Author name: Rajesh R

ടൂറിസം ഭൂപടത്തിൽ ഇനി മരുതിമലയും

കൊല്ലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജൈവ വൈവിദ്ധ്യ ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമാകുന്നതോടെ മുട്ടറ മരുതിമലയുടെ ദൃശ്യചാരുത ഇനി ടൂറിസം ഭൂപടത്തിലേക്ക്. അഷ്ടമുടി കായൽ മുതൽ തെന്മല വരെയുള്ള ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ജൈവ വൈവിദ്ധ്യ ടൂറിസം സർക്യൂട്ട്. 2.65 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 17ന് വൈകിട്ട് 4.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. മരുതിമലയിൽ സഞ്ചാരികളെ ആകർഷിക്കും വിധത്തിലുള്ള സാഹസിക ടൂറിസമുൾപ്പടെയാണ് തയ്യാറാക്കുക. ഏകദേശം 37 ലക്ഷം രൂപ ചെലവഴിച്ച് […]

അത്തികായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ് പുണ്ണ്

അത്തികായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ് പുണ്ണ് എന്ന ചൊല്ലിനെ അർത്ഥവത്താക്കുന്ന സംഭവ വികാസങ്ങളാണ് വയനാട് ജില്ലയിലെ കോൺഗ്രസിൽ അടുത്തിടെ അരങ്ങേറിയത്. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങിയിരിക്കെയാണ് കോൺഗ്രസിനുള്ളിലെ ദുർഭൂതങ്ങൾ കോൺഗ്രസിനെതിരെ തന്നെ തിരിഞ്ഞുകൊത്താൻ തുടങ്ങിയത്. കോൺഗ്രസിൽ ഇത്തരത്തിലുള്ള ശക്തികൾ ഇന്നും ഇന്നലെയും ഉള്ളതല്ല, കാലങ്ങളായിട്ടുള്ളതാണ്, പ്രത്യേകിച്ച് വയനാട്ടിൽ. അപ്പോൾ പിന്നെ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി പ്രവർത്തിച്ചില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തകരെ സജ്ജമാക്കുന്നതിന് വേണ്ടി മുള്ളൻകൊല്ലിയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായ ആദ്യ

ശുഭഭാരതം, ശുഭാംശു,​ ബഹിരാകാശ നിലയത്തിൽ പോയ ആദ്യ ഭാരതീയൻ തിരിച്ചെത്തി

തിരുവനന്തപുരം: ഭാര‌തീയരുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകി ശുഭാംശു ശുക്ള ഭൂമിയിൽ തിരിച്ചെത്തി. 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞശേഷമാണ് മടങ്ങിയെത്തിയത്. അമേരിക്കയിൽ പസഫിക് സമുദ്രത്തിലെ തിരമാലകളിലേക്കാണ് ഇന്നലെ വൈകിട്ട് 3.01ന് ശുഭാംശുവിനെയും മറ്റു മൂന്നുപേരെയും വഹിച്ചുകൊണ്ടുള്ള ഗ്രേസ് ഡ്രാഗൺ പേടകം വന്നിറങ്ങിയത്. ഇതോടെ ബഹിരാകാശനിലയം സന്ദർശിച്ച ആദ്യ ഇന്ത്യൻ ഗഗനചാരിയായി ശുഭാംശു ചരിത്രത്തിൽ ഇടംനേടി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ആ ധന്യമുഹൂർത്തത്തിന്റെ ദൃശ്യങ്ങൾ തൽസമയം വീക്ഷിച്ച് അഭിമാനഭരിതരായി. കടലിൽ നിന്ന് വീണ്ടെടുത്ത പേടകം കപ്പലിലേക്ക്

ഇന്ത്യ സൂപ്പർ സോണിക്,​ ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചു,​ ബ്രഹ്‌മോസിനെക്കാൾ മൂന്നു മടങ്ങ് വേഗത

ന്യൂഡൽഹി: ബ്രഹ്‌മോസ് മിസൈലിനേക്കാൾ മൂന്നു മടങ്ങ് വേഗതയുള്ള ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചു. ഇന്ത്യ സ്വയം വികസിപ്പിച്ച സ്‌കാംജെറ്റ് എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്. ‘പ്രൊജക്റ്റ് വിഷ്ണു” എന്ന പേരിൽ ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ആണ് ഇതു വികസിപ്പിച്ചത്. എക്സ്റ്റൻഡഡ് ട്രജക്റ്ററി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ (ഇ.ടി-എൽ.ഡി.എച്ച്.സി.എം) എന്നാണ് മിസൈൽ നാമം.നിലവിൽ ബ്രഹ്‌മോസാണ് ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈൽ. ‘വിഷ്ണു” മിസൈലിന് ഭാരം കുറവാണ്. സ്‌ക്രാംജെറ്റ് എൻജിനാണ്

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി

ന്യൂഡൽഹി/കൊച്ചി: ഇന്ന് നടപ്പാക്കാനിരുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ മാറ്റിവച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരുടെയും, വിദേശകാര്യ മന്ത്രാലയം, ഗവർണർ വി.ആർ. ആർലേക്കർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്നിവയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ആക്ഷൻ കൗൺസിലാണ് വധശിക്ഷ മാറ്റിവച്ചവിവരം ഇന്നലെ ഉച്ചകഴിഞ്ഞറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരും ഇത് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ച ഇന്നലെ രാവിലെ

സ്‌കൂൾ സമയമാറ്റം: പിന്നോട്ടില്ലെന്ന് മന്ത്രി; സമരത്തിന് സമസ്ത

പന്ത് ഇനി മുഖ്യമന്ത്രിയുടെ കോർട്ടിൽ കോഴിക്കോട്: സ്‌കൂൾ സമയമാറ്റ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെയും ആവർത്തിച്ചപ്പോൾ, സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത യോഗം അതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു. ഇതോടെ, കഴിഞ്ഞ കുറച്ചു കാലമായി ലീഗിനോട് പിണങ്ങി ഇടത്തോട്ട് ചാഞ്ഞ സമസ്ത (ഇ.കെ.സുന്നി വിഭാഗം) സർക്കാരിനെതിരെ തിരിയുകയാണ്. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കോർട്ടിലാണ് ഇനി കാര്യങ്ങൾ. സ്കൂൾ സമയം രാവിലെയും വൈകിട്ടുമായി അര മണിക്കൂർ വർദ്ധിപ്പിക്കുന്നത് മദ്രസ

ബിൽഡിംഗ് പെർമിറ്റിന് കൈക്കൂലി: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഓവർസിയർ അറസ്റ്റിൽ

കോട്ടയം: ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിന് ഗൂഗിൾ പേ വഴി 3000 രൂപ കൈക്കൂലി വാങ്ങിയ മുൻസിപ്പാലിറ്റി ഓവർസിയർ വിജിലൻസ് പിടിയിൽ. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഗ്രേഡ് തേർഡ് ഓവർസിയറും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ ജയേഷിനെയാണ് വിജിലൻസ് പിടികൂടിയത്. കോട്ടയം മീനച്ചിൽ സ്വദേശിയായ പരാതിക്കാരൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ പുതിയതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഏപ്രിൽ 9ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. പെർമിറ്റിനുള്ള അപേക്ഷയിന്മേൽ നടപടി സ്വീകരിക്കേണ്ട ജയേഷ് സ്ഥലപരിശോധന നടത്തി. ശേഷം പെർമിറ്റ് അനുവദിക്കുന്നതിന് സർക്കാർ

മെഡിക്കൽ പ്രവേശനം ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ

നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ യു.ജി മെഡിക്കൽ പ്രവേശന നടപടികൾ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്നു.അതത് സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷ അതോറിറ്റിയാണ് കൗൺസിലിംഗ് നടപടികൾ പൂർത്തിയാക്കുന്നത്.കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറാണ് റാങ്ക് ലിസ്റ്റ് തയാറാക്കി പ്രവേശന നടപടികൾ പൂർത്തിയാക്കുന്നത്. www.cee.kerala.gov.in. കർണാടകയിൽ കെ.ഇ.എ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും നടന്നുവരുന്നു. തമിഴ്‌നാട്ടിൽ ജൂലായ് 30 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.പുതുച്ചേരിയിൽ സെന്റാക്ക് വഴി അഡ്മിഷൻ പ്രക്രിയ നടക്കുന്നു. തെലങ്കാന,ആന്ധ്രാ സംസ്ഥാനങ്ങളിലും മെഡിക്കൽ പ്രവേശന നടപടികൾ പുരോഗമിക്കുന്നു. ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകൾ

പൊതുജനാരോഗ്യ മേഖല: കണ്ണടച്ചാൽ നേട്ടങ്ങൾ ഇല്ലാതെയാകില്ല

രാജ്യത്തുതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനവും സർക്കാർ തലത്തിൽ ഏറ്റവും മികച്ച ആശുപത്രികളും ചികിത്സാ സംവിധാനങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. 2015-2016 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023-ലെ നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ സർവെ പ്രകാരം വ്യക്തിയുടെ ചികിത്സാ ചെലവ് അതിനു മുമ്പുള്ള സർവെ റിപ്പോർട്ടിൽ ഉള്ളതിനെക്കാൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതായത്,​ കേന്ദ്ര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യക്തിയുടെ ചികിത്സാ ചെലവിൽ 60 ശതമാനം കുറവ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെയും സർക്കാർ തലത്തിൽ

പന്തീരങ്കാവ് സ്വകാര്യബാങ്കിലെ കവർച്ച: 39 ലക്ഷം രൂപ കുഴിയിൽ കിടന്നത് ഒരുമാസം

കോഴിക്കോട്: പന്തീരങ്കാവിലെ സ്വകാര്യബാങ്കിൽ നിന്ന് മോഷ്ടിച്ച 39 ലക്ഷം രൂപ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കേസിൽ മുഖ്യപ്രതി ഷിബിൻലാലിന്റെ പന്തീരങ്കാവ് കുന്നത്ത് പാലത്തുള്ള വീട്ടിൽ നിന്ന് 500 മീറ്റർ അകലെയാണ് ഇയാൾ പണം കുഴിച്ചിട്ടത്. ഒരുമാസവും നാലു ദിവസവുമാണ് ഇത് മണ്ണിൽ കിടന്നത്. ഇന്നലെ രാവിലെയാണ് പണം കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ബാഗിലാക്കിയിരുന്ന നോട്ടുകളിൽ പലതും കുതിർന്നിരുന്നു. 500 രൂപയുടെ കെട്ടുകളാണ് കണ്ടെത്തിയത്. ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിൻ രഞ്ജു എന്നിവരാണ്

Scroll to Top