Author name: Rajesh R

3മാസത്തിനുള്ളിൽ സ്നേഹിതയുടെ കരുതൽ 145 പേർക്ക്

ആലപ്പുഴ : അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്നതിന് കുടുംബശ്രീ ആരംഭിച്ച സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജില്ലയിൽ തുണയായത് 145 പേർക്ക്. അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിംഗാണ് സ്നേഹി​തയി​ലൂടെ നൽകുന്നത്. കഴിഞ്ഞ മാർച്ച് മുതൽ കായംകുളം, ആലപ്പുഴ, ചേർത്തല, അമ്പലപ്പുഴ, ചെങ്ങന്നൂർ ഡി​വൈ.എസ്.പി​ ഓഫീസുകൾ കേന്ദ്രീകരി​ച്ച് പ്രവർത്തി​ക്കുന്ന സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകളിലൂടെയാണ് സേവനം നൽകുന്നത്. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും കണക്കിലെടുത്ത്‌ പൊലീസിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് കൗൺസിലിംഗ്. ഗാർഹികപീഡനം, […]

ആഞ്ഞുവീശി കൊടുങ്കാറ്റ്, വ്യാപകനാശം….. പത്തുമിനിറ്റ് കോട്ടയം വിറച്ചു

കോട്ടയം : പത്ത് മിനിറ്റേ വീശിയുള്ളൂ ,​ പക്ഷേ,​ ജില്ലയിലെമ്പാടും ഒരുപോലെ വിറപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ മഴയ്ക്കൊപ്പമുണ്ടായ കൊടുങ്കാറ്റിൽ വ്യാപക നാശമാണുണ്ടായത്. മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും സർക്കാർ ഓഫീസുകൾക്കും നാശനഷ്ടങ്ങളുണ്ട്. നിരവധിയിടങ്ങളിൽ പോസ്റ്റുകൾ തകർന്ന് വൈദ്യുതിബന്ധം തകരാറിലായി. സോളാർ പാനലകുളടക്കം പറന്നുപോയി. റോഡുകൾക്ക് കുറുകെ മരം വീണ് ഗതാഗതം താറുമാറായി. കോട്ടയം, വൈക്കം, മീനച്ചിൽ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് കാറ്റ് താണ്ഡവമാടിത്. പാലായിൽ വാഹനങ്ങൾക്ക് മുകളിലേയ്ക്ക് മരംവീണെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാകത്താനത്ത്

ശബരി റെയിൽപ്പാത: പ്രധാന കടമ്പ കടന്നു

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകാനുള്ള പ്രധാന കടമ്പ മാറിയിരിക്കുകയാണ്. പദ്ധതി മരവിപ്പിച്ച ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കുകയും പദ്ധതിച്ചെലവിന്റെ 30 ശതമാനം വഹിക്കാൻ സംസ്ഥാനം തയ്യാറാവുകയും ചെയ്തതോടെയാണിത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഓഫീസുകൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാനം ആരംഭിക്കുകയാണ് ഇനി വേണ്ടത്. അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽപ്പാത കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം വഴിയാണ് ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത്. കാലടി വരെ സ്ഥലം ഏറ്റെടുത്തെങ്കിലും പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. 2019ൽ മരവിപ്പിച്ച സ്ഥലം ഏറ്റെടുക്കൽ

കടലിലിറങ്ങാൻ ദിവസങ്ങൾ മാത്രം; ചാകരക്കോള് കാത്ത് മത്സ്യത്തൊഴിലാളികൾ

ട്രോളിംഗ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ചാകരക്കൊയ്ത്ത് തേടി കടലിലിറങ്ങാനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികൾ. ജൂലായ് 31ന് അർദ്ധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുന്നത്. ബോട്ടുകളുടെ എൻജിൻ പ്രവർത്തനക്ഷമതാ പരിശോധനയും ബോട്ടുകളിലേക്ക് ആവശ്യമായ വലകളും മറ്റ് ഉപകരണങ്ങളും എത്തിക്കുന്ന പ്രവർത്തനങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ. പലരും കടം വാങ്ങിയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തുമാണ് ബോട്ടുകൾ നവീകരിക്കാനുള്ള പണം കണ്ടെത്തിയത്. ട്രോളിംഗ് നിരോധനത്തിന് മുമ്പ് തന്നെ കുറച്ച് നാൾ കാലാവസ്ഥാ പ്രതിസന്ധി കാരണം കടലിലിറങ്ങാൻ ഇവർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, കൊച്ചിയിൽ

എൽസ 3 സാൽവേജ് ഓപ്പറേഷൻ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച്

കൊല്ലം: അറബിക്കടലിൽ കേരള തീരത്ത് മുങ്ങിയ എം.എസ്.സി എൽസ- 3 കപ്പലിൽ നിന്ന് ഇന്ധനവും അപകടകരമായ രാസവസ്തുക്കളടക്കം അടങ്ങിയ കണ്ടെയ്നറുകളും കരയ്ക്കെത്തിക്കാനുള്ള സാൽവേജ് ഓപ്പറേഷന്റെ തീരസേവനം കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് നടക്കും. ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ നിർദ്ദേശ പ്രകാരം കൊല്ലം പോർട്ടിൽ തീരസേവനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി. സാൽവേജ് ഓപ്പറേഷനിൽ പങ്കെടുക്കുന്ന വിദഗ്ദ്ധർ കപ്പൽ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പോകുന്നതും തിരിച്ചുവരുന്നതും കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും. ഇതിന് പുറമേ സാൽവേജ് ഓപ്പറേഷന് എത്തിക്കുന്ന കൂറ്റൻ കപ്പലിന് ഇന്ധനം, അതിലെ

ഇന്ന് കാർഗി​ൽ വി​ജയ് ദി​വസ് , കാലെടുത്ത പാക് ബോംബി​ന് കവരാനാകാത്ത മനോവീര്യം

കൊല്ലം: കാർഗിൽ യുദ്ധത്തിൽ പാക് ബോംബിന് മണിലാലിന്റെ ഒരു കാലെടുക്കാനായെങ്കിലും പട്ടാളക്കാരന്റെ മനക്കരുത്തിന് പോറലേൽപ്പിക്കാനായില്ല. യുദ്ധമുന്നണിയിൽ നിന്ന് വീരപരിവേഷത്തോടെ നാട്ടിലെത്തി വിശ്രമത്തിന് ശേഷം കൃഷിയിടത്തിലേക്കിറങ്ങിയ മണിലാൽ, മണ്ണുമായുള്ള പോരാട്ടത്തിലും വിജയിച്ചു. പഞ്ചായത്ത് അംഗവുമായി. രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുമ്പോൾ, കൺമുന്നിൽ വീണ് പൊട്ടിയ ബോംബിന്റെ ഭീകരശബ്ദം ഈ യോദ്ധാവിന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. കൊട്ടാരക്കര താമരക്കുടി മിഥിലാപുരിയിൽ ബി.മണിലാൽ (53) ഇപ്പോൾ കർഷകനാണ്. യുദ്ധം കൊടുമ്പിരികൊണ്ട 1999 മേയ് 28ന് സുബേദാർ ബലിക്രിൻ സിംഗിന്റെ നേതൃത്വത്തിൽ കാർഗിൽ

കൊയ്ത്തുയന്ത്രത്തിന് വഴിയൊരുക്കി പച്ചക്കൊടി വീശി വി.എസ്.

കോട്ടയം: കർഷക തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ നായകനായ വി.എസ്.അച്യുതാനന്ദനെ പലരും വികസന വിരോധിയായി ചിത്രീകരിക്കുമ്പോൾ കുട്ടനാട്ടിൽ ആദ്യമായി കൊയ്തു യന്ത്രം കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കൂടി പിൻബലത്താലെന്ന് ജെ.എസ്.എസ് ജില്ലാ സെക്രട്ടറിയും പ്രമുഖ നെൽകർഷകനുമായ മദൻലാൽ. ‘ നെല്ല് കൊയ്യാൻ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാതെ വന്നതോടെ ‘ 24,​000 പാടശേഖരത്തിൽ നാലു കൊയ്തു യന്ത്രം തമിഴ്നാട്ടിൽ നിന്ന് കുട്ടനാട്ടിൽ കൊണ്ടു വന്നു . യന്ത്രം ഇറക്കാൻ തൊഴിലാളികൾ സമ്മതിച്ചില്ല. 16 ദിവസം കൊയ്തു മുടക്കി സമരം നീണ്ടു. നെല്ല്

വി.എസ്, മലയോര മണ്ണിന്റെ കാവൽഭടൻ

മണ്ണിനോടും വന്യമൃഗങ്ങളോടും ഒരുപോലെ പടവെട്ടുന്ന കർഷകത്തൊഴിലാളികൾ ഏറെയുള്ളതിനാലാകാം വി.എസ്. അച്യുതാനന്ദനെന്ന കറതീർന്ന കമ്മ്യൂണിസ്റ്റ് മലയോര ജനതയെ എന്നെന്നും നെഞ്ചോട് ചേർത്ത് നിറുത്തിയിട്ടുള്ളത്. ഇടുക്കിയിലെ സാധാരണ കുടിയേറ്റ ജനങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട കാലങ്ങളിലെല്ലാം വി.എസ് രക്ഷകനെപ്പോലെ മലകയറി വന്നിട്ടുണ്ട്. ആ മനുഷ്യന്റെ സാന്നിദ്ധ്യം പോലും തെല്ലൊന്നുമല്ല കൈയേറ്റക്കാരെയും മാഫിയകളെയും അസ്വസ്ഥരാക്കിയത്. ചില ഘട്ടങ്ങളിൽ സ്വന്തം പാർട്ടിക്കാരെ പോലും വെല്ലുവിളിച്ചായിരുന്നു ഒറ്റയാൾ പോരാട്ടം. മുല്ലപ്പെരിയാർ, മതികെട്ടാൻ കൈയേറ്റം, മൂന്നാർ ദൗത്യം, പെമ്പിളൈ ഒരുമൈ തുടങ്ങി വി.എസിനെക്കുറിച്ച് ഓർക്കാൻ മലയോര

നിമിഷപ്രിയയുടെ മോചനം: തീരാതെ അനിശ്ചിതത്വം

കൊച്ചി: യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു. വിവിധ തലങ്ങളിൽ സജീവ ഇടപെടലുകൾ തുടരുകയാണെന്നും​ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും യെമനിലെ സാമൂഹിക പ്രവർത്തകൻ തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം കേരളകൗമുദിയോട് പറഞ്ഞു. മോചനത്തിനായി സജീവ ഇടപെടൽ നടത്തുന്ന സൗദിയിലെ മലയാളി വ്യവസായി സാജൻ ലത്തീഫ് തലാലിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സൗദി സർക്കാരിന്റെ സഹായം തേടാനുള്ള ശ്രമം രാഷ്ട്രീയതലത്തിലും നടക്കുന്നുണ്ട്.തലാലിന്റെ

പിബരേ രാമരസം*(*’പിബരേ രാമരസം” എന്നാൽ രാമനാമത്തിന്റെ രസം -സത്ത് – പാനം ചെയ്യുക എന്നർത്ഥം)​

ഇത് രാമായണ മാസം. മാദ്ധ്യമങ്ങൾ ഈ മാസം ഉടനീളം രാമായണഭരിതം. കർക്കടകത്തിൽ രാമായണ പാരായണം കേരളത്തിൽ പണ്ടു മുതൽക്കേ പതിവാണ്. പക്ഷെ കർക്കടക മാസം രാമായണ മാസമായി വ്യവസ്ഥാപിതമായി ആചരിച്ചു തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളായിട്ടേയുള്ളൂ. ആയിരത്തി തൊള്ളായിരത്തി എൺപതുകളിലാണ് രാമായണ മാസാചാരണത്തിന്റെ തുടക്കം. അതിന്റെ സൂത്രധാരൻ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സൈദ്ധാന്തികൻ പി. പരമേശ്വരൻ. പ്രത്യയശാസ്‌ത്രപരമായി രണ്ടു ധ്രുവങ്ങളിലെങ്കിലും, പരമേശ്വർജി അന്തരിച്ചപ്പോൾ, അദ്ദേഹത്തെ പിണറായി വിജയൻ വിശേഷിപ്പിച്ചത് ‘ഋഷിതുല്യനായ വ്യക്തി” എന്നാണ്. പരമേശ്വർജിയുടെ മുഖ്യകാർമ്മികത്വത്തിൽ എൺപത്തിരണ്ടിൽ

Scroll to Top