Author name: Rajesh R

മഴ നിർത്താതെ പെയ്തിറങ്ങുകയാണ് .. ചോരാതെ കുട്ടനാട്ടുകാരുടെ നെഞ്ചിലെ ആശങ്കകളും

കാലവർഷം നേരത്തെ എത്തുമെന്ന് മുൻകൂട്ടി അറിയിപ്പുണ്ടായിരുന്നിട്ടുകൂടി ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിക്കാതെ കുട്ടനാടിനെ പ്രളയസമാനമായ സാഹചര്യത്തിലേയ്ക്ക് തള്ളിവിട്ടവരെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്.. വർഷാ വർഷങ്ങളിൽ വെള്ളം തലയ്ക്കുമുകളിൽ എത്തുമ്പോൾ മാത്രം ഉയരേണ്ടതല്ല കുട്ടനാടിനു വേണ്ടിയുള്ള നിലവിളി.. വെള്ളം മണ്ണിലും മനസ്സിലും കവിഞ്ഞൊഴുകുമ്പോൾ മാത്രം രൂപപ്പെടുത്തേണ്ടതല്ല കുട്ടനാടിന്റെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾ.. AI കാലത്ത്, ഭൂമിക്കപ്പുറം ജീവനില്ലാത്ത മറ്റ് ഗ്രഹങ്ങളിലേയ്ക്ക് പോലും ആളുകളെ കയറ്റിവിടാൻ സാധിക്കുന്ന ഇക്കാലത്ത്, കുട്ടനാടിന്റേതിന് സമാനമായ ഭൂപ്രകൃതിയുള്ള മറ്റ് ഇടങ്ങളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ […]

പിന്തുണയുണ്ട്, ചിഹ്നമില്ല; അവസരം കൈവന്നിട്ടും വീണ്ടും സ്വതന്ത്രനായി പിവി അൻവർ‌

ഇടത് കോട്ടയിൽ നിന്നും പുറത്തിറങ്ങിയ നിലമ്പൂർ മുൻ എം എൽ എ പി വി അൻവറിന് ഒറ്റ ആഗ്രഹം മാതമ്രേ ഉണ്ടായിരുന്നുള്ളൂ. ഒരു ദേശീയ പാർട്ടിയുടെ ഭാഗമാവുക. പാർട്ടിയുടെ പതാകയേന്തിയുള്ള ഒരു തിരഞ്ഞെടുപ്പ് റാലി, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിത്വം. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപകയുമായ മമതാ ബാനർജിയുടെ അനുഗ്രഹത്താൽ സ്വപ്‌നം പൂവണിയുന്നതിന്റെ സന്തോഷത്തിലായിരുന്നു അൻവർ. എന്നാലിതാ അൻവറിന്റ ഒരു സെറ്റ് പത്രിക വരണാധികാരിയുടെ സൂക്ഷ്മപരിശോധനയിൽ തള്ളിക്കളഞ്ഞിരിക്കയാണ്. പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള അവസരം കൈവന്നിട്ടും സ്വതന്ത്രനായി പോയതിന്റെ

വേതനം കിട്ടാതെ സ്‌കൂൾ പാചകത്തൊഴിലാളികൾ…. അന്നം നൽകിയവരുടെ വയറ്റത്തടിക്കരുതേ

: കുറഞ്ഞ വേതനമാണെങ്കിലും സ്‌കൂൾ പാചകത്തൊഴിലാളികൾക്കത് അന്യമായിട്ട് രണ്ട് മാസമായി. 600 രൂപയാണ് ദിവസ വേതനം. ഒരു മാസം ശരാശരി 13,200 രൂപ. മദ്ധ്യവേനലവധിയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നു. ഇനിയെങ്കിലും കിട്ടാനുള്ള പണം തരുമോയെന്ന് ഇവർ സർക്കാരിനോട് കെഞ്ചുകയാണ്. വീട്ടുവാടക, ലോൺ തിരിച്ചടവ് തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നവരാണേറെയും. മരുന്നു വാങ്ങാൻ പോലും കടം വാങ്ങേണ്ട സ്ഥിതി. തൊഴിലാളികളിൽ പകുതിയിലേറെയും 60 പിന്നിട്ടവരാണ്, 85 കഴിഞ്ഞവർ വരെയുണ്ട്. 30 വർഷത്തിലധികമായി ഇതേ ജോലിയിൽ തുടരുന്നവരും. ഉച്ചക്കഞ്ഞിയുടെ സമയമാവുമ്പോൾ വീട്ടിലെ

കപ്പൽ ദുരന്തം: ഇന്ധനം നീക്കൽ നടപടികൾക്ക് ഇന്ന് തുടക്കം

കൊച്ചി: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3ൽ നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന ദൗത്യത്തിന്റെ നിർണായക നടപടികൾ ഇന്ന് ആരംഭിക്കും. പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെയാണിത്. കപ്പലിന്റെ ടാങ്കിൽ ചോർച്ച വരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിക്കലാണ് ആദ്യപടി. തുടർന്ന് അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും. ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ സാന്നിദ്ധ്യത്തിൽ തയ്യറാക്കിയ ആക്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ദൗത്യം. 450 ടൺ ഇന്ധനമാണ് കപ്പലിന്റെ ടാങ്കിലുള്ളത്.

ഫീസ് കുടിശിക –എട്ടാം ക്ളാസുകാരനെ സ്കൂൾ ബസിൽ നിന്ന് വലിച്ചിറക്കി

കണ്ണൂർ: ഫീസ് കുടിശികയുടെ പേരിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ സ്കൂൾ ബസിൽ നിന്ന് വലിച്ചിറക്കി വിട്ടതായി ആരോപണം.പയ്യന്നൂർ തായിനേരിയിലെ എസ്.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസുകാരനാണ് പ്രവേശനോത്സവ ദിനത്തിൽ ദുരനുഭവം. സ്കൂൾ ബസ് കോ-ഓർഡിനേറ്ററായ ഇസ്മയിൽ കൂട്ടുകാരുടെ മുന്നിൽ വച്ച് കുട്ടിയെ ഷർട്ടിന് പിടിച്ച് പുറത്തിറക്കി ഓഫീസിലെത്തിച്ച് അപമാനിച്ചെന്ന് മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും ചൈൽഡ് ലൈനിനും കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. രാവിലെ സ്കൂൾ ബസിലാണ് കുട്ടി സ്കൂളിലെത്തിയത്. ഉച്ചയോടെ ക്ളാസ് വിട്ട് തിരികെ

ഇ.ഡി ഉദ്യോഗസ്ഥരുടെ കോഴക്കേസ്, പണം എത്തിയത് കടലാസ് കമ്പനിയുടെ അക്കൗണ്ടി​ൽ, മുംബയിലും പരിശോധന നടത്തി

കൊച്ചി: കൈക്കൂലി വാങ്ങി​ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റി​ന്റെ (ഇ.‌ഡി) കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച കേസിൽ ഇടനി​ലക്കാരന്റെ ബാങ്ക് അക്കൗണ്ട് കടലാസുകമ്പനിയുടേത്. മുംബയിലെ താനെയിലാണ് ബോറോ കമ്മോഡിറ്റീസ് എന്ന ബോർഡ് മാത്രം തൂക്കിയ സ്ഥാപനമുള്ളത്. ഇതിന്റെ ഉടമകൾക്കും സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഉടമകളിൽ ഒരാൾ ഡ്രൈവറാണ്. വിജിലൻസ് സംഘം നേരിട്ടെത്തി നടത്തി​യ പരിശോധനയിലാണ് തട്ടിപ്പ് കമ്പനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇ.ഡി ഉദ്യോഗസ്ഥർക്കായി​ കൈക്കലാക്കിയ പണമെല്ലാം ഈ കമ്പനിയുടെ അക്കൗണ്ടിൽ എത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. പരമാവധി ഡിജിറ്റൽ തെളിവുകൾ

ആകാശത്തും ഇലക്ട്രിക്ക് കരുത്ത് ചിറകുവിരിക്കാൻ ഇന്ത്യയുടെ ഇ-ഹൻസ

തിരുവനന്തപുരം: പൈലറ്റ് പരിശീലനത്തിന് തദ്ദേശിയമായി ഇലക്ട്രിക്ക് വിമാനമൊരുക്കാൻ ഇന്ത്യ. ‘ഇ-ഹൻസ” (ഇലക്ട്രിക്ക്-ഹൻസ) എന്ന ഇലക്ട്രിക് വിമാനം ബംഗളൂരുവിലെ സി.എസ്.ഐ.ആർ – നാഷണൽ ഏറോസ്‌പേസ് ലബോറട്ടറിയാണ് (എൻ.എ.എൽ) രൂപകല്പന ചെയ്‌ത് വികസിപ്പിക്കുന്നത്. പൈലറ്റ് പരിശീലനത്തിനായി തദ്ദേശീയമായി വികസിപ്പിച്ച ഹൻസ-3 (എൻ.ജി) വിമാനങ്ങളുടെ ഭാഗമാണ് ഇ-ഹൻസ. ആദ്യഘട്ടത്തിൽ രണ്ടു സീറ്റുണ്ടാകും. കേന്ദ്രശാസ്ത്ര-സാങ്കേതിക മന്ത്രാലയമാണ് നേതൃത്വം നൽകുന്നത്. രണ്ടുകോടിയാണ് നിർമ്മാണച്ചെലവ്. ഇതിന്റെ ഇരട്ടി വിലയ്‌ക്കാണ് സമാന വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ആത്മനിർഭർ ഭാരത് മിഷന് പദ്ധതി കരുത്താകും. സമുദ്ര‌നിരീക്ഷണത്തിനും ദേശീയ സുരക്ഷയ്‌ക്കും

സ്കൂളുകൾ ലഹരിമുക്തമാക്കാൻ പൊലീസും എക്സൈസും

ആലപ്പുഴ: അദ്ധ്യയന വർഷം ആരംഭിച്ചതോടെ ജില്ലയിലെ സ്കൂൾ, കോളേജ് പരിസരങ്ങളിൽ എക്സൈസും പൊലീസും നിരീക്ഷണം ശക്തമാക്കി. കാമ്പസുകളെ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണത്തിനൊപ്പം എൻഫോഴ്സ് മെന്റ് നടപടികളും വ്യാപകമാക്കാനാണ് തീരുമാനം. സ്കൂൾ തുറപ്പിന് മുന്നോടിയായി കഴിഞ്ഞദിവസം ജില്ലാ പൊലീസ് നർക്കോട്ടിക് സെല്ലിന്റെയും എസ്.പിയുടെ കീഴിലുള്ള ഡാൻസഫ് ടീമുകളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബംഗളുരുവിൽ നിന്ന് 13 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന യുവാവ് പിടിയിലായിലായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന ട്രെയിൻ- ബസ്

ശബരി റെയിൽ വരും വികസന വേഗം കൂടും

ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല ആവശ്യമായ അങ്കമാലി- ശബരി റെയിൽ പാത യാഥാർത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു ലഭിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റെയിൽവേയുടെ വിദഗ്ദ്ധസംഘം ദിവസങ്ങൾക്കകമെത്തും. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ജൂലായിൽ ആരംഭിക്കും. 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരുപാലവും നിർമ്മിച്ചശേഷം പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയിലായ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് സംഘത്തിലുണ്ടായിരുന്ന മന്ത്രി വി. അബ്‌ദു റഹിമാൻ

ഇ.മൊബിലിറ്റിയിൽ പിൻവാതിൽ നിയമന നീക്കം

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ അനർട്ടിന്റെ സംരംഭമായ ഇ.മൊബിലിറ്റി പദ്ധതിയിൽ പിൻവാതിൽ നിയമനത്തിന് നീക്കം.ഇ.വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ നിർമ്മാണവും പരിപാലനവും നടത്തുന്ന പദ്ധതിയിലേക്ക് ടെക്നീ്ഷ്യൻമാരെ ജില്ലാ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലാണ് ക്രമക്കേട് . ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ അനർട്ട് ചെയർമാൻ കൂടി പങ്കെടുത്ത അനർട്ട് ഡയറക്ടർ ബോർഡ് തീരുമാനപ്രകാരം ഇ.മൊബൈലിറ്റിയിൽ നിയമനം നടത്തേണ്ടത് ഊർജ്ജ മിത്രയിൽ നിന്നാണ്. സർക്കാരിന്റെ തന്നെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള സോളാർ അനുബന്ധ പ്ളാന്റുകളുടെ പരിപാലനത്തിനുള്ളതാണ് ഊർജ്ജമിത്ര. സംസ്ഥാനത്ത് 140 അസംബ്ളി മണ്ഡലങ്ങളിലുമുളള ഊർജ്ജമിത്രയിലെ ജീവനക്കാരിൽ

Scroll to Top