Author name: Rajesh R

പാലിയേക്കര: വീണ്ടും കുടഞ്ഞ് സുപ്രീംകോടതി , 12 മണിക്കൂർ കുരുക്കിന് 150 രൂപ ടോളോ?

പണം യാത്രക്കാർക്ക് കൊടുക്കണം ന്യൂഡൽഹി: പന്ത്രണ്ട് മണിക്കൂർ ഗതാഗത കുരുക്കിൽ അകപ്പെടുന്ന ജനങ്ങൾ എന്തിന് 150 രൂപ ടോൾ കൊടുക്കണമെന്ന് സുപ്രീം കോടതി. തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിട്ടി സമർപ്പിച്ച ഹർജി വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്,മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രൻ,ജസ്റ്റിസ് എൻ.വി.അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ശക്തമായി പ്രതികരിച്ചത്. ടോൾ ചുമത്തുന്ന മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള 65 കിലോമീറ്റർ ദൂരം പരമാവധി ഒരു മണിക്കൂർ കൊണ്ട് കടന്നുപോകാൻ […]

സത്യവാങ്മൂലം അല്ലെങ്കിൽ മാപ്പ്; രാഹുലിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി ,​ വോട്ട് ക്രമക്കേട് ആരോപണത്തിൽ അന്വേഷണമില്ല

ന്യൂ‌ഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർപ്പട്ടിക ക്രമക്കേടിൽ അന്വേഷണം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തെളിവുണ്ടെങ്കിൽ ഏഴുദിവസത്തിനകം രാഹുൽ സത്യവാങ്മൂലം സമർപ്പിക്കണം. ഇല്ലെങ്കിൽ രാജ്യത്തോടും വോട്ടർമാരോടും മാപ്പു പറയണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൃത്യമായ തെളിവില്ലാതെ ഒരു വോട്ടറെ പോലും ഒഴിവാക്കില്ല. അമ്മ, സഹോദരങ്ങൾ, പെൺമക്കൾ തുടങ്ങിയ വോട്ടർമാരുടെ സി.സി ടിവി ദൃശ്യങ്ങൾ അവരുടെ അനുമതിയില്ലാതെ പുറത്തുവിടണമെന്നാണോ പറയുന്നതെന്നും രാഹുലിന്റെ പേര് പരാമർശിക്കാതെ മറുപടി നൽകി. രാഹുലിന്റെ ആരോപണങ്ങൾക്ക്

ഗവർണർ രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി, തമിഴ്നാട് സ്വദേശി

ന്യൂഡൽഹി : മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടുകാരനുമായ സി.പി. രാധാകൃഷ്‌ണൻ (68) എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. 2016-20 കാലഘട്ടത്തിൽ കയർബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ചിട്ടുണ്ട്.2020- 22 കാലയളവിൽ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി ആയിരുന്നു. നന്നായി മലയാളം സംസാരിക്കുന്ന അദ്ദേഹത്തിന്റെ സ്റ്റാഫിൽ ഏറെയും മലയാളികളാണ്. ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയാണ് പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി,​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഏകകണ്ഠമായി അടുത്ത ഉപരാഷ്ട്രപതിയെ

കാമുകിയുടെ പിതാവിനെ കൊല്ലാൻ കട്ടൻചായയിൽ വിഷം കലർത്തി

മലപ്പുറം: പ്രണയബന്ധം എതിർത്തതിന്റെ പേരിൽ കാമുകിയുടെ പിതാവിനെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം വണ്ടൂർ കളപ്പാട്ടുകുന്ന് തോങ്ങോട് വീട്ടിൽ അജയ് (24) ആണ് അറസ്റ്റിലായത്. ടാപ്പിംഗ് തൊഴിലാളിയായ കാരാട് വടക്കുംപാടം സ്വദേശിയെയാണ് അജയ് കൊല്ലാൻ ശ്രമിച്ചത്. ഇയാളുടെ മകളുമായി അജയ് പ്രണയത്തിലായിരുന്നു. ഇത് എതിർത്തതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് അജയ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കാമുകിയുടെ പിതാവ് പുലർച്ചെ ടാപ്പിംഗ് ജോലിക്ക് പോകുമ്പോൾ ഫ്ളാസ്‌കിൽ കട്ടൻചായ കൊണ്ടുപോകാറുണ്ട്. ഫ്ളാസ്‌ക്

ഐ.ബി.എമ്മിന്റെ പേരിൽ തൊഴിൽ തട്ടിപ്പ്

ഉദ്യോഗാർത്ഥിയുടെ മൂന്ന് ലക്ഷം പോയി കൊച്ചി: ആഗോള ഐ.ടി കമ്പനിയായ ഐ.ബി.എം ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും പണം തട്ടി. എളമക്കര സ്വദേശിയായ 27കാരനാണ് തട്ടിപ്പിന് ഇരയായത്. മൂന്നുലക്ഷം രൂപ നഷ്ടപ്പെട്ടു. ഉദ്യോഗാർത്ഥിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. എറണാകുളം വെണ്ണല സ്വദേശിക്കും ബംഗളൂരു സ്വദേശിക്കും എതിരെയാണ് അന്വേഷണം. ഐ.ബി.എം ഇന്ത്യയുടെ ബംഗളൂരുവിലെ കമ്പനിയിൽ അസിസ്റ്റന്റ് ഓഫീസർ (എ.ഒ) ജോലിയാണ് പ്രതികൾ വാഗ്ദാനം ചെയ്തത്. ഏപ്രിൽ മൂന്നിനായിരുന്നു തട്ടിപ്പിന്റെ തുടക്കം. മൂന്ന് ലക്ഷം

ബാങ്കുകളെ വീട്ടിലെത്തിച്ച് കുടുംബശ്രീ സഖിമാർ

കൊല്ലം: ബാങ്ക്, പോസ്റ്റ് ഓഫീസ് സേവനങ്ങൾ വാതിൽപ്പടിയിലെത്തിക്കാൻ കുടുംബശ്രീയുടെ കൂടുതൽ ‘സഖി’മാർ (ബി​സി​നസ് കറസ്പോ​ണ്ടന്റ്സ് സഖി- ബി.സി സഖി) രംഗത്ത്. ബാങ്കുകൾ ആവശ്യപ്പെടുന്നതനുസരിച്ച് കുടുംബശ്രീ അംഗങ്ങളിലെ, പ്ലസ്ടു യോഗ്യതയുള്ളവരെ ജില്ലാ കുടുംബശ്രീ മിഷനിലൂടെയാണ് കണ്ടെത്തുന്നത്. ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും വേണ്ടി നിയോഗിച്ചി​ട്ടുള്ള ഏജൻസികൾ മുഖേന ഇവർ നിയമിക്കപ്പെടും. ബാങ്ക് സേവനങ്ങളും സാധാരണക്കാരും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ലക്ഷ്യം. പോസ്റ്റ് ഓഫീസിന്റെ ബാങ്കിംഗ് സേവനങ്ങൾക്ക് സഖിമാരെ കുടുംബശ്രീ മിഷൻ നേരിട്ടാണ് നിയോഗിക്കുന്നത്. കഴിഞ്ഞ വർഷം 29 പേരെ തിരഞ്ഞെടുത്തു. ഇതിൽ 17

ഓണത്തിന് ആശ്വസിക്കാം തേങ്ങ വില താഴുന്നു

തേങ്ങയുടെയും എണ്ണയുടെയും വിലയിൽ കൈ പൊള്ളിയ മലയാളികൾക്ക് ഇനി ആശ്വസിക്കാം. തേങ്ങയുടെ വില താഴാൻ തുടങ്ങിയിട്ടുണ്ട്. 85 രൂപയായിരുന്ന വില 60- 65 രൂപയിൽ എത്തിനിൽക്കുന്നു. മാർക്കറ്റുകലിലേക്ക് പച്ചത്തേങ്ങയുടെ വരവ് തുടങ്ങിയതാണ് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. മൊത്തവിപണിയിൽ ഒരാഴ്ചയ്ക്കിടെ 15 രൂപയോളം കുറവാണ് ഉണ്ടായത്. കിലോയ്ക്ക് 50-55 രൂപ നിരക്കിലാണ് ഇവർക്ക് പച്ചത്തേങ്ങ ലഭിക്കുന്നത്. ഓണം പ്രമാണിച്ച് നാട്ടിൻപുറങ്ങളിൽ തേങ്ങയിടീൽ ആരംഭിച്ചതും വിലകുറയാൻ കാരണമായി. വരും ദിവസങ്ങളിൽ തേങ്ങാവില ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ. തേങ്ങ വില മുമ്പ്…..

വോട്ടർ അധികാർ യാത്രയ്‌ക്ക് ബീഹാറിൽ തുടക്കം, പട്ടിക പുതുക്കുന്നത് വോട്ട് മോഷ്‌ടിക്കാൻ: രാഹുൽ ബി.ജെ.പിയെയും തിര. കമ്മിഷനെയും കടന്നാക്രമിച്ചു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ ബി.ജെ.പിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യ്ക്ക് ഇന്നലെ തുടക്കമായി. തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടികൾ ബീഹാർ ജനതയുടെ വോട്ട് മോഷ്‌ടിക്കാനെന്ന് ആരോപിച്ചു. നേരത്തെ രഹസ്യമായാണ് മോഷ്‌ടിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പരസ്യമായാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവരെ താനോ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവോ, ബീഹാറിലെ ജനങ്ങളോ ഭയക്കില്ല. ജനങ്ങളുടെ ശക്തിയെന്താണെന്ന് കാണിക്കാൻ

5 ലക്ഷം രൂപ ശമ്പളം ഉപേക്ഷിച്ച് ഭിന്നശേഷി കുട്ടികൾക്കായി ജീവിതം

കാസർകോട്: അമേരിക്കയിലെ കാലിഫോർണിയയിൽ നാലുകൊല്ലം സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റായിരുന്ന എലിസബത്ത് പി. പോളിന് ലഭിച്ചിരുന്നത് പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളം. അതുകൊണ്ട് ആഡംബര ജീവിതം നയിക്കാമായിരുന്ന എലിസബത്തിനെ കാത്തിരുന്നത് മറ്റൊരു നിയോഗം. കേരളത്തിൽ ഭിന്നശേഷി കുട്ടികളുടെ പരിചരണം ഏറ്റെടുത്ത എലിസബത്ത് അമേരിക്കയിലെ ജോലി ഉപേക്ഷിച്ചു. കാസർകോട്ടെ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അക്കര മുഹമ്മദ് അബ്ദുൾ അസീസ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 2018 മുതൽ നടത്തുന്ന കാസർകോട്ടെ സ്ഥാപനത്തിലെ ടെക്നിക്കൽ മേധാവിയാണ് 30കാരിയായ എലിസബത്ത്. കുടുംബത്തിലെ ഭിന്നശേഷിക്കാരനായ ഒരു

ആ പരാതിക്കത്തിൽ രാഷ്ട്രീയം കത്തുന്നു, സാമ്പത്തിക ഇടപാടിൽ സി.പി.എം സംശയനിഴലിൽ

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയും എസ്.എഫ്.ഐ മുൻ ജില്ലാ ഭാരവാഹിയുമായിരുന്ന ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണയ്ക്ക് സംസ്ഥാന മന്ത്രിമാരുൾപ്പെടെയുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയും ചെന്നൈയിലെ വ്യവസായിയുമായ മുഹമ്മദ് ഷർഷാദ് 2021ൽ പി.ബിക്ക് നൽകിയ പരാതികത്ത് ചോർന്നത് രാഷ്ട്രീയ വിവാദമായി. ആരോപണ വിധേയനും പരാതിക്കാരനും പാർട്ടിക്ക് വേണ്ടപ്പെട്ടവരും മുൻ പ്രവർത്തരുമാണ്. പ്രതിപക്ഷം സർക്കാരിനും സി.പി.എമ്മിനും എതിരെ ആക്രമണം കടുപ്പിച്ചു. അടുത്തിടെ മധുരയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി എത്തുകയും പങ്കെടുപ്പിക്കാത്തതിനാൽ ൽ തിരിച്ചു പോകേണ്ടിയും വന്ന

Scroll to Top