Author name: Rajesh R

ഗവർണർമാർക്കെതിരെ  വീണ്ടും: ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിൽ ന്യായീകരണമില്ല : സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ അനന്തമായി അടയിരിക്കുന്ന ഗവർണർമാരുടെ പ്രവൃത്തി ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വീണ്ടും സുപ്രീംകോടതിയുടെ വിമർശനം. ആറുമാസത്തിലധികം വൈകുന്നതിനെതിരെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായ പ്രകടനം. ‘എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ്’ ഭരണഘടനയിൽ നിഷ്ക്കർഷിച്ചിരിക്കുന്നത്. അനന്തമായി തടഞ്ഞുവയ്‌ക്കുന്നത് ഭരണഘടനാ ശില്പികളുടെ ഉദ്ദ്യേശ്യലക്ഷ്യത്തെ തന്നെ പിന്നോട്ടടിക്കുന്നതാണ്. തമിഴ്നാട് ഗവർണറും സർക്കാരുമായുള്ള കേസിൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച […]

മകനെയും 26 നായ്‌ക്കളെയും ഉപേക്ഷിച്ചയാളെ കണ്ടെത്തിയില്ല

തൃപ്പൂണിത്തുറ: 26 നായ്‌ക്കളോടൊപ്പം 10 വയസുള്ള മകനെയും വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നയാളെ ഇന്നലെയും കണ്ടെത്താനായില്ല. ബാലനെ അമ്മൂമ്മയെത്തി ചേർത്തലയിലെ അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകിട്ട് മുങ്ങിയ പിതാവ് സുധീഷ്, താൻ ആശുപത്രിയിലാണെന്ന് പറഞ്ഞ് ഇന്നലെ മകനെ ഫോണിൽ വിളിച്ചെങ്കിലും എവിടെയാണെന്ന് വെളിപ്പെടുത്തിയില്ല. സുധീഷിന്റെ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയുടെ ആവശ്യപ്രകാരമാണ് കുട്ടിയെ ചേർത്തലയിലേക്ക് മാറ്റിയത്. സംഭവത്തിൽ പരാതിയില്ലെന്ന് അവർ അറിയിച്ചതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എരൂർ തൈക്കാട്ട് ദേവിക്ഷേത്രം റോഡിൽ മൂന്നു മാസം മുമ്പ് വാടകയ്‌ക്കെടുത്ത

വിമാനത്താവളത്തിലേക്ക് വാട്ടർമെട്രോ നീളുമോ?  സാദ്ധ്യതാപഠനത്തിന് തുടക്കം  ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്

കൊച്ചി: ആലുവയിൽ നിന്ന് വാട്ടർ മെട്രോയിൽ നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനാകുമോ? സാദ്ധ്യതാപഠനത്തിന് തുടക്കമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മിറ്റി പ്രവർത്തനം തുടങ്ങി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും വാട്ടർമെട്രോ സർവീസ് ആരംഭിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാർഗമായി വികസിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആദ്യം ഈ റൂട്ടാണ് പരിഗണിക്കുന്നത്. കൊച്ചി മെട്രോയ്ക്കും സിയാലിനും കൂടുതൽ

തമിഴ്നാട് ലോബിയെ തകർത്ത് സർക്കാർ വെളിച്ചെണ്ണ,ഏത്തക്ക വില താഴോട്ട്

കോട്ടയം: ഓണത്തിന് ഒഴിച്ചുകൂട്ടാനാവാത്തെ ഉപ്പേരി സാധാരണക്കാർക്ക് അപ്രാപ്യമാകുമെന്ന് കരുതിയെങ്കിലും റെക്കാഡിലേക്ക് കുതിച്ചുയർന്ന വെളിച്ചണ്ണ,ഏത്തക്ക വില താണു തുടങ്ങിയത് ആശ്വാസമായി. കിലോയ്ക്ക് 500 രൂപ കടന്ന ബ്രാൻഡഡ് വെളിച്ചെണ്ണ വില 400- 450ന് താഴെയെത്തി. ലൂസ് വെളിച്ചെണ്ണയുടെ വില 400ൽ താഴെയുമായി. 100വരെ ഉയർന്ന ഏത്തക്ക വില 50-60ലേക്ക് താഴ്ന്നു. എന്നാൽ ഉപ്പേരി വിൽപ്പനക്കാർ കിലോക്ക് 500 രൂപ വരെ ഉയർത്തിയത് താഴ്ത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലാണ് വെളിച്ചെണ്ണ യുടേയും ഏത്തയ്‌ക്കയുടേയും വില താഴാൻ കാരണം. തേങ്ങയുടെ

കുറ്റവാളികളാണോ ഇനിയും കുട്ടികളെ പഠിപ്പിക്കുന്നത്‌‌? സിദ്ധാർത്ഥിന്റെ അമ്മ

കൽപ്പറ്റ: ”കൊലക്കുറ്റത്തിന് കുറ്റവാളികളാണെന്ന് തെളിഞ്ഞവരാണോ കുട്ടികളെ പഠിപ്പിക്കാൻ വരുന്നത്? ഒരു കുട്ടിയെയും പഠിപ്പിക്കാൻ ഇവർക്ക് ഒട്ടും അർഹതയില്ല. പൂർണമായും പുറത്താക്കുക തന്നെവേണം. അതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും.” ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥിന്റെ അമ്മ എം.ആർ.ഷീബ നിലപാട് വ്യക്തമാക്കി. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം.കെ. നാരായണനും അസി.വാർഡൻ ഡോ.കാന്തനാഥനും കുറ്റക്കാരാണെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് മാനേജ്മെന്റ്

ആവേശപ്പോരാട്ടം നാളെ

ആലപ്പുഴ : ഒരു മാസത്തിലേറെ നീണ്ട പരിശീലനത്തിനൊടുവിൽ ജലരാജാക്കൻമാർ നാളെ പുന്നമടക്കായലിൽ പോരിനിറങ്ങും. ആർപ്പു വിളിച്ച് ആവേശം പകരാൻ കാണികളും ഒഴുകിയെത്തും. 71-ാമത് നെഹ്റുട്രോഫി ജലോത്സവത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയാണ് പുന്നമടയും പരിസരവും. 21 ചുണ്ടൻമാർ ഉൾപ്പെടെ 71 കളിവള്ളങ്ങളാണ് ഇത്തവണ മേളയിൽ മാറ്റുരയ്ക്കുക. മഴ ശക്തിപ്രാപിച്ചത് കാണികളെ വലയ്ക്കാൻ സാദ്ധ്യതയുണ്ടെങ്കിലും, വള്ളങ്ങളുടെ പോരാട്ടച്ചൂടിൽ അതെല്ലാം മറക്കും. ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് നിലനിർത്താനും കൈവിട്ടുപോയ കപ്പ് തിരികെ പിടിക്കാനും ബോട്ട് ക്ളബുകാർ അരയും

അങ്കണവാടിയിൽ പരിഷ്കരിച്ച മെനു സെപ്തംബർ 8 മുതൽ

അങ്കണവാടികളിലെ കുട്ടികൾക്ക് പരിഷ്കരിച്ച മെനുപ്രകാരമുള്ള ഭക്ഷണവിതരണം സെപ്തംബർ എട്ടുമുതൽ ആരംഭിക്കും. പോഷകമൂല്യം കൂടി കണക്കാക്കിയാണ് കുട്ടികൾക്ക് പ്രതിദിനം ഭക്ഷണം നൽകുക. തിങ്കളാഴ്ചത്തെ മെനുപ്രകാരം ഒരു കുട്ടിക്ക് ലഭിക്കുന്ന ആകെ പോഷകമൂല്യം 602.09 കിലോ കലോറി ഊർജ്ജവും 20.42 ഗ്രാം മാംസ്യവുമാണ്. ഇങ്ങനെ ഓരോദിവസവും നൽകുന്ന വിഭവങ്ങൾ ഓരോന്നും നിശ്ചിതഅളവിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതുവഴി നിശ്ചിത ഊർജ്ജവും മാംസ്യവും ലഭിക്കും.പാൽ, പിടി,കൊഴുക്കട്ട, ഇലയട, ന്യൂട്രീ ലഡു, റാഗി/അരി അട തുടങ്ങിയവയാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചോറ്, ചെറുപയർ കറി, ഇലക്കറികൾ, തോരൻ/ഉപ്പേരി,

ട്രംപിന്റെ തീരുവക്കെണിയിൽ കയറ്റുമതി ഇടിഞ്ഞ് കണവയും നീരാളിയും

കൊല്ലം: ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനമാക്കിയതിന്റെ ആഘാതം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ വരെയെത്തി. ആഭ്യന്തര വിപണിയിൽ വലിയ ഡിമാൻഡില്ലാത്തതും എന്നാൽ കയറ്റുമതി ഐറ്റവുമായ നീരാളിയുടെ വില ഇടിഞ്ഞു. സംസ്കരണ യൂണിറ്റുകൾ വാങ്ങൽ കുറച്ചതിനാൽ, യു.എസിലേക്ക് അയച്ചിരുന്ന ഓലക്കണവ, പേക്കണവ, ഓട്ടുകണവ എന്നിവയുടെ വില വരും ദിവസങ്ങളിൽ താഴെയെത്തിയേക്കും. കണവ ഇനങ്ങളിൽ ഓലക്കണവയ്ക്കാണ് ആഭ്യന്തര വിപണിയിൽ ഡിമാൻഡ്. പേക്കണവയും ഓട്ടുകണവയും കയറ്റുമതിക്കായി സംസ്കരണ യൂണിറ്റുകളാണ് വാങ്ങുന്നത്. യു.എസുമായുള്ള തർക്കം

മാറ്റമില്ലാതെ തരംമാറ്റം

തിരുവനന്തപുരം: റവന്യുവകുപ്പിനെ അഴിയാക്കുരുക്കിലാക്കി, അനുദിനം വളർന്നുകൊണ്ടിരുന്ന പ്രതിസന്ധിയാണ് ഭൂമി തരംമാറ്റം. കുമിഞ്ഞുകൂടിയ ലക്ഷക്കണക്കിന് അപേക്ഷകളുടെ കല്ലുംനെല്ലും തിരിക്കാൻ അത്യദ്ധ്വാനം ചെയ്യുകയാണെങ്കിലും ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ. ‘എന്റെ അപേക്ഷ എപ്പോൾ പരിഹരിക്കും സാറെ” എന്ന ചോദ്യവുമായി താലൂക്ക് ഓഫീസ് കയറിയിറങ്ങുന്ന സാധാരണക്കാരന് അറിയില്ലല്ലോ, സർക്കാരാപ്പീസിലെ നൂലാമാലകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നാൽ റവന്യു ജീവനക്കാർക്കാവും ഏറ്റവുമധികം ജോലിഭാരം. അതോടെ തരംമാറ്റ കുരുക്ക് വീണ്ടും മുറുകും. കൂരകെട്ടാൻ സ്വന്തം സ്ഥലം പരിവർത്തനപ്പെടുത്തിക്കിട്ടാൻ അപേക്ഷയും നൽകി മഴകാക്കുന്ന

പിഴവ് സമ്മതിച്ച് ഡോക്ടർ: യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയറിട്ടത് പി.ജി ട്രെയിനി

തിരുവനന്തപുരം: അർബുദ ബാധിതയായ യുവതിയുടെ നെഞ്ചിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ജനറൽ ആശുപത്രിയിൽ നടന്നത് വൻവീഴ്ച. അനസ്തേഷ്യ ഡോക്ടർക്ക് പകരം മൂന്നു മാസത്തേക്ക് പരിശീലനത്തിനെത്തിയ പി.ജി ട്രെയിനി ഡോക്ടർ യുവതിക്ക് സെൻട്രൽ ലൈനിട്ടപ്പോഴാണിത്. അതേസമയം, വീഴ്ച സമ്മതിച്ചുള്ള ഡോക്ടർ രാജീവ് കുമാറിന്റെ ശബ്ദരേഖയും ഡോക്ടർ വിദഗ്ദ്ധ ചികിത്സക്കായി പണം അയച്ചതിന്റെ സ്‌ക്രീൻ ഷോട്ടും ബന്ധുക്കൾ പുറത്തുവിട്ടു. ഇതോടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ ഡോക്ടർക്ക് കഴിയാതായി. ഡോക്ടർക്കെതിരെ നടപടി വേണമെന്നും കുടുങ്ങിയ വയർ പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ട്

Scroll to Top