Author name: Rajesh R

മഴയിലും ജ്വലിച്ച് വി.എസ്

ആലപ്പുഴ: ആർത്തുപെയ്ത മഴയെ അവഗണിച്ചെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി വി.എസിന് വലിയ ചുടുകാട്ടിൽ യാത്രാമൊഴി. തിരക്ക് നിയന്ത്രിക്കാൻ ചുടുകാട്ടിനുള്ളിലേക്കുള്ള പ്രവേശനം വി.എസിന്റെ ബന്ധുക്കൾ, എം.പിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ പാർട്ടി സംസ്ഥാന, ദേശീയ നേതാക്കൾ എന്നിവർക്കായി പരിമിതപ്പെടുത്തിയിരുന്നു. ഉച്ചയോടെതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരടക്കം ചെങ്കൊടികളേന്തി ചുവന്ന പുഴപോലെ ഇവിടേക്ക് ഒഴുകിയെത്തി. രാത്രി 8.20ന് വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഉച്ചത്തിൽ മുദ്രാവാക്യം മുഴങ്ങി. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, […]

ചരിത്രത്തിലേക്ക് നീണ്ട വിലാപയാത്ര

ആലപ്പുഴ: കേരള ചരിത്രത്തിനൊപ്പം സഞ്ചരിച്ച് സ്വയം ചരിത്രമായി മാറിയ വി.എസിന്റെ ഭൗതിക ശരീരവുമായി ജന്മനാട്ടിലേക്കുള്ള വിലാപയാത്രയും മറ്റൊരു ചരിത്രമായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സെക്രട്ടേറിയറ്റ് വളപ്പിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ആലപ്പുഴ പുന്നപ്രയിലുള്ള വി.എസിന്റെ വേലിക്കകത്ത് വീട്ടുമുറ്റത്തെത്തിയത് ഇന്നലെ ഉച്ചയ്ക്ക് 12.15ന്. ഏകദേശം 150 കിലോമീറ്റർ താണ്ടിയത് 22.5 മണിക്കൂർ കൊണ്ട്. വി.എസിനെയും വഹിച്ചുള്ള വാഹനം അമ്പലപ്പുഴ ഭാഗത്ത് എത്തിയപ്പോഴേക്കും ദേശീയപാതയും പരിസരങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പിന്നീട് പുന്നപ്ര വരെ ജനങ്ങളുടെ പ്രവാഹം. ‘ആലപ്പുഴയുടെ മണിമുത്തേ, കേരള

പാർലമെന്റിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ച: മോദി പങ്കെടുക്കും

ന്യൂഡൽഹി: പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് അടുത്തയാഴ്‌ച പാർലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. അതിനിടെ പ്രതിപക്ഷ ബഹളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെട്ടു. 28ന് തിങ്കളാഴ്‌ച ലോക്‌സഭയിലും 29ന് രാജ്യസഭയിലുമാണ് 16 മണിക്കൂർ വീതം ചർച്ചകൾ നടക്കുക. പഹൽഗാമിലെ സുരക്ഷാ വീഴ്‌ച മുതൽ വെടിനിറുത്തലിന് യു.എസ് ഇടപെട്ടെന്ന അവകാശവാദമടക്കം ചർച്ചയാകും. അതേസമയം,ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും ഇന്നലെയും സ്‌തംഭിച്ചു. ലോക്‌സഭ രാവിലെ സമ്മേളിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ

വന്ദേഭാരതിൽ നൽകിയ ഭക്ഷണത്തിൽ പ്രാണി

വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി കണ്ടെത്തിയതായി റിപ്പോർട്ട്. ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. 22440 നമ്പർ ട്രെയിനിലെ സി3 കോച്ചിലെ സീറ്റ് നമ്പർ 53ലെ യാത്രക്കാരനാണ് ദാലിൽ നിന്ന് പ്രാണിയെ കിട്ടിയത്. ഇയാൾ ഇതിന്റെ ചിത്രം എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ഇത് വൈറലായതോടെ നിരവധിയാളുകൾ വിവിധ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തി. അതിനിടെ ഇന്ത്യൻ റെയിൽവേ ക്ഷണാപണവും നടത്തി. റെയിൽവേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു

വള്ളസദ്യ കച്ചവടമാക്കരുതെന്ന് പള്ളിയോട സേവാസംഘം

കോഴഞ്ചേരി: ആറന്മുള വള്ളസദ്യ വാണിജ്യ വത്കരിക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നതിനെതിരെ പള്ളിയോട സേവാ സംഘത്തിന്റെ പ്രതിഷേധം . ആറന്മുള പാർത്ഥ സാരഥിയുടെ പ്രധാന അന്നദാന വഴിപാടായ വള്ളസദ്യ വാണിജ്യവത്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും പള്ളിയോട സേവാസംഘം സഹകരിക്കില്ലെന്നും പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു. അഭീഷ്ടകാര്യ സിദ്ധിക്കും സന്താന ലബ്ദ്ധിക്കും സർപ്പദോഷം മാറാനുമായി ഭക്തജനങ്ങൾ തിരുവാറന്മുളയപ്പന് സമർപ്പിക്കുന്ന സവിശേഷമായ അന്നദാന വഴിപാടാണ് വള്ളസദ്യ . ഭക്തർ നേരിട്ട് പള്ളിയോട കരകളുമായി

വിലക്കയറ്റത്തിന്റെ തീച്ചൂളയിൽ… ഒട്ടും സുഭിക്ഷമല്ല ഇവിടെ കാര്യങ്ങൾ

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ നട്ടംതിരിയുകയാണ് ഭക്ഷ്യവകുപ്പ് ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ‘സുഭിക്ഷ’ ഹോട്ടലുകൾ. 20 രൂപ നിരക്കിൽ ഉച്ചയൂണ് നൽകിയാൽ എങ്ങനെ മുതലാകുമെന്നാണ് ഉയരുന്ന ചോദ്യം. തോരനും ഒഴിച്ചുകറിയും അച്ചാറും പപ്പടവും ഉൾപ്പെടെയുള്ള ഊണ് സാധാരണക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. ദിവസവും ഇരുന്നൂറോളം ഊണുവരെ പോയ ദിവസങ്ങളുണ്ട്. കുടുംബശ്രീ കൂട്ടായ്മകൾ ഏറ്റെടുത്ത് നടത്തുന്ന പദ്ധതയിൽ ഒരു ഊണിന് 5 രൂപയാണ് സർക്കാർ സബ്‌സിഡി. ഊണിന് 30 രൂപയാക്കാനുള്ള ഉത്തരവിറങ്ങിയിട്ടും കൂട്ടാൻ നടപടിയായിട്ടില്ല. പ്രഖ്യാപനം അല്പം

ഹിറ്റായി,​ കൊച്ചി ടീമിന്റെ കയാക്കിംഗ് സ്റ്റാർട്ടപ്പ്

കൊച്ചി: വെള്ളത്തോടുള്ള പേടിമാറ്റി സുരക്ഷിതമായി നീന്താനും തുഴയെറിയാനും പഠിപ്പിക്കുന്ന കയാക്കിംഗ് സ്റ്റാർട്ടപ്പ് സംരംഭം കൊച്ചി കായലിൽ ഹിറ്റ്. ഡിഗ്രി വിദ്യാർത്ഥിയായ സെയ്ഫുദ്ദീൻ, സുരേഷ് സുധാകർ, പ്രവാസിയായ ഷാഹുൽ എന്നിവർ ചേർന്ന് രണ്ടു മാസം മുൻപ് തുടങ്ങിയ കയാക്കിംഗ് കേന്ദ്രം വിദേശികൾക്കടക്കം പ്രിയങ്കരം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്‌പോർട്‌സിൽ നിന്ന് കയാക്കിംഗിലും ലൈഫ് സേവിംഗിലും പരിശീലനം നേടിയ സെയ്ഫുദ്ദീനും സുരേഷിനുമൊപ്പം വിദഗ്ദ്ധരായ അഞ്ചു ഗൈഡുകളുമുണ്ട്. വെള്ളത്തിൽ വീണാൽ

പത്ത് ദിവസത്തിനുള്ളിൽ പതിനായിരം രോഗബാധിതർ, വിട്ടൊഴിയാതെ പനി

എലിപ്പനി, ഡെങ്കി ബാധിച്ച് മരിച്ചത് മൂന്നു പേർ തൃശൂർ: കാലാവസ്ഥ വ്യതിയാനവും കാലവർഷം ശക്തപ്രാപിച്ചതോടെയും ജില്ലയിൽ പകർച്ചപ്പനി പടരുന്നു. ഡെങ്കി, എലിപ്പനി, എച്ച്.വൺ,എൻ വൺ രോഗ ബാധിതരുടെ എണ്ണവും ഏറെയാണ്. ഒരോ ദിവസവും ബാധിച്ച് ചികിത്സ തേടുന്നവർ ആയിരം കടന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം പേരാണ് പനി ബാധിച്ച് ചികിത്സക്കെതിയത്. ഇതിൽ മൂന്നു ദിവസമൊഴികെ എല്ലാ ദിവസവും ആയിരം കടന്നു പനി ബാധിതരുടെ എണ്ണം. സർക്കാർ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വൻ തിരക്കാണ്.

കുടുംബശ്രീയ്ക്ക് ‘ശ്രീ’യായി ഹോം ഷോപ്പ്

കോഴിക്കോട് : മികച്ച വിറ്റുവരവോടെ ജില്ലയിൽ മുന്നേറ്റ ഗാഥ കുറിക്കുകയാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി. ജില്ലയിലെ 56 കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന 130ലേറെ ഉത്പന്നങ്ങൾ വീടുകൾ തോറും സ്ഥിരം വിപണി കണ്ടെത്തിയാണ് വിജയപാത വെട്ടിയിരിക്കുന്നത്. ഉത്പാദനരംഗത്തും വിപണന രംഗത്തുമായി 1500 ലധികം വനിതകൾ ഹോം ഷോപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നുണ്ട്. വീട്ടിലിരുന്ന് സൗകര്യപൂർവം ചെയ്യാൻ കഴിയുമെന്നതിനാൽ വീട്ടമ്മമാരടക്കം ഏറെ ഉത്സാഹത്തിലാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 974 ഹോംഷോപ്പ് ഉടമകളാണുള്ളത്. ഹോംഷോപ്പ് 2010ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ആദ്യം

Scroll to Top