Author name: Rajesh R

ജമ്മു കാശ്മീർ മിന്നൽപ്രളയം: മരണം 60;രക്ഷാദൗത്യം തുടരുന്നു

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കിഷ് ത്വാർ ജില്ലയിലെ ചസോതിയിൽ മചൈൽ മാതാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നൽപ്രളയത്തിനും മരിച്ചവരുടെ എണ്ണം 60 ആയി. നൂറിലേറെപ്പേർക്ക് പരിക്കേറ്റതായും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പറഞ്ഞു. മരിച്ചവരിലേറെയും മചൈൽ മാതാ ക്ഷേത്രത്തിലെത്തിയ തീർത്ഥാടകരാണ്.ജമ്മു കാശ്മീർ പൊലീസ്, എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, സി.ആർ.പി.എഫ്, സൈന്യം എന്നിവ രക്ഷാപ്രവർത്തനം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം തുടങ്ങും.അവശിഷ്ടങ്ങൾക്കിടയിൽ അഞ്ഞൂറോളം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. ആയിരത്തിലേറെയുണ്ടെന്ന കണക്കുകളും […]

അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെ ആക്രമണം, പരിക്കേറ്റ സി.പി.എം പ്രവർത്തകൻ 13 വർഷത്തിനുശേഷം മരിച്ചു

തളിപ്പറമ്പ് (കണ്ണൂർ): അരിയിൽ ഷുക്കൂർ വധത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ഏറെക്കാലം ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകൻ അരിയിൽ വള്ളേരി മോഹനൻ (60) മരിച്ചു. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം. കുറച്ചുദിവസം മുമ്പ് കടന്നൽകുത്തേറ്റ മോഹനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ഐ.സിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2012 ഫെബ്രുവരി 20ന് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് ആശാരിപ്പണിക്കാരനായ മോഹനനെ ഒരു സംഘം ആക്രമിച്ചത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു മോഹനനെ തലയ്ക്കും കൈയ്‌ക്കും മാരകമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം

ബി.ബി.എ ഡിജിറ്റൽ ബിസിനസ് ആൻഡ് ഓൺട്രപ്രണർഷിപ്

ബി.ബി.എ ഡിജിറ്റൽ ബിസിനസ് ആൻഡ് ഓൺട്രപ്രണർഷിപ് പ്രോഗ്രാമിന് ഐ.ഐ.എം ബാംഗ്ലൂരിൽ അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള ന്യൂ ജനറേഷൻ കോഴ്‌സാണിത്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് എം.ബി.എ, എം.എസ് ബിരുദാനന്തര പ്രോഗ്രാമിന് ചേരാം. വിദേശ സർവകലാശാലകളിലും ഓൺട്രപ്രണർഷിപ്പിന് സാദ്ധ്യതയുണ്ട്. സ്റ്റാർട്ടപ്പുകൾ, എം.എസ്.എം.ഇ എന്നിവയിലും സാദ്ധ്യതകളുണ്ട്. അടുത്തയിടെയാണ് ഐ.ഐ.എം ബാംഗ്ലൂരിലെ അഞ്ചു വിദ്യാർത്ഥികളെ ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്‌സിറ്റിയിൽ ഇമേർഷൻ പ്രോഗ്രാമിന് തിരഞ്ഞെടുത്തത്. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച ഓൺട്രപ്രണർഷിപ് സ്‌കില്ലുകൾ വളർത്തിയെടുക്കാൻ ജപ്പാനിലെ ഇമേർഷൻ പ്രോഗ്രാം

ജലസുരക്ഷ ഉറപ്പാക്കൽ… ജല ബഡ്‌ജറ്റിന് പിന്നാലെ നീർച്ചാൽ വീണ്ടെടുക്കൽ

കൊല്ലം: ജലലഭ്യതയും ഉപഭോഗവും സംബന്ധി​ച്ച കണക്കെടുപ്പ് (ജല ബഡ്ജറ്റ്) പൂർത്തി​യാക്കി​യ പഞ്ചായത്തുകളി​ലെ നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുക്കലി​ന് തുടക്കമായി​. ഹരി​ത കേരളം മി​ഷന്റെ നേതൃത്വത്തി​ലാണ് ജല ബഡ്ജറ്റ് പൂർത്തി​യാക്കി​യത്. 70 ശതമാനത്തിന് മുകളിൽ ഭൂജലം ഉപയോഗിക്കുന്ന മേഖലയിൽ (സെമി​ ക്രിട്ടി​ക്കൽ) ഉൾപ്പെട്ട മുഖത്തല, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട 12 ഗ്രാമപഞ്ചായത്തുകളിലാണ് നീർച്ചാൽ മാപ്പിംഗ് നടത്തുന്നത്. കേരള സ്റ്റേറ്റ് ഐ.ടി മിഷൻ നടപ്പാക്കുന്ന മാപ്പത്തോൺ കേരള പ്രക്രിയയിൽ ഉൾപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങളുടെ അടി​സ്ഥാനത്തി​ലും നേരിട്ടുള്ള സന്ദർശനത്തിലൂടെയുമാണ് നീർച്ചാൽ ശൃംഖല

നെഹ്റു ട്രോഫി : ഓൺലൈൻ ടിക്കറ്റ് വില്പനക്ക് തുടക്കം

71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നി‌ർവഹിച്ചു. https://nehrutrophy.nic.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ സൈറ്റിൽ ഇന്നുമുതൽ ലഭ്യമാകും. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും കരൂർ വൈശ്യ ബാങ്കുമാണ് ഇതിനായി പെയ്‌മെന്റ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും പ്രധാന സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കും. നാലുപേർക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോർണർ

മറുനാടൻ മലയാളികളെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ, ഓണത്തിന് നാട്ടിൽ എത്താൻ കീശ കീറും

 കുടുംബാംഗങ്ങളോട് ഒപ്പം ഓണം ആഘോഷിക്കണമെങ്കിൽ മറുനാടൻ മലയാളികളുടെ കീശ കീറും. പിഴിയാൻ അന്തർസംസ്ഥാന ബസ് സ്വകാര്യ ബസ് ലോബി കാത്തിരിക്കുകയാണ്. ചുരുക്കത്തിൽ ഓണാഘോഷച്ചെലവിന് പിന്നാലെ നല്ലൊരു പൈസ കൂടി കൈയിൽ കരുതിയാൽ നാട്ടിലെത്താം. ഇപ്പോൾ സാധാരണ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് കോട്ടയത്തേയ്ക്ക് 1000- 2000 രൂപയാണെങ്കിൽ ഓണ നാളുകളിൽ അത് 2200 -4000 രൂപയിലേക്ക് ഉയരും. ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിൽ ഉത്രാട നാളിൽ ഇപ്പോഴുള്ള പരമാവധി നിരക്ക് 3500- 3600 രൂപയാണ്. ഇതും കൂടും. ചെന്നൈയിൽ നിന്നും

അമേരിക്കൻ റിയൽ എസ്റ്രേറ്റ് ഭീമന്മാരുടെ പേരിൽ വൻതട്ടിപ്പ്

38കാരന് 70 ലക്ഷം നഷ്ടം കൊച്ചി: അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ റെഡ്ഫിന്നിന്റെ പേരിൽ കൊച്ചിയിൽ വൻ തട്ടിപ്പ്. തൃക്കാക്കര സ്വദേശിയായ 38കാരനെ കബളിപ്പിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ട് മലയാളികളും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ് തട്ടിപ്പിന് പിന്നിൽ . മൂവരെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ജൂൺ 25 മുതൽ ജൂലായ് 19 വരെയുള്ള കാലയളവിലായിരുന്നു ആഗോള കമ്പനിയുടെ പേരിൽ തട്ടിപ്പ് നടന്നത്. ഓൺലൈൻ ജോലിയുമായി ബന്ധപ്പെട്ട് എത്തിയ വാട്‌സ്ആപ്പ് കാളിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം.

ക്യാൻസർ വന്നവർക്ക് കൃത്രിമ മാറിടം നിർമ്മിച്ച് രത്‌നം ടീച്ചർ തിരക്കിലാണ്

കൊച്ചി: രണ്ടര വയസിൽ പോളിയോ ബാധിച്ച് ഇടതുകാൽ തളർന്ന റിട്ട. അദ്ധ്യാപിക രത്‌നം 68-ാം വയസിലും വിശ്രമമില്ലാതെ ക്യാൻസർ ബാധിതരായ സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുന്നു. ക്യാൻസർ ബാധിച്ച് മാറിടങ്ങൾ നീക്കം ചെയ്യേണ്ടി വന്നവർക്കായി ചുരുങ്ങിയ ചെലവിൽ കൃത്രിമ മാറിടങ്ങൾ (പ്രോസ്തസിസ്/ നോക്കേഴ്‌സ് ) നിർമ്മിച്ചു നൽകുകയാണ് രത്നം. സ്‌പോഞ്ചിൽ തയ്യാറാക്കുന്ന കൃത്രിമ ബ്രാകളും കൃത്രിമ മാറിടങ്ങളും മൂലം പലർക്കും അലർജി പോലുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇതിന് പ്രതിവിധിയാണ് രത്‌നം ടീച്ചർ സിന്തറ്റിക് കോട്ടണിൽ നെയ്‌തെടുക്കുന്ന മാറിടങ്ങൾ. സിന്തറ്റിക്

പാലിയേക്കരയിൽ സുപ്രീംകോടതി: തകർന്ന റോഡിനും ടോളോ?, ദേശീയപാത അതോറിട്ടിക്ക് വിമർശനം

റോഡുപണി തീർക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കുന്ന ദേശീയപാത അതോറിട്ടിയെ കുടഞ്ഞ് സുപ്രീംകോടതി. ടോൾ പിരിവ് തടഞ്ഞ കേരള ഹൈക്കോടതി നടപടിയിൽ ഇടപെടില്ലെന്ന് സൂചന നൽകിയാണ് നിശിത വിമർശനം. ഇവിടത്തെ റോഡിന്റെ അവസ്ഥ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. മോശം റോഡുകൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസും മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രനുമടങ്ങിയ ബെഞ്ച് ചോദിച്ചു. ടോൾ പിരിച്ചിട്ട് ജനത്തിന് സേവനം നൽകുന്നില്ല. വൻ ഗതാഗത കുരുക്കാണ് അവിടെ. കുപ്പിക്കഴുത്ത് പോലുള്ള ഇടങ്ങളുമുണ്ട്. ആംബുലൻസിന്

സ്കൂളിൽ മൂന്നു മിനിറ്ര് വൈകി……….. അഞ്ചാം ക്ളാസുകാരനെ ഇരുട്ടു മുറിയിൽ അടച്ചു, ഗ്രൗണ്ടിൽ ഓടിച്ചു

കൊച്ചി: സ്കൂളിലെത്താൻ മൂന്നു മിനിറ്റ് വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ അടച്ചിട്ടെന്നും സ്കൂൾ ഗ്രൗണ്ടിലൂടെ ഓടിച്ചെന്നും ആരോപണം. തൃക്കാക്കരയിലെ കൊച്ചിൻ പബ്ലിക് സ്‌കൂളിൽ ഇന്നലെയായിരുന്നു സംഭവം. കുട്ടിക്ക് ടി.സി നൽകി പറഞ്ഞുവിടുമെന്നും വൈകി വന്നാലുള്ള നടപടിയാണിതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതായും രക്ഷിതാക്കൾ അറിയിച്ചു. രക്ഷിതാക്കളും സ്കൂൾ അധികൃതരുമായി തർക്കമുണ്ടായി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡി.ഡി.ഇ ഇന്നലെ വൈകിട്ട് റിപ്പോർട്ട് നൽകി. വൈകിയെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ഇത്തരം

Scroll to Top