Author name: Rajesh R

നടി മിനു മുനീർ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പോക്സോ കേസ് ചുമത്തി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ ദേശത്തെ ഫ്ളാറ്റിൽ നിന്ന് ബുധനാഴ്ച്ച രാത്രിയാണ് തമിഴ്നാട് തിരുമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മിനു മുനീർ താമസിക്കുന്നതെങ്കിലും അവരെ അറിയിക്കാതെ തമിഴ്നാട് പൊലീസ് നേരിട്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2014ൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാദ്ഗാനം ചെയ്ത‌് പെൺകുട്ടിയെ ചെന്നൈയിലെത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്നാണു തിരുമംഗലം പൊലീസിനു ലഭിച്ച […]

സ്ത്രീകളുടെ തിരോധാനം : ബിന്ദുവിനെ സെബാസ്റ്റ്യന്റെ വീട്ടിൽ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

ചേർത്തല : കടക്കരപ്പള്ളിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭനെ, ജെയ്നമ്മ തിരോധാനക്കേസിൽ റിമാൻഡിലുള്ള പ്രതി ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. സെബാസ്റ്റ്യന്റെ സുഹൃത്തും ഭൂമി ഇടനിലക്കാരനുമായ  കടക്കരപ്പള്ളി സ്വദേശിയും  ചേർന്ന് മയക്കുമരുന്ന് നൽകി സെബാസ്റ്റ്യന്റെ വീട്ടിലെകുളിമുറിയിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് കടക്കരപ്പള്ളി സ്വദേശിനിയായ ശശികല എന്ന വീട്ടമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മറ്റൊരു ഭൂമി ഇടനിലക്കാരൻ തന്നോട് ഇതേപ്പറ്റി പറഞ്ഞുവെന്നാണ് ശശികല അവകാശപ്പെടുന്നത്. നാലുവർഷം മുമ്പ് ശശികലയുടെ വീട് വില്പനയുമായി ബന്ധപ്പെട്ടുള്ള

സമയ മാറ്റം, നിർത്തലാക്കൽ പാളംതെറ്റി മലബാറിലെ ട്രെയിൻ യാത്ര

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രക്കാർ അഞ്ച് ഘട്ടങ്ങളിലായി സമരം നടത്തി, ഡിവിഷണൽ റെയിൽവേ മാനേജരും എം.പിയും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. എന്നിട്ടും പരിഹാരമാവാതെ പാളം തെറ്റിക്കിടക്കുകയാണ് മലബാറിലെ യാത്രാ പ്രശ്നം. രണ്ട് വർഷത്തോളമായി നിറുത്തിയ പാസഞ്ചർ ട്രെയിൻ പോലും പുന:സ്ഥാപിച്ചില്ല. കോഴിക്കോട്- തൃശൂർ പാസഞ്ചർ (5663) ട്രെയിനാണ് നിറുത്തിയത്. ദിവസവും കോഴിക്കോട്ട് നിന്ന് രാവിലെ 7.45ന് പുറപ്പെട്ട് എല്ലാ സ്റ്റേഷനിലും നിറുത്തി യാത്ര തുടർന്നിരുന്ന ട്രെയിൻ മലബാറുകാർക്ക് ഏറെ ആശ്വാസമായിരുന്നു. കോഴിക്കോട്ടു നിന്ന് തൃശൂർ വരെ ജീവനക്കാർ

സി.പി.എമ്മും കോൺ. വോട്ടുകൊള്ളക്കാരെന്ന് ബി.ജെ.പി : കള്ളവോട്ടിന്മേൽ അടി, തിരിച്ചടി 

തൃശൂർ: കള്ളവോട്ട് ആരോപണം കൊഴുക്കവേ, സി.പി.എമ്മും കോൺഗ്രസും കള്ളവോട്ടുകൾ ചേർത്തുവെന്ന് തെളിയിക്കുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി രംഗത്ത്. വ്യാജ വോട്ടർ പട്ടികയുണ്ടാക്കിയെന്ന് തെളിഞ്ഞ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമുള്ള നിലപാടിലാണ് സി.പി.ഐ. നാളെ സി.പി.ഐയുടെ നേതൃത്വത്തിൽ രാവിലെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. അടുത്ത ദിവസങ്ങളിൽ എൽ.ഡി.എഫും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇനിയും ഇത്തരത്തിൽ വോട്ട് ചേർക്കുമെന്നാണ് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വെല്ലുവിളിക്കുന്നത്.

കർഷകദിനം : സമരവീര്യം അണയാത്ത എരയാംകുടിയിലെ നെൽപ്പാടം

നാടെങ്ങും കർഷകദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ, 18 വർഷം മുമ്പ് കേരളത്തെ ഇളക്കിമറിച്ച എരയാംകുടി സമരവും അതിന്റെ അമരക്കാരി ജയശ്രീ ടീച്ചറും (62) ഇന്നും ഓർമ്മകളിൽ ജ്വലിക്കുന്നു. 500 ഏക്കറോളം വരുന്ന നെൽപ്പാടങ്ങളെ ഇഷ്ടിക മാഫിയയുടെ കൈകളിൽ നിന്ന് രക്ഷിക്കാൻ ഒരു സ്ത്രീ നടത്തിയ ആ പോരാട്ടം കർഷക സമരചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. ബംഗാളിലെ ശാന്തിനികേതനിൽ നിന്ന് എരയാംകുടിയിൽ താമസിക്കാനെത്തിയ ജയശ്രീ ടീച്ചർ അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി. ജയശ്രീ ടീച്ചറുടെ സ്വദേശം ആലുവയാണ്. ആലുവ നസ്രത്തുൽ ഇസ്ലാം ഹൈസ്‌കൂൾ,

ചുവന്ന കടൽ: ആശങ്കവേണ്ട

കൊച്ചി: വടക്കൻ, മദ്ധ്യകേരള തീരങ്ങളിൽ അടുത്തിടെ കാണപ്പെട്ട ചുവപ്പ് കടൽ പ്രതിഭാസത്തിന് കാരണം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന മൈക്രോആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ കണ്ടെത്തി. നിലവിൽ ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗവേഷകർ. പഠനവും നിരീക്ഷണങ്ങളുംകാലാവസ്ഥാ വ്യതിയാനവും ആൽഗൽ ബ്ലൂമുകളും തമ്മിലുള്ള ബന്ധം പഠിക്കുന്ന സംഘമാണ് കണ്ടെത്തലിന് പിന്നിൽ. കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലതിക സിസിലി തോമസിന്റെ നേതൃത്വത്തിലാണ്

ഇല്ലായ്മകളുടെ നടുവിൽ ജനറൽ ആശുപത്രി

കോട്ടയം : നൂറുകണക്കിന് രോഗികളുടെ ആശ്രയകേന്ദ്രം. നഗരത്തിലെ പ്രധാന സർക്കാർ ആശുപത്രി. പക്ഷേ, ഇല്ലായ്മകളിൽ വട്ടം ചുറ്റുകയാണ് കോട്ടയം ജനറൽ ആശുപത്രി. എന്തിന് ആവശ്യത്തിന് ഡോക്ടർമാർ പോലുമില്ല. മണിക്കൂറുകൾ കാത്തുനിന്ന് നിരാശരായി മടങ്ങാനാണ് രോഗികളുടെ വിധി. സർക്കാരും, ജില്ലാ പഞ്ചായത്തും കോടികളുടെ ഫണ്ട് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ അകലെയാണ്. ഡോക്ടർമാരുടെ കുറവ് കാരണം എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും എല്ലാ ദിവസവും ഒ.പികൾ പ്രവർത്തിക്കാറില്ല. സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകൾ പ്രവർത്തിക്കാത്തതാണ് കൂടുതൽ പ്രതിസന്ധി. ഒഫ്താൽമോളജിയിൽ സീനിയർ കൺസൾട്ടൺ പോസ്റ്റ് ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട്

കൊല്ലം വീരശൈവമഠം ശിവക്ഷേത്രം: ഭക്തർക്ക് ശ്രീകോവിലിൽ കയറാം, പൂജ ചെയ്യാം!

കൊല്ലം: ശ്രീകോവിലിൽ കയറി, ഇഷ്ടവഴിപാട് സ്വയം ചെയ്യാൻ അനുവാദമുള്ളൊരു ക്ഷേത്രം!. പൂജ അറിയണമെന്നില്ല, നിർദ്ദേശങ്ങൾ നൽകാൻ പ്രധാന ശാന്തിക്കാരൻ ശ്രീകോവിലിലുണ്ടാവും. മനം നിറയുവോളം ഇഷ്ടദേവനെ സേവിക്കാമെന്ന് ഭക്തരുടെ സാക്ഷ്യം. ശാസ്താംകോട്ട ഭരണിക്കാവ് പനപ്പെട്ടി ടൗണിൽ നിന്ന് അല്പം ഉള്ളിലേക്ക് മാറിയുള്ള കേരള വീരശൈവമഠം മഹാശിവലിംഗ, ശ്രീകൈലാസ മഹാദേവർ ക്ഷേത്രത്തിലാണ് ഭക്തർക്ക് ശ്രീകോവിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. പുഷ്പാഭിഷേകം, ഭസ്മാഭിഷേകം, ജലധാര, ക്ഷീരധാര, അഷ്ടാഭിഷേകം, ദമ്പതി പൂജ, രുദ്രാക്ഷ പൂജ, നെയ്യഭിഷേകം എന്നിവ ശ്രീകോവിലിൽ കയറി സ്വയം ചെയ്യാനാവും. ഓരോന്നിനും

മേഘ വിസ്‌ഫോടനം: കാശ്മീരിൽ 46 മരണം, 200 പേരെ കാണാതായി

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിൽ 46 പേർക്ക് ദാരുണാന്ത്യം. 200ലേറെ പേരെ കാണാതായി. രണ്ട് സി.ഐ.എസ്.എഫ് ജവാന്മാർ ഉൾപ്പെടെ 33 പേരുടെ മൃതദേഹം കണ്ടെടുത്തു. മരണസംഖ്യ ഉയർന്നേക്കും. മചൈൽ മാതാ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള 8.5 കിലോമീറ്റർ ട്രക്കിംഗ് പാത തുടങ്ങുന്ന പ്രദേശത്താണ് ദുരന്തം സംഭവിച്ചത്. മരിച്ച ജവാന്മാർ തീർത്ഥാടന കേന്ദ്രത്തിൽ സുരക്ഷാജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. രണ്ട് ജവാന്മാരെ കാണാതായി. നിരവധി തീർത്ഥാടകരെ സൈന്യം രക്ഷപ്പെടുത്തി. ചസോതി മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരുമണിക്കും ഇടയിലാണ് മേഘവിസ്ഫോടനവും

റോഡുകളിലെ അപകട മേഖല കണ്ടെത്താൻ ആപ്പ്, വികസിപ്പിച്ചത് നാറ്റ്പാക്

തിരുവനന്തപുരം: റോഡുകളിലെ അപകടമേഖല കണ്ടെത്താനും അതിനനുസരിച്ച് ട്രാഫിക് ക്രമീകരണമടക്കം ഏർപ്പെടുത്താനും സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച് നാറ്റ്പാക്. ഇക്കാര്യങ്ങളടക്കം വിശകലനം ചെയ്യാൻ ഡാറ്റാബേസ്ഡ് മാനേജ്മെന്റ് സിസ്റ്റവും തയ്യാറാക്കി. ജി.ഐ.എസ് അധിഷ്ഠിതമാണിത്. ജംഗ്ഷനുകളിലെ വാഹനങ്ങൾ, കാൽനടക്കാർ, പാർക്ക് ചെയ്ത വാഹനങ്ങൾ, അപകടങ്ങൾ, റോഡിന്റെയും നടപ്പാതയുടെയും വീതി ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും വിശകലനം ചെയ്യാനുമാകും. തിരഞ്ഞെടുത്ത ജംഗ്ഷനുകളിൽ ക്യാമറകൾ സ്ഥാപിച്ചാണ് വിവരശേഖരണം നടത്തുക. ഇത് ആപ്പിലേക്ക് മാറ്റി ഡാറ്റ വെബ് ഇന്റർഫേസിൽ ശേഖരിച്ചാണ് വിശകലനം ചെയ്യുക. നിലവിലുള്ള എ.ഐ

Scroll to Top