Author name: Rajesh R

വിദ്യാർത്ഥിനിയുടെ ആത്മഹത്യ: മതംമാറ്റാൻ സമ്മർദ്ദം, മർദ്ദനം; കാമുകൻ റമീസ് അറസ്റ്റിൽ

കോതമംഗലം: ടി.ടി.സി വിദ്യാർത്ഥിനി ജീവനൊടുക്കിയത് മതം മാറണമെന്ന കാമുകന്റെ നിർബന്ധം മൂലം. അനുഭവിച്ച ദുരിതങ്ങൾ വിവരിക്കുന്ന സോന എൽദോസിന്റെ (23) ആത്മഹത്യാക്കുറിപ്പ് ആരുടെയും മനഃസാക്ഷിയെ മരവിപ്പിക്കും. കാമുകൻ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിനെ (24) ഇന്നലെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അമ്മയുൾപ്പെടെ കുടുംബാംഗങ്ങളും കേസിൽ കുടുങ്ങും. ആത്മത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തും പ്രതിയായേക്കും. കറുകടം ഞാഞ്ഞൂൽമല കടിഞ്ഞുമ്മേൽ സോന ശനിയാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിന് നിർബന്ധിച്ചതിനാലും അപമാനിക്കപ്പെട്ടതിനാലുമാണ് സോന ജീവനൊടുക്കിയതെന്ന് […]

മുനീറിന്റെ ആണവഭീഷണി: സ്ഥിരം ശൈലിയെന്ന് ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ആണവഭീഷണിയെ അപലപിച്ച് ഇന്ത്യ. ആണവായുധം കാണിച്ചുള്ള ഭീഷണി പാകിസ്ഥാന്റെ സ്ഥിരം ശൈലിയാണെന്നും ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായ യു.എസിന്റെ മണ്ണിൽ വച്ച് ഇത്തരം പരാമർശങ്ങൾ നടത്തിയത് ഖേദകരമാണെന്നും വ്യക്തമാക്കി. പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു യു.എസ് സന്ദർശനത്തിനിടെ പാക് സൈനിക മേധാവി പറഞ്ഞത്. ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതി

പുനർവിവാഹിതരുടെ കുട്ടികൾക്ക് അതിക്രമത്തിൽ നിന്ന് സംരക്ഷണം

ഓണത്തിന് മുൻപ് എല്ലാ സ്കൂളിലും സുരക്ഷാമിത്ര ഹെൽപ് ബോക്സ് തിരുവനന്തപുരം: മാതാപിതാക്കൾ പുനർ വിവാഹിതരാകുമ്പോൾ ആദ്യ വിവാഹത്തിലെ കുട്ടികൾ അവഗണിക്കപ്പെടുന്നതും അതിക്രമത്തിന് ഇരയാവുന്നതും തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരുതൽ. സുരക്ഷാമിത്ര പദ്ധതിയിലൂടെയാണ് സംരക്ഷണം ഒരുക്കുന്നത്. മാതാപിതാക്കൾ പുനർ വിവാഹിതരായ കുട്ടികളുടെ ലിസ്റ്റ് തയാറാക്കുകയും മാസത്തിലൊരിക്കൽ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ചെയ്യും. പെൺകുട്ടിയുടെ വീട് അദ്ധ്യാപികയും ആൺകുട്ടിയുടെ വീട് അദ്ധ്യാപകനുമാണ് സന്ദർശിക്കേണ്ടത്. സാധിക്കാത്ത പക്ഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി, ഹയർ സെക്കൻഡറി സൗഹൃദ ക്ലബ് എന്നിവയിലെ കൗൺസിലർമാർ

ചെന്നൈയിൽ അടിയന്തര ലാൻഡിംഗ്: ഞെട്ടൽ മാറാതെ എം.പിമാർ

ന്യൂഡൽഹി: തിരുവനന്തപുരം -ഡൽഹി എയർ ഇന്ത്യ വിമാനം ഞായറാഴ്‌ച ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണെന്ന് യാത്രക്കാരായ എം.പിമാർ. ലാൻഡ്‌ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനമുണ്ടായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നിവർ പറഞ്ഞു. വിമാനം മുകളിലേക്ക് പറത്താൻ പൈലറ്റിന് കഴിഞ്ഞതുകൊണ്ട് മാത്രമാണ് യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു. സി.പി.എമ്മിലെ പി കെ. രാധാകൃഷ്ണൻ എം.പി, തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം പി റോബർട്ട് ബ്രൂസ് എന്നിവരടക്കം

ഓണത്തിന് 46 സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ

തിരുവനന്തപുരം:ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് 46 സ്പെഷ്യൽ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈ-കൊല്ലം ആറ് സർവ്വീസുകൾ,മംഗലാപുരം-കൊച്ചുവേളി 16സർവ്വീസുകൾ, മംഗലാപുരം-കൊല്ലം ആറ് സർവ്വീസുകൾ, കൊച്ചുവേളി-ബംഗളൂരു 18 സർവ്വീസുകൾ ഇങ്ങനെയാണ് 46സർവ്വീസുകൾ. ഹൈദരാബാദ്,മുംബായ്,ഡൽഹി നഗരങ്ങളിലേക്കും ഓണത്തിന് സ്പെഷ്യൽ സർവ്വീസുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിസർവേഷൻ ആരംഭിച്ച ട്രയിനുകൾ ചെന്നൈ സെൻട്രൽ കൊല്ലം പ്രതിവാര എക്സ്പ്രസ്(ഓഗസ്റ്റ് 27,സെപ്തംബർ 3,സെപ്തംബർ 10),കൊല്ലം ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 28,സെപ്തംബർ 4,11),മംഗളൂരു ജങ്ഷൻ തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 21,23,28,30,സെപ്തംബർ

നെൽ വില:കർഷകർക്ക് കിട്ടാനുണ്ട് 474 കോടി

ആലപ്പുഴ: ഓണത്തിന് കഷ്ടിച്ച് നാലാഴ്ച ശേഷിക്കെ,​ കഴിഞ്ഞ സീസണിലെ പുഞ്ചക്കൃഷിയിൽ സർക്കാർ സംഭരിച്ച നെൽവിലയിൽ കർഷകർക്ക് ഇനിയും കിട്ടാനുണ്ട് 474 കോടി രൂപ. രണ്ടാഴ്ച മുമ്പ് സർക്കാർ അനുവദിച്ച 33 കോടി രൂപ വിതരണം ചെയ്തിട്ടും നാലിലൊന്നിലേറെ കർഷകർക്ക് ഇനിയും അദ്ധ്വാനത്തിന്റെ വില ലഭിച്ചിട്ടില്ല. നെൽച്ചെടികൾക്ക് വളപ്രയോഗത്തിന്റെ സമയമായിരിക്കെ, കർഷകർ ദുരിതത്തിലാണ്. കാലവർഷക്കെടുതി ഉൾപ്പെടെ തരണം ചെയ്ത് കടം വാങ്ങിയാണ് ഇത്തവണയും കൃഷിയിറക്കിയത്. സപ്ളൈകോയ്ക്ക് കൈമാറിയ നെല്ലിന്റെ പണം എന്ന് കിട്ടുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. കൃഷി

വീണ്ടും തുറന്നടിച്ച് ഡോ.ഹാരിസ്: കേരളം കൂടെനിന്നപ്പോൾ ഒപ്പമുള്ളവർ ഒറ്റികൊടുത്തു

രോഗികൾക്ക് വേണ്ടി ശബ്ദിച്ചപ്പോൾ കേരളം കൂടെനിന്നെങ്കിലും സഹപ്രവർത്തകർ ഒറ്റികൊടുത്തെന്ന് മെഡിക്കൽ കോളേജിലെ യൂറോളജി മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ‌. ഞായറാഴ്ച രാത്രി കേരള ഗവ. മെഡിക്കൽകോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) വാട്സാപ് ഗ്രൂപ്പിലാണ് വൈകാരിക നൊമ്പരം പങ്കുവച്ചത്. ഇന്നലെ രാവിലെ മാദ്ധ്യമങ്ങൾക്ക് മുന്നിലും തുന്നടിച്ചു. സഹപ്രവർത്തകനായ സുഹൃത്തിനെ ജയിലിലേക്ക് അയക്കാൻ കാണിച്ച വ്യഗ്രത മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ചില വെള്ളിനാണയങ്ങൾക്ക് വേണ്ടി മരണത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചവർക്ക് കാലം മാപ്പ് നൽകട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കള്ളനാക്കി ലോകത്തിനു

ലോകസഭ കടന്ന് പുതുക്കിയ ആദായ നികുതി ബിൽ

പാർലമെന്റ് സെലക്‌ട് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങളോടെ പുതുക്കിയ ആദായ നികുതി നിയമം 2025 ലോക് സഭ പാസാക്കി. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബിൽ ചർച്ചകൾ ഇല്ലാതെയാണ് പാസാക്കിയത്. ഫെബ്രുവരി 13ന് ധനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ ആദായ നികുതി ബിൽ പാകപ്പിഴകൾ പരിഹരിക്കാൻ കഴിഞ്ഞ വാരം പിൻവലിച്ചിരുന്നു. 1961ലെ ആദായ നികുതി ആക്ടിന് പകരമായാണ് ലളിതമായ വ്യവസ്ഥകളോടെ എളുപ്പത്തിൽ മനസിലാക്കാവുന്ന പുതിയ ആദായ നികുതി നിയമം തയ്യാറാക്കിയത്. ബൈജയന്ത് പാണ്ഡ അധ്യക്ഷനായ പാർലമെന്റിന്റെ സെലക്‌ട്

രൂക്ഷവിമർശനവുമായി സുപ്രീംകോടതി: പേ ബാധയേറ്റ് മരിച്ചവരെ മൃഗ സ്നേഹികൾ തിരിച്ചുതരുമോ?

പേവിഷ ബാധയേറ്റ് മരിച്ചവരെ തിരിച്ചുകൊണ്ടുവരാൻ നായപ്രേമികൾക്ക് കഴിയുമോയെന്ന് സുപ്രീംകോടതി.ഡൽഹിയിലെ തെരുവുനായ പ്രശ്‌നത്തിൽ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി, രാജ്യതലസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും തെരുവുനായകളെ നീക്കാൻ നിർദേശം നൽകി. ഒരു വീഴ്ചയും വരുത്തരുതെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഡൽഹി സർക്കാരും, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹിയും (എം.സി.ഡി)​,​ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷനും (എൻ.ഡി.എം.സി)​ നടപടിയെടുക്കണം. പ്രത്യേക ദൗത്യസേന രൂപീകരിക്കണം. പ്രത്യേക ഷെൽട്ടറുകൾ തയ്യാറാക്കി അവിടേക്ക് മാറ്റണം. ഏതെങ്കിലും വ്യക്തിയോ,​ സംഘടനയോ തടസവുമായി

വരുന്നു, ഇലക്ഷൻ ബഡ്ജറ്റ് ചെലവ് ചുരുക്കും, ക്ഷേമം കൂട്ടാനൊരുക്കം

ഇനി അവതരിപ്പിക്കാൻ പോകുന്നത് നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പുള്ള ബഡ്ജറ്റ്. അതിനാൽ സർക്കാരിന്റെ ചെലവുകൾ പരമാവധി കുറയ്ക്കാനും ക്ഷേമനടപടികൾക്ക് കൂടുതൽ തുക വിനിയോഗിക്കാനുമാണ് ഒരുക്കം. നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് മുന്നിലുള്ളത്. ഇതു പാലിച്ചുകൊണ്ടുവേണം അടുത്ത വർഷത്തേക്കുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾ നൽകാനെന്ന് ധനകാര്യ വകുപ്പ് വകുപ്പുകളിലേക്ക് സർക്കുലർ അയച്ചു. ചെലവ് ചുരുക്കലാണ് മുഖ്യ അജൻഡ. സെപ്തംബർ 25നു മുമ്പ് വ്യക്തമായ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബഡ്ജറ്റിൽ കൂടുതൽ ക്ഷേമാനുകൂല്യങ്ങളും ഉൾപ്പെടുത്തേണ്ടിവരും. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശികയിൽ നല്ലൊരുഭാഗം കൊടുത്തുതീർക്കേണ്ടിയും

Scroll to Top