Author name: Rajesh R

മന്ത്രിതല യോഗത്തിൽ തീരുമാനം സ്‌കൂളിലെ വിദ്യാർത്ഥി- കായിക അദ്ധ്യാപക അനുപാതം കുറയ്ക്കും

തിരുവനന്തപുരം: സ്‌കൂളിലെ വിദ്യാർത്ഥി- കായികാദ്ധ്യാപക അനുപാതം 300ൽ ഒന്നാക്കുന്നത് ആലോചനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. നിലവിൽ 500 വിദ്യാർത്ഥികൾക്കാണ് ഒരു കായികാദ്ധ്യാപകനുള്ളത്. ഹയർസെക്കൻഡറിയിലും എൽ.പി വിഭാഗത്തിലും കായികാദ്ധ്യാപകരെ അനുവദിക്കുന്ന കാര്യവും അടിയന്തരമായി പരിശോധിക്കുമെന്ന് അദ്ധ്യാപക സംഘടന നേതാക്കളുടെ യോഗത്തിൽ മന്ത്രി അറിയിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അദ്ധ്യാപകർക്ക് കൗൺസലിംഗ് പരിശീലനം നൽകും. പുതിയ ഹൈസ്‌കൂൾ സമയക്രമത്തിനും യോഗത്തിൽ അംഗീകാരമായി. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് സ്‌കൂൾ […]

നിപ ബാധിത മേഖലയിൽ  സർവൈലൻസ് നടത്തി

മലപ്പുറം: ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി, മങ്കട തുടങ്ങിയ പഞ്ചായത്തുകളിലെ 20 വാർഡുകളിൽ ആരോഗ്യ സംഘം സർവൈലൻസ് നടത്തി. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തുന്നതിനും ഗൃഹകേന്ദ്രീകൃത ബോധവത്കരണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. 65 ടീമുകൾ 1655 വീടുകൾ സന്ദർശിച്ചു. രോഗലക്ഷണങ്ങളുള്ള ആരെയും സർവ്വേയിൽ കണ്ടെത്തിയില്ല. നിപ പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തി. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായി പാലിക്കേണ്ട നിയന്ത്രണ മാർഗങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി. ഡോ. എൻ.എൻ. പമീലി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ

മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്റെ മകന് സ്ഥിരം ജാേലി, സാമ്പത്തിക സഹായം, വീട്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ ദുരന്തം പ്രതിപക്ഷം ആയുധമാക്കുമ്പോൾ, മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ബിന്ദുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മകൾ നവമിയ്ക്ക് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ ചെയ്യാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നീട്ടണമെന്നാണ് പിതാവ് പറഞ്ഞത്. മകൻ നവീന് വാഗ്ദാനം ചെയ്ത ആശുപത്രി വികസനസമിതി വഴിയുള്ള താത്കാലിക ജോലി സ്ഥിരമാക്കാമെന്നും അറിയിച്ചു. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിന് മതിയായ

പ്ലീസ്… കല്ലെറിയരുത് ജനകീയ ഡോക്ടറെ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ ദുരന്തത്തിന്റെ എല്ലാ പഴിയും സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം. ജനകീയ ഡോക്ടറെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിനും ആരംഭിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയ അടക്കം നിർവഹിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ചരിത്രമെഴുതിയത് ഡോക്ടർ ജയകുമാറിന്റെ കഠിനാദ്ധ്വാനം കൊണ്ടാണ്. സമർപ്പണ സേവനത്തിന്റെ പ്രതിഫലമെന്നോണം സംസ്ഥാനത്തെ മികച്ച ഡോക്ടറിനുള്ള പുരസ്കാരവും കേരളശ്രീ പുരസ്കാരവും അടക്കം നേടിയിട്ടുള്ള അദ്ദേഹത്തെ കഴിഞ്ഞദിവസം മുതലാണ് ഒരുവിഭാഗം തേജോവധം ചെയ്ത് തുടങ്ങിയത്. മെഡിക്കൽ

സമരം കടുപ്പിക്കാൻ പ്രതിപക്ഷം,  മറുമരുന്ന് തേടി ഭരണപക്ഷം

കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചത് രക്ഷാപ്രവർത്തനം വൈകിത് മൂലമാണെന്നാരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കുമ്പോൾ ശ്വാസംമുട്ടിയല്ല മരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പിടിവള്ളിയാക്കുകയാണ് ഭരണപക്ഷം. പുറത്തെടുക്കുമ്പോൾ ബിന്ദു മരിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തകർന്ന കെട്ടിടത്തിനുള്ളിൽ ആരുമില്ലെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചതാണ് രക്ഷാപ്രവർത്തനം രണ്ട് മണിക്കൂറുകളോളം വൈകിയെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതിപക്ഷപാർട്ടികൾ. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും തുടങ്ങി. ഇന്നലെ കെ.പി.സി.സി പ്രസിഡന്റിനെയും, പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിച്ചുള്ള മെഡിക്കൽ കോളേജ് മാർച്ച് നടത്തി.

ഗവർണറുടെ അധികാരം പാഠ്യഭാഗം: ‘അദ്ധ്യായം 8-ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ # അടിയന്തരാവസ്ഥയും ഉൾപ്പെടുത്തി

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ പ്രതിപാദിക്കുന്ന പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ രണ്ടാംഭാഗം 95 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റിയോഗം അംഗീകാരം നൽകിയത്.പത്താംക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ എന്ന എട്ടാം അദ്ധ്യായത്തിലാണ് ഗവർണറുടെ അധികാരങ്ങളും ചുമതലകളും പ്രതിപാദിക്കുന്നത്. ഗവർണറുടെ പങ്ക് എന്ന ഭാഗത്ത് സർക്കാരിയ കമ്മിഷൻ റിപ്പോർട്ട്, ഗവർണറുടെ നീതിന്യായ അധികാരം,

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ ഉപദേശക സമിതികൾക്ക് കൂച്ചുവിലങ്ങ്

അനുമതിയില്ലാതെ വാർത്താസമ്മേളനം, വാർത്താക്കുറിപ്പ് അരുത് തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷോത്രോപദേശക സമിതികൾക്ക് കൂച്ചുവിലങ്ങ്. ദേവസ്വം ബോർഡിന്റെ അനുമതി കൂടാതെ വാർത്താസമ്മേളനമോ വാർത്താക്കുറിപ്പോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും ചടങ്ങുകൾ വീഴ്ചയില്ലാതെ നടത്തുന്നതിനും ആവശ്യമായ സഹായം ബോർഡിന്റെ അനുമതിയോടെ ചെയ്യുകയാണ് ഉപദേശക സമിതികളുടെ ചുമതലയെന്നാണ് ജൂലായ് മൂന്നിന് ബോർഡ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുള്ളത്.ഭക്തരിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ക്ഷേത്രനവീകരണം ഉൾപ്പെടെ ഉപദേശക സമിതികൾ നിർവഹിക്കുന്നത്. തുച്ഛമായ വിഹിതമാണ് ഇതിനായി ദേവസ്വം ബോർഡ് നൽകുന്നത്. അതിസങ്കീർണമാണ്

ഡാർക്ക്നെറ്റിന്റെ ചതിക്കുഴികൾ ഇന്റർനെറ്റിലെ അധോലോകം

ഉപ്പു മുതൽ കർപ്പൂരം വരെ ഓൺലൈനായി വാങ്ങുകയും വിറ്റഴിക്കുകയും ചെയ്യുന്ന കാലമാണിത്. ഡിജിറ്റലായി പണമടച്ചാൽ സാധനങ്ങൾ നമ്മുടെ കൈയിലെത്തും. അംഗീകൃതമായ ഈ ഇടപാടിന്റെ അധോലോക രൂപമാണ് ഡാർക്ക്നെറ്റ്. നിയമവിരുദ്ധവും രഹസ്യാത്മകവുമായ ഇടപാടുകൾക്ക് ലോകമെങ്ങും കുപ്രസിദ്ധമാണ് ഡാർക്ക്നെറ്റ്. മയക്കുമരുന്ന് മുതൽ കുട്ടികളുടെ അശ്ളീലചിത്രങ്ങളുടെ വരെ ഇടപാടുകൾ ഡാർക്ക്നെറ്റിൽ നടക്കുന്നു. ക്രിപ്‌റ്റോ കറൻസി എന്ന സാങ്കല്പിക പണമാണ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി എഡിസൺ ഡാർക്ക്നെറ്റ് ഉപയോഗിച്ച് നടത്തിയിരുന്ന മയക്കുമരുന്ന് വ്യാപാരം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പിടികൂടിയതോടെ ഡാർക്ക്നെറ്റും

മോട്ടോർവാഹന വകുപ്പ് തുണയായി, അനൂപിന് ആശ്വസിക്കാം, തലചായ്ക്കാനിടമാകും

മാവേലിക്കര : ഉപജീവനത്തിനായി വീൽച്ചെയറിൽ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരൻ അനൂപിന് തലചായ്ക്കാൻ വീടൊരുങ്ങുന്നു. എല്ലാ ദിവസവും രാവിലെ മാവേലിക്കര ആർ.ടി ഓഫീസിന്റെ പരിസരത്ത് എത്തുന്ന അനൂപിന്റെ ദുരവസ്ഥ ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിന്റെയും ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെട്ടതാണ് എക്കാലത്തേയും സ്വപ്നം പൂവണിയുന്നതിലേക്ക് നയിച്ചത്. ‘അനൂപിന് വേണം അടച്ചുറപ്പുള്ള വീട് പിന്നെ,​ മന്ത്രിക്കൊപ്പം ഒരുഫോട്ടോയും!’ എന്ന തലക്കെട്ടിൽ കേരളകൗമുദി മേയ് 31ന് വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന്, തൊട്ടുത്തദിവസം മാവേലിക്കരയിൽ എത്തിയ ഗതാഗതമന്ത്രി ഗണേശ് കുമാർ അനൂപിനെ കാണുകയും ടിക്കറ്റുകൾ മഴ

കസബ ജയിലിൽ ബഷീറിന്റെ ഓർമ്മപ്പുകച്ചുരുൾ ഗന്ധം

പാതി പുകച്ചണച്ച ബീഡിത്തുമ്പിൽ രണ്ടായി കീറിയ തീപ്പെട്ടിക്കൊള്ളിയിലൊന്നുരച്ച് കത്തിച്ചു. പിന്നെ വലിച്ച്, പുറത്തേക്ക് പുകതുപ്പി. കൊല്ലത്തെ ‘കസബ ജയിലിൽ’ ഇപ്പോഴും ബഷീറിന്റെ ആ പുകച്ചുരുളുകളുടെ ഗന്ധമുണ്ടാകും. ഇന്ന് കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീന്റെ ഓർമ്മദിനം. പുകവലിക്കാനും കത്തെഴുതാനും കിട്ടിയ സ്വാതന്ത്ര്യത്തെ ‘ഒരു ചെറിയ ടൗൺ’ എന്ന ജയിൽ വിശേഷണത്തിനുപോലും പ്രേരിപ്പിച്ചുവെന്നത് ചരിത്രം. എഴുത്തെന്ന രാജ്യദ്രോഹക്കുറ്റത്തിനാണ് മലയാളത്തിന്റെ ഇമ്മിണി ബല്യ സുൽത്താനെ കസബ ജയിലിൽ അടച്ചത്. ജയിൽ വാസത്തിന്റേതായ ബുദ്ധിമുട്ടുകളൊന്നും ബഷീറിനെ വേട്ടയാടിയിരുന്നില്ലെന്ന് സാഹിത്യലോകം ഇന്നും വായിച്ച്

Scroll to Top