Author name: Rajesh R

മന്ത്രി അവശനിലയിൽ, പുറത്ത് പ്രതിഷേധം

കൊല്ലം: ആരോഗ്യ മന്ത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത് സംഘർഷത്തിനിടയാക്കി. കോട്ടയത്തുനിന്നുള്ള യാത്രാ മദ്ധ്യേയാണ് മന്ത്രിക്ക് ഏനാത്തിന് സമീപം വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയെന്ന വിവരം അറിഞ്ഞാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ അശുപത്രിയിലേക്ക് ഇരച്ചെത്തിയത്. പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകരെത്തിയതോടെ പൊലീസ് തടഞ്ഞു. അപ്പോഴേക്കും മന്ത്രി കെ.എൻ.ബാലഗോപാലുമെത്തി. മന്ത്രി വീണാ ജോർജിനെ കണ്ട ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയ കെ.എൻ.ബാലഗോപാൽ […]

റെയിൽവേ എൻജിനിയറിംഗ് കോഴ്സ്

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് പെർമനന്റ് വേ എൻജിനിയേഴ്സിൽ (ഐ.പി.ഡബ്ല്യു.ഇ ഇന്ത്യ) റെയിൽവേ എൻജിനിയറിംഗ് പഠിക്കാം. ഐ.പി.ഡബ്ല്യു.ഇ ഇന്ത്യയുടെ 29-ാം ബാച്ച് റെയിൽവേ എൻജിനിയറിംഗ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. രണ്ടു സെമസ്റ്ററുകളിലായി കറസ്പോണ്ടൻസായാണ് കോഴ്സ്. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് (ഇന്ത്യ) അംഗീകാരമുള്ള പ്രോഗ്രാമാണിത്. റെയിൽവേ ജീവനക്കാർക്കും പുറത്തുള്ളവർക്കും ചേരാം. റെയിൽവേ ജീവനക്കാർക്ക്: …………………………….. ഇന്ത്യൻ റെയിൽവേ, റെയിൽവേ മന്ത്രാലയത്തിനു കീഴിൽ വരുന്ന IRICEN, CRIS, IRWO, DMRC, NCRTC,

ഉത്പാദന കുതിപ്പിനൊരുങ്ങി ഇന്ത്യൻ വ്യവസായ ലോകം

ക്രൂഡോയിൽ വിലയിടിവും രൂപയും കരുത്താകും കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിയുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യവർദ്ധനയും ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നു. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരയുദ്ധവും സൃഷ്‌ടിച്ച അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞതോടെ മികച്ച വളർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കമ്പനികൾ. അമേരിക്കയുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതിന് സാദ്ധ്യത തെളിഞ്ഞതും അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്നാം ത്രൈമാസത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ

ഇംഗ്ളണ്ടിന് മേൽ ഇന്ത്യയുടെ ഗില്ലറ്റിൻ

ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് ഇരട്ട സെഞ്ച്വറി (269) ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ റെക്കാഡ് സ്കോറിൽ ഇന്ത്യ ഇന്ത്യ 587 ആൾഔട്ട്, ഇംഗ്ളണ്ട് 77/3 ബർമിംഗ്ഹാം : ഗില്ലറ്റിൻ പോലെ ഇംഗ്ളണ്ട് ബൗളർമാരെ അരിഞ്ഞുവീഴ്ത്തിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ (269) തകർപ്പൻ ഇരട്ടസെഞ്ച്വറിയുടെ മികവിൽ ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കാഡ് സ്കോറിലെത്തി. ബർമിംഗ്ഹാമിലെ എഡ്ജ് ബാസ്റ്റണിൽ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ചായയ്ക്ക് ശേഷം 587 റൺസിൽ ഇന്ത്യ ആൾഔട്ടായി. ഈ ഗ്രൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും

1.3 ലക്ഷം കോടിക്ക് ഇന്ത്യൻ സൈന്യം സ്വന്തമാക്കാൻ പോകുന്നത് ഈ ആയുധങ്ങൾ

ഇന്ത്യ 1.05 ലക്ഷം കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി യോഗത്തിലാണ് തീരുമാനം. അതിവേഗ മിസൈലുകൾ, ആമേഡ് റിക്കവറി വെഹിക്കിളുകൾ, മൈൻ കൗണ്ടർ മെഷീൻ വാഹനങ്ങൾ, നാവിക സേനയ്ക്ക് മൂർഡ് മൈനുകൾ എന്നിവ വാങ്ങുന്നവയിൽ പ്രധാനമാണ്. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ആയുധങ്ങൾ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സ്വാശ്രയത്വം വർദ്ധിപ്പിക്കും. പഹൽഗാം ഭീകരാക്രമണത്തിനും, അതിന് ഇന്ത്യ നൽകിയ തിരിച്ചടിക്കും പിന്നാലെ യുദ്ധോപകരണങ്ങൾ വാങ്ങാൻ വൻ തുക ചെലവിടാൻ ഇന്ത്യ. 1.05 ലക്ഷം

പത്തനംതിട്ടയ്ക്ക് ഭീഷണി, നിലംപൊത്താറായ കെട്ടിടം

പത്തനംതിട്ട : തിരക്കേറിയ സെൻട്രൽ ജംഗ്ഷനിലെ ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ മൂന്ന് നില കെട്ടിടം ഉയർത്തുന്ന ഭീഷണി ചെറുതല്ല. അരനൂറ്റാണ്ടിലധികമായി നഗരത്തിന്റെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്ന നഗരസഭാ കോംപ്ലക്സ് അൺ ഫിറ്റായിട്ടും അധികൃതർ മൗനത്തിലാണ്. കെട്ടിടം പൊളിച്ച് നീക്കാൻ നഗരസഭ കൗൺസിലിൽ തീരുമാനമെടുത്തെങ്കിലും ഒന്നുംനടപ്പായില്ല. മുമ്പ് കോടതികൾ, മുനിസിപ്പൽ ഓഫീസ്, സർക്കാർ സ്ഥാപനങ്ങൾ, കടമുറികൾ എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് മുകൾനിലയിലെ സ്ഥാപനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് പ്രവർത്തനം മാറ്റി. എന്നാൽ താഴത്തെ നിലയിലെ വ്യാപാരശാലകൾ

ജീവനെടുത്ത്  അനാസ്ഥ: കോട്ടയം മെഡി.കോളേജിൽ കെട്ടിടഭാഗം തകർന്നു, രോഗിക്കൊപ്പം വന്ന അമ്മ മരിച്ചു

കോട്ടയം: തകർന്നത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് പറഞ്ഞ് നിസാരവത്കരിച്ചു. രക്ഷാപ്രവർത്തനം യഥാസമയം തുടങ്ങിയില്ല. രണ്ടുമണിക്കൂറാേളം തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നുനില കെട്ടിടത്തിന്റെ ടോയ്ലെറ്ര് ഭാഗം തകർന്നുണ്ടായ മരണത്തിന് പിന്നിൽ കടുത്ത അനാസ്ഥ. പ്രതിപക്ഷ പ്രതിഷേധം സംസ്ഥാനത്താകെ ആളിക്കത്തി. മൂന്നുപേർക്ക് നിസാരപരിക്കേ ഉള്ളൂവെന്ന് തുടക്കത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. ഉപകരണങ്ങളില്ലാതെ ശസ്ത്രിക്രിയ മുടങ്ങിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലിലൂടെ പുറത്തറിഞ്ഞ

പാളിയ മുൻവിധിയിൽ ബലിയാടായി ബിന്ദു

കോട്ടയം: ആരും അപകടത്തിൽപ്പെട്ടിട്ടുണ്ടാവില്ലെന്ന അധികൃതരുടെ മുൻവിധിയാണ് മകളുടെ ചികിത്സയ്ക്കായി ഒപ്പമെത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ ദാരുണാന്ത്യത്തിൽ കലാശിച്ചത്. ഉപയോഗിക്കാത്ത കെട്ടിടമാണെന്ന വിശദീകരണവും ആ ഉറപ്പിൽ ആദ്യഘട്ടത്തിൽ അധികം പരിശോധനയിലേയ്ക്ക് കടക്കാതിരുന്നതുമാണ് കാരണം. വൈകാതെ രക്ഷാപ്രവർത്തനം നടത്തി വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ, ബിന്ദുവിന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നിസാര പരിക്കുകളോടെ ചിലരെ രക്ഷപ്പെടുത്തിയതിനാൽ മറ്റാരുമില്ലെന്ന് ഉറപ്പിച്ചു. എന്നാൽ, അമ്മയെ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകൾ അറിയിച്ചു. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനും, സഹോദരിയുടെ മരുമകൻ എറണാകുളം സ്വദേശി ഗിരിനും ബന്ധപ്പെടാൻ

നിസാരവത്കരിക്കാൻ ശ്രമം,  കെണിയിൽ വീണ് മന്ത്രിമാർ 

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ആദ്യാവസാനം നിഴലിച്ചത് ഉദ്യോഗസ്ഥതല ആശയക്കുഴപ്പവും കെടുകാര്യസ്ഥതയും. ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയാണ് അധികൃതർ ചെയ്തത്. അപകടവിവരമറിഞ്ഞ് മന്ത്രിമാരായ വി.എൻ.വാസവനും, വീണാജോർജും, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടില്ല. ഒരു കുഴപ്പവുമില്ല എന്ന് വരുത്തിത്തീർത്ത് തങ്ങളുടെ മുഖം രക്ഷിക്കാനായിരുന്നു ശ്രമം. ഇവരുടെ വാക്കുകേട്ടാണ് മന്ത്രിമാർ മൂന്നുപേർ‌ക്ക് മാത്രമേ പരിക്കുള്ളൂവെന്ന് മാദ്ധ്യമങ്ങളോട്

എന്തു നടപടിയും നേരിടാൻ തയ്യാറായി ഡോ. ഹാരിസ്

തിരുവനന്തപുരം: അച്ചടക്കനടപടിക്കുള്ള സാദ്ധ്യത മുന്നിൽക്കണ്ട് യൂറോളജി വകുപ്പിന്റെ ചുമതല സ്വയം ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് പറഞ്ഞു. പെട്ടെന്ന് നടപടിയുണ്ടായാലും വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണിതെന്നും അദ്ദേഹം ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതായി നാലംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുണ്ട്. അച്ചടക്ക നടപടി സർക്കാരിന് സ്വീകരിക്കാമെന്നും പറഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയ മുടങ്ങിയപ്പോൾ രോഗികളുടെ പക്ഷത്തുനിന്നുള്ള പ്രതികരണമായിരുന്നു ഡോ. ഹാരിസിന്റേത്. അദ്ദേഹം ചൂണ്ടിക്കാട്ടിയ ഫയൽനീക്കത്തിലെ

Scroll to Top