Author name: Rajesh R

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടില്ല’വി.ഡി. സതീശൻ

ഇടതുപക്ഷത്തിനും യു.ഡി.എഫിനും അഗ്നിപരീക്ഷയായിരുന്ന നിലമ്പൂരിൽ വിജയം തുണച്ചത് യു.ഡി.എഫിന്റെ കൂട്ടായ്മയെ. പി.വി. അൻവറിന്റെ തോളിൽ കൈയിട്ട് എളുപ്പത്തിൽ നിലമ്പൂർ കടമ്പ കടക്കാമെന്ന യു.ഡി.എഫിലെ ചില നേതാക്കളുടെ പ്രതീക്ഷ തല്ലിക്കെടുത്തിയത് അൻവർ തന്നെയായിരുന്നു. പക്ഷെ അൻവറിന്റെ വെല്ലുവിളിക്കു മുന്നിൽ പതറാതെ, ചങ്കുറപ്പോടെ നിൽക്കാൻ യു.ഡി.എഫിന് കരുത്തേകിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇച്ഛാശക്തിയാണ്. ഒരു തരത്തിലും അൻവറിനു മുന്നിൽ വളയുകയോ വഴങ്ങുകയോ ചെയ്യില്ലെന്ന് സതീശൻ തറപ്പിച്ചു പറഞ്ഞപ്പോൾ, കോൺഗ്രസും ഘടകകക്ഷികളും ആ വെല്ലുവിളി ഏറ്റെടുത്തു. ആ കൂട്ടായ നിലപാടിന് […]

വി.സി- രജിസ്ട്രാർ പോര് മുറുകി, കേരളയിൽ ഭരണ സ്തംഭനം

തിരുവനന്തപുരം: ഓഫീസിൽ കയറരുതെന്ന വൈസ്ചാൻസലറുടെ നിർദ്ദേശം അവഗണിച്ച് രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഇന്നലെ ഓഫീസിലെത്തി. തടയണമെന്ന് സെക്യൂരിറ്രി ഓഫീസർക്ക് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. ഇന്നലെ രാവിലെ പത്തോടെ സർവകലാശാലയിലെത്തിയ അനിൽകുമാറിനെ സിൻഡിക്കേറ്റ് അംഗങ്ങളും ജീവനക്കാരുടെ ഇടത് സംഘടനാ നേതാക്കളും ചേർന്ന് സ്വീകരിച്ച് മുറിയിലേക്കെത്തിച്ചു. ഓഫീസിൽ പ്രവേശിക്കരുതെന്ന് വി.സിയുടെ ഉത്തരവുണ്ടെന്ന് സെക്യൂരിറ്റി ഓഫീസറായ ഡിവൈ.എസ്.പി അറിയിച്ചെങ്കിലും ഡോ.അനിൽകുമാർ വക വച്ചില്ല. പിന്നാലെ, ഡോ.അനിൽകുമാറിന് ഡിജിറ്റൽ ഫയലുകൾ നൽകരുതെന്ന് കമ്പ്യൂട്ടർ സെന്റർ ഡയറക്ടറോട് വി.സി നിർദ്ദേശിച്ചു. എന്നാൽ

കേരളത്തിന്റെ ആരോഗ്യ- വിദ്യാ. സംവിധാനം മികച്ചത്: ഗവർണർ

കേരളം ഒരു കാര്യം തുടങ്ങിയാൽ മറ്റ് സംസ്ഥാനങ്ങളും അതേ പാത പിന്തുടരുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ മികച്ചതാണ്. ഫസ്റ്റ് എയ്ഡ് കൗൺസിൽ ഒഫ് ഇന്ത്യയുടെ (എഫ്.എ.സി.ഐ) നേതൃത്വത്തിൽ സ്കൂളുകളിൽ പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്ന ‘നിരാമയ കേരളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാസ്കോട്ട് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ നല്ല പ്രവർത്തനങ്ങൾ കാരണം കേരളം രാജ്യത്ത് ഏറ്റവും ഉയർന്ന സ്ഥാനം നേടുന്നു. എന്നാൽ, സർക്കാർ മാത്രം വിചാരിച്ചാൽ എല്ലാം നടക്കില്ല. ഉദ്യോഗസ്ഥർക്കൊപ്പം

സംസ്ഥാന ബി.ജെ.പിയിൽ ഐക്യം ഉറപ്പിക്കാൻ അമിത് ഷാ, നാളെ നേതാക്കളുമായി ചർച്ച

  തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സംസ്ഥാന ബി.ജെ.പിയിൽ ഉടലെടുത്ത ഭിന്നത പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുൻ ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷായുടെ ഇടപെടൽ. ഇന്ന് സംസ്ഥാനത്തെത്തുന്ന അദ്ദേഹം നാളെ ഉച്ചയ്ക്ക് സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് . ഭിന്നസ്വരമുയർത്തുന്ന നേതാക്കൾക്ക് ശക്തമായ താക്കീതുണ്ടാകുമെന്നാണ് സൂചന. തൃശ്ശൂരിൽ ജൂൺ 26ന് നടത്തിയ സംസ്ഥാന നേതൃയോഗത്തിലും കോർ കമ്മിറ്റിയോഗത്തിലും മുൻ അദ്ധ്യക്ഷൻമാരായ അംഗങ്ങളെ ഒഴിവാക്കിയതും നേതൃയോഗത്തെ കുറിച്ച് മുതിർന്ന നേതാക്കളായ വി.മുരളീധരനേയും കെ.സുരേന്ദ്രനേയും അറിയിക്കാതെയിരുന്നതുമാണ് പ്രശ്നമായത്. ആ യോഗത്തിൽ

കാലവർഷക്കെടുതി : കേരളത്തിന് 153.20 കോടി കേന്ദ്രസഹായം

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിന് 153.20 കോടി രൂപ ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തം നേരിടുന്നതിന്, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലേക്കുള്ള (എസ്.ഡി.ആർ.എഫ്)​ കേന്ദ്ര വിഹിതമാണിത്. സംസ്ഥാനം കൂടുതൽ ചെലവഴിക്കുന്ന മുറയ്ക്ക് കൂടുതൽ കേന്ദ്ര സഹായം എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, വയനാട്ടിലേത് അതീവഗുരുതര ദുരന്തമായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേക സഹായ പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അക്കാര്യത്തിൽ കേന്ദ്രം ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളണമെന്ന അഭ്യർത്ഥനയിലും കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല.

ദേശീയപണിമുടക്ക്: ജില്ലയിൽ ജനജീവിതം സ്‌തംഭിച്ചു

ആലപ്പുഴ: സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൽ ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. ചമ്പക്കുളം മൂലംവള്ളംകളിയുടെ ഭാഗമായി ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ പണിമുടക്കിൽനിന്ന്​ ഒഴിവാക്കിയിരുന്നു. പ്രദേശത്ത്​ കടക​മ്പോളങ്ങളും പെട്രോൾപമ്പുകളും പ്രവർത്തിച്ചു. കുട്ടനാട്​ മേഖലയിലേക്ക്​ മാത്രം ഭാഗികമായി കെ.എസ്.ആർ.ടി.സി സർവീസ്​ നടത്തി. ജലഗതാഗതവകുപ്പ് പുളിങ്കുന്നിലേക്ക് മാത്രം ഒരുസർവീസ് നടത്തി. കെ.എസ്​.ആർ.ടി.സി സ്റ്റാൻഡും, സ്വകാര്യ ബസ്റ്റാൻഡും ഉൾപ്പടെ വിജനമായിരുന്നു. കായംകുളം അടക്കമുള്ള ചിലമേഖലകളിൽ സമരാനുകൂലികൾ സ്വകാര്യവാഹനങ്ങൾ തടഞ്ഞു. ആലപ്പുഴ നഗരത്തിലെ സ്വകാര്യബാങ്കുകൾ സമരക്കാർ അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ്

നെൽവില വിതരണം വീണ്ടും മുടങ്ങി,​കിട്ടാനുണ്ട് 712.79 കോടി

ആലപ്പുഴ: സംസ്ഥാനത്ത് നെൽവില വിതരണം വീണ്ടും മുടങ്ങി. കനറാ,എസ്.ബി.ഐ ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യത്തിന് സപ്ളൈകോ മുഖാന്തരം സർക്കാർ നൽകാനുള്ള പണം നൽകാത്തതാണ് കാരണം. ഫെബ്രുവരിയിലാണ് രണ്ടാം വിളയുടെ വിളവെടുപ്പ് ആരംഭിച്ചത്. മേയ് അവസാനത്തോടെ വിളവെടുപ്പ് പൂർത്തിയാകുകയും മുഴുവൻ നെല്ലും സപ്ളൈകോ സംഭരിക്കുകയും ചെയ്തെങ്കിലും പകുതി കർഷകർക്കുപോലും വില ലഭിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ കനറാ ബാങ്കിന് 90 കോടി സർക്കാർ അനുവദിച്ചെങ്കിലും ഇതിൽ എട്ടുകോടി പലിശയിനത്തിൽ വരവുവച്ചിരിക്കുകയാണ്. ശേഷിക്കുന്ന 82 കോടിയാണ് വിതരണംചെയ്യാനുള്ളത്. കനറാ ബാങ്കിന് സപ്ളൈകോ കൈമാറിയിട്ടുള്ള പേമെന്റ്

ആദരാഞ്ജലികള്‍ (മരണ അറിയിപ്പ്)

നീലംപേരൂര്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ 9 നാരകത്ര കൈതാരം വീട്ടില്‍ കെ .പി .നീലകണ്ടപിള്ള യുടെ സഹധര്‍മിണി തങ്കമണി (72 )വാര്‍ധക്യസഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു. പരേതയുടെ ശവ സംസ്കാരം 11 -07 -2025 വെള്ളിയാഴ്ച പകല്‍ 11.30 ന് വീട്ടുവളപ്പില്‍ വച്ചു നടത്തപ്പെടുന്നു .മക്കള്‍ ;സുനില്‍ (Enginier),രാജേഷ്. (KSRTC).രഷ്മി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്‌ നാരകത്ര ഡിവിഷന്‍ ബ്ലോക്ക്‌ മെമ്പര്‍ സബിത രാജേഷ് മരുമകള്‍ ആണ്

ജാനകി’ഇനിഷ്യലോടെ തിയേറ്ററിലേക്ക്, ജാനകി. വി v/s സ്റ്റേറ്റ് ഒഫ് കേരള

കൊച്ചി. ‘ജെ.എസ്.കെ – ജാനകി v/s സ്റ്റേറ്റ് ഒഫ് കേരള” എന്ന സിനിമയുടെ പേരിലും രണ്ടു കോടതി രംഗങ്ങളിലും മാറ്റം വരുത്താൻ നിർമ്മാതാക്കൾ സമ്മതിച്ചു! ‘വി” എന്ന ഇനിഷ്യൽ ചേർത്ത് ‘ജാനകി. വി v/s സ്റ്റേറ്റ് ഒഫ് കേരള” എന്ന് സിനിമയുടെ പേര് മാറ്റും. ക്രോസ് വിസ്താര സീനുകളിൽ ഈ പേര് പറയുന്നിടം നിശബ്ദമാക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേന്ദ്ര സെൻസർ ബോർഡ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് അംഗീകരിച്ചു. സിനിമയുടെ മാറ്റം വരുത്തിയ പ്രിന്റ് സമർപ്പിച്ചാൽ

രാമവർമ്മ സ്കൂളിൽനിന്ന് 50 കുട്ടി പൈലറ്റുമാർ

കൊച്ചി: വൈപ്പിൻ ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ നിന്ന് ഇതുവരെ വിമാനം പറത്താൻ അവസരം ലഭിച്ചവരുടെ എണ്ണം 50 തികഞ്ഞു. വ്യോമസേനയുടെ ‘3 കേരള എയർ സ്ക്വാഡ്രന്റെ” ഭാഗമായ എൻ.സി.സി കേഡറ്റുകളാണ് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പൈലറ്റായത്. റോഡിൽ വാഹനമോടിക്കാനുള്ള പ്രായം തികയും മുമ്പേ വിമാനം പറപ്പിക്കാൻ അവസരം കിട്ടിയവരിൽ പെൺകുട്ടികളുമുണ്ട്. ഓരോ വർഷവും കേഡറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് കൊച്ചി നാവിക താവളത്തിൽ മൈക്രോലൈറ്റ് സെൻ എയർക്രാഫ്റ്റ് വിമാനത്തിൽ പറക്കൽ പരിശീലനം നൽകും. ചെറുവിമാനത്തിലെ രണ്ടുപേർക്ക്

Scroll to Top