Author name: Rajesh R

മണിപ്പൂർ സമാധാനവഴിയിലേക്ക്, കുക്കികൾ ആയുധം താഴെവയ്ക്കാൻ കരാർ

ന്യൂഡൽഹി: കലാപത്തിന്റെ കനലടങ്ങാത്ത മണിപ്പൂരിൽ കുക്കി സായുധ സംഘടനകൾ ആയുധങ്ങൾ താഴെവച്ച് സമാധാനനീക്കങ്ങളുമായി സഹകരിക്കും. സി.ആർ.പി.എഫ്, ബി.എസ്.എഫ് ക്യാമ്പുകളിലേക്ക് ആയുധങ്ങൾ കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മണിപ്പൂർ ഭരണകൂടവും കുക്കി സംഘടനകളും സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിൽ ഒപ്പുവച്ചതോടെയാണ് വഴിയൊരുങ്ങിയത്. ഒരു വർഷത്തേക്കാണ് കരാർ. പ്രത്യേക സ്വയംഭരണ പ്രദേശത്തിനായി പോരാടുകയായിരുന്നു കുക്കികൾ. പുതിയകരാർ പ്രകാരം നിലവിലെ സ്ഥിതി തുടരാനും മണിപ്പൂരിന്റെ പരമാധികാരം അംഗീകരിക്കാനും സമ്മതിച്ചു. നിരവധി ഘട്ടങ്ങളായി നടത്തിയ ചർച്ചകളാണ് ഫലം കണ്ടത്. തുടക്കത്തിൽ പ്രത്യേക സംസ്ഥാനം […]

ജലവിതരണത്തിനും നിയന്ത്രണത്തിനും ഡിജിറ്റൽ മോണിറ്ററിംഗ്  ആദ്യം കൊച്ചിയിൽ

തിരുവനന്തപുരം: ജലവിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് ഡിജിറ്റൽ മോണിറ്ററിംഗ് നടപ്പാക്കുന്നു. എ.ഡി.ബി വായ്പാ സഹായത്തോടെ കൊച്ചിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ കരാർ ഏറ്റെടുത്തിരിക്കുന്ന ഫ്രഞ്ച് ആസ്ഥാനമായുള്ള സൂയസ് ഇന്ത്യ ലിമിറ്റഡിന്റേതാണ് ഈ ഡിജിറ്റൽ സംവിധാനം. സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റ‌ാ അക്വിസിഷൻ (എസ്.സി.എ.ഡി.എ) ഉപയോഗിച്ച് ജലശുദ്ധീകരണ പ്ലാന്റുകളെയും വിതരണ ശൃംഖലകളെയും നിരീക്ഷിക്കുന്നതിനും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനുമാണ് പദ്ധതി. എസ്.സി.എ.ഡി.എ വഴിയുള്ള സിസ്റ്റം മോണിറ്ററിംഗും നിയന്ത്രണവും കൂടാതെ വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കായി ഓട്ടോമേറ്റഡ് മീറ്റർ റീഡിംഗ്, റോപസ് ഡിജിറ്റലൈസേഷൻ എന്നിവയും സൂയസ്

ന്നത വിദ്യാഭ്യാസ സ്ഥാപന റാങ്കിംഗ്: ആദ്യ 100ൽ കേരളത്തിലെ 15 കോളേജുകൾ

ന്യൂഡൽഹി: ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപന റാങ്കിംഗ് പട്ടിക പുറത്തുവന്നപ്പോൾ, മികച്ച കോളേജുകളിൽ ആദ്യത്തെ 100ൽ കേരളത്തിൽ നിന്നുള്ള 15 കോളേജുകൾ ഇടംപിടിച്ചു. 53-ാം റാങ്കിലുള്ള തൃശൂർ സെന്റ് തോമസ് കോളേജാണ് കേരളത്തിൽ മികച്ചത്. കേരളത്തിലെ മികച്ച കോളേജുകളും റാങ്കും 1.സെന്റ് തോമസ് കോളേജ് തൃശൂർ- 532.ഗവ.വിമൻസ് കോളേജ് തിരുവനന്തപുരം-543.എസ്.ബി കോളേജ് ചങ്ങനാശ്ശേരി- 564.സെന്റ് തെരേസാസ് കോളേജ് എറണാകുളം- 605.മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം- 616.സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി- 747.മഹാരാജാസ് കോളേജ് എറണാകുളം- 758.വിമല കോളേജ്

വീണ്ടെടുക്കേണ്ട മാവേലി

ഓണത്തപ്പാ കുടവയറാ എന്നാ പോലും തിരുവോണം? നാളേയ്ക്കാണേ തിരുവോണം, നാക്കിലയിട്ടു വിളമ്പേണം…!” ഓണക്കാലത്ത് പതിവായി കേൾക്കാറുള്ള നാടൻപാട്ടാണ് ഇത്. ആദ്യ കേൾവിയിൽത്തന്നെ, ഓണത്തപ്പനായ മാവേലി ഒരു കുടവയറനാണെന്ന് അടിവരയിട്ടു പറയുന്ന ഈ പാട്ടിന് പ്രേരകമായ ചിന്ത ഏതെന്നറിയില്ല. കാണാൻ തുടങ്ങിയ കാലംതൊട്ട് മാവേലി സങ്കല്പത്തിൽ തെളിയുന്നത് ചെമ്പുകുടം കമഴ്ത്തിയ പോലെ കുംഭയുള്ള ഒരാളെയാണ്. കുടവയർ, കൊമ്പൻ മീശ, പുറത്തേക്ക് ഉന്തിയ കണ്ണുകൾ, ഓലക്കുട ഇത്യാദികളില്ലെങ്കിൽ മാവേലിക്ക് പൂർണതയില്ലെന്നാണ് മിക്കവരുടെയും തോന്നൽ. പ്രജാക്ഷേമ തത്പരനും യുദ്ധനിപുണനും അഴകാർന്ന ശരീരത്തിന്

ഫോറൻസിക് സർജൻ ഷെർളി വാസു അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജൻ ഡോ. ഷെർളി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് മായനാട്ടെ വീട്ടിൽ കുഴഞ്ഞുവീണ ഷെർളിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. തൃശൂർ മെഡി.കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചശേഷം കോഴിക്കോട് കെ.എം.സി.ടി ആശുപത്രിയിൽ ഫോറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു. 1956ൽ തൊടുപുഴയിലാണ് ജനനം. ഗവ. മെഡി. കോളേജ് പ്രിൻസിപ്പലായിരിക്കെ 2016 ൽ വിരമിച്ചു. കോടതി ജീവനക്കാരായിരുന്ന

കേരളത്തിന്റെ റവന്യൂനഷ്‌ടം കേന്ദ്രം ഗൗനിക്കുന്നില്ല, ജി.എസ്.ടി കൗൺസിലിൽ പ്രതിഷേിച്ച് മന്ത്രി ബാലഗോപാൽ

സെസ് ഏർപ്പെടുത്താൻ അനുമതി നൽകണം ന്യൂഡൽഹി: ജി.എസ്.ടി പരിഷ്ക്കരണം കാരണം കേരളത്തിനുണ്ടാകുന്ന വൻറവന്യൂ നഷ്‌ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേന്ദ്രസർക്കാർ മുഖം തിരിച്ചു നിൽക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 8000 മുതൽ 10,000 കോടി രൂപവരെ വാ‌ർഷിക വരുമാനം കുറയാൻ സാദ്ധ്യതയുണ്ട്. കേരളത്തിന്റെ ആശങ്ക കേൾക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. കഴിഞ്ഞദിവസത്തെ ജി.എസ്.ടി കൗൺസിലിൽ ഗൗരവമായ ചർച്ചയ്‌ക്ക് കേന്ദ്രം തയ്യാറായില്ല. നഷ്‌ടം എങ്ങനെ നികത്തുമെന്നതിൽ വ്യക്തത വരുത്തുന്നില്ല. ജി.എസ്.ടി കൗൺസിലിൽ പ്രതിഷേധം രേഖപ്പെടുത്തി. ഏറെനേരം തർക്കമുണ്ടായി. പ്രതീക്ഷയോടെയാണ് പോയതെങ്കിലും തലയ്‌ക്കടിയേറ്റതുപോലെയായെന്ന് കെ.എൻ.

പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം കേസൊതുക്കാൻ ഉദ്യോഗസ്ഥരുടെ വാഗ്ദാനം 20 ലക്ഷം വരെ

തൃശൂർ: കസ്റ്റഡി മർദ്ദനം ഒതുക്കിത്തീർക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തി മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത്. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ വാഗ്ദാനം ചെയ്തതായാണ് ആരോപണം. അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറും മർദ്ദിച്ചെന്നും സുജിത്ത് വ്യക്തമാക്കി. ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇപ്പോൾ റവന്യു വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. പണം വാഗ്ദാനം ചെയ്തപ്പോൾ നിയമവഴിയിൽ കാണാമെന്ന് തിരിച്ചുപറഞ്ഞതോടെ ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു. മർദ്ദിച്ച അഞ്ചു പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ

എക്സൈസ് ഇൻസ്പെക്ടറുടെ കാറിൽ നിന്ന് മദ്യവും പണവും പിടികൂടി

ചാലക്കുടി: ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്‌സൈസ് ഇൻസ്‌പെക്ടറെ കൊരട്ടി ചിറങ്ങരയിൽ വിജിലൻസ് പിടികൂടി. ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ശങ്കറാണ് പിടിയിലായത്. 52,000 രൂപയും ഏഴ് കുപ്പി ഇന്ത്യൻ നിർമ്മിത മദ്യവും തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിൽ കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ രണ്ട് സുഹൃത്തുക്കളോടൊപ്പം സ്വദേശമായ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഓണം അവധിയിലായിരുന്ന ഇയാൾ വിവിധ ബാറുകളിൽ നിന്ന് ശേഖരിച്ചതാണ് മദ്യമെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. കണ്ടെടുത്ത മദ്യത്തിന്റെയും പണത്തിന്റെയും

ജി.എസ്.ടി ഇളവ് സെപ്തം.22മുതൽ: എല്ലാ മരുന്നിനും വിലകുറയും

ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ച. ഇതോടെ എല്ലാ മരുന്നുകളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും.സ്ലാബുകൾ കുറയ്‌ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വരുമാനം കുറയുന്നതിനാൽ നഷ്ട പരിഹാരം വേണമെന്ന് കേരളം ആവശ്യപ്പട്ടു. ഇക്കാര്യം ഹിമാചൽപ്രദേശ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്നാട്, ജമ്മുകാശ്‌മീർ, തെലങ്കാന, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളും ഉന്നയിച്ചു. നിലവിലെ 12%, 28%

ചെവിക്കല്ല് തകർത്ത് പൊലീസ് ക്രൂരത , ദൃശ്യങ്ങൾ രണ്ടു വർഷത്തിനുശേഷം നിയമപോരാട്ടത്തിലൂടെ  പുറത്ത്

കുന്നംകുളം സ്റ്റേഷനിൽ കൊടിയ മർദ്ദനമേറ്റത് യൂത്ത്കോൺ.നേതാവിന്  വ്യാജകേസിൽ ജയിലിലടയ്ക്കാനും ശ്രമിച്ചു തൃശൂർ: ഒരു തെറ്റും ചെയ്യാത്ത യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ രണ്ടു വർഷത്തിനുശേഷം പുറത്തുവന്നതോടെ പൊലീസിന്റെ മുഖം വികൃതമെന്ന് വീണ്ടും വ്യക്തമായി. ദൃശ്യങ്ങൾ ഇരയ്ക്ക് നൽകാൻ വിവരാവകശാ കമ്മിഷൻ ഉത്തരവിട്ടതോടെയാണ് പുറംലോകം അതു കണ്ടത്. മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി റിമാൻഡ് ചെയ്യാൻ ശ്രമിച്ചത് പൊലീസ് നടത്തുന്ന

Scroll to Top