Author name: Rajesh R

സൈബർ തട്ടിപ്പ് ;റീ കെ.വൈ.സി ക്യാമ്പയിനുമായി ബാങ്കുകൾ

കൊച്ചി: റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിൽ രാജ്യത്തെ ബാങ്കുകൾ നടത്തുന്ന റീ കെ.വൈ.സി ക്യാമ്പയിൻ സൈബർ തട്ടിപ്പുകൾക്കെതിരായ ശുദ്ധികലശമാകും.കെ.വൈ.സി പുതുക്കൽ പാതിവഴി പിന്നിട്ടപ്പോൾ 35 ലക്ഷം അക്കൗണ്ട് ഉടമകൾ അണിചേർന്നു. ജൂലായ് ഒന്നു മുതൽ സെപ്തംബർ 30 വരെയാണ് ക്യാമ്പയിൻ. ബാങ്കിംഗ് ഇടപാടുകാരെ മൂന്നായി തിരിച്ചാണ് ആർ.ബി.ഐ മാർഗനി‌ർദ്ദേശമിറക്കിയത്. ഹൈ റിസ്ക് വിഭാഗക്കാർ രണ്ടു വർഷത്തിലൊരിക്കലും മീഡിയം റിസ്കുകാർ എട്ടു വർഷത്തിലൊരിക്കലും ലോ റിസ്ക് വിഭാഗം 10 വർഷം കൂ‌ടുമ്പോഴും വ്യക്തിവിവരം പുതുക്കണം. ഇത് ഓൺലൈനായോ ബാങ്കുകൾ വഴിയോ […]

ശ്രീധരന്റെ വേഗറെയിലും ഡൽഹിയിൽ കുടുങ്ങി

തിരുവനന്തപുരം: സിൽവർലൈൻ വിവാദത്തിലായതോടെ കേരളത്തിൽ അതിവേഗ ട്രെയിൻയാത്രയ്ക്ക് മെട്രോമാൻ ഇ.ശ്രീധരൻ സമർപ്പിച്ച ബദൽപദ്ധതിയും കേന്ദ്രത്തിൽ കുരുങ്ങി. മൂന്നേകാൽ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താനാവുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മുന്നിലെത്തിയിട്ട് ഒമ്പതു മാസമായി. ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിൽ കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവും താത്പര്യമറിയിച്ചിരുന്നതാണ്. എന്നാൽ, പദ്ധതിനിർദ്ദേശം ദക്ഷിണറെയിൽവേയ്ക്കും കെ-റെയിലിനും കൈമാറിയതൊഴിച്ച് തുടർനീക്കങ്ങളുണ്ടായില്ല. 200കിലോമീറ്റർ പരമാവധി വേഗമുള്ള അതിവേഗ റെയിൽപ്പാതയാണ് ശ്രീധരന്റെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായി അടുപ്പമുള്ള ഇ.ശ്രീധരനെ ഉപയോഗിച്ച് സിൽവർ ലൈനിന്

സോളാർ കരുതി വയ്ക്കാൻ 4 കേന്ദ്രം,​ ചെലവ് 900 കോടി,​ വഹിക്കുന്നത് കേന്ദ്രവും സ്വകാര്യ കമ്പനിയും

തിരുവനന്തപുരം: പകൽ പുരപ്പുറ സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗിക്കാൻ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നാലിടങ്ങളിൽ കൂറ്റൻ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കും. 900കോടി മുതൽമുടക്കുള്ള പദ്ധതിയിൽ 270കോടി കേന്ദ്രസഹായമാണ്. ബാക്കി കരാറുകാരായ എൻ.എച്ച്.പി.സി.വഹിക്കും. കെ.എസ്.ഇ.ബിക്ക് ബാദ്ധ്യതയില്ല. അടുത്ത വർഷം വേനൽക്കാലത്തിന് മുൻപായി പദ്ധതി പൂർത്തിയാക്കും. യൂണിറ്റിന് 4.61രൂപനിരക്കിൽ കെ.എസ്.ഇ.ബി.ക്ക് വാങ്ങാം. ആലപ്പുഴയിലെ ശ്രീകണ്ഠാപുരത്തും തിരുവനന്തപുരത്തെ പോത്തൻകോടും മലപ്പുറത്തെ അരീക്കോടും കാസർകോട്ടെ മുള്ളേരിയയിലുമാണ് സ്ഥാപിക്കുന്നത്. വൈകിട്ട് 6മുതൽ രാത്രി 11വരെയുള്ള സമയത്ത് പുറമേനിന്ന് വൈദ്യുതി വാങ്ങാൻ യൂണിറ്റിന് 12രൂപവരെ

രജിസ്ട്രേഷനൊപ്പം പോക്കുവരവും,​ അടുത്ത മാസം നിലവിൽ വരും

തിരുവനന്തപുരം: ഭൂമി രജിസ്ട്രേഷൻ ദിവസം പോക്കുവരവും ചെയ്യാം. ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി അന്തിമ വിജ്ഞാപനമായ (13 നോട്ടിഫിക്കേഷൻ)​ മൂന്ന് വില്ലേജുകളിൽ അടുത്തമാസം നടപ്പാക്കും. ‘എന്റെ ഭൂമി പോർട്ടൽ” വഴിയാണ് സംവിധാനമൊരുക്കുന്നത്. കാസർകോട് ജില്ലയിലെ ഉജാർഉൾവാർ,​ കോട്ടയം വൈക്കത്തെ ഉദയനാപുരം, കൊല്ലത്തെ മങ്ങാട് വില്ലേജുകളിലാണ് പ്രാബല്യത്തിൽ വരുന്നത്. ഉജാർഉൾവാളിലെ പരീക്ഷണം വിജയമായതോടെയാണ് ഉടൻ നടപ്പാക്കാൻ തീരുമാനിച്ചത്. ആധാരങ്ങളുടെ മാതൃകകൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആധാരമെഴുത്തുകാർ മുഖേനയായിരിക്കും രജിസ്‌ട്രേഷൻ നടപടികൾ. ഇതോടെ രജിസ്‌ട്രേഷൻ,​ റവന്യു വകുപ്പുകൾ സംയുക്തമായി ഒരു പദ്ധതി നടപ്പാക്കുന്ന

രാജീവ് ചന്ദ്രശേഖറിനെ കണ്ട് നന്ദി പറഞ്ഞ് കന്യാസ്ത്രീകൾ

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മലയാളി കന്യാസ്ത്രീകൾ ഇന്നലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ട് നന്ദി അറിയിച്ചു. സിസ്റ്റർ പ്രീതി മേരി,​ സിസ്റ്റർ വന്ദന ഫ്രാൻസിസ്,​ കുടുംബാംഗങ്ങൾ എന്നിവരാണ് രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലെ വസതിയിലെത്തിയത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജയിൽ മോചനത്തിനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറയാനാണ് എത്തിയതെന്ന് കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്

ടാങ്കർ ലോറിക്കടിയിൽ മലമ്പാമ്പ്: ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

കളമശേരി: ദേശീയപാതയിൽ കളമശേരി നഗരസഭാ ഓഫീസിനു സമീപം പാർക്ക്‌ ചെയ്തിരുന്ന കുടിവെള്ള ടാങ്കർ ലോറിയുടെ ടയറിൽ മലമ്പാമ്പ് കുടുങ്ങി. പാമ്പിന്റെ തലയിൽ ആരോ കുരുക്കിട്ട നിലയിലായിരുന്നു. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ജനത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മലമ്പാമ്പിനെ കാണാൻ വാഹനങ്ങൾ നിറുത്തിയതോടെ ദേശീയപാത ഗതാഗതക്കുരുക്കിലായി. കളമശേരി സ്വദേശി മുഹമ്മദ് റഫീക്ക് പാമ്പിനെ പിടികൂടി ചാക്കിനകത്താക്കി. പാമ്പിന്റെ തലയ്‌ക്ക് പരിക്കുണ്ട്. തല ഒരു കമ്പിനോട് ചേർത്ത് തോർത്തുപോലുള്ള തുണിക്കഷണം കൊണ്ട് കെട്ടിയിട്ട നിലയിലായതിനാൽ ഇഴഞ്ഞു നീങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നഗരസഭ

79-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി , സ്വയംപര്യാപ്തമായാൽ ഡോളർ അപ്രസക്തം

ന്യൂഡൽഹി: രാജ്യം സ്വയംപര്യാപ്‌തമായാൽ കയറ്റുമതിയും ഇറക്കുമതിയും ഡോളറും പൗണ്ടുമൊക്കെ അപ്രധാനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വികസിത ഇന്ത്യ 2047″ എന്നതാണ് ലക്ഷ്യം. എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി എന്ന നിലയിൽ ചെങ്കോട്ടയിൽ തന്റെ പന്ത്രണ്ടാമത്തെ പ്രസംഗം നടത്തുകയായിരുന്നു മോദി. ഒരു ലക്ഷം കോടി രൂപ പദ്ധതി വിഹിതമുള്ള പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന(പി.എം-വി.ബി.ആർ.വൈ) പദ്ധതി പ്രകാരം മൂന്നര കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഇവിടത്തെ യുവാക്കളുടെ അവസരങ്ങൾ നിഷേധിക്കുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കും. ദീപാവലി സമ്മാനമായി പുതിയ

തദ്ദേശ ഇലക്ഷൻ: വോട്ടർപ്പട്ടികയിൽ അന്യസംസ്ഥാന തൊഴിലാളി കൂടുന്നതിൽ ആശങ്ക

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ ആരുഭരിക്കണമെന്ന് അന്യസംസ്ഥാന തൊഴിലാളികൾ നിശ്ചയിക്കുമോ എന്ന് ആശങ്ക. പുതുതായി പേര് ചേർക്കാനുള്ള സമയപരിധി ആഗസ്റ്റ് 12ന് പൂർത്തിയായപ്പോൾ മൊത്തം അപേക്ഷകർ 29.81ലക്ഷമാണ്. ഇതിൽ നല്ലൊരു പങ്ക് അന്യസംസ്ഥാനക്കാരെന്നാണ് സൂചന. ഇത് കമ്മിഷനെപ്പോലും വിസ്മയിപ്പിച്ചിരിക്കുകയാണ്. ബീഹാർ, ബംഗാൾ, അസാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. നിർദ്ദിഷ്ട രേഖകൾ ഹാജരാക്കി അപേക്ഷിച്ചാൽ നിരസിക്കാനാവില്ലെന്നാണ് ഇലക്ഷൻ കമ്മിഷന്റെ നിലപാട്. സംസ്ഥാനത്ത് മാത്രമായി തയ്യാറാക്കുന്ന പട്ടിക ആയതിനാൽ മറ്റ്സംസ്ഥാനങ്ങളിൽ ഇവർക്ക് വോട്ടുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഇലക്ഷൻ കമ്മിഷണർക്കാവില്ല.

ചരിത്രം സൃഷ്ടിച്ച് ‘അമ്മ’ നയിക്കാൻ വനിതകൾ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് പെൺകരുത്ത്. സംഘടനയുടെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. ശ്വേത മേനോനാണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും വനിതകൾ. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ലക്ഷ്‌മിപ്രിയ വൈസ് പ്രസിഡന്റ്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി. ട്രഷററായി ഉണ്ണി ശിവപാലും മറ്റൊരു വൈസ് പ്രസിഡന്റായി ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യുട്ടീവ് കമ്മിറ്റി വനിതാ വിഭാഗത്തിൽ അഞ്ജലി നായർ, ആശ അരവിന്ദ്, നീനു

സല്യൂട്ട് ഓപ്പറേഷൻ സിന്ദൂർ, പാകിസ്ഥാന് ഇപ്പോഴും നിദ്ര‌യില്ലാ രാത്രി

ന്യൂഡൽഹി: 79ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിറഞ്ഞു നിന്നത് ‘ഓപ്പറേഷൻ സിന്ദൂർ”. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിൽ യുദ്ധവീരന്മാരെ വാനോളം പ്രകീർത്തിച്ചു. പാകിസ്ഥാന് ഇപ്പോഴും നിദ്ര‌യില്ലാത്ത രാത്രികളാണെന്ന് ചൂണ്ടിക്കാട്ടി. ‘ഓപ്പറേഷൻ സിന്ദൂർ” വീരന്മാരെ സല്യൂട്ട് ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. പഹൽഗാമിൽ അതിർത്തി കടന്നെത്തിയ ഭീകരർ മതം ചോദിച്ച് ആളുകളെ കൊന്നതിനും, ഭാര്യമാരുടെ മുന്നിൽ ഭർത്താക്കന്മാരെ കൊലപ്പെടുത്തിയതിനുമുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ നമ്മുടെ ധീരസൈനികർ ശത്രുക്കളെ ശിക്ഷിച്ചു. സേനയ്‌ക്ക് പൂർണസ്വാതന്ത്ര്യം നൽകി. അതിർത്തി കടന്ന് നൂറിൽപ്പരം

Scroll to Top