Author name: Rajesh R

സ്കൂളിലെ കെമിസ്ട്രി പ്രേമം വഴിത്തിരിവായി, ശ്രീരാജ് 100 കോടിയുടെ  ബിസിനസ് അധിപതി

കൊച്ചി: കടുകുമണിയുടെ ലക്ഷം കോടിയിൽ ഒരംശം മാത്രമുള്ള തന്മാത്രകളിൽ നിന്ന് 100 കോടിയുടെ ബിസിനസുമായി മലയാളി ശാസ്ത്രജ്ഞൻ. തൃശൂർ അന്നനാട് സ്വദേശി ഡോ. ശ്രീരാജ് ഗോപിയാണ് (41) കൊരട്ടി ഇൻഫോ പാർക്കിലെ ‘മോളിക്യൂൾസ് ബയോ ലാബ്‌സ് ലിമിറ്റഡ്” എന്ന സ്വന്തം സ്ഥാപനത്തെ ഈ നിലയിൽ വളർത്തിയത്. മരുന്നുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാൻ സഹായിക്കുന്ന തൻമാത്രാഘടകങ്ങൾ പച്ചില വർഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നു. ഇത് പൊടിരൂപത്തിലാക്കി ആഗോളമരുന്നു കമ്പനികൾക്ക് നൽകുന്ന ദൗത്യമാണ് ശ്രീരാജ് നിർവഹിക്കുന്നത്. അന്നനാട് യൂണിയൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ […]

ജയിലിലിരുന്നുള്ള ഭരണം ശരിയല്ല,​ പുതിയ ബില്ലിൽ എതിർക്കാൻ പ്രതിപക്ഷത്തിന് അവകാശമില്ല: ഷാ

ന്യൂഡൽഹി: മന്ത്രിമാർ ജയിലിൽ കിടന്ന് ഭരിക്കുന്നത് തടയാനുള്ള പുതിയ ബിൽ നിയമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിക്ക് നിയമത്തെ എതിർക്കാൻ അവകാശമില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജയിലിലായാലും രാജിവയ്ക്കാത്ത പ്രവണതയാണുള്ളുത്. തമിഴ്‌നാട്ടിലെയും ഡൽഹിയിലെയും മന്ത്രിമാരും മുഖ്യമന്ത്രിയും രാജിവച്ചില്ല. മുഖ്യമന്ത്രി ജയിലിൽ കിടന്ന് ഭരിക്കുന്ന നാണക്കേട് ഭരണഘടനാ നിർമ്മാതാക്കൾ സങ്കൽപ്പിച്ചിട്ടില്ല. ജയിലിൽ കിടന്ന് സർക്കാരുണ്ടാക്കും. ജയിൽ മുഖ്യമന്ത്രി ഭവനാക്കും. ഉദ്യോഗസ്ഥർ ജയിലിൽ വന്ന് ഉത്തരവുകൾ സ്വീകരിക്കും. അത് പാടില്ല. പുതിയ

 ഇന്ത്യയ്ക്കെതിരെയുള്ള തീരുവ റഷ്യയെ സമ്മർദ്ദത്തിലാക്കാൻ: ജെ.ഡി വാൻസ്

വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ വർധന പ്രാബല്യത്തിൽ വരാനിരിക്കെ അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണ് ഇന്ത്യയ്ക്കെതിരെ തീരുവ പ്രഖ്യാപിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ‘ആക്രമണാത്മക സാമ്പത്തിക സ്വാധീനം’ ആണ് ട്രംപ് ലക്ഷ്യമിടുന്നത്. അസംസ്കൃത എണ്ണ വിറ്റ് റഷ്യ കൂടുതൽ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകുമെന്നും വാൻസ് പറഞ്ഞു. യുക്രെയ്നിലെ ആക്രമണം തുടരുകയാണെങ്കിൽ റഷ്യ

ചുവന്ന കടൽ പ്രതിഭാസം :മത്സ്യലഭ്യതയെ ബാധിച്ചു. 

കൊച്ചി: കേരളതീരത്തെ റെ‌ഡ്ടൈഡ് പ്രതിഭാസം (തീരത്തോട് ചേർന്ന് സമുദ്രജലത്തിലുണ്ടാകുന്ന നിറവ്യത്യാസം) മത്സ്യലഭ്യതയെ ബാധിച്ചു. കോഴിക്കോട്, തൃശൂർ, എറണാകുളം തീരത്താണ് ചുവപ്പ് ‌ക‌‌‌ടൽ പ്രതിഭാസം വ്യാപകം. മേയ് 31ന് നിരോധനം നീങ്ങിയതിന് അടുത്ത ദിവസങ്ങളിൽ മീൻ കിട്ടിയിരുന്നു. പിന്നീട് കിളിമീനും കണവയും കുറഞ്ഞു. ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും വടക്കൻകേരളത്തിലെ ബോട്ടുകൾക്കും വള്ളങ്ങൾക്കും കിളിമീനും കണവയും കുറയാൻ കാരണമിതാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.മുനമ്പത്ത് കഴിഞ്ഞവർഷം കിട്ടിയതിന്റെ പകുതി മീനേ ഇപ്പോഴുള്ളു. വള്ളങ്ങൾക്കും ചൂണ്ട വള്ളങ്ങൾക്കും കിട്ടാറുള്ള അയലയും മത്തിയും നെയ്മീനും കുറഞ്ഞു.

സംസ്ഥാനത്ത് 18പേർ ചികിത്സയിൽ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജനകീയ ക്യാമ്പയിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 18പേർ അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായതോടെ ആരോഗ്യവകുപ്പ് പ്രതിരോധം കടുപ്പിക്കുന്നു. ജനകീയ ക്യാമ്പെയിനിലൂടെ രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് രോഗബാധിതർ. ഈ വർഷം 41കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈമാസം 30,31ന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിലും ഇത് പാലിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല

നടന്നത് അതിക്രൂര കൊലപാതകം: ദർശിതയെ കൊന്നത് വായയിൽ ഡിറ്റനേറ്റർ വച്ച് തലതകർത്ത്

കണ്ണൂർ: മോഷണത്തിന്റെയും പിന്നാലെയുള്ള ക്രൂര കൊലപാതകത്തിന്റെയും ഞെട്ടലിലാണ് കണ്ണൂർ ഇരിക്കൂറിലെ കല്യാട് ഗ്രാമം.ചുങ്കസ്ഥാനം സിബ്ഗ കോളേജിന് സമീപം അഞ്ചാംപുര വീട്ടിൽ കെ.സി.സുമതിയുടെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച പകൽ 30 പവനും നാല് ലക്ഷം രൂപയും മോഷണം പോയത്.ശേഷം ഞായറാഴ്ച മകൻ എ.പി.സുഭാഷിന്റെ ഭാര്യ ദർശിതയെ(22) കർണാടക സാലിഗ്രാമിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.പാറ പൊട്ടിക്കാനുപയോഗിക്കുന്ന ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ചാണ് കൊലപാതകം.ഡിറ്റനേറ്റർ മൊബൈൽ ചാർജറിൽ ഘടിപ്പിച്ച നിലയിലായിരുന്നു.സ്ഫോടനത്തിൽ തല പൂർണമായും തകർന്നു.വായിൽ തിരുകി വൈദ്യുതിയുമായി ബന്ധപ്പിച്ച്

യുവാവിനെ സുഹൃത്തുക്കൾ ചതുപ്പിൽ കുഴിച്ചുമൂടി, കാണാതായത് 6 വർഷം മുമ്പ്,​ 2 പേർ അറസ്റ്റിൽ

കുറ്റം വെളിച്ചത്താക്കിയത് പുതിയ എസ്.എച്ച്.ഒ കോഴിക്കോട്: ആറു വർഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കുഴിച്ചു മൂടിയെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. ചുങ്കം വേളാത്തിപ്പടിക്കൽ വിജിൽ (35)നെയാണ് കാണാനില്ലെന്നറിയിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നത്. എലത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ സുഹൃത്തുക്കളിലേക്ക് സംശയം വ്യാപിച്ചെങ്കിലും തുടരന്വേഷണം എങ്ങും എത്തിയിരുന്നില്ല. സ്റ്റേഷനിൽ പുതുതായെത്തിയ എസ്.എച്ച്.ഒ രഞ്ജിത്ത് കെ.ആർ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശം പ്രകാരം കേസ് ഏറ്റെടുത്തതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അമിതമായി ലഹരി ഉപയോഗിച്ചതിനെ

കെട്ടിടനികുതി കവരാൻ ഇൻഫർമേഷൻ മിഷൻ, ഉന്നമിടുന്നത് 141കോടി

തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാനസ്രോതസായ കെട്ടിടനികുതിയിൽ നിന്ന് വിഹിതം വേണമെന്ന് സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷൻ. പ്രതിവർഷം ഓരോ തദ്ദേശസ്ഥാപനവും പിരിക്കുന്ന നികുതിയുടെ അഞ്ചു ശതമാനം ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്കായി നൽകണമെന്നാവശ്യപ്പെട്ട് മിഷൻ എക്‌‌സിക്യുട്ടീവ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി. തദ്ദേശസ്ഥാപനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്ന സർക്കാർ സ്ഥാപനമാണിത്. ഇവിടത്തെ ജീവനക്കാരുടെ ശമ്പളവും മറ്റു പ്രവർത്തനച്ചെലവും വഹിക്കുന്നത് സർക്കാർ തന്നെയാണ്. അപ്പോഴാണ് ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് എന്നപേരിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട്

രാജിക്ക് വഴങ്ങുന്നില്ല: രാഹുൽ പാർട്ടിക്ക് പുറത്തായേക്കും

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം എതിരായതോടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും തുലാസിൽ. രാഹുൽ ഒഴിയണമെന്ന ആവശ്യത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കെ. മുരളീധരനും അടൂർ പ്രകാശുമടക്കം ഒരേ നിലപാടിലാണ്. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങിയവരുടെ അഭിപ്രായവും സമാനം. എന്നാൽ രാജിക്ക് വഴങ്ങാതെ, പാർട്ടി തന്നെയും കേൾക്കണമെന്ന നിലപാടിലാണ് രാഹുൽ. വിഷയം കേരള നേതൃത്വം എ.ഐ.സി.സിയിലേക്കും, അവിടെ നിന്ന്

ആകാശ പ്രതിരോധത്തിൽ പുതിയ ഇന്ത്യൻ മുന്നേറ്റം

ശത്രുക്കളുടെ ഡ്രോൺ മുതൽ മിസൈലുകളെ വരെ ഒരേസമയം പ്രതിരോധിക്കുന്ന ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐ.എ.ഡി.ഡബ്ലിയു.എസ്) കന്നിപ്പരീക്ഷണം വിജയം. ഒഡീഷ തീരത്തെ ചാന്ദിപ്പൂർ കേന്ദ്രത്തിൽ ശനിയാഴ്ച ഉച്ചയ്‌ക്ക് 12.30നായിരുന്നു പരീക്ഷണം. ഡി.ആർ.ഡി.ഒയുടെ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) നേതൃത്വത്തിലാണ് വികസിപ്പിച്ചത്. അതിവേഗം വിവിധ ദിശകളിലും ഉയരത്തിലുമെത്തിയ രണ്ട് ആളില്ലാ ഡ്രോൺ, മൾട്ടി – കോപ്ടർ ഡ്രോണടക്കമുള്ളവയെ നിർവീര്യമാക്കി.മിസൈൽ സംവിധാനം, ഡ്രോൺ കണ്ടെത്തി നശിപ്പിക്കുന്ന സംവിധാനം, സിസ്റ്റം കമാൻഡ് ആൻഡ് കൺട്രോൾ പ്രവർത്തനം, ആശയവിനിമയം,

Scroll to Top