Author name: Rajesh R

നിരന്തരം സംശയിക്കുന്നത് വിവാഹ മോചനത്തിന് മതിയായ കാരണം

കൊച്ചി: ഭാര്യയെക്കുറിച്ചുള്ള വിശ്വാസത്തിൽ നിരന്തരം സംശയമുന്നയിക്കുകയും നിർബന്ധിച്ച് ജോലി രാജി വയ്പിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഭർത്താവിന്റെ നടപടി വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് വിവാഹമോചനം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹ ജീവിതത്തിന്റെ ആത്മാവ്. സംശയാലുവായ ഭർത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യം ചെയ്യൽ ദാമ്പത്യം അർത്ഥമില്ലാത്തതാക്കും. പങ്കാളിയുടെ മനസ്സമാധാനവും സ്വാഭിമാനവും തകർക്കും. ഇത് വിവാഹ മോചന നിയമത്തിൽ […]

കേന്ദ്ര ആരോഗ്യ ഇൻഷ്വറൻസിൽ ഒപ്പു വയ്ക്കാതെ കേരളം

70 കഴിഞ്ഞവർക്ക് 5 ലക്ഷം സഹായം തിരുവനന്തപുരം:എഴുപത് പിന്നിട്ടിവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻആരോഗ്യ യോജന പദ്ധതി കേരളത്തിൽ നടപ്പാക്കിയില്ല. അതിന് പ്രത്യേക കേന്ദ്ര ധനസഹായം വേണമെന്നാണ് വാദം. 2018ലാണ് പാവപ്പെട്ടവർക്കായി അഞ്ച് ലക്ഷം രൂപ വരെ പ്രതിവർഷ ചികിത്സാ സഹായം നൽകുന്ന പദ്ധതി നടപ്പാക്കിയത്. 60% കേന്ദ്ര ഫണ്ടും ബാക്കി സംസ്ഥാന ഫണ്ടും. ഈ പദ്ധതി പ്രകാരമുള്ള കേന്ദ്രസഹായം ഉപയോഗിച്ച് ആയുഷ്മാൻ ഭാരത് കാസ്പ് (കരുണ്യ സുരക്ഷാപദ്ധതി)

ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ്! ‘മെലിസ’ ജമൈക്കയിലേക്ക്

ഇക്കൊല്ലം ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ് കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് എത്തിക്കഴിഞ്ഞു.കാറ്റ​ഗറി അഞ്ചിൽ പെടുന്ന തീവ്രചുഴലിയാണ് മെലിസ. മണിക്കൂറിൽ 282 കിലോമീറ്റർ വേ​ഗം.മെലിസ ജമൈക്കയ്ക്ക് മേൽ വൻ ദുരന്തം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും കൂട്ടിച്ചേർത്തു.ജമൈക്കയിൽ തന്നെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായി ഇതുമാറുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയുടെ തീരത്ത് ഇടിമിന്നലുകളുടെ കൂട്ടമായാണ് മെലിസ ഉത്ഭവിച്ചത്.സഫിർ-സിംപ്സൺ ഹരികെയ്ൻ വിൻഡ് സ്കെയിൽ ഉപയോ​ഗിച്ചാണ് ചുഴലിക്കാറ്റുകളെ തരം

എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ: റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ചെയർപേഴ്സൺ

ന്യൂഡൽഹി: രാജ്യത്തെ 50 ലക്ഷത്തിൽപ്പരം കേന്ദ്രസർക്കാർ ജീവനക്കാരും, 70 ലക്ഷത്തിൽപ്പരം പെൻഷൻകാരും കാത്തിരുന്ന എട്ടാം ശമ്പള കമ്മിഷന്റെ ചെയർപേഴ്സണായി റിട്ട. സുപ്രീംകോടതി ജ‌ഡ്‌ജി രഞ്ജന പ്രകാശ് ദേശായിയെ നിയമിച്ചു. ഐ.ഐ.എം ബെംഗളൂരുവിലെ പ്രൊഫസർ പുലക് ഘോഷിനെ പാ‌ർട്ട് ടൈം മെമ്പറായും,​ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ സെക്രട്ടറി പങ്കജ് ജെയിനിനെ മെമ്പർ സെക്രട്ടറിയായും നിയോഗിച്ചു.18 മാസത്തിനകം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഇടക്കാല റിപ്പോ‌ർട്ടുകളും സമർപ്പിക്കാം. പരിഷ്‌കരണം വൈകും ഓരോ പത്തു വർഷം കൂടുമ്പോഴാണ് ശമ്പള കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുന്നത്. ഇതനുസരിച്ച്

വഖഫ് നിയമം നടപ്പാക്കില്ല: ബീഹാറിൽ മഹാസഖ്യ പ്രകടന പത്രിക

പാട്ന: ഒരു കുടുംബത്തിന് ഒരു സർക്കാർ ജോലി, സ്ത്രീകൾക്ക് 2,500 രൂപ അലവൻസ്, സൗജന്യ വൈദ്യുതി അടക്കം ജനപ്രിയ വാഗ്ദാനങ്ങളുമായി ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രകടന പത്രിക. പുതിയ വഖഫ് ബോർഡ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല,​ ജാതി സെൻസസ്,​ പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരും. ക്രമസമാധാനം ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും “തേജസ്വി പ്രാൺ” (തേജസ്വിയുടെ പ്രതിജ്ഞ) എന്ന പേരിലിറക്കിയ പത്രികയിലുണ്ട്. പാട്നയിലെ ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് പ്രാമുഖ്യം നൽകിയായിരുന്നു. തൊഴിൽ, ക്ഷേമം,

റീകോഡ് കേരള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഐ.ടി മേഖലയിൽ 10 ലക്ഷം തൊഴിൽ സൃഷ്ടിക്കും

കൊച്ചി: ഐ.ടി മേഖലയിൽ 2031നകം 10 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനമാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ 120ലെത്തിക്കണം. വിഷൻ 2031ന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി വകുപ്പ് സംഘടിപ്പിച്ച ‘റീകോഡ് കേരള 2025’ ഐ.ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഐ.ടി സ്ഥലസൗകര്യം മൂന്നുകോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. കൊച്ചിയിലെ മേക്കർ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇൻക്യുബേറ്ററായി. വയനാട്, കണ്ണൂർ,

അമീബിക് മസ്തിഷ്‌ക ജ്വരം:….. വേരുതേടി പഠനം തുടങ്ങി സംഘത്തിൽ പരിസ്ഥിതി വിദഗ്‌ദ്ധരില്ല

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കിയതോടെ രോഗ കാരണങ്ങളും ഉറവിടവും കണ്ടെത്താൻ ആരോഗ്യവകുപ്പ് പഠനം തുടങ്ങി. ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദ്ധരും ചേർന്നാണ് പഠനം നടത്തുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട രോഗമായിട്ടും സംഘത്തിൽ പരിസ്ഥിതി വിദഗ്ദ്ധർ ഉൾപ്പെട്ടിട്ടില്ല. ഇതുകാരണം രോഗവ്യാപനത്തിന്റെ എല്ലാവശങ്ങളും കൃത്യമായി പഠിക്കാൻ ഈ സംഘത്തിന് പരിമിതിയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. രോഗത്തെയും ചികിത്സയെയും കുറിച്ചേ ഇക്കൂട്ടർക്ക് ധാരണയുള്ളൂ. കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് വിഭാഗങ്ങളിലുള്ളവരാണ് പഠനസംഘത്തിന്

സംസ്കൃതം അറിയാത്ത എസ്.എഫ്.ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്.ഡി

തിരുവനന്തപുരം: സംസ്കൃത ഭാഷയിൽ പ്രാവീണ്യമില്ലാത്ത എസ്.എഫ്.ഐ നേതാവായ വിപിൻ വിജയന് സംസ്കൃതത്തിൽ പിഎച്ച്.ഡി നൽകാൻ കേരള സർവകലാശാലയിൽ ശുപാർശ. നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ശുപാർശ പരിഗണിക്കാനിരിക്കെ എതിർപ്പ് അറിയിച്ച് ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എൻ.വിജയകുമാരി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന് കത്തു നൽകി. ഭാഷയറിയാത്ത വിദ്യാർത്ഥിക്ക് പിഎച്ച്.ഡി നൽകാനുള്ള ശുപാർശ തടയണമെന്നാണ് ആവശ്യം. സംസ്‌കൃത സർവകലാശാലയിൽ നിന്ന് ബിരുദവും പി.ജിയും നേടിയിട്ടുള്ള വിപിൻ കാര്യവട്ടം ക്യാമ്പസിലെ റിസർച്ചേഴ്സ് യൂണിയൻ ഭാരവാഹിയാണ്.

ഐ.ടി.ഐ കഴിഞ്ഞവർക്ക് ഒരു ലക്ഷം അവസരങ്ങൾ

തിരുവനന്തപുരം: ഐടിഐകളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്നവർക്കും തൊഴിൽ നൽകുന്നതിനുള്ള ബൃഹദ് കർമ്മപരിപാടിക്ക് രൂപം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പും വിജ്ഞാനകേരളം (കെ-ഡിസ്ക്) പരിപാടിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്. തൊഴിലവസരങ്ങൾ കണ്ടെത്തി, നൈപുണി പരിശീലനം നൽകി തൊഴിൽ മേളകളിലൂടെ നിയമനം നൽകുന്നതാണ് ഒരു മാർഗ്ഗം. രണ്ടാമത്തേത്, ‘റിക്രൂട്ട്, ട്രെയിൻ & ഡിപ്ലോയ്’ (ആർ.റ്റി.ഡി) എന്ന നൂതന മാതൃകയാണ്. ഇതിലൂടെ

റേഷൻ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കൽ; ടെൻഡർ നടപടിക്ക് തുടക്കം, പൂഴ്ത്തല്ലേ പൂട്ട് വീഴും

കോഴിക്കോട്: ഭക്ഷ്യധാന്യത്തിന്റെ തൂക്കത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനായി റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം. ഇലക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കാനുള്ള ടെണ്ടർ പൊതുവിതരണ വകുപ്പ് ആരംഭിച്ചു. ടെൻഡർ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. 33.50 കോടിയുടെ പദ്ധതിക്ക് ഈ സാമ്പത്തികവർഷത്തേക്ക് 10 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ജില്ലയിലെ 836 റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങളും ഇ-ത്രാസുമായി ബന്ധിപ്പിക്കും. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. പല കടകളിലും തൂക്കത്തിൽ കൃത്രിമം കാട്ടി

Scroll to Top