷാഫി ഇത് നിഷേധിച്ചു. വാർത്ത അടിസ്ഥാനരഹിതമെന്നും താൻ പാലക്കാടെത്തിയത് കല്യാണത്തിൽ പങ്കെടുക്കാനാണെന്നും വ്യക്തമാക്കി. യോഗം ചേർന്നിട്ടില്ലെന്നും 25ന് കർണാടകയിലേക്ക് പോയ താൻ,​

നികുതി 40 ശതമാനത്തിലേക്ക് , ലോട്ടറിയിലും കൈവയ്ക്കുന്നു

തിരുവനന്തപുരം: കടമെടുപ്പും നികുതിവിഹിതവും കുറച്ച് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ ലോട്ടറി വരുമാനത്തിലും കൈവയ്‌ക്കുന്ന നിലയിലേക്ക് നീങ്ങുകയാണ് കേന്ദ്രം. ജി.എസ്.ടി വന്നപ്പോൾ 12 ശതമാനമായിരുന്നു ലോട്ടറി നികുതി. 2020ൽ 28ശതമാനമാക്കി. ഇതോടെ ടിക്കറ്റ് വില 30രൂപയിൽ നിന്ന് 40ലേക്കും പിന്നീട് 50ലേക്കും ഉയർന്നു. ടിക്കറ്റ് വില്പനയെയും അത് ബാധിച്ചു. ഇതിനു പിന്നാലെയാണ് ലോട്ടറിയുടെ ജി.എസ്.ടി 40% ആക്കാനുള്ള നീക്കം. അതേസമയം, പുതിയ പരിഷ്കാരത്തിൽ ലോട്ടറിയെ 5 ശതമാനം നികുതി വിഭാഗത്തിൽപ്പെടുത്തണനെന്നാണ് കേരളത്തിന്റെ ആവശ്യം. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായത്

Scroll to Top