Author name: Rajesh R

ആണവശേഷി തകർത്ത് അമേരിക്ക, പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ

ടെൽഅവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷസ്ഥിതി അതീവഗുരുതരമായി. ഇസ്രയേൽ ആക്രമണം നിറുത്തിയാലേ ചർച്ചയ്‌ക്കുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിന്ന ഇറാന് ഇത് താങ്ങാനാവാത്ത പ്രഹരമായി. ഭീമൻ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് ഭൂഗർഭ ആണവനിലയം അടക്കം മൂന്നു ആണവ കേന്ദ്രങ്ങൾ തകർത്തെന്നും ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്നും യു.എസ് അവകാശപ്പെട്ടു. മൂന്നിടത്തും കനത്ത നാശമുണ്ടായെങ്കിലും ആണവ വികിരണങ്ങൾ വ്യാപിച്ചിട്ടില്ല. യു.എസ് കാട്ടിയത് ചതിയാണെന്നും മാരക പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകൂ എന്നും ഇറാൻ വെല്ലുവിളിച്ചു. മേഖലയിലെ യു.എസ് സൈനിക […]

രണ്ടാംകൃഷി വൈകുന്നു,​പുഞ്ചകൃഷിയിലും ആശങ്ക

ആലപ്പുഴ: പതിവിലും നേരത്തെയെത്തിയ കാലവർഷവും വെള്ളപ്പൊക്കകെടുതിയും കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിതയ്ക്ക് തിരിച്ചടി. ജൂൺ ആദ്യവാരം വിത പൂർത്തിയാക്കേണ്ട പാടങ്ങളിൽ കളകിളിർപ്പിക്കാനുള്ള വെള്ളം വറ്റിക്കലാണ് ഇപ്പോൾ നടക്കുന്നത്. കളകിളിർത്താൽ കളനാശിനി പ്രയോഗിച്ച് വീണ്ടും വെള്ളം കയറ്റിനിർത്തി അത് വറ്റിച്ച് വിത തുടങ്ങാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂലായ് പകുതിയെങ്കിലുമാകും. 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഡി.1 (ഉമ)ആണ് കൃഷിയെങ്കിലും മഴക്കാലമായതിനാൽ അത് മൂപ്പെത്താൻ 120 ദിവസമെങ്കിലുമെടുക്കും.രണ്ടാം കൃഷി ഒരുമാസത്തോളം വൈകുമ്പോൾ പുഞ്ച കൃഷിയെയാണ് അത് കൂടുതലായി ബാധിക്കുക. കുട്ടനാട്ടിൽ

അങ്കണവാടിയിൽ ആഴ്ചയിൽ 3ദിവസം മുട്ടയും പാലും

ആലപ്പുഴ: അങ്കണവാടികളിൽ ബിരിയാണി നൽകാനുള്ള തീരുമാനത്തിന് പുറമേ, നിലവിൽ നൽകുന്ന മുട്ടയുടെയും പാലിന്റെയും അളവ് വർദ്ധിപ്പിച്ച് വനിത ശിശുവികസന വകുപ്പ്. അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി മുഖേനയാണ് പാലുംമുട്ടയും നൽകി വരുന്നത്. കഴിഞ്ഞവർഷം വരെ ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു മുട്ടയും പാലും നൽകിയിരുന്നത്. ഇതാണിപ്പോൾ മൂന്ന് ദിവസമാക്കി വിപുലപ്പെടുത്തിയത്. ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിൽ മുട്ടയും തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ പാലും നൽകും. പദ്ധതിക്കായി 79.17 കോടി രൂപയാണ് അനുവദിച്ചത്. ഗുണഭോക്താക്കളുടെ എണ്ണം അങ്കണവാടി ലെവൽ മോണിട്ടറിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി കൂടി

മുട്ടവില തട്ടിൻപുറത്ത് !

ആലപ്പുഴ: മുട്ടവ്യാപാര സീസൺ ആരംഭിച്ചതോടെ വില കുത്തനെ ഉയർന്നു. സ്കൂളുകളും അങ്കണവാടികളും തുറന്നതോടെ മുട്ടയ്ക്ക് ആവശ്യക്കാരും വർദ്ധിച്ചു. തമിഴ്നാട്ടിലെ നാമക്കൽ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ മുട്ട കൂടുതലായി എത്തുന്നത്. ഇവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മുട്ടയുടെ ആവശ്യം കൂടിയതും വില ഉയരാൻ കാരണമായി. രണ്ട് മാസം മുമ്പ് നാലര രൂപയായിരുന്ന (മൊത്തവ്യാപാര വില) മുട്ടയ്ക്കാണ് ഇപ്പോൾ രണ്ട് രൂപയോളം വർദ്ധിച്ചത്. നാടൻ കോഴിമുട്ടയ്ക്കും താറാവിന്റെ മുട്ടയ്ക്കും വില കൂടിയിട്ടുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി സ്കൂളുകളിലും

ബി.ടെക് കാർഷിക എൻജിനിയറിംഗ് കോഴ്‌സ്

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തവനൂരിലെ കേളപ്പജി കോളേജ് ഔഫ് അഗ്രികൾച്ചറൽ എൻജിനിയറിംഗ് ആൻഡ് ഫുഡ് ടെക്‌നോളജിയിൽ കാർഷിക എൻജിനിയറിംഗ് കോഴ്‌സുകൾക്ക് അവസരം. നാലു വർഷ ബി. ടെക് പ്രോഗ്രാമാണിത്. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ കീം എൻജിനിയറിംഗ് പരീക്ഷ റാങ്ക്‌ ലിസ്റ്റിലൂടെയാണ് പ്രവേശനം. മൊത്തം 117 സീറ്റുകളുണ്ട്. 53 സീറ്റുകൾ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിലാണ്. ബാക്കി സീറ്റുകൾ സ്റ്റേറ്റ് മെരിറ്റ് / അഖിലേന്ത്യ ക്വോട്ട വിഭാഗത്തിൽപ്പെടും. കേരള ഇൻസ്റ്റിറ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ പതിന്നാലാം

നിലമ്പൂർ ആർക്കൊപ്പം? ഉപതിരഞ്ഞെടുപ്പ് ഇന്ന്ഇന്നറിയാം.

മലപ്പുറം: വീറും വാശിയും നിറഞ്ഞു നിന്ന രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോൾ വിജയം ഉറപ്പെന്ന് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു. വോട്ട് വർദ്ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ പറയുന്നത്. അൻവർ പിടിക്കുന്ന വോട്ടുകൾ എത്രത്തോളം ഇരുകൂട്ടരേയും ബാധിക്കുമെന്ന് കണ്ടറിയാം. 2021ലെ നിലമ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ 76.60 ശതമാനമായിരുന്ന നിലമ്പൂരിലെ വോട്ടിംഗ് ശതമാനം ഇത്തവണ 75.87 ആണ്. ആദ്യം പോസ്റ്റൽ

മീനച്ചിലാറിനും വേമ്പനാട്ടു കായലിനുമായി ജോസ് ജോസഫ് പോര്

കേരളാകോൺഗ്രസ് ജോസ് ഗ്രൂപ്പ് എന്തു പരിപാടി നടത്തിയാലും ബദൽ പരിപാടിയുമായി ജോസഫ് ഗ്രൂപ്പും രംഗത്തെത്തും. തങ്ങളാണ് വലിയവൻ എന്ന് അണികളെ കാണിക്കാൻ പിന്നെ മത്സരിച്ചുള്ള പോരാണ്. മീനച്ചിലാർ, വേമ്പനാട്ടുകായൽ പ്രശ്‌നങ്ങൾ ഉയർത്തിയാണ് പുതിയ കോഴിപ്പോര്. . മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികൾ നിർദ്ദേശിക്കാൻ ജോസ് വിഭാഗം സെമിനാർ നടത്താൻ തീരുമാനിച്ചു. പിറകേ ജോസഫ് വിഭാഗം മീനച്ചിലാറിനെ വിട്ടു വേമ്പനാട്ടുകായലിനെ തന്നെ പിടിച്ചു . ജോസ് വിഭാഗം പ്രസ്ക്ലബിൽ സെമിനാർ നടത്തിയപ്പോൾ ജോസഫ് വൈക്കത്ത് വേമ്പനാട്ടുകായൽ തീരത്ത് അടുത്താഴ്ച

എം.സി റോഡിൽ അപകടം, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേർക്ക് പരിക്ക്

ചെങ്ങന്നൂർ : കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസും വിവാഹനിശ്ചയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15ന് എം.സി റോഡിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാരമായ പരിക്കില്ലാത്തവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും കല്ലിശ്ശേരിയിലും മാന്നാറുമുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അടൂർ പള്ളിക്കൽ ആനയടിയിൽ നിന്ന് മണിമല പത്തനാട്ടേക്ക് പുറപ്പെട്ടതായിരുന്നു വിവാഹ നിശ്ചയ സംഘം.

ഞാലിപ്പൂവനുണ്ടോ കൈ നിറയെ സമ്പാദിക്കാം

കല്ലറ: വീട്ടിൽ ഞാലിപ്പൂവൻ വാഴയുണ്ടോ കാശ് നിറയെ സമ്പാദിക്കാം. ഞാലിപ്പൂവൻ പഴത്തിന് ഇപ്പോൾ കിലോ നൂറു രൂപയാണ് വില. വാഴക്കൃഷിയിലൂടെ കുലയ്ക്ക് മാത്രമല്ല ഇലക്കും ലാഭം കിട്ടും. ഞാലിപ്പൂവൻ ഒരു ഹെക്ടറിൽ നിന്ന് 2500 വാഴക്കുലകൾ ലഭിക്കും. ഇതിൽ ഒരു വാഴയിൽ നിന്ന് ഇലകൾക്ക് മാത്രം 50 രൂപയോളം ലഭിക്കും. ഒരു ഇലയ്ക്ക് 4 രൂപയാണ് വില. 10 ഇലകൾ കുറഞ്ഞത് ഒരു വാഴയിൽ നിന്ന് വെട്ടാനാകും. എഴുപത്തി അയ്യായിരം രൂപയോളം അധിക വരുമാനമാണ് ഇങ്ങനെ ലഭിക്കുക.

എല്ലാ ഇരുചക്ര വാഹനങ്ങളിലും എ.ബി.എസ് നിർബന്ധമാക്കുന്നു

കൊച്ചി: പുതിയ സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത വർഷം ജനുവരി ഒന്ന് മുതൽ എല്ലാ ഇരുചക്രവാഹനങ്ങളിലും ആന്റി-ബ്രേക്കിം​ഗ് സിസ്റ്റം (എ.ബി.എസ്) നി‌ർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. വാഹനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കും. ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെടുന്നതിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിലവിൽ 150 സി.സിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് എ.ബി.സി നിർബന്ധമാണ്. ഉത്തരവ് പുറത്തിറങ്ങുന്നതോടെ, ആഭ്യന്തരവിപണിയിൽ 75ശതമാനം കൈയാളുന്ന എൻട്രിലെവൽ വകഭേദം ഉൾപ്പെടെ എല്ലാ

Scroll to Top