Author name: Rajesh R

ഐ.ടി രംഗത്ത് അനിശ്ചിതത്വം

ഐ.ടി മേഖലയിൽ കാലങ്ങളായി നിലനിന്ന പല അഭ്യൂഹങ്ങളും യാഥാർത്ഥ്യമായ വർഷമാണ് 2025. നിർമ്മിതബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവ് രാജ്യത്ത് തൊഴിൽപ്രതിസന്ധിക്ക് കാരണമാകുമെന്ന് സാങ്കേതികവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ട് നാളുകളേറെയായി. എന്നാൽ യഥാർത്ഥ വില്ലൻ നിർമ്മിതബുദ്ധി മാത്രമാണോ? മറ്റൊരു തൊഴിൽ സങ്കേതം കണ്ടെത്താൻ യുവത ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ? പ്ലാൻ ബി ആയി ഉടനടി ചെയ്യേണ്ടത് എന്തെല്ലാം? ഒരു അന്വേഷണം… ————————————————- രണ്ടുമാസം മുമ്പാണ് ഒരുവർഷത്തിനുള്ളിൽ രണ്ടുശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഐ.ടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) […]

ആരോഗ്യ മേഖല തകർന്നെന്ന് പ്രതിപക്ഷം, അമേരിക്കയേക്കാൾ മികച്ചതെന്ന് മന്ത്രി

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണം കണ്ടെത്തുന്നതിലടക്കം ആരോഗ്യവകുപ്പ് സമ്പൂർണപരാജയമാണെന്ന് പ്രതിപക്ഷം. ശിശുമരണ നിരക്കിലടക്കം അമേരിക്കയേക്കാൾ മെച്ചമാണെന്ന് മന്ത്രി വീണാജോർജ്ജ്. മസ്തിഷ്കജ്വരം വർദ്ധിക്കുന്നതിനെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. പ്രമേയം അവതരിപ്പിച്ച എൻ.ഷംസുദ്ദീനെ മന്ത്രി വ്യക്തിപരമായി ആക്ഷേപിച്ചെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പകർച്ചവ്യാധികൾ അടിക്കടി പടർന്നുപിടിക്കുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ആരോഗ്യമേഖലയുടെ അവസ്ഥ പരിതാപകരമാണെന്നും എൻ.ഷംസുദ്ദീൻ ആരോപിച്ചു. മരുന്നും ഉപകരണങ്ങളും നൽകിയവർക്കടക്കം 2000കോടിയുടെ കുടിശിക കൊടുത്തുതീർക്കാനുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 1411പേർ

25 കോടിയുടെ ട്രേഡിംഗ് തട്ടിപ്പ്: കൊല്ലം സ്വദേശിനി അറസ്റ്റിൽ

കൊച്ചി: രാജ്യം കണ്ട ഏറ്റവും വലിയ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളിൽ ഒന്നായ ‘ക്യാപിറ്റലിക്സ്” കേസിൽ അറസ്റ്റിലായ കൊല്ലം സ്വദേശി ജി. സുജിതയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആദ്യ അറസ്റ്റാണിത്. ചൊവ്വാഴ്ചയാണ് പിടിയിലായത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. തട്ടിയെടുത്ത പണത്തിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ സുജിതയുടെ പാലാരിവട്ടത്തെ ബാങ്ക് അക്കൗണ്ടിൽ എത്തിയെന്നും തുടർന്ന് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിന് സുജിത കമ്മിഷൻ പറ്റിയിരുന്നു. കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയുടെ 25 കോടിയാണ്

സഭയിൽ തീയായി ലോക്കപ്പിലെ ഇടി, മുഖ്യമന്ത്രിയും സതീശനും തമ്മിൽ വാക്പോര്

തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനമടക്കമുള്ള പൊലീസ് ക്രൂരതകൾ എണ്ണിയെണ്ണി നിയമസഭയിൽ വിവരിച്ച പ്രതിപക്ഷത്തെ യു.ഡി.എഫ് കാലത്തെ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ച് തിരിച്ചടിച്ച് ഭരണപക്ഷം. പൊലീസ് ക്രൂരതകൾ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയമായി പരിണമിച്ചപ്പോഴാണ് ശക്തമായ വാഗ്വാദവുമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള രൂക്ഷ വാക്പോരിലും അത് കലാശിച്ചു. തെറ്റുചെയ്യുന്ന പൊലീസുകാർക്കെതിരെ കർക്കശമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ക്രൂരമർദ്ദനങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് സതീശൻ തിരിച്ചടിച്ചു.അതിനിടെ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച പൊലീസുകാരെ

അപകടമുണ്ടാക്കിയാൽ അടി ഉറപ്പ്, അതിവേഗക്കാർക്ക് പാറപ്പുറത്തുകാരുടെ മുന്നറിയിപ്പ്

കൊച്ചി: റോഡ് നന്നായപ്പോൾ അപകടം കൂടി. കാരണം തിരിച്ചറിഞ്ഞ പാറപ്പുറത്തെ നാട്ടുകാർ പ്രതിരോധവുമായി രംഗത്തിറങ്ങി. ’അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ തല്ല് ഉറപ്പ്, ഒരു ദയയും ഉണ്ടാകില്ല” നാട്ടുകാർ ബോർഡ് സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ ആലുവ ദേശം-വല്ലം കടവ് റോഡിലാണ് യാത്രക്കാർക്കായി മുന്നറിയിപ്പ് ബോർഡുള്ളത്. ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച വട്ടേരി സേവ്യറിനെ (59) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെയാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്. ഏറെ നാളായി തകർന്നുകിടന്ന 14.1 കിലോമീറ്റർ റോഡ് നാട്ടുകാരുടെ നിരന്തര മുറവിളിക്കൊടുവിൽ 17.5 കോടി

പ്രധാനമന്ത്രിക്ക് ഇന്ന് 75-ാം പിറന്നാൾ, രണ്ടാഴ്ചത്തെ ആഘോഷവുമായി ബി ജെ പി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാൾ. ഗുജറാത്തിലെ മെഹ്‌സാനയിൽ 1950 സെപ്‌തംബർ 17ന് ജനിച്ച മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികൾക്ക് കേന്ദ്രസർക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും. പിറന്നാൾ ദിനം പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യ പി.എം മിത്ര ടെക്‌സ്റ്റൈൽ പാർക്കിന് തറക്കല്ലിടും. മോദിയുടെ പിറന്നാളിന്റെ ഭാഗമായി ബി.ജെ.പി നേതൃത്വത്തിൽ ഇന്നു മുതൽ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്‌വാഡ” (സേവന വാരം) ആചരിക്കും. മദ്ധ്യപ്രദേശിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. രക്തദാന-ആരോഗ്യ

അധിക തീരുവ പിൻവലിക്കാതെ തർക്കം തീരില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: 25 ശതമാനം അധിക തീരുവ പിൻവലിക്കാതെ വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടാകില്ലെന്ന് യു.എസിനെ അറിയിച്ച് ഇന്ത്യ. ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചകളിലാണ് നിലപാടറിയിച്ചത്. വ്യാപാര കരാറിൽ ഏർപ്പെടുന്നതിനുള്ള തടസങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ചർച്ച. ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്താണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നും അതിന്റെ പേരിൽ അധിക തീരുവ ചുമത്തിയത് അന്യായമെന്നും ഇന്ത്യൻ പക്ഷം ചൂണ്ടിക്കാട്ടി. യു.എസ് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിലെ എതിർപ്പും

കരയുദ്ധം തുടങ്ങി, ഗാസയിൽ 90 മരണം, ഗാസ സിറ്റി വിടണമെന്ന് മുന്നറിയിപ്പ്

പരക്കം പാഞ്ഞ് ജനം ഗാസ: ഗാസ പിടിച്ചെടുക്കാൻ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ഓപ്പറേഷൻ ‘ഗിദയോൻ ചാരിയറ്റ്സ് 2’ എന്ന പേരിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേനഅറിയിച്ചു. ഇന്നലെ മാത്രം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 90 പേർ കൊല്ലപ്പെട്ടു. ഗാസയിൽ നിർണായക സൈനിക നടപടി തുടങ്ങിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസ സിറ്റിയിൽ വിപുലമായ സൈനിക നടപടി ആരംഭിച്ചതായും പ്രദേശവാസികൾ ഉടൻ പ്രദേശം വിട്ടുപോകണമെന്നും സൈന്യം മുന്നറിയിപ്പ് നൽകിയതോടെ ജനം പരക്കം പാഞ്ഞു. ഇന്നലെ

പീഡന ഭീതിയിൽ വനം വനിതാ ജീവനക്കാർ

തിരുവനന്തപുരം: വനംവകുപ്പിൽ വനിതാജീവനക്കാർ ഉന്നയിക്കുന്ന ലൈംഗിക പീഡനം അടക്കമുള്ള പരാതികളിൽ കേസെടുക്കുകയോ ഉചിതമായ ശിക്ഷ ഉറപ്പാക്കുകയോ ചെയ്യാതെ ഒതുക്കിത്തീർക്കുന്നെന്ന ആക്ഷേപം ശക്തമായി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 20 പരാതികൾ ഒതുക്കിയെന്നാണ് വിവരം. വനിതാജീവനക്കാരുടെ പ്രൊമോഷനുൾപ്പെടെ തടയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പരാതികൾ കുഴിച്ചുമൂടുന്നത്.വയനാട് സുഗന്ധഗിരിയിൽ ഫോറസ്റ്റ് സ്റ്റേഷനിൽ അർദ്ധരാത്രി വനിതാജീവനക്കാരി പീഡനത്തിനിരയായെന്ന വിഷയം പുറത്തായതോടെയാണ് മുമ്പുണ്ടായ പരാതികളിൽ വനംവകുപ്പ് നടപടിയെടുക്കാത്തതിനെതിരേ ആക്ഷേപമുയർന്നത്.ലൈംഗിക പീഡനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ വനംവകുപ്പ് ആഭ്യന്തര സമിതികൾ രൂപീകരിക്കാറുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. വനംവകുപ്പിൽ

അതിദരിദ്രർക്ക് വീടും ഭൂമിയും വാങ്ങി നൽകാൻ പദ്ധതി

ആലപ്പുഴ: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി വീടും വസ്തുവുമില്ലെന്ന് കണ്ടെത്തിയ 3613 അതിദരിദ്ര കുടുംബങ്ങൾക്ക് വീടുകൾ ഉൾപ്പെട്ട മൂന്ന് സെന്റിൽ കുറയാത്ത ഭൂമി വാങ്ങി നൽകുന്നതിന് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ളതാണ് പദ്ധതി. താത്പര്യമുള്ളവർക്ക് 10 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വീടുകൾ ഉൾപ്പെട്ട ഭൂമി കണ്ടെത്താനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങളോട് അറിയിച്ചിട്ടുള്ളത്. പരമാവധി 6 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിലും 6.70 ലക്ഷം രൂപ മുനിസിപ്പാലിറ്റിയിലും 9.25 ലക്ഷം രൂപ കോർപ്പറേഷൻ പ്രദേശത്തും അനുവദിക്കാമെന്നാണ്

Scroll to Top