Author name: Rajesh R

കുറയുന്നില്ല,​ കുട്ടികളിലെ ഡിജിറ്റൽ അടിമത്തം

ആലപ്പുഴ: ബോധവത്കരണം ഊർജിതമായി തുടരുമ്പോഴും കുട്ടികളിലെ ഡിജിറ്റൽ അടിമത്തം കാര്യമായി കുറഞ്ഞിട്ടില്ലെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. രക്ഷകർത്താക്കളിലെ ഡിജിറ്റൽ സാക്ഷരത, മാനസികാരോഗ്യ സാക്ഷരത,നിയമ സാക്ഷരത എന്നിവയിലെ പരിമിതികളാണ് കുട്ടികളെ ഡിജിറ്റൽ അടിമത്തത്തിലേക്ക് തള്ളിവിടുന്നതെന്നാണ് അവർ പറയുന്നത്. രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകരുത്. മൂന്നുവയസുവരെയുള്ള കുട്ടികൾക്ക് ഒരുദിവസം അരമണിക്കൂർ മാത്രമേ അനുവദിക്കാവു. മൂന്നുമുതൽ അഞ്ചുവയസുവരെയുള്ളവ‌ർക്ക് ഒരുദിവസം ഒരുമണിക്കൂറും ആറുമുതൽ 18 വയസുവരെയുള്ളവർക്ക് പരമാവധി രണ്ടുമണിക്കൂറും മാത്രമേ ഡിജിറ്റൽ ഉപകരണങ്ങൾ നൽകാവു. നിശ്ചയിച്ച പരിധിയിൽ കൂടുതൽ കുട്ടി ഉപയോഗിക്കുന്നുവെങ്കിൽ അടുത്ത […]

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം മുതലപ്പൊഴിയിൽ മണൽനീക്കം ആരംഭിച്ചു

ചിറയിൻകീഴ്: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി, മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജറിന്റെ തകരാറുകൾ പരിഹരിച്ച് മണൽനീക്കം പുനഃരാരംഭിച്ചു. മാസങ്ങൾക്കു ശേഷമാണ് എല്ലാ തകരാറുകളും പരിഹരിച്ച് കാര്യക്ഷമമായി മണൽനീക്കം ആരംഭിച്ചത്. കടലിൽ ഉറപ്പിച്ചു നിറുത്താൻ സഹായിക്കുന്ന സ്പഡ് പൈപ്പ് ചെന്നൈയിൽ നിന്നെത്തിച്ചതോടെയാണ് മണൽനീക്കം ഉഷാറായത്. മുതലപ്പൊഴി അഴിമുഖത്ത് മണൽനീക്കം കാര്യക്ഷമമാക്കാൻ ഏപ്രിൽ മാസത്തോടെയാണ് ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂർ അഴീക്കൽ നിന്നുമെത്തിച്ചത്. അടിക്കടിയുണ്ടായ കേടുപാടുകളാൽ ഉപയോഗിക്കാനായത് 48 മണിക്കൂർ മാത്രം. ഒരു തകരാർ പരിഹരിക്കുമ്പോൾ അടുത്ത തകരാർ ഉടനെത്തും. തകരാറിലായ യന്ത്രഭാഗങ്ങൾ വിവിധയിടങ്ങളിൽ നിന്ന്

ആർ.എൽ.വി കോളേജ് ‘ഹൗസ് ഫുൾ’, വിദേശികളടക്കം പ്രവേശനം നേടാൻ എത്തുന്നവരുടെ എണ്ണം കൂടുന്നു

കൊച്ചി: സംസ്ഥാനത്തെ പല ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് കോളേജ് ‘ഹൗസ് ഫുൾ”. ഓരോ വർഷവും വിദേശികളടക്കം പ്രവേശനം നേടാൻ എത്തുന്നവരുടെ എണ്ണം കൂടുന്നു. നൃത്തവിഭാഗത്തിൽ 15 സീറ്റിലേക്ക് ഇത്തവണ ലഭിച്ചത് 150ലേറെ അപേക്ഷ. അച്ഛനമ്മമാരുടെ നിർബന്ധത്തിനു വഴങ്ങി കുട്ടികൾ ഏതെങ്കിലും കോഴ്‌സ് തെരഞ്ഞെടുക്കുന്ന സ്ഥിതി മാറിയെന്ന് പ്രിൻസിപ്പൽ പ്രൊഫ.ആർ.രാജലക്ഷ്മി പറഞ്ഞു. കലയോടുള്ള താത്പര്യം മൂലം എൻജിനിയറിംഗ് അടക്കമുള്ള പഠനം അവസാനിപ്പിച്ച് വരുന്നവരുമുണ്ട്. ഈ വർഷം

ചരമ അറിയിപ്പ്

നാരകത്തറ മൂന്നാം നമ്പർ എസ്എൻഡിപി ശാഖ യോഗ അംഗവും നാരകത്തറ കിളിയങ്കാവിൽ ചിറ വീട്ടിൽ ദിവാകരൻ 83 വയസ്സ് വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു പരേതന്‍റെ ശവസംസ്കാരം ഇന്ന് (9-10-2025}വ്യാഴാഴ്ച പകൽ രണ്ടു മുപ്പതിന് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു നേരിട്ട് അറിയിക്കാൻ പറ്റാതെയും അറിഞ്ഞിട്ടില്ലാത്തവരും ഇതൊരു അറിയിപ്പായി കണക്കാക്കി ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു

നികുതി കുറഞ്ഞു,വില കുറഞ്ഞില്ല കേന്ദ്ര ഇടപെടൽ കാത്ത് ജനം

തിരുവനന്തപുരം: സെപ്തംബർ 22ന് ജി.എസ്.ടി നിരക്ക് കുത്തനെ കുറച്ചെങ്കിലും ഒട്ടുമിക്ക സാധനങ്ങൾക്കും വില കുറഞ്ഞില്ല. നേട്ടം കമ്പനികളും ചില്ലറ വില്പനക്കാരും പോക്കറ്റിലിടുന്നു. ഈ സ്ഥിതി തുടർന്നാൽ ഇടപെടേണ്ടി വരുമെന്ന നിലപാടിൽ കേന്ദ്രം. സംസ്ഥാന സർക്കാരുകളും ഇതിനോട് യോജിക്കുന്നു. ഒക്ടോബർ 20നു മുമ്പ് നിരക്കിളവിലെ വിടവ് നികത്തണമെന്ന് 800 ബ്രാൻഡുകൾക്കും കമ്പനികൾക്കും കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ നടത്തിയ റാൻഡം സർവേയിൽ ഓട്ടോമൊബൈൽ രംഗത്ത് 100 ശതമാനം വിലക്കുറവുണ്ടായി. എന്നാൽ സോപ്പ്, ഷാമ്പു, പാക്കേജ്ഡ് ഫുഡ് തുടങ്ങിവയ്ക്ക്

കട്ടിളയും കടത്തി: സ്വർണപ്പാളി കട്ടത് ചെമ്പെന്ന് രേഖപ്പെടുത്തി

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണം പൂശിയ കട്ടിളപ്പാളികളും ചെമ്പെന്ന് രേഖപ്പെടുത്തി കടത്തി. ഇതോടെ,​ അയ്യപ്പന് ഭക്തർ സമർപ്പിച്ച സ്വർണമുൾപ്പെടെ കോടികളുടെ കാണിക്ക വേറെയും കൊള്ളയടിക്കപ്പെട്ടെന്ന സംശയം ബലപ്പെട്ടു. 2019 മാർച്ച് 11നുശേഷം തയ്യാറാക്കിയ ദേവസ്വം മഹസറിൽ കട്ടിളപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം വീണ്ടും സ്വർണം പൂശാൻ കൊടുത്തയച്ചത്. സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് ഇന്നലെ സസ്‌പെൻഡ് ചെയ്ത ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരിബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വർണം പൂശിയ ദ്വാരപാലക ശില്പപ്പാളികൾ

മലബാർ ദേവസ്വത്തിലും ക്ഷേത്ര സ്വർണം കട്ടു ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ 20 പവൻ കാണാനില്ല

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി വിവാദത്തിനു പിന്നാലെ മലബാർ ദേവസ്വത്തിലും സ്വർണം കട്ടത് വെളിച്ചത്തായി. കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ 20 പവനോളം വഴിപാട് സ്വർണം കാണാതായതായാണ് വിവരം. ദേവസ്വം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഉരുപ്പടി കാണാതായത് കണ്ടെത്തിയത്. സ്ഥലം മാറിപ്പോയ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർ വിളിച്ചുവരുത്തി. ഇയാൾ ഉതുവരെ സ്വർണം തിരിച്ച് ഏൽപ്പിച്ചിട്ടില്ല. ദേവസ്വം ബോർഡ് അന്വേഷണമാരംഭിച്ചു. 2023 ൽ കോട്ട ക്ഷേത്രത്തിൽ നിന്ന്

വനംവകുപ്പിൽ….. ഇഷ്ടക്കാർക്ക് ഇഷ്ടതാവളം ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കുന്നു

തിരുവനന്തപുരം: ഇഷ്ടക്കാരെ സംരക്ഷിക്കുന്നതിനായി വനംവകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കുന്നു. ഓൺലൈനായി സ്ഥലംമാറ്റിയ 84 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ മൂന്നാർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വീണ്ടും സ്ഥലംമാറ്റി. പൊതുസ്ഥലംമാറ്റം ലഭിച്ചവരിൽ ഭൂരിഭാഗംപേരും പുതിയ സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ടുമില്ല. ആഗസ്റ്റ് ഒന്നിനാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. സെപ്തംബർ 29നകം സ്ഥലംമാറ്റം നടപ്പാക്കി റിപ്പോർട്ട് നൽകണമെന്ന് ഭരണവിഭാഗം മേധാവി ഡോ. പ്രമോദ് ജി.കൃഷ്ണൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കും ഡി.എഫ്.ഒമാർക്കും നിർദ്ദേശം നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇഷ്ടക്കാരെ സംരക്ഷിക്കാനാണ് നീക്കമെന്നാണ്

ദേവസ്വം മന്ത്രി രാജിവയ്ക്കണം:വി.ഡി.സതീശൻ കോടതിയെ അംഗീകരിക്കാത്ത നാടകം: മന്ത്രി രാജീവ്

തിരുവനന്തപുരം: സ്വർണപ്പാളി കടത്ത് ഹൈക്കോടതി ശരിവച്ച പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണംപൂശിയ ദ്വാരപാലക ശില്പം ഉയർന്ന നിരക്കിൽ വില്പന നടത്തിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. കള്ളന്മാരാണ് ബോർഡിന്റെ തലപ്പത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് സഭയിൽ പ്രതിഷേധം തുടരുകയാണെന്ന് വ്യക്തമാക്കി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഹൈക്കോടതിയെപ്പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മന്ത്റി പി.രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തേയും സ്വാഗതം

സ്വർണപ്പാളി: രണ്ടാംദിനവും സഭ സ്തംഭിച്ചു….. ശരണംവിളിയുടെ താളത്തിൽ മുദ്രാവാക്യം, കൂക്കിവിളി സ്പീക്കറുടെ മുഖംമറച്ച് ബാനറുകൾ

തിരുവനന്തപുരം: നടുത്തളത്തിലിറങ്ങി ശരണം വിളിയുടെ താളത്തിൽ മുദ്രാവാക്യം വിളി, മന്ത്രിമാർക്കെതിരെ കൂക്കിവിളി. ശബരിമല സ്വർണപ്പാളി വിവാദത്തിൽ രണ്ടാംദിനവും പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. ചോദ്യോത്തരവേള മുതൽ തുടങ്ങിയ പ്രതിഷേധത്തിനൊടുവിൽ നാല് ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി 11.15ന് സഭ പിരിഞ്ഞു. ‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ’ എന്നെഴുതിയ ബാനറും പ്ലക്കാർഡുകളുമായാണ് ഇന്നലെയും പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ചോദ്യോത്തരവേളയിൽ ബഹളം തുടങ്ങിയതോടെ 21-ാംമിനിറ്റിൽ സഭ നിറുത്തിവച്ചു. 9.56ന് വീണ്ടും തുടങ്ങി. ശൂന്യവേള നാലുമിനിറ്റ് നേരത്തെ ആരംഭിച്ചു. സ്പീക്കർ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതോടെ

Scroll to Top