Author name: Rajesh R

108 ആംബുലൻസ് നടത്തിപ്പിൽ 250 കോടി തട്ടിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള ഇടപാടിൽ 250 കോടിയൊളം രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. 2019-24ൽ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് സെക്കന്തരാബാദിലെ ബഹുരാഷ്ട്ര കമ്പനിക്കു നൽകിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു. എന്നാൽ 2025-30 കാലത്തേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി മാത്രം. […]

വേടന് മുൻകൂർ ജാമ്യം: പരസ്പരം സമ്മതിച്ചുള്ള ബന്ധം പീഡനമല്ലെന്ന് ഹൈക്കോടതി

കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന കേസിൽ റാപ്പർ വേടന് (ഹിരൺ ദാസ് മുരളി-31) ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. വേടൻ സെപ്തംബർ 9,10 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ തൃക്കാക്കര പൊലീസിൽ ചോദ്യംചെയ്യലിന് ഹാജരാകണം. അറസ്റ്റിലായാൽ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലും വിട്ടയയ്‌ക്കണം. കോടതിയുടെ അനുമതിയില്ലാതെ

ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട വൃദ്ധരെ പൊലീസ് രക്ഷിച്ചു

നെയ്യാറ്റിൻകര മര്യാപുരത്ത് ലഹരി സംഘത്തെ തിരഞ്ഞെത്തിയ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്​ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട രണ്ട് വൃദ്ധരെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് പിടികൂടി. ഉദിയൻകുളങ്ങര കരിക്കിൻവിള ഗ്രേസ് ഭവനിൽ സാമുവൽ തോമസ്, നെയ്യാറ്റിൻകര പുല്ലൂർക്കോണം മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിൻ,നെയ്യാറ്റിൻകര കൃഷ്ണ തൃപ്പാദത്തിൽ അഭിറാം,കമുകിൻകോട് ചീനി വിള പുത്തൻകരയിൽ വിഷ്ണു. എസ്. ഗോപൻ എന്നിവരെയാണ് പിടികൂടിയത്. പ്രദേശത്ത് ലഹരിസംഘങ്ങൾ സജീവമാണെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തിയ ഇരുചക്ര വാഹനത്തെ

ജുഡിഷ്യറിക്കുമേൽ കരിനിഴൽ:സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ട്രൈബ്യൂണൽ ജഡ്‌ജി

ന്യൂഡൽഹി: ഒരു കേസിൽ ഉന്നത ജുഡിഷ്യറിയിലെ ജഡ്‌ജി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ട്രൈബ്യൂണൽ ജഡ്‌ജിയുടെ വെളിപ്പെടുത്തൽ. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അനന്തരവനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയാക്കാൻ ശുപാർശ. ഗുജറാത്ത് സ്വദേശിയും പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ വിപുൽ മനുഭായി പഞ്ചോലിയെ സീനിയോറിറ്റി മറികടന്ന് സുപ്രീംകോടതി ജഡ്‌ജിയാക്കുന്നതിൽ വിയോജിച്ച് ജസ്റ്റിസ് നാഗരത്ന. ഇന്ത്യൻ ജുഡിഷ്യറി മേഖലയിൽ നിന്ന് ഇന്നലെ പുറത്തുവന്നത് അസാധാരണ സംഭവങ്ങൾ. ഒരു കേസിൽ പ്രത്യേക കക്ഷിക്ക് അനുകൂലമായി ഉത്തരവിടണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഉന്നത ജുഡിഷ്യറിയിലെ ജഡ്‌ജി തന്നെ

പ്രത്യാക്രമണത്തിന് വി.ഡി. സതീശൻ: കളിക്കളത്തിൽ ‘കൈ’ ബോംബ്

തിരുവനന്തപുരം: കേരളം ഞെട്ടുന്ന വാർത്താബോംബ് തന്റെ പക്കലുണ്ടെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയത് രാഷ്ട്രീയകേരളത്തെ വീണ്ടും ആകാംഷയുടെ മുൾമുനയിലാക്കി. കോൺഗ്രസിനെ വെട്ടിലാക്കിയ രാഹുൽമാങ്കൂട്ടത്തിൽ വിവാദം ഒരുവിധം കെട്ടടങ്ങുന്നതിനു പിന്നാലെയാണ് സി.പി.എമ്മിനും ബി.ജെ.പിക്കും താക്കീതു നൽകുന്ന മുന്നറിയിപ്പ്. ‘സി.പി.എമ്മുകാർ അധികം കളിക്കരുത്. ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്, ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. കേരളം ഞെട്ടിപ്പോകുന്ന ഒരു വാർത്ത അധികം വൈകാതെ പുറത്തുവരും.” ഇതായിരുന്നു സതീശൻ കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. കന്റോൺമെന്റിലേക്ക് കാളയുമായി പ്രകടനം നടത്തിയ ബി.ജെ.പിക്കാർ,​

ഗവർണർമാർക്കെതിരെ സുപ്രീംകോടതി 5 വർഷം അടയിരുന്നാൽ ഇടപെടേണ്ടേ?​പണ ബില്ലും പിടിച്ചു വയ്‌ക്കുന്ന സാഹചര്യമുണ്ടാകുമോ

ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ അഞ്ച് വർഷത്തോളം ഗവർണർ അടയിരുന്നാലും ഇടപെടരുതെന്നാണോയെന്ന് ചോദ്യമുന്നയിച്ച് സുപ്രീംകോടതി. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ, രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച്. വിധിയെ എതി‌ർത്തും,റഫറൻസിനെ അനുകൂലിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്നലെ വാദമുഖങ്ങൾ അവതരിപ്പിച്ചു. സുപ്രീംകോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് മദ്ധ്യപ്രദേശ്,​ മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ, ഗോവ, ഹരിയാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ വാദിച്ചു. 2020ൽ ബിൽ പാസാക്കി

കുട്ടനാട് മെട്രോ ഡെയിലി ചാനലിന്‍റെ പൂർണ്ണ പ്രവർത്തനത്തെ സംബന്ധിച്ച് അറിയിപ്പ്

ബഹുമാനപ്പെട്ട കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരെ ഈ ചാനലിന്റെ പൂർണ്ണ രീതിയിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഈ ചാനലിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ് ഏകദേശം ഒക്ടോബർ പതിനഞ്ചാം തീയതിക്കുള്ളിൽ തന്നെ ഈ ചാനലിന്റെ പ്രവർത്തനം പൂർണമായി ആരംഭിക്കുന്ന വിവരം ഇതിനോടകം ഇതിനോട് കൂടി അറിയിച്ചുകൊള്ളുന്നു. ആയതിന്റെ ഭാഗമായി ഇന്നുമുതൽ ഗൾഫിലേക്ക് ഉള്ള ജോലിയുടെ വിവിധ മേഖലകളിൽ ഉള്ള നിരവധി തൊഴിലവസരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് .അതോടൊപ്പം തന്നെ ഏവർക്കും ഗുണകരമാകുന്ന സോളാറിന്റെ അദാനി ഗ്രൂപ്പിന്റെ കീഴിൽ ഈ കമ്പനി ഗ്രൂപ്പായ കെ ആർ

50% തീരുവ നേരിടാൻ ഒരുങ്ങി ഇന്ത്യ

കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഇന്ന് മുതൽ ഏർപ്പെടുത്തുന്ന 25 ശതമാനം അധിക പിഴത്തീരുവയുടെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ മുന്നൊരുക്കം ശക്തമാക്കി. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയും പുതിയ വിപണികൾ കണ്ടെത്തിയും മേക്ക് ഇൻ ഇന്ത്യയിലൂടെ അധിക നിക്ഷേപം ആകർഷിച്ചും അമേരിക്കൻ കയറ്റുമതിയിലെ തിരിച്ചടി മറികടക്കാനാണ് ശ്രമം. തീരുവ 50 ശതമാനമാകുന്നതോടെ അമേരിക്കയിലേക്കുള്ള 4,800 കോടി ഡോളറിന്റെ (4.2 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് പ്രതിസന്ധിയിലാകുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ

അഴകിൽ നിറഞ്ഞ് ആറാടി അത്തം…

തൃപ്പൂണിത്തുറ : ചിങ്ങവെയിലിൽ തിളങ്ങിയ രാജനഗരിയിൽ ആർത്തിരമ്പിയ മേളപ്പെരുമഴയിൽ അഴകിൽ ആറാടി അത്തം. ആർപ്പുവിളികളോടെ ചാടിവീണ പുലിക്കൂട്ടങ്ങളും തെയ്യവും ചാമുണ്ഡിയുമെല്ലാം പൈതൃകത്തനിമകളുടെ നിറച്ചാർത്തുകളായി. പത്താം നാളിലെ പൊന്നോണം കഴിഞ്ഞും തുടരുന്ന ആഘോഷപ്പൂരത്തിനാണ് കൊടിയേറിയത്. ദിവസങ്ങൾക്കു മുമ്പേ ഉയർന്ന കേളികൊട്ടിനൊടുവിൽ ആഘോഷത്തിന്റെ ദിനരാത്രങ്ങൾക്കു തുടക്കമായി.വേണാട് മുതൽ മലബാർ വരെയുള്ള കലാരൂപങ്ങൾ അണിനിരന്ന വർണവൈവിദ്ധ്യങ്ങളും ജനപങ്കാളിത്തവും കൊണ്ട് ആകർഷകമായി.ഇത്തവണത്തെ ഹരിത പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ആഘോഷം. ഭിന്നശേഷി വിഭാഗക്കാർക്ക് അവസരങ്ങളൊരുക്കിയും ശ്രദ്ധേയമായി. ഉയർന്ന ജനപങ്കാളിത്തവും ചിട്ടയായ സംഘാടനവും ആഘോഷത്തിന്റെ പൊലിമ കൂട്ടി.

നെഹ്റുട്രോഫി ജലോത്സവത്തിന് 3 നാൾ, ഒരുക്കങ്ങൾ പൂർണം

ആലപ്പുഴ: 71ാം നെഹ്റുട്രോഫി ജലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂ‌ർത്തിയായതായി ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. സംസ്ഥാന മന്ത്രിമാർ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാരടക്കം പങ്കെടുക്കും. അഞ്ച് ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും ഓൺലൈനായും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. ശനിയാഴ്ച രാവലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടന സമ്മേളനം. വൈകിട്ട് നാല് മുതലാണ് ഫൈനൽ മത്സരങ്ങൾ. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. സുരക്ഷാ ഡ്യൂട്ടിക്കും, ട്രാഫിക്ക് ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ചിട്ടുണ്ട്.

Scroll to Top