Author name: Rajesh R

ആദ്യപാദത്തിലെ വിതരണം പാളി , മണ്ണെണ്ണ കിട്ടാതെ കാർഡുടമകൾ

ആലപ്പുഴ : സംസ്ഥാനത്ത് 2025 – 26ലെ ആദ്യപാദത്തിലെ (ഏപ്രിൽ-ജൂൺ) മണ്ണെണ്ണ വിതരണം അവസാനിക്കുകയും ഇന്നലെ മുതൽ അടുത്ത ഘട്ടത്തിലേക്കുള്ള സ്റ്രോക്കെടുക്കാൻ ആരംഭിക്കുകയും ചെയ്തെങ്കിലും ജില്ലയിൽ ഭൂരിഭാഗം ഉപഭോക്താക്കൾക്കും ആദ്യപാദത്തിൽ ലഭിക്കേണ്ട മണ്ണെണ്ണ കിട്ടിയില്ല. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ പേരിനു പോലും മണ്ണെണ്ണ ലഭിച്ചില്ല. ചേർത്തല,അമ്പലപ്പുഴ,കാർത്തികപ്പള്ളി താലൂക്കുകളിൽ മണ്ണെണ്ണ ലഭിച്ചെങ്കിലും പൂർണമായി വിതരണം നടന്നതുമില്ല. ആകെ നൽകേണ്ട മണ്ണെണ്ണയുടെ പകുതി പോലും […]

ചമ്പക്കുളം മൂലം ജലോത്സവം 9ന്, വിളംബരഘോഷയാത്ര ഇന്ന്

ആലപ്പുഴ : ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം 9ന് ഉച്ചയ്ക്ക് 2.30ന് പമ്പയാറ്റിൽ നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരികസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് സമ്മാനദാനം നിർവഹിക്കും. ജലോത്സവനത്തിന് മുന്നോടിയായുള്ള ജലഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കും. മാസ്ഡ്രിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഫ്ളാഗ് ഓഫ്

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഊഷ്മള സ്വീകരണം, മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരം

ന്യൂഡൽഹി: ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള സ്വീകരണം. പരമോന്നത ദേശീയ ബഹുമതിയായ ’ദി ഓർഡർ ഒഫ് ദി റിപ്പബ്ലിക് ഒഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ” മോദിക്ക് നൽകി. ആഗോള നേതൃത്വം, ഇന്ത്യൻ പ്രവാസികളുമായുള്ള  ഇടപെടൽ, കൊവിഡ് കാലത്തെ മാനുഷിക പ്രവർത്തനങ്ങൾ എന്നിവയ്‌ക്കുള്ള അംഗീകാരമാണിതെന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ് ബിസ്സേസർ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള ശക്തിയായി. സമ്പദ്‌വ്യവസ്ഥയെ ആധുനികവത്‌കരിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ അഭിമാനം വളർത്തിയെന്നും അവർ

ഓപ്പറേഷൻ സിന്ദൂറിൽ നേരിട്ടത് മൂന്ന് എതിരാളികളെ:കരസേന ഉപമേധാവി, ഇന്ത്യയെ വേദനിപ്പിക്കാൻ ചൈന പാകിസ്ഥാനെ ഉപയോഗിച്ചു

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തെ ചൈന അവരുടെ ആയുധങ്ങളുടെ പരീക്ഷണത്തിനായി ഉപയോഗപ്പെടുത്തിയെന്ന് കരസേന ഉപമേധാവി ലെഫ്. ജനറൽ രാഹുൽ സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ യഥാർത്ഥ എതിരാളിയായ പാകിസ്ഥാനൊപ്പം അവർക്ക് ആയുധങ്ങൾ നൽകിയ ചൈനയും തുർക്കിയും പരോക്ഷമായി രംഗത്തുണ്ടായിരുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാന് സാധ്യമായ എല്ലാ പിന്തുണയും ചൈന നൽകിയിരുന്നു. ഇന്ത്യയെ വേദനിപ്പിക്കാൻ ചൈന പാകിസ്ഥാനെ ഉപയോഗിച്ചു. തങ്ങൾ നൽകിയ ആയുധ സംവിധാനങ്ങൾ പരീക്ഷിക്കാൻ ലഭ്യമായ ഒരു ‘ലൈവ് ലാബ്’ പോലെയാണ് ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ

വഖഫ് ചട്ടങ്ങൾ പുറത്തിറങ്ങി: പ്രത്യേക പോർട്ടലിൽ പുതിയ വഖഫുകൾ രജിസ്റ്റർ ചെയ്യണം

ന്യൂ‌ഡൽഹി : സുപ്രീംകോടതിയിൽ കേസ് നിലനിൽക്കേ, വിവാദ വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. വഖഫ് സ്വത്തുക്കളുടെ സമഗ്ര വിവരങ്ങൾ പ്രത്യേക പോർട്ടലിൽ ലഭ്യമാക്കും. നിയമഭേദഗതി ഏപ്രിൽ എട്ടിനാണ് നിലവിൽ വന്നത്. അതിനുശേഷം വഖഫ് ചെയ്ത സ്വത്തുക്കൾ മൂന്നു മാസത്തിനകം രജിസ്റ്രർ ചെയ്യണം. വഖഫ് കൈകാര്യം ചെയ്യുന്ന വ്യക്തിയായ മുത്തവല്ലി മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നൽകി പോർട്ടലിൽ എൻറോൾ ചെയ്‌തിരിക്കണം. വഖഫ് സ്വത്തുക്കൾ തെറ്റായാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ, ജില്ലാ കളക്ടറുടെ റഫറൻസ് കിട്ടി ഒരു

സ്കൂൾ തുറന്ന് മാസം ഒന്ന് അക്കാഡമിക് കലണ്ടറും ഹാൻഡ് ബുക്കുമില്ല !

തിരുവനന്തപുരം: സ്കൂൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും അക്കാ‌ഡമിക് കലണ്ടറും അദ്ധ്യാപകർക്കുള്ള ഹാൻഡ് ബുക്കും വിതരണം ചെയ്യാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. ഒരു വർഷത്തെ അക്കാ‌ഡമിക പ്രവർത്തനങ്ങളും സമയക്രമവും ഉൾപ്പെടുന്ന അക്കാഡമിക് കലണ്ടറിൽ മൂന്ന് ടേമുകളിലെയും മേളകൾ, പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകളുടെ സമയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ജൂൺ ആദ്യവാരം കലണ്ടർ അദ്ധ്യാപകരുടെ കൈകളിലെത്താറുണ്ട്. പരീക്ഷാ തീയതികൾ അനുസരിച്ച് സമയം ക്രമീകരിച്ച് മുൻകൂട്ടി പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനും അദ്ധ്യാപകരെ സഹായിക്കുന്നത് അക്കാഡമിക് കലണ്ടറാണ്. പാഠപുസ്തകങ്ങൾ മാറിയ സാഹചര്യത്തിൽ അദ്ധ്യാപക സഹായികളായ

കെട്ടിടം പൊളിക്കാൻ പിഡബ്ല്യൂഡിയിൽ നിന്ന് കൃത്യമായ വിവരം കിട്ടിയില്ല’: കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ തകർന്ന കെട്ടിടം പൊളിക്കുന്നതിൽ കാലതാമസമുണ്ടായെന്ന് സൂപ്രണ്ട് ജയകുമാർ വെളിപ്പെടുത്തി. കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് വിവിധ ഏജൻസികൾ പഠനം നടത്തിയെങ്കിലും കൃത്യമായ റിപ്പോർട്ട് ലഭിച്ചില്ല. രോഗികളുടെ എണ്ണം കൂടിയതിനാൽ അപകടകരമായ കെട്ടിടം തുറന്നു കൊടുക്കേണ്ടി വന്നു. തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. കോട്ടയം മെഡിക്കൽ കോളേജില്‍ തകർന്നു വീണ കെട്ടിടം പൊളിക്കണോ അതോ തുടർന്നും ഉപയോഗിക്കണോ എന്നറിയാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ജയകുമാർ. കെട്ടിടം തുടർന്നും ഉപയോഗിക്കാമോ എന്നറിയാൻ

കെട്ടിടം, അടിമുടി അനധികൃതം

കോട്ടയം: ആറരപ്പതിറ്റാണ്ടിലേറെ പഴക്കം. കെട്ടിടം ഉപയോഗിക്കരുതെന്ന് 12 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകി. പഞ്ചായത്തിന്റെ ഫിറ്റ‌്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും വർഷങ്ങൾ. അത്യാഹിതമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാദ്ധ്യമായിടത്താണ് രോഗികളെ ചികിത്സിച്ചിരുന്നത്.നിരവധി വാർഡുകളും പ്രത്യേകം വനിതാ വാർഡും ഓപ്പറേഷൻ തിയേറ്ററും വരാന്തയിൽ വരെ രോഗികളുമുള്ള ഗുരുതരമായ സാഹചര്യമാണുണ്ടായിരുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 194 കോടിരൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് കാത്തുകിടക്കുമ്പോഴാണ് ദുരന്തം. 11, 14 വാർഡുകളിൽ നിന്നുള്ള പ്രവേശനം നിരോധിച്ചെന്ന് വാക്കാലുള്ള നിർദ്ദേശമല്ലാതെ

മോദി ഘാന പാർലമെന്റിൽ, ഇന്ത്യയിൽ ജനാധിപത്യം ആഴമേറിയത്: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം വെറുമൊരു വ്യവസ്ഥയല്ലെന്നും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ 2,500ഓളം രാഷ്‌ട്രീയ പാർട്ടികളുണ്ടെന്ന മോദിയുടെ പ്രസ്‌താവനയിൽ ഘാന എം.പിമാർക്ക് അദ്‌ഭുതമായി. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഘാന പാർലമെന്റിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ പ്രസംഗമാണിത്. ഇന്ത്യയിൽ 2,500ലധികം രാഷ്ട്രീയ പാർട്ടികളുണ്ടെന്ന് പറഞ്ഞപ്പോൾ ഘാന പാർലമെന്റ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. പലരും ആശ്ചര്യപ്പെട്ടതു കണ്ട് പ്രധാനമന്ത്രി കണക്ക് ആവർത്തിച്ചു: ശരിയാണ് 2,500 പാർട്ടികൾ. 20 വ്യത്യസ്‌ത പാർട്ടികളാണ്

രോഷത്തോടെ പ്രദേശവാസികൾ, ‘അവർ നാട്ടുകാരെ മണ്ടൻമാരാക്കി 

ആലപ്പുഴ: ”ബുധനാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോകാൻ തയാറെടുക്കവേയാണ് കുടിയാംശേരി വീട്ടിൽ നിന്ന് അലമുറ കേട്ടത്. ഫ്രാൻസിസിന്റെ ശബ്ദം പോലെ തോന്നി. വീട്ടിലെ പ്രായമുള്ള ആരെങ്കിലും മരിച്ചതാവുമെന്നാണ് കരുതിയത്. എന്നാൽ അവിടെയെത്തിയപ്പോഴാണ് എയ്ഞ്ചലാണ് മരിച്ചതെന്ന് മനസ്സിലായത്. എങ്ങനെയോ മരിച്ചുവെന്ന് പറഞ്ഞാണ് സിന്ധു കരഞ്ഞത്. അവർ നാട്ടുകാരെ മുഴുവൻ മണ്ടൻമാരാക്കുകയായിരുന്നു” പ്രദേശവാസികൾ രോഷത്തോടെയും സങ്കടത്തോടെയും പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാംവാർഡ് കുടിയാംശ്ശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനെ  (28) പിതാവ് ഫ്രാൻസിസ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്.

Scroll to Top