Author name: Rajesh R

ഗ്രാമങ്ങളിലെ മാർക്കറ്റുകളിൽ രാസവസ്തുക്കൾ ചേർത്ത് മത്സ്യവില്പന

കിളിമാനൂർ: ഗ്രാമങ്ങളിലെ മാർക്കറ്റുകളിൽ രാസവസ്തുക്കൾ ചേർത്തും ഐസിലിടാതെയും മത്സ്യവിൽപ്പന തകൃതിയാകുന്നു. ഭൂരിഭാഗം മാർക്കറ്റുകളിലും ഐസില്ലാതെ രാസവസ്തുക്കൾ ചേർത്ത് മത്സ്യങ്ങൾ വിൽക്കുമ്പോളും ഇതുമായി ബന്ധപ്പെട്ട പരിശോധന പ്രഹസനം മാത്രമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധകൾ മാസങ്ങളായി കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്. വിപണികളിലെത്തുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും പഴകിയതും ഫോമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തതുമാണ്. ഇതിന്റെ വീര്യം കൂടുന്നതിനനുസരിച്ച് മത്സ്യം കൂടുതൽ നാളുകൾ കേടാകാതെ സൂക്ഷിക്കാനാകും. ഉൾക്കടലിൽ നിന്ന് പിടിച്ച മത്സ്യം ഹാർബറുകളിലേക്കും പിന്നീട് നാട്ടിൻപുറങ്ങളിലും എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിടും. മത്സ്യം […]

പോക്സോ കേസുകൾ പെരുകുന്നു

പത്തനംതിട്ട : നിയമം കർശനമായി തുടരുമ്പോഴും പോക്സോ കേസുകളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. പ്രായവ്യതാസമില്ലാതെ കു‌ഞ്ഞുമക്കൾ പീഡനത്തിന് ഇരയാകുകയാണ്. അതിൽ ആൺ, പെൺ വ്യത്യാസവുമില്ല. സമൂഹമാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് പ്രണയത്തിലേക്കും മറ്റ് ബന്ധങ്ങളിലേക്കും കുട്ടികളെ വഴിമാറ്റുന്നവർ നിരവധിയാണ്. ഇതിന് തടയിടാൻ ശ്രമിക്കുന്നവരെല്ലാം അവരുടെ ശത്രുക്കളായി മാറും. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് പരിശോധിച്ചാൽ മാത്രം 869 കേസുകൾ ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ് വരെ കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 3213 കേസുകളാണ്. ഇതിൽ

ചീറിപ്പറന്ന് തേജസ് എം.കെ 1എ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ ലൈറ്റ് കോപാക്‌ട് എയർക്രാഫ്‌റ്റ് (എൽ.സി.എ) തേജസിന്റെ മാർക്ക് 1എ (എം.കെ1എ) നാസിക്കിൽ ആദ്യ പറക്കൽ നടത്തി. ഈ വിമാനം വാങ്ങാൻ ചില വിദേശ രാജ്യങ്ങൾ താത്‌പര്യം പ്രകടിപ്പിച്ചെന്ന് എച്ച്.എ.എൽ ചെയർമാൻ ഡി.കെ സുനിൽ അറിയിച്ചു. എച്ച്.എ.എല്ലിന്റെ നാസിക് പ്ളാന്റിൽ നിർമ്മിച്ച തേജസ് എം.കെ 1 എയുടെ ആദ്യ പറക്കലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനിൽ. രണ്ട് വർഷം കൊണ്ടാണ് ആദ്യ വിമാനം നിർമ്മിച്ചത്. രണ്ട് വിമാനങ്ങൾ നിർമ്മാണ ഘട്ടത്തിലാണ്. 2032-33

പൂർണത്രയീശന്റെ അരക്കി​ലോ സ്വർണം മുക്കുപണ്ടമായി , കണ്ടെത്തിയത് 17 കൊല്ലം മുമ്പ്

അന്വേഷിക്കാതെ കൊച്ചിൻ ദേവസ്വം രത്നമുൾപ്പെടെ നഷ്ടപ്പെട്ടെന്നും സൂചന കൊച്ചി​: തൃപ്പൂണി​ത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര സ്വർണക്കോലത്തി​ലെ അരക്കി​​ലോ തൂക്കമുള്ള സ്വർണമകുടം മുക്കുപണ്ടമായി. 17 വർഷം മുമ്പ് തട്ടിപ്പ് കണ്ടെത്തിയിട്ടും കൊച്ചിൻ ദേവസ്വം ബോർഡ് അനങ്ങിയില്ല. കൊച്ചി രാജകുടുംബത്തിന്റെ മുഖ്യആരാധനാമൂർത്തിയാണ് പൂർണത്രയീശൻ. രാജകുടുംബം ദേവസ്വം ബോർഡി​ന് ക്ഷേത്രം കൈമാറി​യപ്പോൾ ഉണ്ടായി​രുന്ന രത്നങ്ങളും വൈരങ്ങളും ഉൾപ്പെടെ അമൂല്യവസ്തുക്കളി​ൽ നല്ലൊരുഭാഗവും നഷ്ടമായെന്നാണ് സൂചന. നാലു കിലോയോളം സ്വർണമുള്ള ഉത്രം എഴുന്നള്ളി​​പ്പി​നുപയോഗിക്കുന്ന കോലത്തി​ന്റെ ഭാഗമാണ് മകുടം. അമൂല്യവസ്തുക്കളുടെ കണക്കെഴുതുന്ന പണ്ടംപാത്രം രജി​സ്റ്ററി​ൽ, 496 ഗ്രാം

സ്വർണം വീതിച്ചുനൽകിയെന്ന് പോറ്റി,​ ഉന്നതരും അകത്താകും,​14 ദിവസം കസ്റ്റഡിയിൽ

കുടുക്കിയതെന്നും പോറ്റി തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെയും വാതിൽപ്പടിയിലെയും കിലോക്കണക്കിന് സ്വർണം കൊള്ളയടിച്ചതിൽ പങ്കാളികളായവരെല്ലാം ഉടൻ അകത്താവും. സ്വർണം ഉദ്യോഗസ്ഥർക്ക് വീതിച്ചുനൽകിയെന്നടക്കം വിവരങ്ങൾ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞു. ദേവസ്വം ഉന്നതർ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. കട്ടിളപ്പാളിയിലെ സ്വർണം കവർന്നതിനുള്ള രണ്ടാമത്തെ കേസിലും നടപടി പിന്നാലെ വരും. എട്ടാം പ്രതിസ്ഥാനത്ത് ബോർഡ് ഭരണസമിതിയാണ്. ഈ കേസിൽ പോറ്റിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ പുലർച്ചെ 2.45ന് അറസ്റ്രുചെയ്ത പോറ്റിയെ രാവിലെ പത്തരയോടെ

അതുല്യയുടെ മരണം ഭർത്താവിനെതിരായ കൊലക്കുറ്റം ഒഴിവാക്കി

കൊല്ലം: തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരെയുള്ള (40) കൊലക്കുറ്റം ഒഴിവാക്കി ക്രൈം ബ്രാഞ്ച്. പകരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. മുമ്പ് ഉൾപ്പെടുത്തിയിരുന്ന സ്ത്രീധന പീഡനം ഉൾപ്പടെയുള്ളവ നിലനിൽക്കും. പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് അന്വേഷണസംഘം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞമാസം അവസാനം സതീഷിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായ സതീഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ഓൺലൈൻ സൈറ്റുകൾ ഒരുക്കാൻ മൃഗസംരക്ഷണവകുപ്പ്: അരുമകളെ വില്കാം, വാങ്ങാം

കണ്ണൂ‌ർ: അരുമമൃഗങ്ങളുടേയും വളർത്തുമൃഗങ്ങളുടേയും വിപണനത്തിനായി ഓൺലൈൻ വിപണന സൈറ്റുകൾ ആരംഭിക്കാനൊരുങ്ങി മൃഗസംരക്ഷണ വകുപ്പ്.പുതുതലമുറയിലെ കർഷകരെയും കർഷക സംരംഭകരെയും മൃഗസംരംക്ഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പക്ഷി വളർത്തൽ ,വ്യാവസായികാടിസ്ഥാനത്തിൽ നായ്ക്കളുടെ ബ്രീഡിംഗ് പരിശീലനം ,ഫാം ടൂറിസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓൺലൈൻ വിപണന സൈറ്റുകൾ ആരംഭിക്കുന്നത്. പ്ലാനിംഗ് വിഭാഗത്തിൽ നിന്നും വെറ്റിനറി എക്സ്റ്റൻഷൻ (വികസനവും പരിശീലനവും ) പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്കും ഉദ്യോഗസ്ഥ‌ർക്കും വിവിധ പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി മൃഗ സംരക്ഷണവകുപ്പ് സംഘടിപ്പിക്കുന്നുണ്ട് .

സജീവമായി പടക്ക വിപണി

കാന്ദാര,ലോക,സിങ്കം… പറഞ്ഞുവരുന്നത് സിനിമാ പേരുകളല്ല, ദീപാവലിയോടനുബന്ധിച്ച് വിപണിയിൽ ഇറങ്ങിയിരിക്കുന്ന പടക്കങ്ങളുടെ പേരാണ്. കുട്ടികളെ ആകർഷിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങളും കിൻഡർ ജോയിയും പ്രണയികൾക്ക് ലവ് ഫയർ, ആകാശത്ത് പറന്നുനടന്ന് വർണപ്രഭ വിതറുന്ന ഡ്രോൺ, ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കുന്ന ബട്ടർഫ്ളൈ… ഇങ്ങനെ വിവിധ ഇനങ്ങളാണ് ദീപാവലി ആഘോഷിക്കാനായി വിപണിയിലെത്തിയിട്ടുള്ളത്. ശബ്ദമലിനീകരണം നിയന്ത്രിച്ചുള്ളതാണ് ഇത്തവണത്തെ പടക്കങ്ങൾ. ഇടയ്ക്കിടെ പെയ്യുന്ന മഴ പടക്കവിപണിക്ക് ഭീഷണിയാകുന്നുണ്ട്. തദ്ദേശീയമായി പാലോട്, നന്ദിയോട്, കുടവനാട് എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പടക്കത്തിനൊപ്പം തമിഴ്നാട്ടിലെ തെങ്കാശി, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും വൻതോതിൽ

കൂടിക്കാഴ്‌ച നടത്തി ഹരിണി, ഇന്ത്യ-ശ്രീലങ്ക ബന്ധത്തിന് പുതിയ ഗതിവേഗം: മോദി

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വികസന സഹകരണം, വിദ്യാഭ്യാസം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു. ഹരിണിയുടെ സന്ദർശനം ഇന്ത്യ-ശ്രീലങ്ക ബന്ധത്തിന് പുതിയ ഗതിവേഗം നൽകുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ശ്രീലങ്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി എല്ലാ മേഖലകളിലും ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് അദ്ദേഹം ഓർമ്മിച്ചു. ഇന്ത്യ-ശ്രീലങ്ക പ്രത്യേക ബന്ധം കണക്കിലെടുത്ത് വികസന

പോറ്റി ഒളിവിൽ പോവാനൊരുങ്ങി, ക്രൈംബ്രാഞ്ച് ഓടിയെത്തി റാഞ്ചി

തിരുവനന്തപുരം: ഒളിവിൽ പോവാൻ ഒരുങ്ങുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ മിന്നൽ വേഗത്തിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. റാന്നി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതാണ് ഇക്കാര്യം. പോറ്റി ഒളിവിൽ പോകാനിടയുണ്ടെന്ന് വിവരം ലഭിച്ചു. മൊബൈൽ ഓഫായിരുന്നു. ഹൈക്കോടതി അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ ഒളിവിൽ പോയാൽ അന്വേഷണം നീളും. അതിനാൽ ഡിവൈ.എസ്.പി എസ്.എസ്. സുരേഷ്ബാബു വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോറ്റിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യ ഗായത്രീദേവിയെ ഫോണിൽ വിളിച്ച് കസ്റ്റഡി വിവരമറിയിക്കാൻ പോറ്റിയെ അനുവദിച്ചു. ആവശ്യപ്പെട്ട ഭക്ഷണവും വെള്ളവും നൽകി.

Scroll to Top