Author name: Rajesh R

ഒഴിവ് 25,000; നിയമനം നടത്താതെ റെയിൽവേ താത്കാലികക്കാരെ കുത്തിനിറയ്ക്കുന്നു

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഉൾപ്പെടെ ദക്ഷിണ റെയിൽവേയിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ 25,970. ഇതിൽ നിയമനം നടത്താതെ താത്കാലിക,​ കരാർ ജീവനക്കാരെ കുത്തിനിറയ്ക്കുന്നു. നിയമനം പ്രതീക്ഷിച്ച് പതിനായിരങ്ങൾ കാത്തിരിക്കുമ്പോഴാണിത്. ഗ്രൂപ്പ് എ മുതൽ സി വരെയുള്ള വിഭാഗങ്ങളിൽ 15,442 ഒഴിവ്. സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, ലോക്കോ പൈലറ്റ്, പോയിന്റ്സ്മാൻ, ഷണ്ടിംഗ് മാസ്റ്റർ തുടങ്ങിയ തസ്തികകളിലെ ഒഴിവ് 10,528. ഇത് നികത്തുന്നതിന് പകരമാണ് കരാർ ജോലിക്ക് അവസരമൊരുക്കുന്നത്. താത്കാലിക, പുറംകരാർ ജോലിക്കാർ 20,311 പേരുണ്ടെന്ന് ജോൺ ബ്രിട്ടാസ് […]

സി ഐ എസ് എഫിന്റെ ‘ശ്രീ അന്ന വിജയഗാഥ’

കളമശേരി: സുസ്ഥിര ആരോഗ്യത്തിന് ഭക്ഷണത്തിൽ 30 ശതമാനം മില്ലറ്റ് (ശ്രീ അന്ന) ഉൾപ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ദൗത്യത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗമണ്ഡൽ യൂണിറ്റും പങ്കു ചേർന്നു. 434 യൂണിറ്റുകളിൽ നടപ്പാക്കി. റോൾ കോളുകളും മീറ്റിംഗുകളും നടത്തി ജവാന്മാരെയും കുടുംബങ്ങളെയും തിനയുടെ ഗുണങ്ങൾ ബോധവത്കരിച്ചാണ് നേട്ടം കൈവരിച്ചതെന്ന് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറലും ചീഫ് പബ്ലിക്ക് റിലേഷൻ ഓഫീസറുമായ അജയ് ഡഹിയ അറിയിച്ചു. പൊതുജനങ്ങൾക്കും സൈനിക കുടുംബങ്ങൾക്കും മില്ലറ്റ് വിഭവങ്ങൾ പരിചയപ്പെടാനുള്ള 335 മില്ലറ്റ് മേളകളും നടത്തി. മില്ലറ്റ് ഉത്പ്പന്നങ്ങൾ പൊലീസ്

അനധികൃത ബോ‌ർഡുകൾ: നടപടികളുടെ വിശദാംശങ്ങൾ അറിയിക്കണം: ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പരാതി പരിഹരിച്ചുവെന്ന മറുപടിയല്ല, എന്തു നടപടിയെടുത്തുവെന്ന കാര്യത്തിൽ വിശദീകരണമാണ് വേണ്ടത്. എത്ര പരാതികൾ ലഭിച്ചു, എന്തൊക്കെ നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങൾ കെ. സ്മാർട്ടിൽനിന്ന് നീക്കംചെയ്തത് അമിക്കസ്‌ക്യൂറി അഡ്വ. ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ബോർഡുകൾ നീക്കംചെയ്യുന്നതിന്റെ ചുമതലയുള്ള തദ്ദേശ സെക്രട്ടറിമാർക്ക് ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. അവർക്ക് രാഷ്ട്രീയ സമ്മർദ്ദമുണ്ടാകാമെങ്കിലും അതിനുനീതീകരണമില്ല. ഓരോബോർഡിനും 5000രൂപ പിഴ

അദ്ധ്യാപക ഇരട്ടകൾക്കിത് രജതജൂബിലിയുടെ നിറവ്

കൊച്ചി: അദ്ധ്യാപനത്തിന്റെ രജതജൂബിലിയുടെ നിറവിലാണ് ഇരട്ടകളായ ഷീനയും ഷീജയും. പാലാ നെച്ചിപ്പുഴൂർ ഷീബഭവനിൽ അദ്ധ്യാപക ദമ്പതികളായ കെ.വി. ബാലകൃഷ്ണൻ നായരുടെയും എൻ. വിജയമ്മയുടെയും മക്കൾ. ജനിച്ചതും പഠനം തുടങ്ങിയതും വിവാഹം കഴിച്ചതും ജോലിയിൽ പ്രവേശിച്ചതുമെല്ലാം ഒരേദിവസമാണ്. മാത്തമാറ്റിക്സ് എം.എസ്‌‌സി, ബി.എഡ്, എംഫിൽ പാസായ ഇരുവരും 2001 ജൂലായ് 21നാണ് അദ്ധ്യാപികമാരായത്. സ്കൂൾതലം മുതൽ എം.ഫിൽ വരെ മികച്ച മാർക്ക് നേടിയാണ് വിജയിച്ചത്. കോട്ടയം മാന്നാനത്തായിരുന്നു ആദ്യനിയമനം. ഇരുവരും കൂത്താട്ടുകുളംവിസാറ്റ് കോളേജിൽ മാത്തമാറ്റിക്സ് അദ്ധ്യാപികമാരാണ്. ഇരുവരുടെയും പെണ്ണുകാണലിനുമുണ്ട് സവിശേഷമായൊരു

മക്കളോടൊപ്പം ഇനി നാട്ടിലുണ്ടാവുമെന്ന് പറഞ്ഞ് മടക്കം

മക്കളോടൊപ്പം ഇനി നാട്ടിലുണ്ടാവുമെന്ന് പറഞ്ഞ് മടക്കം; വീടുപണിയും പകുതിയാക്കി: സ്വ‌പ്നങ്ങൾ ബാക്കിയാക്കി രഞ്ജിത യാത്രയായിമൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടക്കം.. മക്കൾക്കൊപ്പം ഇനി നാട്ടിലുണ്ടാകുമെന്ന് വാക്കു പറഞ്ഞാണ് യുകെയിൽ നഴ്‌സായ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായർ വീട്ടിൽ നിന്നിറങ്ങിയത്. രണ്ട് മാസം മുമ്പാണ് പുതിയ വീടിൻ്റെ നിർമാണം ആരംഭിച്ചത്. ഗൃഹപ്രവേശന ചടങ്ങുനടത്താനായുള്ള കാത്തിരിപ്പിലായിരുന്നു അമ്മയും രഞ്ജിതയും തൻ്റെ രണ്ട് മക്കളുമടങ്ങിയ കുടുംബം.കഴിഞ്ഞ ദിവസവും രഞ്ജിതയെ കണ്ട് സംസാരിച്ച നാട്ടുകാർക്കും അയൽക്കാർക്കും പറയാൻ വാക്കുകളില്ല.

അഹമ്മദാബാദ് വിമാന ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

: ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് നടന്ന വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്.ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 171 വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌തതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പുറമെ, വിമാനം ഇടിച്ചിറങ്ങിയ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർത്ഥികൾക്കും ജീവൻ നഷ്ടപ്പെട്ടു.നഷ്ടപരിഹാരം: അപകടത്തിൽ

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണം; കേരളത്തിലെ ആക്ടീവ് കേസുകൾ 2165 ആയി

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 7154ഒരാളുമാണ് മരിച്ചത്. കേരളത്തിലെ ആക്ടീവ് കേസുകൾ 2165 ആയി. കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രാത നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തുവന്നിട്ടുണ്ട്പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു

ഇനി മാസ്‌ക്കിടാം

മാസ്ക്ക് വിപണി വീണ്ടും സജീവമാകുന്നു. ഒരു ഇടവേളയ്ക്കു ശേഷം കൊവിഡ് കേസുകൾ ഉയർന്നതോടെയാണ് മാസ്ക് വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചത്. ഇതോടെ മാസ്‌ക്കുകൾക്ക് വ്യാപാരികൾ വിലയും കൂട്ടി. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന സാധാരണ മാസ്‌കിനിപ്പോൾ 5രൂപയാണ് ഈടാക്കുന്നത്. സാധാരണ മാസ്കുകളേക്കാൾ സുരക്ഷിതവും കഴുകി ഉപയോഗിക്കാൻ കഴിയുന്നതുമായ എൻ-95 ഇനത്തിൽപ്പെട്ട മാസ്കിന് 20 രൂപവരെയാണ് ഈടാക്കുന്നത്. തുണയായി ഓൺലൈൻ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാസ്കിനും സാനിറ്റൈസറിനും ആവശ്യക്കാരേറിയതോടെ ഇവ കൂടുതൽ സ്റ്റോക്ക് ചെയ്ത് വിലകൂട്ടി വിപണി കീഴടക്കാനാണ് വ്യാപാരികളുടെ

സ്വർണ മോഷ്ടാക്കൾ ജില്ലയിൽ… തക്കം കിട്ടിയാൽ അടിച്ച്  മാറ്റും, കടന്നുകളയും

പാലാ : തമിഴ്‌നാട്ടിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടുന്ന 45 അംഗ സ്വർണ മോഷണസംഘം ജില്ലയിലെത്തിയെന്ന വിവരത്തെ തുടർന്ന് ജാഗ്രത പുലർത്തി പൊലീസ്. ഇതിൽ 4 പേരെ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽപ്പേരെ കുറിച്ച് സൂചന ലഭിച്ചത്. തമിഴ്, മലയാളം, ഹിന്ദി എന്നിങ്ങനെ ഭാഷകൾ അനായാസേന സംസാരിക്കുന്ന ഇവർ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് വിഹരിച്ചിരുന്നത്. തമിഴ്‌നാട്ടിലെ ട്രിച്ചിയാണ് ഇവരുടെ പ്രധാന സങ്കേതം. കഴിഞ്ഞ ദിവസം പിടിയിലായത്

പൈപ്പിൽ പിടിച്ചുകിടന്നത് 4 മണിക്കൂർ, കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷി​ച്ചു

പന്തളം: തട്ട മാമ്മൂട് കുടമുക്ക് വേലംപറമ്പിൽ 87 വയസുള്ള ശാന്തയ്ക്ക് ഇത് രണ്ടാംജന്മമാണ്. ജീവി​തത്തി​നും മരണത്തി​നുമി​ടയി​ലെ നാലുമണി​ക്കൂർ മോട്ടോറി​ന്റെ പൈപ്പിൽ പിടിച്ചു കിടന്ന വൃദ്ധയെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായി​രുന്നു. ബുധനാഴ്ച പുലർച്ചെ നാലി​നാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ ശാന്തയെ കണ്ടെത്തി​യത്. ഏകദേശം 30 അടി താഴ്ചയുള്ള കി​ണറ്റി​ൽ 15 അടിയോളം വെള്ളമുണ്ടായി​രുന്നു. പുലർച്ചെ ശാന്തയെ കാണാതെ മരുമകനും മകളും നടത്തി​യ അന്വേഷണത്തി​ൽ കി​ണറ്റി​നുള്ളി​ൽ കണ്ടെത്തുകയായി​രുന്നു. അർദ്ധരാത്രി​യി​ൽ ശാന്ത കി​ണറ്റി​ൽ വീണതാകാമെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്

Scroll to Top