Author name: Rajesh R

നെൽ കർഷകർക്ക് 100 കോടി

തിരുവനന്തപുരം: നെൽ കർഷകർക്കുള്ള സംസ്ഥാന ഉത്പാദന ബോണസിന് 100 കോടി രൂപ മുൻകൂർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ വർഷം സംഭരിച്ച നെല്ലിന്റെ ഉത്പാദന ബോണസ് വിഹിതം പൂർണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 100 കോടികൂടി മുൻകൂർ അനുവദിച്ചത്. മിനിമം താങ്ങുവില പദ്ധതിക്കുകീഴിൽ, സംസ്ഥാനം സംഭരിക്കുന്ന നെല്ലിന്റെ വില നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. നെല്ല് സംഭരണം നടത്തിയ വകയിൽ കേന്ദ്രത്തിൽ നിന്ന് 2601 കോടിയാണ് ലഭിക്കാനുള്ളത്. 2017-18 സാമ്പത്തിക വർഷംമുതൽ 2024വരെ നെല്ല് സംഭരിച്ചതിലെ […]

അപകടസഹായ പദ്ധതി കേരളത്തിൽ വൈകും,ഇൻഷ്വറൻസ് ഇല്ലെങ്കിലും കേന്ദ്രസഹായം 1.5 ലക്ഷം

കൊച്ചി: വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ അടിയന്തര ചികിത്സാസഹായം നൽകുന്ന കേന്ദ്രപദ്ധതി കേരളത്തിൽ നടപ്പാക്കാൻ വൈകും. പ്രാരംഭ നടപടിക്രമങ്ങൾ തുടങ്ങിയെങ്കിലും ഈ സാമ്പത്തിക വ‌ർഷം പദ്ധതി ഉറപ്പില്ലെന്ന് നോഡൽ ഏജൻസിയായ സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇരയാകുന്നവ‌ർക്കും ചികിത്സാധനം കിട്ടുന്ന പദ്ധതിയാണ് ഇഴയുന്നത്. ആറു സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി കഴിഞ്ഞവർഷം തുടങ്ങിയിരുന്നു. വാഹനാപകടങ്ങൾക്ക് ഇരയാകുന്ന ഓരോരുത്തർക്കും ആദ്യ ഏഴു ദിവസത്തെ ചികിത്സയ്‌ക്കായാണ് ഒന്നരലക്ഷം വരെ നൽകുന്നത്.

ഇന്ത്യയും റഷ്യയും എന്നും ഒന്നിച്ചുനിൽക്കും: മോദി

ന്യൂഡൽഹി: പ്രയാസകരമായ സാഹചര്യങ്ങളിൽ എന്നും തോളോടുതോൾ ചേർന്നുനിന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമ്പത്തിക, ഊർജ്ജ മേഖലകളിലെ സഹകരണത്തിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയുടെ തീരുവ ഭീഷണി അവഗണിച്ച് റഷ്യയിൽ നിന്ന് തുടർന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ഇപ്പോടെ വ്യക്തമായി. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ഈ സഹകരണം അനിവാര്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുക്രെയിനിൽ സംഘർഷം അവസാനിപ്പിച്ച് ശാശ്വത സമാധാനത്തിനുള്ള മാർഗം കണ്ടെത്തേണ്ടതുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള

പാക് ഭീകരതയെ ചൈന തള്ളി, എസ്.സി.ഒയിൽ ഇന്ത്യൻ നിലപാടിന്  അംഗീകാരം

ന്യൂഡൽഹി: പാകിസ്ഥാന്റെ ഉറ്റമിത്രം ചൈന ആതിഥേയത്വം വഹിച്ച ടിയാൻജിൻ ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നിലപാടിന് അംഗീകാരം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുത്ത ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഉയർത്തുന്ന വാദങ്ങളെ ഇത്രയുംകാലം ചൈന എതിർത്തിരുന്നു. ഭീകരാക്രമണങ്ങൾ നടത്തുന്നവരെയും ഒത്താശ ചെയ്യുന്നവരെയും നിയമവ്യവസ്ഥയുടെ മുന്നിൽ കൊണ്ടുവരണമെന്ന് എസ്.സി.ഒ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. എല്ലാതരത്തിലുള്ള ഭീകരതയെയും അപലപിക്കുന്നതായി പ്രഖ്യാപനത്തിൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരത അടക്കം ചെറുക്കണം. ഭീകരതയെ

ശബരിമല യുവതീപ്രവേശനം ; നിലപാട് തിരുത്താൻ ദേവസ്വം ബോർഡ്

ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുത്തിയേക്കും. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇത് സംബന്ധിച്ച സൂചന നൽകി. ശബരിമലയിൽ യുവതീപ്രവേശനം ആവാമെന്ന് സുപ്രീംകോടതിയിൽ നേരത്തേ ബോർഡ് നൽകിയ സത്യവാങ്മൂലം മാറ്റുന്നതിൽ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശനം ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമാണെന്ന

സ്കൂൾ പാചക തൊഴിലാളികൾക്ക് ഇത്തവണ പട്ടിണി ഓണം

ജൂലായ് മുതലുള്ള ശമ്പളം കിട്ടിയില്ല കൊല്ലം: ഓണം വിളിപ്പാടകലെ എത്തിയിട്ടും സ്കൂൾ പാചകത്തൊഴിലാളികൾക്ക് ശമ്പളം കിട്ടിയില്ല. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഇതുവരെയും ജൂലായ് മാസത്തെ ശമ്പളമോ ഉത്സവബത്തയോ ജില്ലയിലെ സ്കൂൾ പാചകതൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ജൂൺ മാസത്തെ ശമ്പളം ജൂലായ് അവസാനമാണ് കൊടുത്തത്. എല്ലാ മാസവും ശമ്പളം വൈകുന്നത് പതിവാണെന്ന് പാചക തൊഴിലാളികൾ പറയുന്നു. മുൻവർഷങ്ങളിലും ശമ്പളം പതിവായി മുടങ്ങിയിരുന്നു. തുടർന്ന് പാചകത്തൊഴിലാളി സംഘടനകൾ സമരം നടത്തിയാണ് ശമ്പളം വാങ്ങിയെടുത്തത്. പ്രതിദിനം ഒരു

ഗവ. ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ, സ്റ്റെന്റ് അടക്കം വിതരണം നിറുത്തി കമ്പനികൾ

നൽകാനുള്ള കുടിശിക 158 കോടി തിരുവനന്തപുരം: കുടിശിക തുക 158.68 കോടിയിലെത്തിയതിനെ തുടർന്ന് സ്റ്റെന്റ് ഉൾപ്പെടെയുള്ളവയുടെ വിതരണം കമ്പനികൾ നിറുത്തിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലടക്കം ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ. ഒരാഴ്ചത്തേക്കുള്ള സാമഗ്രികൾ സ്റ്റോക്കുള്ളതിനാൽ പല ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. എന്നാൽ, ഒരാഴ്ചകഴിഞ്ഞാൽ പൂർണമായി മുടങ്ങിയേക്കും. സ്റ്റെന്റുകൾ, ഗൈഡ് വയറുകൾ, ഗൈഡ് കത്തീറ്ററുകൾ, പി.ടി.സി.എ ബലൂണുകൾ എന്നിവയുൾപ്പെടെ ആൻജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സാമഗ്രികൾ നൽകുന്ന കമ്പനികൾക്കാണ് 158 കോടി നൽകാനുള്ളത്. 21 ആശുപത്രികളിലെ 18 മാസത്തെ കുടിശികയാണിത്. അടിയന്തരമായി

അമീബിക് മസ്തിഷ്‌ക ജ്വരം: പിഞ്ചു കുഞ്ഞ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഓമശ്ശേരി കണിയമ്പുറം വീട്ടിൽ അബ്ദുൾ സിദ്ദിഖിന്റേയും മെെനൂന ദമ്പതികളുടേയും മകൻ മുഹമ്മദ് ആഹിലാണ് ഇന്നലെ പുലർച്ചെ 12.30ന് മരിച്ചത്. പ്രതിരോധശേഷി കുറവായിരുന്ന കുഞ്ഞ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ആഗസ്റ്റ് നാലിനാണ് കടുത്ത പനിയോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചണ്ഡീഗഡിലെ വെെറോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് രോഗം

രാജ്യവ്യാപക പ്രചാരണം വോട്ടുകൊള്ള: ’ഹൈഡ്രജൻ ബോംബ് ‘ ഉടനെന്ന് രാഹുൽ, ബീഹാറിലെ ‘വോട്ടർ അധികാർ യാത്രയ്‌ക്ക്’ സമാപനം

പാട്ന: വോട്ടുകൊള്ള ആരോപണത്തിൽ ‘ഹൈഡ്രജൻ ബോംബ്’ ഉടൻ വരുമെന്ന് മുന്നറിയിപ്പ് നൽകിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് സൂചന നൽകി. ബീഹാറിൽ ആഗസ്റ്റ് 17ന് ആരംഭിച്ച ‘വോട്ടർ അധികാർ യാത്ര’ ഇന്നലെ പാട്നയിൽ സമാപിച്ചപ്പോഴാണ് പോരാട്ടത്തിന്റെ പുതിയ പോ‌ർമുഖം തുറക്കുമെന്ന് രാഹുൽ വ്യക്തമാക്കിയത്. അടുത്ത യാത്ര ഗുജറാത്തിലാണെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് വോട്ടു മോഷ്‌ടിക്കുകയാണെന്ന് രാഹുൽ ആവർത്തിച്ചു. ബി.ജെ.പി തയ്യാറായി

ഭൂകമ്പത്തിൽ തകർന്ന് അഫ്ഗാൻ, 812 മരണം, ശവപ്പറമ്പായി കുനാർ, 13 തുടർചലനങ്ങൾ 

കാബൂൾ: വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, കുനാർ പ്രവിശ്യകളെ വിറപ്പിച്ച ഭൂകമ്പത്തിൽ 812 പേരുടെ ജീവൻ പൊലിഞ്ഞു. 2,830 പേർക്ക് പരിക്കേറ്റു. നിരവധി ഗ്രാമങ്ങൾ പൂർണമായും തകർന്നടിഞ്ഞു. മരണ സംഖ്യ ഇനിയും കൂടിയേക്കും. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 12.47നാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. 800ഓളം മരണം സ്ഥിരീകരിച്ചത് കുനാർ പ്രവിശ്യയിൽ മാത്രമാണ്.  കാബൂൾ മുതൽ പാകിസ്ഥാനിലെ ഇസ്ലാമബാദ്, ലാഹോർ തുടങ്ങിയ നഗരങ്ങൾ വരെ പ്രകമ്പനം അനുഭവപ്പെട്ടു. നംഗർഹാറിലെ ലോവർ കുനാർ ജില്ലയിൽ ഭൂമിക്കടിയിൽ 8 കിലോമീറ്റർ ആഴത്തിലാണ്

Scroll to Top